ലോസ് ആഞ്ചലസ്: സംഗീത ആസ്വാദകരെ നിർവൃതിയുടെ നിറുകയിലെത്തിച്ച വിരുന്നൊരുക്കി ലോസ് ആഞ്ചലസിലെ ഒരുകൂട്ടം സംഗീതപ്രേമികൾ. പ്രശസ്ത പിന്നണിഗായകൻ സുധീപ് കുമാറും ഗായിക ചിത്ര അരുണും ചേർന്നുനടത്തിയ ഹൃദയമുരളി’ എന്ന പരിപാടിയി നിരവധിപേരെ ആകർഷിച്ചു.
മൂന്നുമണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ആലപിച്ച മലയാളം, തമിഴ് , ഹിന്ദി ഗാനങ്ങൾ വിവിധ വേദികളിലൂടെ ആയിരക്കണക്കിനു പേരാണ് തത്സമയം ആസ്വദിച്ചത്. നേരെത്തെ നിശ്ചയിച്ച പാട്ടുകൾക്ക് പുറമെ ശ്രോതാക്കളുടെ ആവശ്യമനുസരിച്ചു നിരവധി പാട്ടുകളും പാടുകയുണ്ടായി. പ്രോഗ്രാമിൽ സുധീപിനും ചിത്രയ്ക്കുമൊപ്പം മധു പോൾ, യാസിർ അഷ്റഫ്, ഫ്രാൻസിസ് സേവ്യർ എന്നിവരും വാദ്യസംഗീതവുമായി പിന്നണിയിൽ പ്രവർത്തിച്ചു.
പോയവർഷം സുധീപിന്റെയും സംഗീത ശ്രീകാന്തിന്റെയും രണ്ടു പരിപാടികളും, ഈ വർഷമാദ്യം പിന്നണി ഗായകൻ അനൂപ് ശങ്കറിന്റെയും ഗായിക മൃദുല വാര്യരുടെയും സംഗീത പരിപാടികളും വിജയകരമായി അവതരിപ്പിച്ചതിന്റെ അനുഭവസന്പത്തുമായാണ് ഹൃദയമുരളി നാലാമതൊരു പരിപാടിയുമായി ശ്രോതാക്കളിലെത്തിയത്. കോവിഡ് വ്യാപനത്താൽ തൊഴിൽ നഷ്ട്ടപെട്ട കേരളത്തിലെ കലാകാര·ാരെ സഹായിക്കുന്നതിന് പരിപാടിയിൽനിന്നുലഭിച്ച തുക പൂർണമായും ഉപയോഗപ്പെടുത്തും.
കൊച്ചി സ്റ്റുഡിയോയിലെ ഷിജു, നിതിൻ സൈമണ്‍, എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ പരിപാടികൾ സുഗമമായി ആസ്വാദകരിലെത്തിക്കാൻ കഴിഞ്ഞു.
കാലിഫോർണിയയിലെ പ്രമുഖ കാറ്ററിംഗ് കന്പനിയായ ’ദക്ഷിൻ’, ഓണ്‍ലൈൻ പലവ്യഞ്ജന വിതരണ ഏജൻസിയായ'aadya.com', , ക്രിക്കറ്റിനെ പ്രേമികളുടെ കൂട്ടായ്മയായ 'Crazy4Cricket'എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.
കൊച്ചിയിലെ Audiogene സ്റ്റുഡിയോയിൽ വെച്ചുനടത്തിയ ’ഹൃദയമുരളി’ ലോസ് ആഞ്ചലസിലെ സുജിത് അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സംഗീതാസ്വാദകരാണ് ജനങ്ങളിലെത്തിച്ചത്. അഞ്ജലി ഘോഷ്, ഡോ സിന്ധു പിള്ള, നീൽ വിൻസെന്റ് എന്നിവർ ചേർന്നു നിയന്ത്രിച്ച പരിപാടികളുടെ പ്രചരണ പ്രവർത്തനങ്ങൾക്കു വിനോദ് ബാഹുലേയൻ, ആനന്ദ്, രേണു, സുനിൽ രവീന്ദ്രൻ, ശ്രീലക്ഷ്മി, നിഖിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സാന്റി പ്രസാദ്
|