ബ്രസൽസ്: യൂറോപ്പിലെ 16 പ്രമുഖ എയർലൈനുകൾ അവരുടെ ഫ്ളൈറ്റ് റദ്ദാക്കിയാൽ ഏഴു ദിവസത്തിനുള്ളിൽ പണം തിരികെ നൽകും. യൂറോപ്യൻ കമ്മീഷനും ദേശീയ സംരക്ഷണ അതോറിറ്റികളുമായുള്ള ചർച്ചകളിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. എയർലൈനുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെങ്കിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും പ്രതിജ്ഞാബദ്ധമാണന്നും കന്പനികൾ അറിയിച്ചു.
ഈജിയൻ എയർലൈൻസ്, അലിറ്റാലിയ, ഓസ്ട്രിയൻ എയർലൈൻസ്, എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവെയ്സ്, ബ്രസൽസ് എയർലൈൻസ്, ഈസിജെറ്റ്, ഐബീരിയ, യൂറോവിംഗ്സ്, കഐൽഎം, ലുഫ്താൻസ, ടിഎപി, നോർവീജിയൻ, റയാനയർ, എന്നിവയാണ് യാത്രക്കാർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധരായ എയർലൈനുകൾ.
യൂറോപ്യൻ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, സെപ്റ്റംബർ 30ലെ ചർച്ചകളെ തുടർന്ന് വിമാനക്കന്പനികൾ അവരുടെ ഇമെയിലുകൾ, വെബ്സൈറ്റുകൾ, മറ്റ് ആശയവിനിമയ മാർഗങ്ങൾ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ, യാത്രക്കാർക്ക് എയർലൈൻ ഓഫർ ചെയ്താൽ റീറൂട്ട് ചെയ്യൽ, റീഫണ്ടിംഗ്, വൗച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യപ്പെടും,
കോവിഡ് 19 പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ യാത്രക്കാർക്ക് ലഭിച്ച ഉപയോഗിക്കാത്ത വൗച്ചറുകളുള്ള യാത്രക്കാർക്ക് വേണമെങ്കിൽ പണം തിരികെ നൽകാമെന്നർത്ഥം, യാത്രക്കാർക്ക് അവരെ വ്യക്തമായി തിരഞ്ഞെടുത്താൽ മാത്രമേ വൗച്ചറുകൾ നൽകാനാകൂ എന്നും എയർലൈനുകൾ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു ഏജന്റ് വഴി ഒരു ഫ്ളൈറ്റ് ബുക്ക് ചെയ്യുകയും അവരിൽ നിന്ന് റീഇംബേഴ്സ്മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ റീഫണ്ട് ആവശ്യപ്പെട്ട് എയർലൈനുകളോട് നേരിട്ട് ചോദിക്കാൻ കഴിയും.
റീഇംബേഴ്സ്മെന്റ് ഉൾപ്പടെയുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഈ എയർലൈനുകൾ പ്രതിജ്ഞാബദ്ധരാണെന്നതും ഗതാഗത കമ്മീഷണർ അഡിന വാലിയൻ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
|