• Logo

Allied Publications

Middle East & Gulf
കുവൈറ്റില്‍ പ്രതിദിനം ഒരു ലക്ഷം വാക്സിനേഷൻ നൽകുന്നതായി ആരോഗ്യ മന്ത്രി
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം വാക്സിനേഷൻ നൽകുന്നതായി ആരോഗ്യ മന്ത്രി ഡോ. ബേസിൽ ഹമൂദ് അൽ സബാഹ് വ്യക്തമാക്കി.ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തില്‍ രാജ്യത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ലഭിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുന്നതും ആശാവഹമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. എല്ലാ ആഴ്ചയിലും ഫൈസര്‍ വാക്സിന്‍ എത്തുന്നതും ഓക്സ്ഫോര്‍ഡ് ആസ്ട്രാന്നിക്കയുടെ ലഭ്യത കൂടിയതും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത മാസത്തോടെ മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ബേസിൽ ഹമൂദ് അൽ സബാഹ് പറഞ്ഞു.

റിപ്പോർട്ട് സലിം കോട്ടയിൽ

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത