• Logo

Allied Publications

Americas
ഡേ കെയറിലേക്ക് കൊണ്ടുപോയ മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നു; ഒരു വയസുകാരി ചൂടേറ്റു മരിച്ചു
Share
ടെക്സസ്: ഹൂസ്റ്റണിലെ ഡേ കെയറിലേക്ക് കുട്ടികളെ കൊണ്ടുവിടാൻ പോയ മാതാവ് ഒരു വയസുള്ള മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നതിനെ തുടർന്ന് കുഞ്ഞ് ചുടേറ്റ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഹൂസ്റ്റണ്‍ ഡേ കെയറിൽ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറിൽ കയറ്റിയത്. കാറിൽ രണ്ടു കാർ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകിൽ ഇരുത്തി. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറിൽ രണ്ടു കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവർ മറന്നുവെന്നാണ് പറയുന്നത്.

കാറുമായി തിരികെ വീട്ടിൽ എത്തി നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവർ കാറുമായി ഡേ കെയറിൽ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയർ അധികൃതർ മാതാവിനടുക്കൽ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറിൽ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകിൽ നോക്കിയപ്പോൾ കാറിനുള്ളിലെ കാർപറ്റിൽ ഒരുവയസുള്ള കുട്ടി മരിച്ചു കിടക്കുകയായിരുന്നു.

പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാൽ രാവിലെ മുതൽ കാർ വീടിനു വെളിയിൽ പാർക്ക് ചെയ്തതിനാൽ കാറിനകത്തെ താപനില 128 ഡിഗ്രി വരെ ഉയർന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി മരിക്കാനിടയായതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. കുട്ടിയുടെ യഥാർഥ മരണകാരണം കണ്ടെത്തുന്നതിന് ഓട്ടോപ്സിക്ക് അയച്ചിരിക്കുകയാണെന്നും പോാലിസ് പറഞ്ഞു.

ഈ വർഷം അമേരിക്കയിൽ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ ഇരുപതായി. 1991 ലാണ് ടെക്സസിൽ ഏറ്റവും കൂടുതൽ 145 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റു മരിച്ചത്. മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ