• Logo

Allied Publications

Europe
നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈൻ: യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി
Share
വലേറ്റ: യൂറോപ്പിലെ ദ്വീപ് രാഷ്ട്രമായ മാൾട്ടയിൽ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാരോട് അതോറിറ്റി നിർദേശിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈൻ നടപടിക്കെതിരെ മാൾട്ടയിലെ ഇടതുപക്ഷ സംഘടനയായ യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി.

ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങൾ ’ഡാർക്ക് റെഡ്’ ലിസ്റ്റിലാണ്. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ സർക്കാർ നിർദേശിക്കുന്നത്.

മാൾട്ടയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ അവധിക്കു പോയി തിരിച്ചു വരുന്ന പ്രവാസികളോട് ഉൾപ്പെടെ അധികൃതർ 14 ദിവസത്തേക്ക് 1,400 യൂറോ (1,25,000 രൂപ) തുക ചെലവഴിച്ച് നിർബന്ധപൂർവം അതോറിറ്റി മുൻ നിശ്ചയിച്ച ആഡംബര ഹോട്ടലിൽ പാർപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ വലിയൊരു തുക നൽകി അവിടെ നിന്ന് തന്നെ ഭക്ഷണം കഴിപ്പിക്കുകയും, ഭക്ഷണത്തിന് തുക നൽകാത്തവർക്ക് അടിസ്ഥാന ആവശ്യമായ ഭക്ഷണവും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്

മുൻപ് 150 യൂറോ മാത്രം ചെലവാകുന്ന ഫ്ളാറ്റുകളിൽ ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്‍റനിൽ കഴിയാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ മറ്റ് ഡാർക്ക്, റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ നിബന്ധന ബാധകമല്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. 150 യൂറോ മാത്രം ചെലവാക്കി 14 ദിവസം ക്വാറന്‍റൈൻ പൂർത്തിയാക്കുവാൻ സാധിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് നിലവിൽ 1,400 യൂറോ മുടക്കി നിർബന്ധിത ഹോട്ടൽ ക്വാറെന്‍റീൻ ഭാഗമാവുകയാണ് ഇന്ത്യൻ യാത്രക്കാർ. അധികൃതർ ഇന്ത്യക്കാരിൽ നിന്നും ഈടാക്കുന്നതിന്‍റെ 10 ശതമാനം മാത്രമാണ് ബാക്കിയുള്ള ഇതേ വിഭാഗത്തിൽപ്പെട്ട രാജ്യത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ചെലവാകുന്നത്.

മാൾട്ടയിലെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഭൂരിഭാഗം മലയാളികളുടെയും ഒരു മാസത്തെ ശന്പളത്തിനും മുകളിലാണ് ഗവണ്‍മെൻറ് 14 ദിവസം ക്വാറെന്‍റീനു വേണ്ടി ഈടാക്കുന്നത്. മാൾട്ടാ അധികൃതരുടെ ഹീനമായ ഈ നടപടിയിൽ നിന്നും പിൻമാറുവാൻ ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്തുനിന്നും മാൾട്ട സർക്കാരിന്‍റെ ഭാഗത്തുനിന്നും നടപടികൾ ആവശ്യപ്പെട്ടാണ് യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർ സംഗീത ബഹദൂറിന് നിവേദനം നൽകിയത്.

യുവധാര മാൾട്ടയുടെ പ്രതിനിധികളായ സെക്രട്ടറി ബെസ്ററിൻ വർഗീസ്, വൈസ് പ്രസിഡന്‍റ് വിഷ്ണു ഉദയ്, എകിസിക്യൂട്ടീവ് അംഗം ജിജോ ചെറിയാൻ എന്നിവരാണ് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തി നിവേദനം നൽകിയത്. ഇക്കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമായ നടപടി ഉണ്ടാകുമെന്ന ഉറപ്പും പിന്തുണയും ലഭിച്ചതായി യുവധാര മാൾട്ട അറിയിച്ചു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.