• Logo

Allied Publications

Middle East & Gulf
യുഎഇയിലെ നീറ്റ് പരീക്ഷ കേന്ദ്രം ഊദ് മെഹ്ത്ത ഇന്ത്യൻ ഹൈസ്കൂൾ
Share
ദുബായ് : യുഎഇയിലെ നീറ്റ് പരീക്ഷ കേന്ദ്രം ദുബായിലെ ഊദ് മെഹ്ത റോഡിലെ ഇന്ത്യൻ ഹൈസ്കൂൾ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്ബർ 12നാണ് അഖിലേന്ത്യാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് നടക്കുന്നത്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്, എംബിബിഎസ്, ഡെന്‍റൽ തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തുന്നത്. ദുബായിലെ കേന്ദ്രത്തിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെയാകും പരീക്ഷ നടക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.

പരീക്ഷക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മെഷീൻ ഗ്രെഡബിൾ ഒഎംആർ ഷീറ്റിൽ കറുത്ത ബോൾ പോയിന്‍റ് പേന ഉപയോഗിച്ചാണ് ഉത്തരങ്ങൾ അടയാളപ്പെടുത്തേണ്ടത്. രാവിലെ 9.30 മുതൽ സ്കൂളിന്‍റെ 4, 5 , 6 നന്പർ ഗേറ്റുകളിലൂടെയാണ് പ്രവേശനം അനുവദിക്കുക . ഉച്ചയ്ക്ക് 12ന് പ്രവേശനകവാടം അടക്കും. ഓരോ വിദ്യാർഥിയും അവരവരുടെ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന സമയത്തു സ്കൂളിൽ എത്തിച്ചേരണം. റോഡിലെ ട്രാഫിക് അടക്കമുള്ള പ്രശ്നങ്ങൾ പരിഗണിച്ചു വീടുകളിൽ നിന്നും വിദ്യാർഥികൾ മുൻകൂട്ടി ഇറങ്ങണമെന്നും കൃത്യസമയത്ത് എത്തിച്ചേരണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്ക് എൻടിഎയുടെ വെബ്സൈറ്റിൽ നിന്നും അവരുടെ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ സംബന്ധിച്ച് വെബ്സൈറ്റിലും, അഡ്മിറ്റ് കാർഡിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിൽ പതിക്കുന്നതിനുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ , തിരിച്ചറിയൽ രേഖ എന്നിവ വിദ്യാർഥികൾ കൈയിൽ കരുതണം . വെള്ള പശ്ചാത്തലത്തിൽ എടുത്ത പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ പതിച്ച പ്രൊഫോർമ ഷീറ്റ് ഇൻവിജിലേറ്റർക്കു നൽകണം. സ്കൂൾ വളപ്പിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത