• Logo

Allied Publications

Middle East & Gulf
ആഘോഷപ്പൊലിമയിൽ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും
Share
കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്‍റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തിൽ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതൽ കുവൈറ്റ് ടവറിന് സമീപമുള്ള ഗൾഫ് റോഡിലേക്ക് ആളുകൾ ഒഴുകിത്തുടങ്ങി. മണിക്കൂറുകൾ കൊണ്ട് ജനനിബിഡമായ ഗൾഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്‍റെ നിയന്ത്രണത്തിലായിരുന്നു.

വാട്ടർ ഗണ്ണുകൾ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്‍റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടർ ഗണ്ണുകൾ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്പ്രേകൾ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തി സ്പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകൾ പകരമെത്തിയത്.

വാഹനങ്ങളും റോഡുകളും ദേശീയ പതാകകൾ കൊണ്ടും അമീറിന്‍റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും അലങ്കരിച്ചിരുന്നു. കുവൈറ്റ് ടവറിന് സമീപം പ്രദർശിപ്പിച്ച സൈനിക യന്ത്രങ്ങൾക്കും ഉപകരണങ്ങളുടെയും പ്രദർശനം കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. ദേശീയ ആഘോഷങ്ങൾക്ക് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ദേശീയപതാകയും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലിക, ബാലൻമാരും റോഡുകളും തെരുവുകളും കൈയടക്കി. ആരോഗ്യ നിയന്ത്രണങ്ങളെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതിരുന്ന രണ്ട് വർഷത്തിന് ശേഷമാണ് ആളുകൾ ആഘോഷത്തിലേക്ക് വീണ്ടും മടങ്ങുന്നത്. കുവൈറ്റ് വ്യോമസേന കുവൈറ്റ് ടവറിന് സമീപം വൈകുന്നേരം സംഘടിപ്പിച്ച മനോഹരമായ എയർ ഷോയും വേറിട്ട അനുഭവമായി.

ദേശീയ ദിനാഘോഷത്തിൽ എയർ ഷോയുമായി കുവൈറ്റ് വോമസേന

കുവൈറ്റ് ദേശീയ ദിനാചരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈറ്റ് ടവേഴ്സിന് സമീപം പ്രതിരോധ മന്ത്രാലയം സൈനിക വിമാനങ്ങളുടെയും പാരാട്രൂപ്പർമാരുടെയും എയർ ഷോ അവതരിപ്പിച്ചു. കുവൈറ്റ് വോമസേനയുടെ കാണുവാൻ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഒത്തുകൂടിയത്. നിരവധിപേർ വ്യോമാഭ്യാസം വീക്ഷിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

വിവിധ സൈനിക വിമാനങ്ങൾ നടത്തിയ പ്രകടനം കാണികൾ കയൈടിയോടെയാണ് സ്വീകരിച്ചത്. ദേശീയ ഗാർഡ്, ജനറൽ ഫയർഫോഴ്സ് തുടങ്ങിയ സേനാ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.

സലിം കോട്ടയിൽ

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട് ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.