• Logo

Allied Publications

Americas
പതിനഞ്ചുകാരന്‍ സഹോദരന്‍റെ വെടിയേറ്റ് പതിനൊന്നുകാരി കൊല്ലപ്പെട്ടു
Share
ഫിച്ചുബര്‍ഗ് (വിസ്‌കോന്‍സില്‍): സഹോദരന്റെ വെടിയേറ്റ് പതിനൊന്നു വയസുള്ള സഹോദരി കൊല്ലപ്പെട്ടു. ബുധനാഴ്ച 15 വയസുള്ള സഹോദരനെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു അറസ്റ്റു ചെയ്തു ഡെയ്ന്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഒറിഗന്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തു എത്തിയ പോലീസ്, രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരുടേയും മാതാപിതാക്കള്‍ ഇതൊരു അപകടമാണെന്നും മകനെ രക്ഷിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും വിഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നു പിതാവ് പറഞ്ഞു.

സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, പതിനഞ്ചു വയസുകാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷണ പരിധിയില്‍ വരുമെന്ന് ഫിച്ചുബര്‍ഗ് പൊലീസ് പറഞ്ഞു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഗോ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. 25000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

പി.പി. ചെറിയാന്‍

ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി.
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ.
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭി
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ.
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു.
വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്.
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി.
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റ