ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് ബാവായുടെ ഓർമ 44ാം വാർഷികാഘോഷങ്ങളും ഒക്ടോബർ 15, 16, 17 (വെള്ളി, ശനി, ഞായർ) എന്നീ തിയതികളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിധ്യത്തിൽ നടത്തുന്നു.
ഒക്ടോബർ 10ഞായർ വി. കുർബാനാനന്തരം, വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 15 വെള്ളിയാഴ്ച സണ്ഡേസ്കൂളിന്േറയും, മറ്റു ഭക്തസംഘടനകളുടേയും, വാർഷീകാഘോഷം വിവിധ കലാപരിപാടികളോടെ നടത്തും. 16 ശനിയാഴ്ച വൈകിട്ട് 6.15ന് ഇടവക മെത്രാപോലീത്തായ്ക്കു സ്വീകരണവും, തുടർന്ന് സന്ധ്യാ പ്രാർഥനയും അതിനുശേഷം, അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിലൊരാളും പ്രഗൽഭ വാഗ്മിയുമായ റവ. ഗീവർഗീസ് പുത്തൂർ കുടിലിൽ കോറെപ്പിസ്കോപ്പാ വചനപ്രഘോഷണവും നടത്തും. പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ തിരുനാളിന് മാറ്റുകൂട്ടും.
17 ഞായർ അഭിവന്ദ്യ യൽദോ മോർ തിത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിേ·ൽ കുർബാന അർപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ വാദ്യമേളങ്ങളുടെ അകന്പടിയോടെ, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി, വിശ്വാസികൾ അണിനിരന്ന് നടത്തുന്ന ഭക്തി നിർഭരമായ റാസ തിരുനാൾ ആഘോഷങ്ങൾക്കു കൊഴുപ്പേകും.
തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയായിരിക്കും തിരുനാൾ ആഘോഷങ്ങൾ നടത്തുന്നത്. വെള്ളിയാഴ്ച നടത്തുന്ന സണ്‍ഡേ സ്കൂളിന്േറയും മറ്റു ഭക്തസംഘടനകളും വാർഷീകാഘോഷവും ശനിയാഴ്ച നടത്തുന്ന റിട്രീറ്റ്, ഞായറാഴ്ചയിലെ വി. കുർബാന എന്നിവയും യു ട്യൂബ് വഴി സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 7ന്് നടത്തുന്ന സണ്‍ഡേ സ്കൂളിന്േറയും, മറ്റു ഭക്തസംഘടനകളുടേയും വാർഷികാഘോഷ പരിപാടികൾ നേരിട്ടും, ഓണ്‍ലൈൻ വഴിയായും സംപ്രേഷണം ചെയ്യുന്നതിനും, അശീഷ് പുന്നൂസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടീം വേണ്ടതായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു, വൈസ് പ്രസിഡന്റ് അലക്സ് ജോർജ്, ട്രഷറർ ജോസഫ് ജോർജ്, സെക്രട്ടറി ബിജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിങ്ങ് കമ്മറ്റി യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി.
ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന അബ്രാഹാം കുരുവിള, ജേക്കബ്ബ് ജോണ്‍, ജഗൻ അബ്രാഹാം, പോൾ ഒ. ജോണ്‍, റെജി പോൾ എന്നിവരും കുടുംബാംഗങ്ങളുമാണ്. െ
ജോർജ് കറുത്തേടത്ത്
|