• Logo

Allied Publications

Americas
ടെക്സസിലും ആദ്യ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തി
Share
ടെക്സസ്: ടെക്സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്‍റിന്‍റെ സാന്നിധ്യം ഹൂസ്റ്റണിലെ നോർത്ത് വെസ്റ്റ് ഹാരിസ്കൗണ്ടിയിൽ കണ്ടെത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസും കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 6 തിങ്കളാഴ്ച വൈകിട്ടാണു വിവരം മാധ്യമങ്ങൾക്കു ലഭിച്ചത്.

40 വയസ് പ്രായമുള്ള പൂർണമായും വാക്സിൻ സ്വീകരിച്ച സ്ത്രീയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെങ്കിലും കോവിഡിന്‍റെ പൊതുവായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നില്ലെന്നും അധികൃതർ പറഞ്ഞു.

രോഗബാധിതയായ സ്ത്രീ വീടിനു സമീപമുള്ള പ്രദേശങ്ങളിൽ മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ലെന്നും പറയുന്നു. ഇവർ താമസിക്കുന്ന കമ്മ്യൂണിറ്റിയിൽ നിന്നുമായിരിക്കാം വൈറസ് കടന്നു കൂടിയതെന്നും കരുതുന്നു.ആദ്യം ഒമിക്രോണ്‍ വേരിയന്‍റ് വളരെയധികം വ്യാപന ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഡെൽറ്റാ വേരിയന്‍റിനേക്കാൾ വേഗം വ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്സസ് ആരോഗ്യവകുപ്പു അധികൃതർ പറഞ്ഞു.

ഡിസംബർ 6 വരെ ടെക്സസിലെ 254 കൗണ്ടികളിൽ 3.6 മില്യണ്‍ കോവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഒമിക്രോണ്‍ വേരിയന്‍റ് ആദ്യമായി കണ്ടെത്തിയത് ഡിസംബർ 1ന് കലിഫോർണിയായിലാണ്. തുടർന്ന് ന്യൂയോർക്ക്, മിനിസോട്ട തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.

പി.പി. ചെറിയാൻ

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.