• Logo

Allied Publications

Europe
വിയന്നയിൽ പതിമൂന്നുവയസുകാരിയുടെ കൊലപാതകം: അഭയാർഥികളുടെ പ്രശ്നങ്ങളും നാടുകടത്തലും വീണ്ടും ചർച്ചയാകുന്നു
Share
വിയന്ന: കഴിഞ്ഞ വാരാന്ത്യം നടന്ന 13 വയസുകാരിയുടെ കൊലപാതകം, ഓസ്ട്രയയിലെ അഭയാർഥികളുടെ വിഷയത്തിൽ വീണ്ടും കർശന നിലപാട് കൈക്കൊള്ളാൻ ഓസ്ട്രിയയിൽ സമ്മർദ്ദമേറുന്നു.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്ത ചാൻസലർ സെബാസ്റ്റ്യൻ കുർസ് കുറ്റകൃത്യങ്ങൾ ചെയ്ത അഭയാർഥികളെ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനടപടികൾക്ക് വിധേയമാകുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അഭയാർഥികളുടെ വിഷയത്തിൽ ’’തന്‍റെ സ്ഥിരമായ നില തുടരുമെന്ന്’’ മാധ്യമങ്ങളുടെ മറുപടിയായി കുർത്സ് തുറന്നടിച്ചു. നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമങ്ങളിൽ യാതൊരു ഇളവും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ ഞങ്ങളുടെ അടുത്ത് വന്ന് സംരക്ഷണം തേടുകയും, കിരാതമായ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും, കുറ്റവാളികളെ കഠിനമായി ശിക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കുർത്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 16, 18 വയസുള്ള രണ്ട് അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടിയുടെ മരണത്തിൽ അവ്യക്തത തുടരുകയാണ്. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തിൽ മയക്കുമരുന്നിന്‍റെ അളവ് കണ്ടെത്തിയുട്ടുണ്ട്. കൊലപതകത്തിൽ രണ്ടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ശരീരത്തിൽ നിരവധി മുറിവുകളുമായി പതിമൂന്നുകാരിയുടെ മൃതദേഹം വിയന്നയിലെ 22മത്തെ ജില്ലയിൽ കാണപ്പെട്ടത്.

റിപ്പോർട്ട്: ജോബി ആന്‍റണി

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ