• Logo

Allied Publications

Europe
കോവിഷീൽഡ് അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടില്ലന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി
Share
ബ്രസൽസ്: അസ്ട്രസെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡിന്‍റെ അംഗീകാരത്തിനായി യൂറോപ്യൻ യൂണിയന്‍റെ മെഡിസിൻസ് ഏജൻസിയിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് ഇഎംഎ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അസ്ട്രസെനക ഓക്സ്ഫഡ് വാക്സിന്‍റെ ഇന്ത്യൻ നിർമിത പതിപ്പിന് യൂറോപ്യൻ യൂണിയൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്ന മുറവിളി ഉയരുകയും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് തടസം ഉണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഷീൽഡ് യൂറോപ്യൻ യൂണിയന്‍റെ വാക്സിനേഷൻ പാസ്പോർട്ടിൽ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്ററിറ്റ്യൂട്ട് ഓഫ് ഇന്ത്യ സർക്കാരിനോട് അഭ്യർഥിച്ചിരുന്നതായും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തെഴുതിയതായും സിറം ഇൻസ്ററിറ്റ്യൂട്ട് പറയുന്നു. ലോകം മുഴുവൻ വാക്സിൻ നൽകി കോവിഡ് എന്ന മഹമാരിയിൽ നിന്നും ആഗോള തലത്തിൽ ജനങ്ങളെ രക്ഷിക്കാനിറങ്ങിയ ഇന്ത്യ സ്വന്തം പൗര·ാരുടെ സുരക്ഷ മറന്നുള്ള പ്രവർത്തനമാണ് കോവിഷീൽഡ് വാക്സിൻ അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻസ് ഏജൻസിക്കു നൽകിയിട്ടില്ല എന്ന ഏറ്റുപറച്ചിലിലൂടെ പുറത്തുവരുന്നത്.

യാത്രക്കാർക്ക് മേലിൽ കോവിഡ് സർട്ടിഫിക്കറ്റ്്, ഗ്രീൻ പാസ് തുടങ്ങിയ ഡോക്കുമെന്‍റുകൾ പ്രാബല്യത്തിലാക്കിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കണമെങ്കിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച വാക്സിനുകളായ ഫൈസർ ബയോണ്‍ടെക്, മെഡേണ, അസ്ട്രാ സെനേക്ക, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നിവയിൽ ഏതെങ്കിലുമൊരണ്ണം പൂർണ്ണമായും എടുത്തിരിക്കണം. പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന രേഖയാണ് ഗ്രീൻ പാസ്.

എന്നാൽ സ്വീഡിഷ് കന്പനിയും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്ത അസ്ട്രാ സെനെക്കയുടെ ഇന്ത്യൻ വേർഷനായ കോവിഷീൽഡ് വാക്സിൻ ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലുമായി കുത്തിവെയ്പ്പിനായി ഇന്ത്യയിലെ സീറം ഇൻസ്ററിറ്റ്യൂട്ട് നൽകിയത്.

കൊറോണയുടെ ഇന്ത്യൻ വേരിയന്‍റ് ഡെൽറ്റയുടെ കടന്നുകയറ്റത്തിൽ ജർമനിയുൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഭാഗികമായി യാത്രാവിലക്കും കൽപ്പിച്ചിരിക്കയാണ്. എന്നാൽ പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്ക് ജർമനിയിലേയ്ക്കു വരാമെന്നിരിക്കെ അതു പറ്റാതാവുന്നു. കാരണം മറ്റൊന്നുമല്ല കോവിഷീൽഡ് വാക്സിൻതന്നെ. എന്നാൽ ജർമനി കോവിഷീൽഡ് വാക്സിൻ എടുത്തവരെ സ്വീകരിക്കുമെന്ന് ജർമനിയുടെ വാക്സിൻ സ്ററാൻഡിംഗ് കമ്മീഷൻ(സ്ററിക്കോ) പോൾ എർലിഷ് ഇൻസ്ററിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇൻഡ്യയിലെ ജർമൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വൈറസ് വേരിയൻറ് ഏരിയകളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള യാത്ര അല്ലെങ്കിൽ വിസ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നില്ല എന്നും വ്യക്തമാക്കുന്നു.

യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകാത്ത ഒരു വാക്സിൻ സ്വീകരിച്ചവരെ നിയമപ്രകാരം തടയുന്നത് ശരിതന്നെ. പക്ഷെ ഇതിന് അംഗീകാരത്തിനായി അപേക്ഷ പോലും നൽകിയിട്ടില്ലെന്നു ഇഎംഎ തന്നെ വെളിപ്പെടുത്തുന്പോൾ ഇൻഡ്യൻ ഭരണാധികാരികളുടെ സ്വന്തം പൗര·ാരോടുള്ള പ്രതിബദ്ധത എത്രമാത്രമുണ്ടെന്നുള്ള കാര്യം വെളിച്ചത്തു വന്നിരിക്കയാണ്. എന്നാൽ
എസ്ഐഐയുടെ ലൈസൻസുള്ള അസ്ട്രാസെനെക്കയുടെ കോവിഡ് 19 വാക്സിൻ കുത്തിവയ്ക്കപ്പെട്ട ഇന്ത്യക്കാർ നേരിടുന്ന യൂറോപ്യൻ യൂണിയൻ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതായി സെറം ഇൻസ്ററിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവലെ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.