• Logo

Allied Publications

Europe
പുടിന്‍റെ മുന്നിൽ അതികായനായി ജർമൻ ചാൻസലർ ഷോൾസ്
Share
ബെർലിൻ: റഷ്യൻ ്രൈഉകൻ അധിനിവേശത്തിന്‍റെ ആശങ്ക അതിന്‍റെ പാരമ്യത്തിലേക്കു കടക്കുന്പോൾ സമാധാനത്തിന്‍റെ പാത വേണമെന്നുറക്കെ പ്രഖ്യാപിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് റഷ്യയുടെ മണ്ണിലിറങ്ങി പുടിനുമായി മുഖാമുഖം ചർച്ച നടത്തി. പ്രശ്നങ്ങൾ അൽപ്പം തണുപ്പിയ്ക്കാനായതിൽ ലോകത്തിന് പ്രത്യേകിച്ച് യൂറോപ്പിന്, നാറ്റോയ്ക്ക് തൽക്കാലം ആശ്വസിയ്ക്കാം.

യുദ്ധകാഹളത്തിന്‍റെ ധ്വനി മുഴങ്ങാൻ മണിക്കൂറുകൾ ശേഷിയ്ക്കുന്പോഴാണ് പുടിനുമായി കൂടിക്കാഴ്ച നടത്താൻ ജർമൻ ചാൻസലർ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെ 10ന് വിമാനമിറങ്ങിയത്. ആദ്യമേ തന്നെ പുടിൻ ഭരണകൂടത്തിന്‍റെ ആജ്ഞയിൽ ആർടി പിസിആർ നടത്തണമെന്ന നിർദ്ദേശം അപ്പാടെ ഷോൾസ് നിരാകരിച്ചത് പുടിനു കിട്ടിയ ആദ്യ അടിയായി.

പിന്നീട് ഇരുവരും ഏകദേശം മൂന്ന് മണിക്കൂർ നീണ്ട സംഭാഷണത്തിനുശേഷം പത്രസമ്മേളനവും നടത്തി. ഇന്നും ആറു മീറ്റർ നീളമുള്ള മേശയ്ക്ക് ഇടയിലാണ് ഇരുവരും ഇരുന്നത്. ജർമനിയുടെ, നാറ്റോയുടെ ഇയുവിന്‍റെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നുള്ള ചാൻസലർ ഷോൾസിന്‍റെ മുന്നിൽ പുടിനു പിടിച്ചു നിൽക്കാൻ കഴിയാതെ മുട്ടുമടക്കേണ്ടി വന്നു. യുക്രെയ്ന്‍റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നു ജർമൻ ചാൻസലർ ഷോൾസ് വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശവുമായി മുന്നോട്ടു പോയാൽ ഉപരോധം ഉണ്ടാകുമെന്നും, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ നിരന്തരസമ്മർദം ചെലുത്തുമെന്നും ഷോൾസ് അടിവരയിട്ട് പറഞ്ഞു. തിങ്കളാഴ്ച ഷോൾസ് യുക്രെയ്നിലെത്തി പ്രസിഡന്‍റ് വോൾഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തിയിരുന്നു.

റഷ്യ അതിർത്തിയിൽ നിന്ന് സൈനിക ഭാഗങ്ങൾ പിൻവലിക്കുന്നതായി പുടിൻ അറിയിച്ചു. എന്നാൽ യുദ്ധത്തെ വ്യക്തമായി നിരസിക്കുന്നതിൽ നിന്ന് പുടിൻ വിട്ടുനിന്നു. യുക്രെയ്ൻ പ്രതിസന്ധിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള പോരാട്ടത്തിൽ ചാൻസലർ ഒലാഫ് ഷോൾസ് വിജയിച്ചത് മഞ്ഞുരുകിയതിന്‍റെ തെളിവാണ്.
സമീപ ഭാവിയിൽ ലക്ഷക്കണക്കിന് സൈനികർക്കും അവരുടെ പ്രവർത്തനങ്ങൾക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ വളരെ ഉത്കണ്ഠാകുലരാണ്. ഈ ട്രൂപ്പ് കോന്പോസിഷനിൽ ഒരു യുക്തിയും കാണാൻ കഴിയില്ല. അതിനാൽ, തീവ്രത കുറയ്ക്കൽ അടിയന്തിരമായി ആവശ്യമാണ്. പിരിമുറുക്കവും പ്രയാസകരവുമായ ഈ സാഹചര്യത്തിൽ യൂറോപ്പിൽ ഒരു യുദ്ധവും ഉണ്ടാകാതിരിക്കാൻ ഇത് പ്രധാനമാണന്നാണ് ഷോൾ ആദ്യം പറഞ്ഞത്.

എന്നാൽ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്പ്, ചില ഭാഗങ്ങളിലെ സൈനികർ യുക്രെയ്നുമായുള്ള അതിർത്തിയിൽ നിന്ന് പിൻവാങ്ങി, കൂടുതൽ കാര്യങ്ങൾ ഉണ്ടാകാതെ സ്ഥിതിഗതികൾ വർധിപ്പിക്കുന്നത് അടിയന്തിരമായി തടയുക തന്നെ വേണമെന്ന് ഷോൾസ് നിർദ്ദേശിക്കുകയായിരുന്നു.

മറുവശത്ത്, യൂറോപ്പിൽ ഒരു യുദ്ധം ആവശ്യമില്ലന്നും എന്നിരുന്നാലും, യുക്രെയ്ൻ അതിർത്തിയിൽ സൈന്യത്തെ വൻതോതിൽ വിന്യസിച്ചതിന് പുടിൻ ന്യായമായ കാരണം നൽകിയില്ല എന്നതും ശ്രദ്ധേയമായി.
ഒരു യുദ്ധത്തെക്കുറിച്ചുള്ള വ്യക്തമായ തിരസ്കരണം ഉണ്ടായില്ല. പകരം, കിഴക്കൻ യുക്രെയ്ൻ ഡോണ്‍ബാസ് മേഖലയിലെ വംശഹത്യയെക്കുറിച്ചാണ് പുടിൻ സംസാരിച്ചത്. റഷ്യയുടെ കിഴക്കൻ യുക്രെയ്നിന്‍റെ അതിർത്തിയിൽ ഒരു ലക്ഷത്തിലധികം സൈനികർ നിലയുറപ്പിച്ചെന്നു മാത്രമല്ല റഷ്യൻ സൈന്യം തങ്ങളുടെ സഖ്യകക്ഷിയായ ബെലാറുസുമായി യുക്രെയ്നിന് വടക്കും രാജ്യത്തിന്‍റെ തെക്ക് കരിങ്കടലിലും അഭ്യാസങ്ങളും നടത്തിയിരുന്നു.

യുക്രെയ്നിൽ റഷ്യൻ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ സ്ഥിതി അൽപ്പം അയവുവന്നിരിയ്ക്കയാണ്. യുക്രെയ്ൻ പ്രതിസന്ധിയിൽ ന്ധജാഗ്രതയുള്ള ശുഭാപ്തിവിശ്വാസത്തിനുള്ള കാരണംന്ധ കാണുന്നവെന്നും നയതന്ത്രപരമായ പരിഹാരം തേടുന്നത് തുടരണമെന്ന് മോസ്കോയിൽ നിന്നുള്ള സിഗ്നലുകൾക്കൊപ്പം ചൊവ്വാഴ്ച ബ്രസൽസിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

റഷ്യയുടെ അയൽരാജ്യങ്ങളെ നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) യിൽ അംഗമാക്കരുതെന്നതാണ് പുടിന്‍റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ നിയമപരമായ ഉറപ്പാണ് അദ്ദേഹത്തിനുവേണ്ടത്. 1990കളിൽ, 16 അംഗങ്ങൾ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. യുക്രെയ്നുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം തുടങ്ങിയവയാണ്. എന്നാൽ, നാറ്റോ അംഗത്വകാര്യത്തിൽ റഷ്യ ആവശ്യപ്പെടും പോലുള്ള ഉറപ്പുനൽകാൻ അമേരിക്കയും സഖ്യകക്ഷികളും തയ്യാറല്ല.

സ്വതന്ത്രപരമാധികാരരാജ്യമായ യുക്രെയ്ൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രെയിന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

നാറ്റോയിൽ യുഎസ്., ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ ചേർന്ന് 1949ൽ രൂപംകൊടുത്തതാണ് സൈനികസഖ്യം. ബെൽജിയം, ഡെ·ാർക്ക്, ഇറ്റലി, ഐസ്ലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ. ജർമനി 1955 ലാണ് നാറ്റോയിൽ ചേരുന്നത്. നിലവിൽ 30 അംഗങ്ങളാണുള്ളത്.

ജോസ് കുന്പിളുവേലിൽ

അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ നമ്മുടെ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ 'വെള്ളിയാഴ്ച;  ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.
ഡിലന്‍ സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്‌സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 19 വെള്ളിയാഴ്ച നടക്