• Logo

Allied Publications

Europe
ജർമനിയിൽ ഇന്ത്യൻ യുവാവ് മുങ്ങി മരിച്ചു
Share
മ്യൂണിക്ക്: ജർമനിയിലെ ബവേറിയയിൽ ഇരുപത്തൊന്പതുകാരനായ ഇന്ത്യാക്കാരൻ മുങ്ങിമരിച്ചു. കീംസീയിലെ ഉല്ലാസ ബോട്ട് യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് മരണം. വാടകയ്ക്കെടുത്ത ഇലക്ട്രിക് ബോട്ടിലായിരുന്നു യാത്ര. റോസെൻഹൈം ജില്ലയിലെ പ്രീനും ഹെറെൻ ഇൻസലിനും ഇടയിൽ ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം.

യാത്രയ്ക്കിടെ സുഹൃത്ത് വെള്ളത്തിൽ വീണതിനെ തുടർന്ന് ചാടി രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് യുവാവ് മുങ്ങി മരിച്ചത്. 27 കാരനായ ജപ്പാൻകാരൻ സുഹൃത്ത് രക്ഷപെട്ടെങ്കിലും രക്ഷിച്ചയാൾക്ക് സുരക്ഷിതനായി കയറാൻ കഴിഞ്ഞില്ല. സംഭവം കണ്ടിരുന്ന വാട്ടർ സ്പോർട്സ് പ്രേമികൾ രക്ഷാപ്രവർത്തകരെ അറിയിക്കുകയും അഗ്നിശമന സേനയും വാട്ടർ പോലീസും മറ്റു സഹായ സംഘടനകളും നടത്തിയ തിരച്ചിന്‍റെ 40 മിനിറ്റിനുശേഷം മാത്രമാണ് വെള്ളത്തിൽ നിന്ന് 20 മീറ്റർ താഴെ കാണാതായ ആളെ കണ്ടെത്തിയത്. സഹായികൾ ക്രൃത്രിമ ശ്വാശോച്ച്വാസം നൽകിയെങ്കിലും മരിച്ചിരുന്നു 20 മീറ്റർ അടിയിൽ നിന്നുമാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ക്രിമിനൽ പോലീസ് അന്വേഷിച്ചു വരുന്നു. ജർമനിയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളു. മ്യൂണിക്കിലാണ് ജോലി ചെയ്തിരുന്നത്.മരണകാരണം വ്യക്തമാക്കുന്നതിനായി ക്രിപ്പോ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിലായി സമ്മർ കാലയളവിൽ നിരവധി മുങ്ങി മരണങ്ങൾ ജർമനിയിൽ സംഭവിക്കുന്നുണ്ട്. ഇതിൽക്കൂടുതലും വിദേശികളാണ്. ഏതാണ് 250 ഓളം പേർ മരിച്ചുവെന്നാണ് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നത്. മുങ്ങി മരണങ്ങളിൽ മലയാളികളുൾപ്പെടെ ഇന്ത്യക്കാരായി 20 പേർ മരിച്ചിട്ടുണ്ട്.

സമ്മർകാലമായാൽ വാട്ടർസ്പോർട്ടിനും ബോട്ടിംഗിനുമായി ഇന്ത്യൻ യുവാക്കളും വിദ്യാർത്ഥികളും ഇതിനായി ഇറങ്ങിത്തിരിയ്ക്കുന്ന അപകടത്തിലേയ്ക്കു തന്നെയാണ്. കാരണം ജർമനിയിൽ വേനൽക്കാലമായാലും തടാകങ്ങളിലെ വെള്ളത്തിൽ അതിഭയങ്കര തണുപ്പുണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ഇവിടുത്തെ വെള്ളത്തിൽ പരിചയമില്ലാത്തതിന്‍റെ ഒരു പോരായ്കയും അപകടത്തിന്‍റെ മറ്റൊരുകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളത്തിൽ വീണാലുടൻതന്നെ ശരീരപേശികൾ തണുപ്പുകാരണം കോച്ചിവലിക്കുമെന്നതിനാൽ നീന്തൽ അറിയാമെങ്കിൽക്കൂടി മരണത്തിന്‍റെ പിടിയിലേയ്ക്കു പോകും. ഇതിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലം ഇക്കാര്യം ഫ്രാങ്ക്ഫർട്ട് കോണ്‍സുലേറ്റിന്‍റെ ശ്രദ്ധയിപ്പെടുത്തുകയും ജനറൽ കോണ്‍സലർ ഇതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പോയവർഷം തൊടുപുഴ സ്വദേശി മാസ്റ്റർ വിദ്യാർഥി ഇതുപോലെ തടാകത്തിൽ വീണു മരിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകര
റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ; കാലാവസ്ഥാ വ്യതിയാനം ജര്‍മനിയെ ബാധിച്ചു.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മ്മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ