• Logo

Allied Publications

Americas
സോമർസെറ്റ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ കൊണ്ടാടി
Share
ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ഒക്ടോബർ 1 വെള്ളിയാഴ്ച ഭക്ത്യാദരപൂർവം കൊണ്ടാടി. ഇടവകയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുൾപ്പെടെയുള്ള കുടുംബങ്ങൾ ഒന്നിച്ചുചേർന്നാണ് വിശുദ്ധന്‍റെ തിരുനാൾ ആഘോഷിച്ചത്.

ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 7:30ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതാ അസിസ്റ്റന്‍റ് വികാരി റവ. ഫാ. മെൽവിൻ പോൾ മുഖ്യ കാർമ്മികനായിരുന്നു. വികാരി റവ. ഫാ. ആന്‍റണി പുല്ലുകാട്ട് സഹകാർമികത്വം വഹിക്കും. ദിവ്യബലിമധ്യേ ഫ്രാൻസിസ്ക്കൻ സഭയിയിൽ നിന്നുള്ള റവ ഫാ. മീന വരപ്രസാദ് വചന സന്ദേശം നൽകും. തുടർന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച കാഴ്ച സമർപ്പണം എന്നിവ നടന്നു.

ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്‍റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി 1181ൽ വിശുദ്ധ ഫ്രാൻസിസ് ജനിച്ചു.

ആദ്യകാലങ്ങളിൽ ലോകത്തിന്‍റെ ഭൗതികതയിൽ മുഴുകി വളരെ സുഖലോലുപരമായ ജീവിതമാണ് ഫ്രാൻസിസ് നയിച്ചിരുന്നത്. അദ്ദേഹത്തിന് യേശുവിന്‍റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തന്‍റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്‍റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്‍റെ സന്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്യ്രം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്‍റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു.

ഭക്ഷണത്തിനായി തെരുവിൽ യാചിച്ചു. ഫ്രാൻസിസിന്‍റെ ജീവിതവും വാക്കുകളും ധാരാളം പേരിൽ സ്വാധീനിച്ചിരിന്നു. 1209ൽ പാപ്പായുടെ അനുഗ്രഹത്തോടെ ഫ്രാൻസിസ്കൻ സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു

വിശുദ്ധ ഫ്രാൻസിസിനെപ്പോലെ മിശിഹായെ അടുത്തനുകരിച്ചിട്ടുളള മറ്റൊരു വിശുദ്ധനില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭാരതത്തിലെ ഋഷികളെപ്പോലെ അസീസിയിലെ മഹർഷി സകല ചരാചരങ്ങളെയും സ്നേഹിച്ചു.

പക്ഷികളോടു സുവിശേഷം പ്രസംഗിക്കുന്പോൾ അവ അദ്ദേഹത്തിന്‍റെ കൈകളിലും തോളത്തുമൊക്കെ വന്നിരിക്കുമായിരുന്നു. ഗുബിയോയിലെ നരഭോജിയായ ചെന്നായെ അദ്ദേഹം മെരുക്കിയെടുത്ത കഥ പ്രസിദ്ധമാണ്.

1979ൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ പരിസ്ഥിതിയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

വിശുദ്ധന്‍റെ ജീവിതകാലത്തു തന്നെ ഫ്രാൻസിസ്കൻ സഭ യൂറോപ്പിലും പൗരസ്ത്യദേശത്തും വ്യാപിച്ചു. അതോടെ സഭ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു. പഞ്ചക്ഷതങ്ങൾ ലഭിച്ച് രണ്ടു വർഷമായപ്പോൾ 1226 ഒക്ടോബർ 3ന് വിശുദ്ധൻ 142ാം സങ്കീർത്തനം പാടിക്കൊണ്ട് മരിച്ചു.

1228ൽ ഒന്പതാം ഗ്രിഗോറിയോസ് മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിൽ മാത്രമല്ല, ആംഗ്ലിക്കൻപ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളിലും വിശുദ്ധ ഫ്രാൻസിസ് ആദരിക്കപ്പെടുന്നു.

തിരുനാളിനു നിയോഗങ്ങൾ സമർപ്പിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://stsmcc.breezechms.com/form/feast

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സണ്‍ അലക്സ് (914) 6459899, ജസ്റ്റിൻ ജോസഫ് (732) 7626744, സെബാസ്റ്റ്യൻ ആന്‍റണി (73) 6903934, ടോണി മാങ്ങാൻ (347) 721 8076, മനോജ് പാട്ടത്തിൽ (908) 4002492
വെബ്:www.stthomassyronj.org

ജോയിച്ചൻ പുതുക്കുളം

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി