ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സഹിത്യ വേദി (ലാന്പ് ലിറ്റററി അസോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ), രാജ്യാന്തര ചെറുകഥാ മത്സര ജേതാക്കൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സംഘടിപ്പിച്ച ദേശീയ ഓണാഘോഷത്തോടു സഹകരിച്ച് നടത്തിയതായിരുന്നു രാജ്യാന്തര ചെറുകഥാമത്സരം.
അമേരിക്കൻ മലയാളികളുടെ സാഹിത്യ വ്യക്തിത്വ പത്രമായ ജനനി മാസികയുടെ ചീഫ് എഡിറ്ററർ ജെ മാത്യൂ സാറും എഡിറ്റോറിയൽ ബോർഡും, പ്രഫ. കോശി തലയ്ക്കൽ, ഫിലഡൽഫിയയിലെ സാമൂഹ്യ പ്രവർത്തകനായ ജോർജ് ജോസഫ്, നോവലിസ്റ്റ് നീനാ പനയ്ക്കൽ എന്നിവരുമാണ് ക്യാഷ് അവാർഡുകൾ സ്പോണ്സർ ചെയ്തത്. അഭിഷേക് എസ്.എസ് എഴുതിയ ജെം എന്ന ചെറുകഥ ഒന്നാം സ്ഥാനവും, ബിജോ ജോസ് ചെമ്മാന്ത്രയുടെ മഞ്ഞൊഴിയാത്ത വീട് രാണ്ടാം സ്ഥാനവും, ജോമോൻ ജോസ് രചിച്ച ലൂക്കാച്ചൻ മൂന്നാം സ്ഥാനവും , അനിൽ നാരായണയുടെ കടൽ നഗരം നാലാം സ്ഥാനവും നേടി.
ചെറുകഥാ കൃത്ത് ബിജോ ചെമ്മാന്ത്ര പ്രഫ. കോശി തലയ്ക്കലിൽ നിന്ന് പ്രശംസാ ഫലകവും നോവലിസ്റ്റ് നീനാ പനയ്ക്കലിൽ നിന്ന് ക്യാഷ് അവാർഡും ഏറ്റുവാങ്ങി. മറ്റു ജേതാക്കൾക്ക് ക്യാഷ് അവാർഡുകകൾ വെസ്റ്റേണ്‍ യൂണിയനിലൂടെയും പ്രശംസാഫലകങ്ങൾ മെയിൽ മാർഗവും നൽകി. ലാന്പ് സെക്രട്ടറി ജോർജ് നടവയൽ, ജോയിന്റ് സെക്രട്ടറി അനിതാ പണിക്കർ എന്നിവർ നേതൃത്വം നൽകി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ദേശീയ ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയർമാൻ ജോർജ് ഓലിക്കൽ, ജോയിന്റ് സെക്രട്ടറി റോണി വർഗീസ് എന്നിവർ അനുമോദന പ്രസംഗം നടത്തി.
പ്രഫ. കോശി തലയ്ക്കൽ (പ്രസിഡന്റ്), നീനാ പനയ്ക്കൽ, അശോകൻ വേങ്ങശേരി (വൈസ് പ്രസിഡ ന്റുമാർ), ജോർജ് നടവയൽ (സെക്രട്ടറി), അനിതാ പണിക്കർ കടന്പിൻതറ (ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ് എന്നിവരാണ് ഫിലഡൽഫിയാ മലയാള സാഹിത്യവേദി പ്രവർത്തക അംഗങ്ങൾ.
കണ്ണൻ നായർ എന്ന പേരിൽ അനേകം ചെറുകഥകൾ ബ്ളോഗിൽ ( ചെന്നൈ കുറിപ്പുകൾ) എഴുതാറുള്ള സാഹിത്യ കാരനാണ് അഭിഷേക് എസ് എസ്. ’നന്പർ പെൻഡിംഗ് ’ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ ബാൾട്ടിമോറിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലിചെയ്യുന്ന അദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈൻ പോർട്ടറുകളിലും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥക്കുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയായ ജോമോൻ ജോസ് ഓണ്‍ലൈനിൽ കഥകളും കവിതകളും എഴുതുന്നു. സംസ്ഥാന തലത്തിൽ രചനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിടുണ്ട്.
ചെങ്ങമനാട് സ്വദേശിയായ അനിൽ നാരായണ സൗദി അറേബ്യയിൽ 27 വർഷമായി ജോലി ചെയ്യുന്നു. കഥാകൃത്തും നാടക രചയിതാവുമാണ്. മാതൃഭൂമിയിൽ ആദ്യ കഥ 1999ൽ വന്നു. നാടകത്തിനു കൈരളി അറ്റ്ലസ് ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തു.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ
|