റിയാദ്: കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന്റെ 202021ലെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ഹ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിന്റെ ഉദ്ഘാടനം കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓണ്‍ലൈനായി നിർവഹിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈൻ വിദ്യാഭ്യാസം കേരള സർക്കാർ ആരംഭിക്കുകയാണെന്നും, അതിനുവേണ്ടുന്ന ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുവാൻ സാധിക്കാത്ത കുട്ടികളെ സഹായിക്കാൻ വിദ്യാകിരണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാകിരണ്‍ പദ്ധതിയെ വിജയിപ്പിക്കാൻ കേളിയുടെ ഭാഗത്തു നിന്നുണ്ടായ സഹായസഹകരണം ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ശിവകുട്ടി പരാമർശിച്ചു.
കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി കണ്‍വീനറും, ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥ് വേങ്ങര, ഗീവർഗീസ്, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ആക്ടിംഗ ട്രഷറർ സെബിൻ ഇഖ്ബാൽ, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, കുടുംബ വേദി പ്രസിഡന്റ് പ്രിയാ വിനോദ്, സെക്രട്ടറി സീബാ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ കുട്ടികളെയും ഈ വർഷം മുതൽ ആദരിക്കാനാണ് കേളി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി 182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഏഴ് വിദ്യാർഥികൾ റിയാദിലും ബാക്കിയുള്ളവർ നാട്ടിലുമാണ്. പുരസ്കാരം നേടിയ വിദ്യാർഥികൾക്ക് കേഷ് അവാർഡും, മെമെന്‍േറായും, കേളിയുടെ അഭിനന്ദനപത്രവുമാണ് നൽകുന്നത്. കെപിഎം സാദിഖ്, സതീഷ് കുമാർ, ഗോപിനാഥ് വേങ്ങര, ഗീവർഗീസ്, ടി.ആർ സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, സുരേഷ് കണ്ണപുരം, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ് എന്നിവരാണ് ഫാത്തിമ സുൽഫിക്കർ, മുഹമ്മദ് സിനാൻ, വിഷ്ണുപ്രിയ ജോമോൾ, യാരാ ജുഹാന എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. യാരാ ജുഹാന ക്യാഷ് അവാർഡ് തുക കേരള സർക്കാരിന്റെ വിദ്യാകിരണ്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.
|