ബെർലിൻ: ജർമനിയിലെ കോവിഡ് നിയന്ത്രണങ്ങൾ മാറ്റാനുള്ള പദ്ധതി ഷോൾസ് സർക്കാർ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുമെന്ന് പ്രാദേശിക നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു. വാക്സിനേഷൻ എടുക്കാത്ത ആളുകളെ കടകളിലേക്കും റസ്റ്ററന്റുകളിലേക്കും തിരികെ വരാൻ അനുവദിക്കുന്നത് ഉൾപ്പെടുന്ന മൂന്ന് ഘട്ട പദ്ധതിയാണ് ചാൻസലർ പ്രഖ്യാപിച്ചത്.
അടുത്ത ആഴ്ചകളിൽ സ്ഥിതി മെച്ചപ്പെടുന്നതിനാൽ പൊതുജീവിതം വീണ്ടും തുറന്ന് സാധാരണ നിലയിലേയ്ക്ക് സാധ്യമാണെന്ന് ചാൻസലർ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനുശേഷം കാര്യങ്ങൾ വീണ്ടും മെച്ചപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും, മാസ്കുകൾ ധരിക്കേണ്ടതുണ്ടെന്നും പാൻഡെമിക് അവസാനിച്ചിട്ടില്ലെന്ന് പാൻഡെമിക്കിലെ ഒരു പുതിയ ഘട്ടമാണിതെന്ന് ഷോൾസ് പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം, കൂടുതൽ സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമാണ് ജർമനി.
ആദ്യ ഘട്ടമെന്ന നിലയിൽ, പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരോ കോവിഡ് 19 ൽ നിന്ന് സുഖം പ്രാപിച്ചവരോ ആയ ആളുകളുടെ സ്വകാര്യ ഒത്തുചേരലുകൾക്ക് 10 ആളുകളുടെ പരിധി ജർമ്മനി ഉടൻ തന്നെ ഒഴിവാക്കും. വാക്സിനേഷൻ എടുത്ത/വീണ്ടെടുത്ത ആളുകൾക്കുള്ള സന്പർക്ക നിയന്ത്രണങ്ങൾ നിർത്തലാക്കുമെന്നാണ് ഇതിനർത്ഥം.
എന്നാൽ, കുത്തിവയ്പ് എടുക്കാത്തവർക്ക് അവരുടെ വീട്ടിലെ ആളുകളുമായും വീടിന് പുറത്തുള്ള രണ്ടുപേരുമായും മാത്രമേ കൂടിക്കാഴ്ച നടത്താവൂ എന്ന നിയമം ഒരു മാസത്തേക്ക് കൂടി നിലനിൽക്കും. ഉപഭോക്താക്കൾ വൈറസിനെതിരെ വാക്സിനേഷൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കാതെ തന്നെ അവശ്യേതര കടകളിലേക്കുള്ള പ്രവേശനം എല്ലാവർക്കും വീണ്ടും തുറക്കും.
മാർച്ച് 4 മുതൽ, റസ്റ്ററന്റുകൾ, ബാറുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് വാക്സിനേഷൻ നൽകാത്ത ആളുകളെ വീണ്ടും സ്വാഗതം ചെയ്യാൻ അനുവദിക്കും, അവർക്ക് അടുത്തിടെ നെഗറ്റീവ് ടെസ്റ്റ് നൽകാൻ കഴിയുന്നിടത്തോളം ജർമ്മനിയിൽ 3ജി ലെവലിലേയ്ക്ക് മാറും.
അതേസമയം, മാർച്ച് 4 മുതൽ, പ്ലാനുകൾക്ക് കീഴിലുള്ള 2ജി പ്ലസ് നിയമം ഉപയോഗിച്ച് നിശാക്ലബുകൾ തുറക്കാൻ അനുവദിക്കും. വാക്സിൻ ചെയ്യാത്തവ ഒഴികെ.2ജി പ്ലസ് നിയമങ്ങൾ പ്രകാരം കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള വലിയ പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കും.
വീടിനുള്ളിൽ പരമാവധി ശേഷിയുടെ 60 ശതമാനം വരെ പരമാവധി 6,000 ആളുകൾക്ക് അനുവദനീയമാണ്. 75 ശതമാനം (പരമാവധി 25,000 ആളുകൾ) വരെ ശേഷിയുള്ള ഒൗട്ട്ഡോർ അനുവദിക്കും. അവസാന ഘട്ടത്തിൽ, സാമൂഹിക, സാംസ്കാരിക, സാന്പത്തിക ജീവിതത്തിൽ അവശേഷിക്കുന്ന അഗാധമായ നിയന്ത്രണങ്ങൾ മാർച്ച് 20 നകം ക്രമേണ നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കുന്നതും അതിൽ ഉൾപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാൽ എല്ലാ സംരക്ഷണ നടപടികളും മാർച്ച് 20 ന് കാലഹരണപ്പെടും, അടിസ്ഥാന സംരക്ഷണ നിയമങ്ങളായ നിർബന്ധിത മാസ്കുകൾ, ശുചിത്വ ആശയങ്ങൾ, പരിശോധനകൾ, ദൂര നിയമങ്ങൾ നിലനിൽക്കും. മാർച്ച് 17ന്, ഫെഡറൽ സ്റേററ്റ് അവലോകനം നടക്കും.
20 ന് ശേഷം, യൂറോപ്പിലെ മികച്ച സന്പദ്വ്യവസ്ഥ അടിസ്ഥാന സംരക്ഷണ നടപടികളെന്ധ ആശ്രയിക്കും, ഇൻഡോർ പൊതു വേദികളിലും പൊതുഗതാഗതത്തിലും പ്രത്യേകിച്ച് മെഡിക്കൽ മാസ്കുകൾ ധരിക്കണമെന്നു മാത്രം. നേരത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചതുപോലെ മാർച്ച് 20 ന് ജർമ്മനി അതിന്റെ ന്ധസ്വാതന്ത്ര്യ ദിനത്തിൽന്ധ എത്തുമെന്നും ഷോൾസ് പറഞ്ഞു.
ജർമനിയിൽ കൊറോണയുടെ ശക്തി അൽപ്പം കുറഞ്ഞിരിയ്ക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,19, 972 പുതിയ കൊറോണ കേസുകൾ ഉണ്ടായതായി റോബർട്ട് കോഹ് ഇൻസ്ററിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ഏഴ് ദിവസത്തെ ഇൻസിഡെൻസ് റേറ്റ് 1401,0. ആയി ഉയർന്നു. ആശുപത്രി റേറ്റ് 6,04 ഉം, മരണങ്ങൾ 247 ഉം ആയി.
ജോസ് കുന്പിളുവേലിൽ
|