ബ്രസൽസ്: യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറി. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിൽ, വാക്സിനേഷൻ നിരക്ക് വളരെ കുറവായതുകൊണ്ട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഭൂഖണ്ഡത്തിൽ മറ്റൊരു 5,00,000 കോവിഡ് മരണങ്ങൾ കൂടി ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി ഹാൻസ് ക്ളൂഗെ മുന്നറിയിപ്പ് നൽകുന്നത്. യൂറോപ്പിൽ പത്തു ശതമാനമാണ് മരിക്കുന്നവരുടെ വർധന. പുതിയ രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൊത്തത്തിൽ കുറവ് വരുന്പോൾ, യൂറോപ്പിൽ ഏഴു ശതമാനം വർധനയുണ്ടായി.
യുക്രെയ്ൻ, റൊമാനിയ, സ്ളൊവേനിയ, ചെക്ക് റിപ്പബ്ലിക് മുതലായ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. നോർവേ, ഇറ്റലി, ലാത്വിയ, ഐസ്ലാൻഡ് രാജ്യങ്ങൾ ബൂസ്റ്റർ വാക്സിൻ ഡോസുകൾ നല്‍കുന്നതിനും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നടപടികൾ സ്വീകരിച്ചു തുടങ്ങി. യൂറോപ്യൻ ഭൂഖണ്ഡം വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുന്പോൾ റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണവും വർധിച്ചു. നെതർലൻഡ്സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഓസ്ട്രിയ
ഓസ്ട്രിയയിൽ വാക്സിനെടുക്കാത്തവർക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായ നിയമം അടുത്ത 10 ദിവസത്തേക്കാണ് നടപ്പിലാക്കിയത്. നാലാമത്തെ കൊറോണ തരംഗത്തിനെതിരായ പോരാട്ടത്തിൽ, വാക്സിനേഷൻ എടുക്കാത്ത ആളുകൾക്കുള്ള ഒരു കാരണവുമില്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. ഒന്‍പത് ദശലക്ഷത്തിൽ പരം നിവാസികളെയാണ് ഈ നടപടി ബാധിക്കുന്നത്.
തിങ്കളാഴ്ച മുതൽ പന്ത്രണ്ട് വയസ് പ്രായമുള്ള വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഉണ്ടാകും. വാക്സിനേഷൻ എടുക്കാത്ത ആളുകളെ അടിയന്തിര കാരണമില്ലാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല
ദൂരവ്യാപകമായ എക്സിറ്റ് നിയന്ത്രണങ്ങൾ തുടക്കത്തിൽ പത്ത് ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം പേർ രോഗബാധിതരാണ്. ദൈനംദിന ആവശ്യങ്ങൾക്കായി ഷോപ്പിംഗിനും, ജോലിക്ക് പോകുന്നതിനും അല്ലെങ്കിൽ ഡോക്ടറെ സന്ദർശിക്കാനും ആവും വാക്സിനേഷൻ ഇല്ലാത്തവർക്ക് ഭാവിയിൽ അവരുടെ വീടോ അപ്പാർട്ട്മെന്േറാ വിട്ടുപോകാൻ അനുവാദം ലഭിക്കുക. വിദ്യാർഥികൾക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. ചാൻസലർ അലക്സാണ്ടർ ഷാലെൻബെർഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമലംഘനങ്ങൾക്ക് അതിനനുസരിച്ച് ശിക്ഷ ലഭിക്കും. ഓസ്ട്രിയയിലെ ഇൻസിഡെൻസ് റേറ്റ് 900 ആയി ഉയർന്നു.
നെതർലൻഡ്സ്
കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സ് ഭാഗിക ലോക്ഡൗണ്‍ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി മുതൽ മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങളെന്ന് കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെ അറിയിച്ചു.
കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന് ലോക്ഡൗണ്‍ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ് നെതർലാൻഡ്. ലോക്ഡൗണ്‍ കാലയളവിൽ ബാറുകളും റസ്റററൻറുകളും സൂപ്പർമാർക്കറ്റുകളും എട്ടിന് അടക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേിഡിയങ്ങളിൽ നടത്തണം.
ആവശ്യ വസ്തുക്കളല്ലാത്തവ വിൽക്കുന്ന കടകൾ ആറ് മണിക്ക് അടക്കണമെന്നും സർക്കാർ അറിയിച്ചു.നെതർലാൻഡ്നോർവേ ലോകകപ്പ് യോഗ്യത മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക.
16,364 പേർക്കാണ് കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് നെതർലാൻഡ്സിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. 18,000ത്തോളം പേർ ഇതുവരെ നെതർലാൻഡ്സിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
നെതർലൻഡ്സിൽ മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണ്‍ പ്രാബല്യത്തിലായി. രാത്രകാലങ്ങളിൽ രാജ്യം നിശ്ചലമാവും.
ജർമനി
ഓസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി ജർമനി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ജർമനിയിലെ കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ട്രാഫിക് ലൈറ്റ് മുന്നണി ലോക്ഡൗണും നിരോധനങ്ങളും ഒഴിവാക്കാനുള്ള പദ്ധതിയവതരിപ്പിച്ചു. ശൈത്യകാലത്ത് കൊറോണ നിയന്ത്രിക്കുകയും എന്നാൽ ജനജീവിതം സുഗമം ആക്കണമെന്നുമുള്ള ലക്ഷ്യം മുന്നിൽക്കണ്ടാണ് മുന്നണിയിലെ പാർട്ടികളുടെ തലവ·ാരായ അന്നലീന ബെയർബോക്ക് ഒലാഫ് ഷോൾസ്, ക്രിസ്ററ്യൻ ലിൻഡ്നർ എന്നിവർ വിഷയത്തിന്റെ കരട് അവതരിപ്പിച്ചത്.
മുൻകാല കൊറോണ നിയന്ത്രണങ്ങളുടെ നിയമപരമായ അടിസ്ഥാനം, ദേശീയ വ്യാപ്തിയുടെ പകർച്ചവ്യാധി അടിയന്തരാവസ്ഥന്ധ നവംബർ അവസാനത്തോടെ കാലഹരണപ്പെടുന്പോൾ പുതിയതു കൊണ്ടു വരാനാണ് പദ്ധതിയിടുന്നത്.
രാജ്യത്തെ കൊറോണ സ്ഥിതി വഷളാവുകയും നിലവിലെ സാഹചര്യം വഴുതിപ്പോവാനുള്ള സാധ്യതാ ഭീഷണിയിലുമാണന്ന് ബവേറിയൻ മുഖ്യമന്ത്രി മാർക്കൂസ് സോഡർ പറഞ്ഞു. അതുകൊണ്ടുതന്നെ വീണ്ടും കടുത്ത നിയമങ്ങൾക്കായി അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി 2 ജിയും വാക്സിൻ ചെയ്യാത്ത ആളുകൾക്ക് സന്പർക്ക നിയന്ത്രണങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അണുബാധകളുടെ എണ്ണം വർധിക്കുന്നതിനാൽ, കൊറോണ നടപടികൾ ഉടൻ വീണ്ടും കർശനമാക്കും. ഒരു ഹോം ഓഫീസ് ആവശ്യകതയും ജോലിസ്ഥലത്ത് 3ജി നിയമവും ചർച്ചയിലാണ്. ഫെഡറൽ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ, ബവേറിയ ഇത് സ്വതന്ത്രമായി ചെയ്യും. അണുബാധകളുടെ എണ്ണം വർധിക്കുന്നതിനാൽ, കൊറോണ നടപടികൾ ഉടൻ വീണ്ടും കർശനമാക്കും. ഒരു ഹോം ഓഫീസ് ആവശ്യകതയും ജോലിസ്ഥലത്ത് ഒരു 3ജി നിയമവും കൊണ്ടുവരും. ബവേറിയയ്ക്കായി, സോഡർ ചൊവ്വാഴ്ച മുതൽ കർശനമാക്കുമെന്ന് പ്രഖ്യാപിച്ചു.
ജർമനിയിൽ രോഗബാധിതരുടെ എണ്ണം പെരുകുകയാണ്. പുതിയ രോഗികളുടെ എണ്ണം 50,000നു മുകളിലെത്തി. 228 പേർ മരിക്കുകയും ചെയ്തു. അതേസമയം ജർമനിയിലെ ആശുപത്രികളിലെ തീവ്രവിഭാഗ പരിചരണകിടക്കകൾ അതിന്റെ പരമാവധി എണ്ണത്തിലേയ്ക്കു കുതിക്കയാണ്. ഞായറാഴ്ച, ഏഴ് ദിവസത്തെ സംഭവങ്ങൾ 289.0 ആയി ഉയർന്നു. ഇത് തുടർച്ചയായ ഏഴാം ദിവസവും ഒരു പുതിയ ഉയർന്ന നിരക്കിൽ എത്തിയിരിയ്ക്കയാണ്.
ജോസ് കുന്പിളുവേലിൽ
|