• Logo

Allied Publications

Europe
കൊറോണ ’ലാംഡ’ വേരിയന്‍റിൽ യൂറോപ്പ് ആശങ്കയുടെ മുൾമുനയിൽ
Share
ബെർലിൻ: കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം അതിവേഗം പടരുകയാണ് ജർമനിയിൽ. എന്നാൽ, വാക്സിനേഷനുള്ള അവസരങ്ങൾ കഴിവതും വിനിയോഗിക്കാത്ത പ്രവണത വർധിച്ചുവരുകയും ചെയ്യുന്നു. വാക്സിനേഷനോട് ജനങ്ങൾക്കിടയിൽ വളർന്നു വരുന്ന വിമുഖത അകറ്റുന്നതിന് വിവിധ പ്രചാരണ പരിപാടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പോസ്റ്ററുകളും ടിവി പരസ്യങ്ങളും ഓണ്‍ലൈൻ പരസ്യങ്ങളും നൽകുന്നതിനായി 25 മില്യൻ യൂറോയും ചെലവാക്കിക്കഴിഞ്ഞു.

നിലവിൽ രാജ്യത്തെ ജനങ്ങളിൽ 56 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, രണ്ടു ഡോസും സ്വീകരിച്ചത് 39 ശതമാനം പേർ മാത്രം. 6065 ശതമാനം പേരെങ്കിലും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ വൈറസ് ബാധയ്ക്കെതിരേ സാമൂഹിക പ്രതിരോധം ആർജിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്.

പുതിയ കോവിഡ് വേരിയന്‍റ് ഡെൽറ്റ യൂറോപ്പിലെത്തുന്പോൾ ജർമനിയിലെ അണുബാധ നിരക്ക് അൽപ്പം ഉയരുകയാണ്. തെക്കേ അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയതും ഇപ്പോൾ യൂറോപ്പിൽ നിലവിലുള്ളതുമായ ’ലാംഡ’ വേരിയന്‍റിനെ ആരോഗ്യ വിദഗ്ധരും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ, റോബർട്ട് കോച്ച് ഇൻസ്ററിറ്റ്യൂട്ട് (ആർകെഐ) ജർമനിയിൽ ഒരു ദിവസം 985 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച രോഗികൾ 808 ആയിരുന്നു.

രാജ്യവ്യാപകമായി ഏഴുദിവസത്തെ കേസുകൾ ഒരു ലക്ഷത്തിൽ 5.1 ആയി കുറഞ്ഞു. ചൊവ്വാഴ്ച ഇത് 4.9 ആയിരുന്നു. കഴിഞ്ഞ ആഴ്ച, 7 ദിവസത്തെ കേസുകൾ ഒരു ലക്ഷം നിവാസികൾക്ക് 5.2 ആയിരുന്നു. ഇത് രണ്ടാം തവണയാണ് കോവിഡ് അണുബാധയുടെ ഇടിവ് ഈ ആഴ്ച അല്പം വിപരീതമായി മാറുന്നത്. വരും ദിവസങ്ങളിലും ആഴ്ചകളിലും സ്തംഭനാവസ്ഥയിലോ മുകളിലേക്കോ പ്രവണതയുണ്ടോ എന്ന് വിദഗ്ദ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അൽപം കുറവുണ്ട്. ബുധനാഴ്ച ജർമ്മനിയിൽ 24 മണിക്കൂറിനുള്ളിൽ 48 മരണങ്ങൾ രേഖപ്പെടുത്തി. ഒരാഴ്ച മുന്പ് മരണസംഖ്യ 56 ആയിരുന്നു.

’ലാംഡ’ വേരിയന്‍റ് യൂറോപ്പിലെത്തി

ജർമനിയിലുടനീളമുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ബിസിനസുകൾ തൊഴിലാളികളെ ഓഫീസുകളിലേക്ക് തിരികെ സ്വാഗതം ചെയ്തു. പെറുവിൽ ആദ്യമായി കണ്ടെത്തിയ ലാംഡ കോവിഡ് വേരിയന്‍റ് യൂറോപ്പിൽ കണ്ടെത്തി.

സ്പാനിഷ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, വടക്കൻ പ്രദേശമായ കാന്‍റാബ്രിയയിൽ വേരിയന്‍റിൽ സ്ഥിരീകരിച്ച 80 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിനെ ’ആൻഡൻ വേരിയന്‍റ്’ എന്നും വിളിക്കുന്നു. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിരവധി ലാംഡ അണുബാധകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുജനാരോഗ്യ അതോറിറ്റിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ന്ധആന്‍റിബോഡികളെ നിർവീര്യമാക്കുന്നതിന് ലാംഡയ്ക്ക് സാധ്യതയുണ്ട്ന്ധ എന്ന് പറയുന്നു. 2020 ഓഗസ്റ്റിൽ പെറുവിൽ കണ്ടെത്തിയ സമയത്ത്, രാജ്യത്തെ എല്ലാ കോവിഡ് കേസുകളിലും 0.5 ശതമാനം ലാംഡയാണ്. നിലവിൽ ഈ കണക്ക് 82 ശതമാനം വരെ വർധിച്ചതായി കരുതപ്പെടുന്നു.

യുകെ, പോർച്ചുഗൽ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനി വിലക്ക് നീക്കിയെങ്കിലും ലാംഡ വേരിയൻറ് ആ പ്രദേശത്ത് വ്യാപിക്കുന്നത് തുടരുകയാണെങ്കിൽ, വരും ആഴ്ചകളിൽ യുകെ വൈറസ് വേരിയൻറ് പട്ടികയിൽ തിരിച്ചെത്തും. അതേസമയം മാസ്ക് നിബന്ധന ഈ വർഷം ഡിസംബർ അവസാനംവരെ തുടരുമെന്നാണ് ബുധനാഴ്ച ബെർലിനിൽ നടത്തി പത്രസമ്മേളനത്തിൽ അറിയിച്ചത്.

ജൂലൈ 7 ബുധനാഴ്ച മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള ജർമൻ സർക്കാർ വിലക്ക് നീക്കിയതിന്‍റെയടിസ്ഥാനത്തിൽ യാത്രക്കാർ എന്തൊക്കെ അറിഞ്ഞിരിക്കണം

നെഗറ്റീവ് സർട്ടിഫിക്കറ്റ് /ആർറ്റിപിസിആർ ടെസ്ററ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 10 ദിവസത്തെ ക്വാറന്‍റൈൻ, എന്നാൽ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ക്വാറന്‍റൈൻ വേണ്ട, കോവിഷീൽഡ് അല്ലെ ഇഎംഎ അംഗീകരിച്ച നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്ന്. ഇനിയും ട്രാൻസിറ്റ് യാത്രക്കാർക്ക് ഷെങ്കൻ ഏരിയയിൽ ക്വാറന്‍റൈൻ വേണ്ട,
കൂടാതെ https://www.einreiseanmeldung.de എന്ന എൻട്രി പോർട്ടൽ വഴി അപ്ലോഡ് ചെയ്യണം.

കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പ്രവേശന വിലക്കുകൾ പുനസ്ഥാപിക്കുന്നു. പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ച വിലക്കുകൾ ഇപ്പോൾ തിരിച്ചെത്തുന്നത്.

ലിത്വാനിയ പ്രഖ്യാപിച്ച വിലക്ക് ജൂലൈ അഞ്ചിന് നിലവിൽ വന്നു. സ്ളോവാക്യയും സമാന നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. പോർച്ചുഗലിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്താൻ ബെൽജിയം ആലോചിക്കുന്നുണ്ട്. അതേസമയം, ഡെൽറ്റ വകഫഭേദം ഇതിനകം തന്നെ വ്യാപിച്ച സാഹചര്യത്തിൽ വിലക്ക് തുടരുന്നതിൽ അർഥമില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ, പോർച്ചുഗൽ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വലക്ക് നീക്കുകയാണ് ജർമനി ചെയ്തത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.