• Logo

Allied Publications

Middle East & Gulf
വിസിറ്റിംഗ് വിസക്കാർക്കു പ്രവേശനം: യുഎഇയിൽ വിമാന, ഹോട്ടൽ, ട്രാവൽ മേഖലകൾക്ക് ഉണർവേകും
Share
ദുബായ് : യുഎഇയിൽ വിസിറ്റ് വിസക്കാർക്കു പ്രവേശനം നൽകുന്നത് സാന്പത്തിക തകർച്ചയിൽ കഴിയുന്ന വിമാനകന്പനികൾക്കും ഹോട്ടൽ മേഖലക്കും , ട്രാവൽ ഏജൻസി മേഖലക്കും ഗുണകരമാകുമെന്ന് പ്രതീക്ഷയിൽ. യുഎഇയിലേക്ക് ഏറ്റവും അധികം യാത്രക്കാർ സന്ദർശക വിസയിലെത്തുന്ന ഇന്ത്യ സെക്ടർ തുറന്നു കിട്ടുന്നതിന് കാത്തിരിക്കുകയായിരുന്നു വ്യോമയാന മേഖലയും അനുബന്ധ സ്ഥാപനങ്ങളും.

കോവിഡ് രോഗബാധയിൽ ചിറകറ്റ വ്യോമയാന മേഖല പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനമാണ് കഴിഞ്ഞദിവസം യുഎഇ അധികൃതരിൽ നിന്നുമുണ്ടായത്. മഹാവ്യാധി പടരുകയും ലോക രാജ്യങ്ങൾ അതിർത്തികൾ അടക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ സാന്പത്തിക പ്രതിസന്ധിയുടെ നടുക്കടലിൽ പതിച്ചത് വ്യോമയാന മേഖലയും, ഹോട്ടൽ , ട്രാവൽ ഏജൻസി, ഹോളിഡേ കന്പനികൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുമാണ്.

വിമാനകന്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കി. ഹോട്ടലുകളും ട്രാവൽ ഏജൻസികളും അടച്ചുപൂട്ടി. സാന്പത്തിക പ്രതിസന്ധിയിലും അൽപം ആശ്വാസം നൽകിയിരുന്ന വന്ദേഭാരത് വിമാന സർവീസുകളും നിർത്തലാക്കിയതോടെയാണ് വൻ സാന്പത്തിക പ്രതിസന്ധി ഈ മേഖലകളിൽ വന്നു കൂടിയത്. സന്ദർശക വിസയ്ക്ക് നാളെ മുതൽ അനുമതി നൽകുന്നതോടെ ഈ മേഖലകളിൽ വീണ്ടും നൂറു കണക്കിന് തൊഴിൽ അവസരങ്ങൾ സംജാതമാകുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് കാലയളവിന് മുൻപ് ഇന്ത്യ മിഡിൽ ഈസ്റ്റ് സെക്ടറിൽ 33 ദശലക്ഷം യാത്രക്കാരാണ് പ്രതിവർഷം യാത്ര നടത്തിയിരുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ നിന്ന 2021 ലെ ആദ്യ ആറു മാസത്തിൽ പോലും ഇന്ത്യ ദുബായ് സെക്ടറിൽ 19 ലക്ഷം പേർ യാത്ര നടത്തിയിരുന്നു. യുഎഇയിലേക്ക് സന്ദർശനത്തിനായി മാത്രം വരുന്നവരേക്കാൾ കുടുതൽ അവിടെ ജീവിക്കുന്ന പ്രവാസികളുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളുടെ യാത്ര തന്നെ വിമാന സഞ്ചാര മേഖലക്ക് വൻ സാന്പത്തിക ആശ്വാസമാണ് നൽകിയിരുന്നത്. യാത്ര നിയന്ത്രണങ്ങൾ എടുത്തു മാറ്റിയ തീരുമാനം വന്നതോടെ യുഎഇയിലെ വിവിധ മേഖലകളിൽ വന്പിച്ച ഉണർവ് പ്രകടമാകുമെന്നാണ് വ്യാപാര സമൂഹം പ്രതീക്ഷിക്കുന്നത്.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത