• Logo

Allied Publications

Europe
യൂറോപ്പിൽ കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നു; ജർമനിയിൽ വ്യാപനം തുടരുന്നു
Share
ബെര്‍ലിന്‍: യൂറോപ്പിലെ കൊറോണയുടെ വ്യാപനത്തിന്‍റെ ശക്തിയും ഇയുവിലെ രാജ്യങ്ങളിലെ നിയന്ത്രണങ്ങളും ലഘൂകരിക്കുന്നു.ഗ്രേറ്റ് ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ എല്ലാംതന്നെ നീക്കി. യുകെയില്‍ തെരുവ് പാര്‍ട്ടികള്‍ വീണ്ടും സാധ്യമാണ്.

ഡെന്‍മാര്‍ക്കില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ കൊറോണ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ചില പ്രവേശന നിയമങ്ങള്‍ ഒഴികെ, ഡെന്‍മാര്‍ക്കില്‍ ഇനി നിയന്ത്രണങ്ങളൊന്നുമില്ല.

സ്വീഡനും ഡാനിഷ് മാതൃകയാണ് പിന്തുടരുന്നത്. പുതിയ അണുബാധകൾ റിപ്പോർട്ടു ചെയ്തിരുന്നിട്ടും രാജ്യം അടുത്ത ആഴ്ച പൊതുജീവിതത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയാണ്.

ഇറ്റലിയാവട്ടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ടൈംടേബിള്‍ സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുകയാണ്. വരും ആഴ്ചകളില്‍ നടപടികളില്‍ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി മരിയോ ഡ്രാഗി വിശദീകരിച്ചു. ഇറ്റലിയില്‍, ഒമിക്രോണ്‍ തരംഗത്തിന്‍റെ ആഘാതം ഈയിടെയായി കുറഞ്ഞുവരികയാണ്.സ്പെയിനില്‍ ഇന്‍ഡോര്‍, പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള 3 ജി നിയമവും റസ്റ്ററന്‍റുകളുടെ താമസ പരിധിയും എടുത്തുകളഞ്ഞു.

ഫ്രാന്‍സും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പോര്‍ട്സ്, സാംസ്കാരിക സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ ബുധനാഴ്ച എടുത്തുകളഞ്ഞു, പൊതു ഇടങ്ങളിൽ മാസ്ക് നിയന്ത്രണങ്ങള്‍. ഹോം ഓഫീസ് ബാധ്യത എന്നിവയും ഒരു ശിപാര്‍ശയാക്കി മാറ്റി.

ഓസ്ട്രിയയിൽ പുതിയ അണുബാധകളുടെ എണ്ണത്തിൽ റിക്കാർഡ് കുതിപ്പ് ഉണ്ടായിരുന്നിട്ടും നിയന്ത്രണങ്ങളിൽ അയവു വരുത്തുമെന്നാണ് പ്രഖ്യാപനം. ചെക്ക് റിപ്പബ്ളിക് ഫെബ്രുവരി 9 മുതല്‍, വാക്സിനേഷന്‍റെയോ വീണ്ടെടുക്കല്‍ നിലയുടെയോ തെളിവുകള്‍ റസ്റ്ററന്‍റുകളിലും ഇവന്‍റുകളിലും ഇനി ഹാജരാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല പ്രഖ്യാപിച്ചു.

കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് വീണ്ടും അവിടെ പ്രവേശനം ലഭിക്കും. ഫെബ്രുവരി 18 മുതല്‍ കമ്പനികളിലും സ്കൂളുകളിലും പരീക്ഷ നടത്താനുള്ള ബാധ്യത ബാധകമല്ല. എന്നിരുന്നാലും വീടിനുള്ളില്‍ മാസ്ക് ധരിക്കാനുള്ള ബാധ്യതയും പൊതുപരിപാടികളില്‍ വ്യക്തികള്‍ക്കുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കും.

എന്നാല്‍ ജര്‍മനിയിൽ ഒമിക്രോ‌ൺ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് ഏഴു ദിവസത്തെ സംഭവങ്ങളുടെ യൂറോപ്യന്‍ താരതമ്യത്തിന്‍റെ മധ്യത്തില്‍ തന്നെയാണെങ്കിലും നിയന്ത്രണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,36,120 പുതിയ കേസുകൾ ഉണ്ടായതായി റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തു. ഏഴു ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 1283.2 ആയി ഉയര്‍ന്നു. ആശുപത്രി റേറ്റ് അഞ്ചും മരണങ്ങള്‍ 164 ഉം ആയി.

ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ