• Logo

Allied Publications

Europe
നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചു പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ
Share
ലണ്ടൻ: അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്‍റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള " നെടുമുടി വേണു നഗർ' എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.

മുൻ വർഷങ്ങളിലേത് പോലെതന്നെ യുകെ മലയാളി പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും നെടുമുടി വേണുവിന്‍റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയിൽ നിർദ്ദേശിച്ചതെന്നത് അദ്ദേഹത്തിന്‍റെ അഭിനയത്തികവിനോടുള്ള മലയാളി സമൂഹത്തിന്‍റെ സ്നേഹപ്രകടനമായി മാറിയിരിക്കുന്നു.

പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് മിഡ്ലാൻഡ്സ് റീജിയണിലെ, മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷനിൽ നിന്നുമുള്ള ജോബെൻ തോമസ് ആണ്. കൂടാതെ ഡോ.ബിജു പെരിങ്ങത്തറ, ജേക്കബ് കോയിപ്പള്ളി, ജിജി വിക്ടർ, സോണിയ ലുബി, റെയ്മോൾ ജോസഫ്, സുനിൽകുമാർ, ടെസ സൂസൻ ജോണ്‍, ശ്രേയാ സജീവ്, എന്നിവർക്കു കൂടി പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ദേശീയ കലാമേളയുടെ സമ്മാനദാനത്തിനോടൊപ്പം വിജയിയെ പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.

കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വർഷവും. യുകെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ യോർക്ഷെയർ & ഹംന്പർ റീജണിലെ
കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. കഴിഞ്ഞ വർഷം കലാമേള നഗറിന്‍റെ പേര് നിർദ്ദേശിച്ച് വിജയിയായത് ഫെർണാണ്ടസ് ആയിരുന്നു. ലോഗോ മത്സര വിജയിയെയും ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.

റീജണൽ കലാമേളകൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വർഷവും ഉണ്ടായിരിക്കില്ല. അംഗ അസ്‌സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 വരെയാണ്. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.

ദേശീയ കലാമേള വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നിട്ട് കൂടി യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കുവാൻ എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് റീജണൽ ഭാരവാഹികളോടും, അംഗ അസോസിയേഷൻ ഭാരവാഹികളോടും പ്രവർത്തകരോടും, ഒപ്പം എല്ലാ യുകെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ, രജിസ്ട്രേഷന്‍റെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അഭ്യർഥിച്ചു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ