• Logo

Allied Publications

Middle East & Gulf
ഐഎംസിസി ജിസിസി കമ്മറ്റി സ്വാതന്ത്ര്യദിന സംഗമം നടത്തി
Share
കുവൈറ്റ്: ഇന്ത്യൻ മൈനോരിറ്റീസ് കൾച്ചറൽ സെന്‍റർ (ഐഎംസിസി) ജിസിസി കമ്മറ്റി ഓണ്‍ലൈനായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ആലപ്പുഴ ലോകസഭ അംഗം എഎം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യം അഭുമുഖീകരിക്കുന്ന പ്രധാന പ്രശ്നം ജനാധിപത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ ഏകാധിപതികൾ ചേർന്ന് ഭരണഘടനയുടെ അന്തസത്ത തകർത്ത് തരിപ്പണമാക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എഎം ആരിഫ് എംപി പറഞ്ഞു.

നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ 371ാം വകുപ്പ് നിലനിർത്തി കാശ്മീരിന്‍റെ പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് നിക്ഷിപ്ത താൽപര്യമാണ്. സുപ്രീം കോടതി ഇലക്ഷൻ കമ്മീഷൻ പ്രതിപക്ഷ നേതാക്കൾ, മന്ത്രിമാർ എന്നിവരെ വിദേശ സോഫ്റ്റ്വെയർ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ചോർത്തുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇക്കാര്യം ചെയ്യുന്നത്. ആരോപണങ്ങള് നിഷേധിച്ച് പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന പ്രസ്താവന പാർലമെന്‍റിൽ നടത്താൻ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി. അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ലോക കേരളസഭ അംഗങ്ങളായ കല കുവൈറ്റ് നേതാവ് സാം പൈനമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവരും ഐഎംസിസി ജിസിസി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, മുൻ ദുബായ് ഐഎംസിസി പ്രസിഡന്‍റ് താഹിർ കൊമ്മോത്ത്, ബഹ്റിൻ ഐഎംസിസി പ്രസിഡന്‍റ് മൊയ്തീൻകുട്ടി പുളിക്കൽ, സൗദി ഐഎംസിസി ട്രഷർ നാസർ കുറുമാത്തൂർ, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മിൽ, ഒമാൻ ഐഎംസിസി പ്രസിഡന്‍റ് ഹാരിസ് വടകര, ഖത്തർ ഐഎംസിസി ട്രഷറർ ജാബിർ ബേപ്പൂർ, കുവൈറ്റ് ഐഎംസിസി പ്രസിഡന്‍റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ഷരീഫ് താമരശ്ശേരി, എൻഎസ്എൽ സംസ്ഥാന പ്രസിഡന്‍റ് എൻഎം മഷൂദ്, ഷരീഫ് കൊളവയൽ, എൻകെ ബഷീർ കൊടുവള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഐഎംസിസി ജിസിസി ജനറൽ കണ്‍വീനർ ഖാൻ പാറയിൽ, ലോകകേരള സഭ അംഗവും സൗദി ഐഎംസിസി പ്രസിഡന്‍റുമായ എ.എം. അബ്ദുള്ളക്കുട്ടി, സുബൈർ ചെറുമോത്ത്, ഖത്തർ ഐഎംസിസി ജനറൽ സെക്രട്ടറി അക്സർ മുഹമ്മദ്, ബഹ്റൈൻ ഐഎംസിസി ജനറൽ സെക്രട്ടറി കാസിം മലമ്മൽ, വിവിധ രാജ്യങ്ങളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് ഭാരവാഹികളായ പിവി. സിറാജ് വടകര, അബൂബക്കർ പയ്യാനക്കടവൻ, സമീർ പി.എ കോഡൂർ, സഅദ് വടകര, യു. റൈസൽ, മൻസൂർ വണ്ടൂർ, ഖാലിദ് ബേക്കൽ, അബ്ദുൽ കരീം പയന്പ്ര, , അബ്ദൽ റഹിമാൻ ഹാജി കണ്ണൂർ, യൂനുസ് മൂന്നിയൂർ, മജീദ് ചിത്താരി, പിവി. ഇസ്‌സുദ്ധീൻ, നവാഫ് ഒസി, ഹനീഫ പുത്തൂർമഠം, മുഹമ്മദ് ഫാസിൽ, ഷാജഹാൻ ബാവ തുടങ്ങിയവർ സംബന്ധിച്ചു ജിസിസി എക്സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയിന്‍റ് കണ്‍വീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട് ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.