വിയന്ന: ഓസ്ട്രിയയിൽ ചിത്രീകരിച്ച കട്ടുറന്പിന്റെ സ്വർഗം എന്ന ഹ്രസ്വചിത്രത്തിന് അവാർഡ്. മികച്ച പ്രവാസി ചിത്രമുൾപ്പെടെ നാല് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ചലച്ചിത്ര സംവിധായകൻ ഭരതന്റെ സ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട് ഏർപ്പെടുത്തിയ ഭരതൻ സ്മാരക ഹ്രസ്വ സിനിമാ പുരസ്കാരങ്ങളാണ് കട്ടുറന്പിന്റെ സ്വർഗത്തിനു ലഭിച്ചത്.
ഏറ്റവും മികച്ച ഷോർട്ട് ഫിലിം, ബാലനടി, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ നാല് അവാർഡുകളാണ് വിയന്നയിലെ പ്രവാസി മലയാളികളെ തേടിയെത്തിയത്. മികച്ച ബാലനടി നിലാന മരിയ തോമസ്, മികച്ച തിരക്കഥാകൃത്ത് മോനിച്ചൻ കളപ്പുരയ്ക്കൽ എന്നിവർക്കാണ് പുരസ്കാരം. ഇരുവരും ഓസ്ട്രിയയിലെ വിയന്നയിൽ സ്ഥിരമായി താമസിക്കുന്നവരാണ്.
കട്ടുറുന്പിന്റെ സ്വർഗത്തിന് പുറമെ ബോബൻ സിത്താരയുടെ "ഇനി’, ആർ സന്ധ്യയുടെ "ഓളങ്ങളിലെ കാണാക്കയങ്ങൾ’, ദീപുകാട്ടൂരിന്റെ ന്ധഅനുരാഗ മുരളി’, സന്ധ്യ ആറിന്റെ ന്ധകിളിപാടിയ പാട്ട്’, ദിലീപ് നികേതന്റെ "ഗിഫ്റ്റ്’, കെ.ജെ.ജോസിന്റെ ന്ധവേർപാടിന്റെ പുസ്തകം’, സാബു എസ്.എൽ പുരത്തിന്റെ "വൃത്തം’, കെ.സ·യാനന്ദന്റെ "ചിപ്രം’, ഹാപ്പി ബൈജുവിന്റെ "വെണ്ണിലാവ്’, കെ.എച്ച്.ആദിത്യന്റെ "നവംബർ നൈറ്റ്’, രാഹുൽരാജിന്റെ "ദ്രവ്യം’ എന്നീ ചിത്രങ്ങളും പുരസ്കാരത്തിന് അർഹമായി.
ദിലീപ് നികേതൻ (സംവിധാനം), അനീഷ് ഹരിദാസ് (ക്യാമറ), ടോണി ജോസഫ് (കലാസംവിധാനം), സി.ജി.മധു കാവുങ്കൽ (ഗാനരചന), ദീപുരാജ് ആലപ്പുഴ (നടൻ), ജീതു ബൈജു (നടി), സായി കൃഷ്ണ (ബാലനടൻ), ബിജു കലഞ്ഞൂർ (എഡിറ്റിംഗ്) എന്നിവർക്കാണ് മറ്റ് പുരസ്ക്കാരങ്ങൾ.
മെമന്േറായും പ്രശസ്തി പത്രവും മാർച്ച് 27ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സംവിധായകൻ പോൾസണ്, കവി ആലപ്പുഴ രാജശേഖരൻ നായർ, മാദ്ധ്യമ പ്രർത്തകൻ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ സ്റ്റഡിസെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരൻ നായർ, ബി.ജോസുകുട്ടി, നടൻ പുന്നപ്ര അപ്പച്ചൻ എന്നിവർ പങ്കെടുത്തു.
ഓസ്ട്രിയയിൽ താമസിക്കുന്ന ഒരു പ്രവാസി മലയാളി കുടുംബത്തെ കൊറോണ വൈറസ് ബാധിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വിയന്ന മലയാളി സൻവറൂദ് വക്കം സംവിധാനം ചെയ്ത കട്ടുറുന്പിന്റെ സ്വർഗം പ്രേമേയമാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: ജോബി ആന്റണി
|