• Logo

Allied Publications

Americas
ഒർലാന്‍റോ പള്ളിയിൽ വിശുദ്ധ പിതാക്കന്മാരുടെ ഓർമ്മപ്പരുന്നാളും വിബിഎസും
Share
ഒർലാന്‍റോ (ഫ്ളോറിഡ) : ഒർലാന്‍റോ സെൻറ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ കാലം ചെയ്ത വിശുദ്ധ പിതാക്കന്മാരായ യൂയാക്കിം മോർ കൂറീലോസ് ബാവായുടെയും കിഴക്കിന്‍റെ കാതോലിക്കയായിരുന്ന ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടേയും ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 29 ന് ഞായറാഴ്ച ആചരിക്കുന്നു.

1818 ൽ തുർക്കിയിൽ ജനിച്ച യൂയാക്കിം മോർ കൂറീലോസ് ബാവ ഇരുപത്തിയൊന്നാം വയസിൽ ശെമ്മാശനായും തുടർന്ന് റന്പാനായും ഉയർത്തപ്പെട്ടു. മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ദ്വിതീയൻ ബാവായുടെ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ട അദ്ദേഹം 1845ൽ കൂറീലോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി തുർക്കിയിലെ കുർക്കുമ ദയറായിൽ വെച്ച് വാഴിക്കപ്പെട്ടു. ആംഗ്ലിക്കൻ മിഷനറിമാരുടെ പ്രവർത്തനങ്ങളിലും നവീകരണക്കാരനായ മെത്രാപ്പോലീത്തയുടെ പഠിപ്പിക്കലുകളിലും ശുഷ്കിച്ചു തുടങ്ങിയ മലങ്കര സഭയെ രക്ഷിക്കാനായി പ്രതിനിധിയെ അയക്കണമെന്ന മലങ്കരയിൽനിന്നുള്ള തുടർച്ചയായ ആവശ്യം പരിഗണിച്ചു പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ തന്‍റെ മുൻ സെക്രട്ടറിയായയിരുന്ന യൂയാക്കീം മോർ കൂറീലോസ് ബാവയെ മലങ്കരയിലേക്കയച്ചു.

1846 ൽ മലങ്കരയിൽ എത്തിച്ചേർന്ന അദ്ദേഹം ആംഗ്ലിക്കൻ മിഷനറിമാരുടെ സ്വാധീന ശ്രമഫലമായി നാടുകടത്തപ്പെടുകയും വർഷങ്ങൾക്കുശേഷം 1857ൽ തിരികെയെത്തുകയും ചെയ്തു. ദുരിതങ്ങളും പീഡനങ്ങളും നിറഞ്ഞ മലങ്കര വാസത്തിൽ നിന്ന് തിരികെപ്പോയി മറ്റാരെയെങ്കിലും തനിക്കുപകരമായി അയക്കണമെന്ന് ആവശ്യപ്പെടാമായിരുന്ന അദ്ദേഹം അങ്ങനെ ചെയ്യാതെ പരിമിതമായ സൗകര്യങ്ങളിൽ മലങ്കരയിൽത്തന്നെ തുടരുകയും ഇരുപത്തെട്ടു വർഷത്തെ തുടർച്ചയായ തന്‍റെ അശ്രാന്തപരിശ്രമം കൊണ്ട് സത്യവിശ്വാസത്തിൻറെ തിരിനാളം അണഞ്ഞുപോകാതെ സൂക്ഷിക്കുകയും ചെയ്തു. 1874 സെപ്റ്റംബർ 1 ) തീയതി തൻറെ അൻപത്തിയാറാം വയസിൽ കാലംചെയ്ത് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കപ്പെട്ടു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട യൂയാക്കിം മോർ കൂറീലോസ് ബാവായുടെ നാമം അഞ്ചാം തുബ്ദേനിൽ വി.കുർബാന മദ്ധ്യേ അനുസ്മരിക്കപ്പെടുന്നു.

1914 ൽ ഭൂജാതനായ ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ , സുറിയാനി പണ്ഡിതനായിരുന്ന പിതാവിൽനിന്നും ആദ്യപാഠങ്ങൾ സ്വായത്തമാക്കിയതിനുശേഷം മഞ്ഞിനിക്കര ദയറായിൽ വന്ദ്യ അബ്ദുൾ ആഹാദ് റന്പാച്ചനോടൊപ്പം ചേർന്ന് സുറിയാനി പഠനം തുടർന്നു. 1938ൽ വൈദികനായി വാഴിക്കപ്പെട്ട അദ്ദേഹം 1952 ൽ കണ്ടനാട് ഭദ്രാസനത്തിനുവേണ്ടി മോർ ഫിലക്സീനോസ് എന്ന നാമത്തിൽ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു .

കക്ഷിവഴക്കിനെത്തുടർന്നുണ്ടായ യോചിപ്പിന്‍റെ അവസാനത്തിൽ മെത്രാൻ കക്ഷികൾ അന്ത്യോഖ്യ സിംഹാസനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയും പാത്രിയർക്കാ പ്രതിനിധിയായിരുന്ന അപ്രേം ആബുധി മെത്രാപ്പോലീത്തായുടെ വിസ റദ്ദു ചെയ്തു തിരികെഅയക്കുകയും തോമാശ്ലീഹായുടെ സിംഹാസനവാദം ഉടലെടുക്കുകയും സ്വയം ശീർഷക വാദം മുറുകെപ്പിടിക്കുകയും ചെയ്തപ്പോൾ യോചിപ്പിന്‍റെ പേരിലുണ്ടായ ചതിയുടെ വ്യാപ്തി വിശ്വാസികൾ മനസിലാക്കി. പരി. അന്ത്യോഖ്യ സിംഹാസനത്തോട് ചേർന്നുനിന്ന യാക്കോബായ സഭയുടെ ആവശ്യത്തെ മാനിച്ചു 1975 ൽ പരി . മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ പൗലോസ് മോർ ഫിലക്സീനോസ് മെത്രാപ്പോലീത്തയെ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്നപേരിൽ കിഴക്കിന്‍റെ കാതോലിക്കയായി വാഴിച്ചു.

എണ്‍പത്തിമൂന്നാം വയസിൽ ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ട ശ്രേഷ്ഠ ബാവാതിരുമേനി 1996 സെപ്റ്റംബര് ഒന്നിന് കാലം ചെയ്തു അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു .

ഓഗസ്റ്റ് 29 ന് ഞായറാഴ്ച രാവിലെ 8.45 ന് പ്രഭാതനമസ്കാരവും തുടർന്ന് വികാരി റവ. ഫാ. പോൾ പറന്പത്തിലിന്‍റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥപ്രാർഥനയും ധൂപപ്രാർഥനയും നടത്തപ്പെടുന്നു. തുടർന്ന് കൈമുത്തു നേർച്ചവിളന്പു എന്നിവയോടുകൂടി ഓർമ്മപ്പെരുന്നാൾ സമാപിക്കുന്നു . പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തപ്പെടുന്നതെന്ന് വികാരി റവ. ഫാ. പോൾ പറന്പത്ത്, ട്രസ്റ്റി ബിജോയ് ചെറിയാൻ സെക്രട്ടറി .എൻ.സി. മാത്യു എന്നിവർ അറിയിച്ചു.

അന്നേദിവസം വൈകിട്ട് അഞ്ചു മുതൽ ഇടവകയുടെ വിബിഎസ് ഓണ്‍ലൈനായി റവ. ഡീക്കൻ ജോഷ് തോമസിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടും. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും ഓണ്‍ലൈൻ വിബിഎസിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സണ്‍ഡേ സ്കൂൾ പ്രിൻസിപ്പാൾ സിജു ഏലിയാസ് അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്

റവ .ഫാ .പോൾ പറന്പത്തു 6103574883 (വികാരി )
ബിജോയ് ചെറിയാൻ 4072320248 (ട്രസ്റ്റി )
എൻ .സി. മാത്യു 4076019792 (സെക്രട്ടറി)

റിപ്പോർട്ട്: നോബി സി. മാത്യു

മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക