• Logo

Allied Publications

Middle East & Gulf
നവോദയ റിയാദ് പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
Share
റിയാദ്: നവോദയ റിയാദ് സംഘടനയുടെ പന്ത്രണ്ടാം വാർഷികാചരണവും ഈദ് ഓണം സംഗമവും ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാനം ചെയ്തു. പ്രവാസി സമൂഹത്തിനായി ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗത്തും ഏറെ സംഭാവനകൾ നൽകാൻ നവോദയ സംഘടനക്ക് ഇക്കാലയളവിൽ കഴിഞ്ഞതായി ശിഹാബ് പ്രശംസിച്ചു.

സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ച് നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. ഇന്ത്യൻ എംബസി കോണ്‍സിലർ അറ്റാഷെ അശ്വിൻ, എംബസി ഉദ്യോഗസ്ഥരായ തുഷാർ ഗാന്ധി, ജിജോ എന്നവർ സംബന്ധിച്ചു. പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സൗദിയിൽ 41 വർഷം പൂർത്തീകരിച്ച ബാബുജിക്ക് അറ്റാഷെ അശ്വിൻ സംഘടനയുടെ ഉപഹാരം കൈമാറി, പൂക്കോയ തങ്ങൾ പൊന്നാടയണിയിച്ചു.

മാതൃശിശു സേവന രംഗത്ത് 30 വർഷം പൂർത്തീകരിച്ച ലളിതാംബിക അമ്മയ്ക്കുള്ള ഉപഹാരം തുഷാർ ഗാന്ധി കൈമാറി. അഞ്ജു സജിൻ പൊന്നാടയണിയിച്ചു. ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട സിദ്ധീക്കിനുള്ള ഉപഹാരം ജിജോ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന നവോദയ കേന്ദ്ര കമ്മിറ്റി അംഗം സഹീറിനുള്ള ഫലകം പ്രസിഡന്‍റ് ബാലകൃഷ്ണ്‍ നൽകി. സെക്രട്ടറി രവീന്ദ്രൻ പൊന്നാടയണിയിച്ചു. കുമ്മിൾ സുധീർ, അഞ്ജു സജിൻ, ബാബുജി, ലളിതാംബിക അമ്മ, സഹീർ എന്നിവർ സംസാരിച്ചു. 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ നവോദയ കുടുംബാംഗങ്ങളായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഓണസദ്യയും മാവേലി എഴുന്നെള്ളത്തും, അത്തപൂക്കളവും, വിവിധ കലാപരിപാടികളും കുട്ടികളും മുതിർന്നവരും പങ്കെടുത്ത കളികളും ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രഥമ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.കൃഷ്ണപിള്ളയെ സംഘടന അനുസ്മരിച്ചു. കൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ചും സമരപോരാട്ടങ്ങളെക്കുറിച്ചും ഷാജു പത്തനാപുരം വിവരിച്ചു. കേരളത്തിലെ കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കുന്നതിലും ജാതി ചൂഷണനെതിരെ പിന്നോക്ക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലും ബ്രിട്ടീഷുകാരുടെയും സാർ സിപിയുടെയും കിരാതഭരണത്തിനെതിരെ പോരാടുന്നതിലും അതുല്യമായ സംഭാവനകളാണ് കൃഷ്ണപിള്ള നൽകിയത്. വർഗീയത പടരുന്ന വർത്തമാനകാലത്ത് അതിനെ ചെറുത്തു തോൽപ്പിക്കാൻ കൃഷ്ണപിള്ളയുടെ ജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.