• Logo

Allied Publications

Middle East & Gulf
കോവിഡ് ധനസഹായം : കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ
Share
കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി വീണ്ടും ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ, ഈ വിഷയത്തിൽ കേരള സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഹൈക്കോടതിയിൽ കേരള സർക്കാരിനു വേണ്ട ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു.

ധനസഹായത്തിന് 75 ശതമാനം ഫണ്ടും കേന്ദ്രസർക്കാരാണ് നൽകുന്നത്. അതതു സംസ്ഥാങ്ങൾ ബാക്കി 25 ശതമാനവും. കേരള സർക്കാരിന്‍റെ നിലപാട് രേഖാമൂലം കോടതിയിൽ നൽകുവാനും കേന്ദ്ര സർക്കാരിനെയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും നിലപാടുകളുടെ അടിസ്ഥാനത്തിൽ വിധി പറയുന്നതിനായി ഹർജി ഫെബ്രുവരി മാസം 24 ന് വീണ്ടും പരിഗണിക്കും

കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് അതതുസംസ്ഥാനങ്ങളാണ് അന്പതിനായിരം രൂപ വീതം കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യേണ്ടത് . കോവിഡിനെ തുടർന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.

വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.