• Logo

Allied Publications

Europe
ബൾഗേറിയയിൽ ബസ് അപകടം; കുട്ടികളുൾപ്പെടെ 46 പേർ വെന്തു മരിച്ചു
Share
സോഫിയ: ബൾഗേറിയയിലുണ്ടായ ബസ് അപകടത്തിൽ കുട്ടികളുൾപ്പെടെ 46 പേർ വെന്തു മരിച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ബിടിഎ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ സോഫിയയിൽ നിന്ന് 40 കിലോമീറ്റർ തെക്ക് സ്ട്രൂമ മോട്ടോർവേയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റ നിരവധി പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രയ്ക്കിടെ പുലർച്ചെ രണ്ടിന് ബസ് ഒരു ഗാർഡ്റെയിലിൽ ഇടിക്കുകയും പിന്നീട് മറിയുകയും തീപിടിക്കുകയുമായിരുന്നു.

ബസിലെ കൂടുതൽ ഭാഗവും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തെ തുടർന്ന് ബസ് ഹൈവേയിൽ നിന്ന് വലതുവശത്തേക്ക് മറിയുകയായിരുന്നു. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ബസിന് തീപിടിച്ചതിനാൽ രക്ഷപ്പെട്ടവർ കുറവാണ്. അപകടത്തിന് മുന്പ് തീപിടിച്ചതാണോ അതോ മറിഞ്ഞ് തീപിടിച്ചതാണോയെന്ന് ആദ്യം വ്യക്തമല്ല.

ബസിൽ ആകെ 50 ഓളം യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഉണ്ടായിരുന്നുവെന്ന് പോലീസിനെ പരാമർശിച്ച് സ്റേററ്റ് റേഡിയോ റിപ്പോർട്ട് ചെയ്തു. പ്രധാനമായും അൽബേനിയക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 12 കൗമാരക്കാരും 4 കുട്ടികളും ഉൾപ്പെടുന്നു.

ബിടിഎ റിപ്പോർട്ട് പ്രകാരം സ്കോപ്ജെയിൽ രജിസ്റ്റർ ചെയ്ത ബസ് തുർക്കിയിൽ നിന്ന് ബൾഗേറിയയിൽ എത്തി നോർത്ത് മാസിഡോണിയയിലേക്ക് പോവുകയായിരുന്നു.

അപകടകാരണത്തെക്കുറിച്ച് അറ്റോർണി ജനറലിന്‍റെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൾഗേറിയയുടെ ഇടക്കാല പ്രധാനമന്ത്രി സ്റെറഫാൻ ജാന്യൂ, നോർത്ത് മാസിഡോണിയൻ പ്രധാനമന്ത്രി സോറാൻ സയേവിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.