• Logo

Allied Publications

Americas
കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച് ഫോൺ സന്ദേശം; കോളജ് വിദ്യാർഥിനിക്ക് ശിക്ഷ വിധിച്ചു
Share
ബോസ്റ്റൺ ∙ യുവതി തുടർച്ചയായി ഫോൺ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതിയുടെ കണ്ടെത്തൽ. തുടർന്ന് 30 മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. തടവുശിക്ഷ നൽകാനും നടപ്പാക്കേണ്ടെന്നും പത്തു വർഷത്തെ പ്രൊബേഷൻ അനുവദിച്ച് പ്രതിയെ നിരീക്ഷിക്കണമെന്നും കോടതി വിധിച്ചു.

മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ബോസ്റ്റൺ കോളജ് മുൻ വിദ്യാർഥിനിയായ ഇൻയംഗ് യുവിനെ (23) സഫ്‌ലോക്ക് സുപ്പീരിയർ കോടതി ജഡ്ജ് റോബർട്ട് യുൽമാൻ ശിക്ഷിച്ചതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഡിസംബർ 23 വ്യാഴാഴ്ച അറിയിച്ചു. 75000 ഫോൺ സന്ദേശങ്ങൾ ഇരുവരും കൈമാറിയതിൽ 47000 ഇൻയംഗിന്റേതായിരുന്നു.

ബോസ്റ്റൺ കോളജ് വിദ്യാർഥി അലക്സാണ്ടർ ആർട്ടുല (22) യുമായി ഇൻയംഗ് സ്നേഹബന്ധം സ്ഥാപിച്ച് 18 മാസത്തിനുള്ളിൽ 47000 ടെക്സ്റ്റ് മെസേജുകളാണ് ഇൻയംഗ് ആർട്ടുലക്ക് അയച്ചത്. ഇവരുടെ ബന്ധം വഷളായതിനെ തുടർന്ന് കാമുകനോട് നീ മരിക്കണം എന്ന സന്ദേശം പല തവണയാണ് കാമുകി അയച്ചത്. ഒടുവിൽ മനസ് നൊന്ത് ആർട്ടുല 2019 മേയ് 20ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബോസ്റ്റൺ കോളജിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട ദിവസമാണ് കാമുകൻ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഗ്രാജുവേഷനിൽ പങ്കെടുക്കുന്നതിന് കുടുംബാംഗങ്ങൾ കോളജിൽ എത്തിയ ദിവസം നടന്ന ആത്മഹത്യ എല്ലാവരേയും മാനസികമായി തളർത്തിയിരുന്നു.

ആത്മഹത്യക്ക് മുമ്പു അർട്ടുല ഇൻയംഗിന് ടെക്സ്റ്റ് മെസേജ് അയച്ചത് ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതായിരുന്നു. പ്രതികുറ്റം സമ്മതിക്കുകയും തുടർന്ന് ആർട്ടുലയെ സംസാരത്തിലൂടെയും ശാരീരികമായും മാനസീകമായും പീഡിപ്പിച്ചതായി കോടതി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

പി.പി. ചെറിയാൻ

ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.