• Logo

Allied Publications

Americas
ഭീമന്‍ ടെലിസ്‌കോപ്പിനു പിന്നില്‍ മലയാളി സാന്നിധ്യം
Share
ഹൂസ്റ്റണ്‍: ലോകം ഉറ്റു നോക്കിയ ഏറ്റവും വലിയ ടെലിസ്‌കോപ്പിന്‍റെ വിക്ഷേപവിജയത്തിനു പിന്നില്‍ മലയാളി സാന്നിധ്യം. ഹൂസ്റ്റണ്‍ സ്വദേശികളായ ജോണ്‍ എബ്രഹാം, റിജോയി ജോര്‍ജ് കാക്കനാട് എന്നീ മലയാളി യുവാക്കളാണ് നാസയുടെ ഈ പദ്ധതിക്ക് പിന്നില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പ്രവര്‍ത്തിച്ചത്.

ഇന്‍റഗ്രേഷൻ ആന്‍ഡ് സിസ്റ്റ് എന്‍ജിനിയിറിംഗ് വിഭാഗത്തിലാണ് ജോണ്‍ എബ്രഹാം പ്രവര്‍ത്തിച്ചിരുന്നത്. ജോര്‍ജ് തെക്കേടത്തും നാന്‍സി ജോര്‍ജുമാണ് മാതാപിതാക്കള്‍.

മാധ്യമപ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയിൽ അറിയപ്പെടുന്ന സാന്നിധ്യവുമായ ഡോ. ജോര്‍ജ് എം. കാക്കനാട്സാലി ജോര്‍ജ് ദമ്പതികളുടെ പുത്രനാണ് റിജോയി. ഐടി എന്‍ജിനീയറായ റിജോയി വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ ടെസ്റ്റ് എന്‍ജിനിയറായിരുന്നു. ഇരുവരും വിക്ഷേപണസമയത്ത് ഫ്രഞ്ച് ഗയാനയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു. ബഹിരാകാശചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പാണ് ജെയിംസ് വെബ് ടെലിസ്‌കോപ്. ആരിയാൻ 5 റോക്കറ്റാണ് ഇത് ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കും. സാങ്കേതിക തടസങ്ങള്‍ കാരണം നിരവധി കാലതാമസങ്ങള്‍ക്ക് ശേഷമാണ് വിക്ഷേപണം നടത്തിയത്.

ഹൂസ്റ്റണില്‍ ആരംഭിച്ച പദ്ധതി പിന്നീട് കലിഫോര്‍ണിയയിലേക്കും മാറ്റുകയായിരുന്നു. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ (930,000 മൈല്‍) അകെലയാണ് ഇതിന്‍റെ ഭ്രമണപഥം. ഫ്രഞ്ച് ഗയാനയിലെ കൂറൗ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ടെലിസ്‌കോപ്പ് അതിന്റെ വിദൂര ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒരു മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൗരയൂഥത്തിനപ്പുറമുള്ള പ്രപഞ്ചത്തിന്‍റേയും ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന പുതിയ സൂചനകള്‍ ഇതു തിരികെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 14 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചം അതിന്റെ ജനനത്തോട് അടുത്ത് എങ്ങനെയായിരുന്നുവെന്ന് മനുഷ്യര്‍ക്ക് കാണിക്കാന്‍ ഇതിനു കഴിയുമെന്നാണ് കരുതുന്നത്.

വലിപ്പത്തിലും സങ്കീര്‍ണതയിലും ഈ ദൂരദര്‍ശിനി സമാനതകളില്ലാത്തതാണെന്ന് ഇതിനു പിന്നിലുണ്ടായിരുന്ന റിജോയിയും ജോണും പറയുന്നു. അതിന്റെ കണ്ണാടിക്ക് 6.5 മീറ്റര്‍ (21 അടി) വ്യാസമുണ്ട്. ഹബിളിന്‍റെ കണ്ണാടിയുടെ മൂന്നിരട്ടി വലിപ്പമുണ്ട്. ഇത് 18 ഷഡ്ഭുജാകൃതിയിലുള്ള ഭാഗങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണ്. ഇത് വളരെ വലുതാണ്, റോക്കറ്റിലേക്ക് ഘടിപ്പിക്കാന്‍ അത് മടക്കിവയ്ക്കേണ്ടി വന്നു. ടെലിസ്‌കോപ്പിന്റെ കണ്ണാടികളുമായുള്ള കണികകളില്‍ നിന്നോ മനുഷ്യ ശ്വാസത്തില്‍ നിന്നോ ഉള്ള സമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നാസ ലേസര്‍ ഗൈഡഡ് ഏര്‍പ്പെടുത്തിയിരുന്നു.

ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞാല്‍, കണ്ണാടിയും ടെന്നീസ് കോര്‍ട്ടിന്‍റെ വലിപ്പമുള്ള സൂര്യകവചവും പൂര്‍ണമായും വിന്യസിക്കുക എന്നതാണ് വെല്ലുവിളി. ഈ സങ്കീര്‍ണമായ പ്രക്രിയയ്ക്ക് രണ്ടാഴ്ച എടുക്കും. ഭൂമിയില്‍ നിന്ന് 600 കിലോമീറ്റര്‍ ഉയരത്തിലുള്ള ഹബിളിനേക്കാള്‍ വളരെ ദൂരെയായിരിക്കും ഇതിന്റെ ഭ്രമണപഥം. വെബിന്‍റെ ഭ്രമണപഥത്തിന്റെ സ്ഥാനത്തെ ലാഗ്രാഞ്ച് 2 പോയിന്‍റ് എന്ന് വിളിക്കുന്നു, ഇത് ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും അതിന്‍റെ സൂര്യകവചത്തിന്റെ ഒരേ വശത്ത് നിര്‍ത്തും. ജൂൺ മുതൽ വെബ് ഔദ്യോഗികമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡോ. ജോര്‍ജ് എം. കാക്കനാട്

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ