• Logo

Allied Publications

Europe
യുദ്ധത്തിനിടയിലെ മലയാളി വിശേഷങ്ങൾ
Share
പുസ്തകങ്ങൾ കത്തിച്ച് തണുപ്പകറ്റുന്ന വിദ്യാർഥികൾ

കീവ്: റഷ്യ യുക്രെയ്ൻ യുദ്ധത്തെ തുടർന്നു പ്രാണരക്ഷാർത്ഥം രാജ്യം വിടാൻ ശ്രമിക്കുന്ന വിദേശികളെ യുക്രെയ്ൻ പട്ടാളം പീഡിപ്പിയ്ക്കുന്നതായി പരാതി. പോളണ്ട് അതിർത്തിയിലെത്തി പുറം രാജ്യങ്ങളിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ സ്ഥിതി വളരെ ആശങ്കാജനകമെന്ന് അവിടെ കുടുങ്ങിയ വിദ്യാർഥികൾ പറഞ്ഞു. ആദ്യം യുക്രെയ്ൻ പൗര·ാരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളൂ. ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.

വിദേശികളോടു ക്രൂരമായാണ് യുക്രെയ്ൻ സേന പെരുമാറുന്നത്. എല്ലാവരും കൂടിനിൽക്കുന്നിടത്ത് യുക്രെയ്ൻ സൈന്യം വാഹനവുമായാണ് എത്തുന്നത്.

ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായി. കൊടുംതണുപ്പിൽ സ്വന്തം ലഗേജുകളും പുസ്തകങ്ങളും കൂട്ടിയിട്ടു കത്തിച്ചാണു ജീവൻ നിലനിർത്തുന്നതെന്നു വിദ്യാർഥികൾ തന്നെ പറയുന്നു. യുക്രെയ്നിൽ മെഡിസിൻ പഠിയ്ക്കുന്ന പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലുക്കിലെ ചുങ്കപ്പാറ സ്വദേശി അൽഫോൻസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഈ വിരങ്ങൾ അറിഞ്ഞത്.

യുക്രെയ്ൻ അതിർത്തി കടക്കാൻ കൈക്കൂലിയും

റഷ്യയുടെ പിടിയിലകപ്പെടാതെ ജീവനും കൊണ്ട് സർവ ദൈവങ്ങളേയും വിളിച്ച് ഹംഗറി അതിർത്തിയിലെത്തി രക്ഷപെടാൻ ശ്രമിക്കുന്ന മലയാളി വിദ്യാർഥികളിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുക്രെയ്നിൽ മെഡിസിൻ പഠിയ്ക്കുന്ന തൃശൂർ സ്വദേശി ലെനിസ് ആന്‍റണിയാണ് ഇക്കാര്യം ഞങ്ങളുമായി പങ്കുവെച്ചത്. ലെനിസിന്‍റെ ഗ്രൂപ്പിൽ 50 ഓളം വിദ്യാർഥികളുണ്ട്.

യുക്രെയ്ൻ കറൻസിയായ ഹ്രിവ്നിയയാണ് നൽകിയത്. എല്ലാവരും കൂടി 10,000 ഹ്രിവ്നിയയാണ് നൽകിയത്. ഒരു ഹ്രിവ്നിയയക്ക് 3 ഇന്ത്യൻ രൂപയുടെ മൂല്യമുണ്ട്.

അതേസമയം യുക്രെയ്നിലെ ചോപ്പിൽ നിന്ന് ട്രെയിൻ പിടിച്ച് സഹോണി ബോർഡർ ക്രോസ് ചെയ്ത് ഹംഗറിയിലേക്ക് കടന്ന കുടമാളൂർ സ്വദേശിയായ ഗെറിക്കും ടീമിനും മറ്റു കുഴപ്പങ്ങൾ ഉണ്ടായില്ല എന്നും പറഞ്ഞു. ഇവരുടെ ഗ്രൂപ്പുള്ള 50 ഓളം വിദ്യാർഥികൾ ഇപ്പോൾ ഹംഗറിയിലുണ്ട്. ഇവർ എയർ ഇന്ത്യ വിമാനത്തിനായി കാത്തിരിയ്ക്കുകയാണ്.

യുദ്ധത്തിനിടയിൽ കരുതലും കാവലുമായി മലയാളി ഡോക്ടർ വഹാബ്

ഖാർകിവ് : വലിയ ആക്രമണങ്ങൾ നടക്കുന്ന കാർക്കീവ് നഗരത്തിൽ കഴിഞ്ഞ 14 വർഷമായി താസിയ്ക്കുന്ന എറണാകുളം സ്വദേശി ഡോ. അബ്ദുൽ വഹാബിന്‍റെ കരുതലും കാവലുമാണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ഇവിടെ ഏതാണ്ട് 6,000 ഇന്ത്യൻ വിദ്യാർഥികളിൽ 1300 ഓളം മലയാളി വിദ്യാർഥികളാണ്. ഇവർക്കുള്ള രണ്ടുനേരത്തെ ഭക്ഷണം ഡോ. വഹാബിന്‍റെ മേൽനോട്ടത്തിലാണ് ഇപ്പോൾ ഉണ്ടാക്കുന്നത്.

ജോസ് കുന്പിളുവേലിൽ

യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘ‌ടിപ്പിച്ചു.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.