• Logo

Allied Publications

Europe
ജോസ് പുന്നാംപറന്പിലിന് ജർമൻ പ്രസിഡന്‍റിന്‍റെ മെഡൽ സമ്മാനിച്ചു
Share
ബെർലിൻ: ജർമനിയിലെ മുതിർന്ന പത്രപ്രവർത്തകനും, എഴുത്തുകാരനും ഗ്രന്ഥകർത്താവും പരിഭാഷകനും മൈനെവേൾഡ് മാസികയുടെ ചീഫ് എഡിറ്ററുമായ ജോസ് പുന്നാംപറന്പിലിന് ജർമൻ പ്രസിഡന്‍റിന്‍റെ മെഡൽ, ക്രോസ് ഓഫ് മെറിറ്റ് സമ്മാനിച്ചു.

ഫെബ്രുവരി 24 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്് റൈൻലാന്‍റ്ഫാൽസ് സംസ്ഥാനത്തിലെ എസ്ജിഎൻ നോർഡിൽ നടന്ന ചടങ്ങിൽ ജർമൻ റിപ്പബ്ളിക് പ്രസിഡന്‍റ് ഡോ.ഫ്രാങ്ക് വാൾട്ടർ സ്റൈറൻമയർ, റൈൻലാന്‍റ് ഫാൽസ് മുഖ്യമന്ത്രി മാലു ഡ്രേയർ എന്നിവർക്കു വേണ്ടി സ്ട്രക്ചർ ആൻഡ് അപ്രൂവൽ ഡയറക്ടറേറ്റ് നോർത്ത് പ്രസിഡന്‍റ് വോൾഫ്ഗാങ്ട്രൈസ് ഫെഡറൽ ക്രോസ് ഓഫ് മെറിറ്റ് പുരസ്കാരവും പ്രസിഡന്‍റിന്‍റെ പ്രസംസാപത്ര സർട്ടിഫിക്കറ്റും സമ്മാനിച്ച് മുഖ്യപ്രഭാഷണം നടത്തി.

പുന്നാംപറന്പിൽ താമസിയ്ക്കുന്ന ഉങ്കൽ മുനിസിപ്പാലിറ്റിയ്ക്കു വേണ്ടി ഡോ. ഗിസെല ബോണ്‍ സീബിക്കെ അനുമോദന പ്രസംഗം നടത്തി. . ചായസൽക്കാരത്തോടെ പരിപാടികൾ സമാപിച്ചു.

ജർമനിയിലെ മലയാളി സമൂഹത്തിന് സമർപ്പിക്കുന്നതായി പുരസ്കാര ജേതാവായ ജോസ് പുന്നാംപറന്പിൽ പ്രവാസിഓണ്‍ലൈനോടു പറഞ്ഞു.

ജോസ് പുന്നാംപറന്പിൽ മലയാള ഭാഷക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന പുരസ്കാരം കേരള സാംസ്ക്കാരിക വകുപ്പു മന്ത്രി എ.കെ. ബാലനിൽ നിന്നും ഏപ്രിൽ 10 ന് തൃശൂരിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയിരുന്നു.

1986 ൽ ജർമനിയിൽ നടന്ന ലോക മലയാള സമ്മേളനം മുതൽ മലയാള ഭാഷയെ വിദേശങ്ങളിൽ പുഷ്ടിപ്പെടുത്താൻ പുന്നാംപറന്പിൽ നടത്തിയ ശ്രമത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബർ ഒൻപതിന് ജർമനിയിലെ പഴക്കമേറിയ യൂണിവേഴ്സിറ്റിയായ ട്യൂബിംഗൻ യൂണിവേഴ്സിറ്റിയിൽ ഒരു മലയാളം ചെയർ (ഗുണ്ടർട്ട് ചെയർ) സ്ഥാപിതമായത്.

എണ്‍പത്തിയഞ്ചിന്‍റെ നിറവിൽ നിൽക്കുന്ന ജോസ് പുന്നാംപറന്പിൽ ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരൻ എന്നതിലുപരി 1994 മുതൽ കാരിത്താസിന്‍റെ ലേബലിൽ ജർമനിയിൽ നിന്നും ജർമൻ ഭാഷയിൽ പ്രസിദ്ധീകരിയ്ക്കുന്ന മൈനെ വേൽറ്റ് (എന്‍റെ ലോകം) മാസികയുടെ മുഖ്യപത്രാധിപർ കൂടിയാണ് പുന്നാംപറന്പിൽ.

ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി വർണിച്ച് കേരളത്തെയും ജർമനിയെയും മാറ്റുന്നതിനും ഇദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ ഏറെ പ്രശംസയർഹിയ്ക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദൻ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി ജർമനിയിലെ സാഹിത്യപ്രേമികൾക്ക് പരിചയപ്പെടുത്തിയതിന്‍റെ നേട്ടവും ജോസ് പുന്നാംപറന്പിലിന് മാത്രം സ്വന്തമാണ്. ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ന്‍റെ 2016 ലെ സാഹിത്യപുരസ്കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മെയ് 10ന് ജനിച്ച ജോസ് പുന്നാംപറന്പിൽ ജർമൻ മലയാളികളുടെ വിശേഷണത്തിൽ പറഞ്ഞാൽ പുന്നാംപറന്പിൽ ജോസേട്ടനാണ്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടിയാണ് ജർമനിയിൽ കുടിയേറുന്നത്. കഴിഞ്ഞ 19 വർഷമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. നഴ്സിംഗ് ജോലിയിൽ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. മക്കൾ:നിഷ, അശോക്.

ജോസ് കുന്പിളുവേലിൽ

പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ