• Logo

Allied Publications

Europe
വ്യാജ അഡ്മിഷൻ ലെറ്റർ ഹാജരാക്കിയ 50 മലയാളി വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയനിൽ പ്രവേശന വിലക്ക്
Share
ബേണ്‍: സ്വിറ്റ്സർലൻഡിലെ സർവകലാശാലയിൽ വ്യാജ പ്രവേശന കത്ത് നൽകിയതിന് 50 മലയാളി വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. വിദ്യാർഥി വിസ അപേക്ഷയ്ക്കായി സ്വിറ്റ്സർലൻഡിലെ സർവകലാശാലയിൽ വ്യാജ അഡ്മിഷൻ ലെറ്ററുകൾ സമർപ്പിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 50 മലയാളി വിദ്യാർഥികളെയാണ് സ്വിസ് സർക്കാർ എല്ലാ ഷെങ്കൻ രാജ്യങ്ങളിലേയ്ക്കുമുള്ള പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. തട്ടിപ്പ് പുറത്തായതോടെ വിദ്യാർഥികൾക്ക് പണം തിരിച്ചുനൽകി തടിയൂരാനാണ് കൊച്ചിയിലെ സ്ഥാപനം ശ്രമിച്ചത്. എന്നാൽ, ഫെബ്രുവരി ഒന്നിന് സ്വിറ്റ്സർലൻഡിൽ സ്ഥാപനത്തിനെതിരേ നിയമ നടപടി ആരംഭിച്ചു. തട്ടിപ്പുകാരനെ തൽകാലം അറസറ്റ് ചെയ്യേണ്ടതില്ലെന്നാണ് കോടതി നിർദേശം.

2024 ഒക്ടോബർ 21 വരെയാണ് ഈ വിദ്യാർഥികളെ 27 രാജ്യങ്ങളുടെ ബ്ലോക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിയ്ക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള ന്ധഫാർബെ സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസ്ന്ധ എന്ന ഭാഷാ സ്ഥാപനമാണ് ഇവർക്ക് വിലക്കിന് കാരണമായ വ്യാജ രേഖ, നൽകിയത്. ഇതിൽ 2341.48 യൂറോ ഇന്േ‍റണ്‍ഷിപ്പിനൊപ്പം ബേണിലെ ബെനഡിക്റ്റ് സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് വിദ്യാർഥികളിൽ നിന്ന് 2 ലക്ഷം രൂപ കൈപ്പറ്റി. ബേണ്‍ ആസ്ഥാനമായുള്ള ബെനഡിക്ട് സ്കൂളിലേക്കുള്ള പ്രവേശന ലെറ്റർ വ്യാജമാണെന്ന് കാണിച്ച് സ്വിസ് സർക്കാരിന്‍റെ കത്ത് ലഭിച്ചതോടെയാണ് കഴിഞ്ഞ ഒക്ടോബർ 22ന് തട്ടിപ്പ് നടന്ന വിവരത്തെ തുടർന്ന് വിദ്യാർഥികൾ പിടിക്കപ്പെട്ടത്.

ജർമ്മൻ ഭാഷയിൽ എ 1 ലെവൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിനുശേഷമാണ് ബേണിലെ ബെനഡിക്ട് സ്കൂളിൽ പ്രതിമാസ സ്റ്റൈപ്പന്‍റും വാഗ്ദാനം ചെയ്യുന്ന സ്കൂളിൽ പ്രവേശനം നേടുന്നതിന് ഞങ്ങളെ സഹായിക്കാമെന്ന് മാനേജിംഗ് ഡയറക്ടർ ഓഫറുമായി വന്നത്. ഓരോ അപേക്ഷകനിൽ നിന്നും 5 ലക്ഷം രൂപ (5,835 യൂറോ) അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, പിന്നീട് അത് പ്രത്യേക ഓഫറായി 3 ലക്ഷം രൂപയായി (3,512 യൂറോ) കുറയ്ക്കുകയും അഡ്വാൻസ് പേയ്മെന്‍റായി 2 ലക്ഷം ( 2,341) ഈടാക്കുകയും ചെയ്തതായി ഒരു വിദ്യാർഥി പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഫെബ്രുവരി 1 ന് കോടതി മുന്പാകെ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ന്ധതൽക്കാലം പ്രതിയെ അറസ്റ്റ്് ചെയ്യേണ്ട ആവശ്യമില്ലന്ധ, അതേസമയം തട്ടിപ്പ് വെളിപ്പെട്ടതിന് ശേഷം വിദ്യാർഥികൾക്ക് പണം തിരികെ നൽകി വിഷയം നിശബ്ദമാക്കാൻ ഇൻസ്ററിറ്റ്യൂട്ട് ശ്രമിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ വിദ്യാർഥികൾക്ക് പ്രവേശന കത്ത് നൽകിയിട്ടില്ലെന്നും കൂടാതെ, ആരോപണവിധേയമായ 50 വിദ്യാർഥികളല്ല, 13 വിദ്യാർഥികളെ മാത്രമാണ് ഈ സ്ഥാപനത്തിന്േ‍റതെന്നും ഫാർബെ സ്കൂൾ പറയുന്നു. ഈ വിഷയവുമായി ഹൈദരാബാദ് ഏജൻസിയെ സമീപിച്ചു, അവർ നിരോധനം നീക്കാൻ സ്വിറ്റ്സർലൻഡ് എംബസിയോട് അഭ്യർഥിക്കുന്ന പ്രക്രിയ ആരംഭിച്ചതായും പറയുന്നു. അടുത്ത 20 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾക്ക് സ്വിസ് സർക്കാരിൽ നിന്ന് കത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാഷാ പരിശീലന കേന്ദ്രം ഡയറക്ടർ പറയുന്നു. പ്രവേശന കത്ത് നൽകിയത് ഹൈദരാബാദ് ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം. ഹൈദരാബാദ് ആസ്ഥാനമായ ഒരു ഗ്ലോബൽ എഡ്യുക്കേഷൻ കണ്‍സൾട്ടന്‍റാണ് അഡ്മിഷൻ ലെറ്ററുകൾ നൽകിയതെന്നും താൻ അവരുമായി ബന്ധപ്പെട്ടു എന്നും ഡയറക്ടർ പറയുന്നു.

സ്വിറ്റ്സർലൻഡിൽ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ താമസിക്കുന്നതിനോ ഏറ്റവും അധികം സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലൻഡ്. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രകാരം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ബിരുദധാരികളിൽ 93 ശതമാനവും അവരുടെ അക്കാദമിക് തയ്യാറെടുപ്പിന്‍റെ നിലവാരവുമായി പൊരുത്തപ്പെടുന്ന ജോലിയിലാണ് നിയമിക്കപ്പെട്ടത്. ഒരോരുത്തരുടെയും യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭിക്കും എന്നുറപ്പുള്ള ഒരു രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഇക്കാരണത്താൽ സ്വിറ്റ്സർലൻഡിൽ പഠിക്കാനും ജോലി ചെയ്യാനും വിദേശികൾ കൂടുതൽ താൽപര്യം കാണിക്കുന്നത് എന്നതും ഒരു വസ്തുതയാണ്.

ജോസ് കുന്പിളുവേലിൽ

ഡിലന്‍ സിനോയിയുടെ സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍.
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലൻഡില്‍ അന്തരിച്ച ഡിലന്‍ സിനോയിയുടെ(10) സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍ നടക്കും.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘ‌ടിപ്പിച്ചു.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി