• Logo

Allied Publications

Europe
ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഗ്രാന്‍റ് ഫിനാലെയ്ക്ക് മുഖ്യാതിഥിയായി പാർവതി ജയറാം
Share
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച ന്ധന്ധട്യൂട്ടർ വേവ്സ് ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽന്ധ വിജയകരമായി 12 ആഴ്ച്ച പൂർത്തീകരിക്കുന്നു. 12മത് ആഴ്ച്ച നടക്കുന്ന ഗ്രാന്‍റ് ഫിനാലെയിൽ സിനിമാതാരവുംനർത്തകിയുമായ പാർവതി ജയറാം മുഖ്യാതിഥിയായെത്തുന്നു. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നിന്(ഇന്ത്യൻ സമയം 8:30 പിഎം) മുതൽ കലാഭവൻ ലണ്ടന്‍റെ ’വീ ഷാൽ ഓവർ കം’ ഫേസ്ബുക് പേജിൽലൈവ് ലഭ്യമാകും.

കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതൽ കൊച്ചിൻ കലാഭവൻ ലണ്ടൻ ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ലോകശ്രദ്ധ നേടിയ ’വീ ഷാൽ ഓവർകം’ ടീംതന്നെയാണ് വർണാഭമായ ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനും നേതൃത്വം നൽകിയത്.

ഭാരതീയകലയും സംസ്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുൻപിൽ അനുഭവ വേദ്യമാക്കുന്നതിനും അതിലെ പ്രഗത്ഭരെ അണിനിരത്തി ലോക്ഡൗണ്‍ കാലത്തും കലാപ്രവർത്തനങ്ങൾക്ക് പ്രചോദനവും പരിശീലനവും നൽകുന്നത് ലക്ഷ്യമിട്ടാണ് കലാഭവൻ ലണ്ടൻ ഈ അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിച്ചത്. നവംബർ 15 ഞായറാഴ്ച പ്രശസ്ത സിനിമതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിർവഹിച്ചത് മുതൽ മുടക്കമില്ലാതെ എല്ലാ ഞായറാഴ്ചകളിലും പ്രമുഖരായ നർത്തകരെയും ഒപ്പം വളർന്ന് വരുന്നതാരങ്ങളെയുമൊക്കെ അണിനിരത്തി മലയാള കലാരംഗത്ത് തന്നെ ഈ കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര നൃത്തോത്സവത്തിനാണ് ഈ വരുന്ന ഞായറാഴ്ച ഗ്രാന്‍റ് ഫിനാലെയോടെ തിരശീല വീഴുന്നത്. വിവിധ ദിവസങ്ങളിലെത്തിയ സിനിമാതാരങ്ങളായ രചനാ നാരായണൻകുട്ടിയും പാരീസ് ലക്ഷ്മിയും പരിപാടികൾക്ക് മിഴിവേകി.

നർത്തകിയും സിനിമാ നടിയുമായ പാർവതി ജയറാം വിശിഷ്ടാതിഥിയായി എത്തുന്നതോടെ ഇന്‍റർനാഷണൽഡാൻസ് ഫെസ്റ്റിവലിന് വളരെ മനോഹരമായ സമാപനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം വയസിൽ നൃത്തപഠനം ആരംഭിച്ച് നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ അശ്വതി കുറുപ്പ്, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 1986ൽ ന്ധവിവാഹിതരെ ഇതിലെന്ധ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക ്കടന്നുവന്ന് പാർവതി എന്ന പേരിൽ മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയത്. അറുപതോളുംസിനിമകളിലഭിനയിച്ച് തിളങ്ങി നിൽക്കുന്പോഴാണ് 1992ൽ നടൻ ജയറാമുമായിട്ടുള്ള വിവാഹം. അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, തൂവാനത്തുന്പികൾ, വടക്കുനോക്കിയെന്ത്രം, കിരീടം എന്നീസിനിമകളിലേത് വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ്.

ഉദ്ഘാടന ദിവസം നൃത്ത പരിപാടി അവതരിപ്പിച്ച് തുടങ്ങിയത് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും നിരവധി തവണഅവാർഡ് നേടിയിട്ടുള്ള പ്രശസ്ത മോഹിനിയാട്ടം നർത്തകി ജയപ്രഭ മേനോൻ (ഡൽഹി) ആണ്. തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകരുടെ മനം കവർന്നപ്രശസ്തരായ നർത്തകിനർത്തക·ാർ ’വീ ഷാൽ ഓവർകം’ എന്ന ഫേസ്ബുക് പേജിലൂടെ ലൈവായിവർണാഭമായ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.

നവംബർ 22 ഞായറാഴ്ച നൃത്ത്യ സ്കൂൾ ഓഫ് ആർട്ട്, ബാംഗ്ലൂർ ഡയറക്ടറും പ്രശസ്ത നർത്തകിയുമായഗായത്രി ചന്ദ്രശേഖറും സംഘവും അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളായിരുന്നു അരങ്ങേറിയത്. വിൽഷെയർ മലയാളി അസോസിയേഷനിൽ നിന്നുള്ള നർത്തകർ അവതരിപ്പിച്ച ബോളിവുഡ് ഗ്രൂപ്പ്പെർഫോമൻസും ഇന്‍റർനാഷണൽ വിഭാഗത്തിലെ റഷ്യൻ ഫോക് ഡാൻസും മനോഹരങ്ങളായിരുന്നു.

നവംബർ 29 ഞായറാഴ്ച പ്രശസ്ത ഒഡീസി നർത്തകിയും മലയാളിയുമായ സന്ധ്യ മനോജ് ആണ് നൃത്തംഅവതരിപ്പിച്ചത്. വിവിധ രാജ്യാന്തര നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള സന്ധ്യ മലേഷ്യയിലെ കോലാലംപൂരിൽ നൃത്ത അക്കാദമി നടത്തുന്നു. ഡിസംബർ 6ന് ദേശീയഅന്താരാഷ്ട്ര തലത്തിൽ വിവിധവേദികളിൽ നൃത്തമവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവർന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ളദൂരദർശനിലെ ഗ്രേഡഡ് ആർട്ടിസ്റ്റുകളായ രഞ്ജിനി നായരും (കുച്ചിപ്പുടി) കൃഷ്ണപ്രിയ നായരും (മോഹിനിയാട്ടം) ചേർന്നാണ് മാസ്മരിക നൃത്തവിരുന്ന് അണിയിച്ചൊരുക്കിയത്.

ഡിസംബർ 13ന് ഈ തലമുറയിലെ വൈവിധ്യമാർന്ന കുച്ചിപുടി കലാകാരി എന്ന് പേരെടുത്ത ബാംഗ്ലൂർ നിന്നുള്ളരേഖ സതീഷ് ആണ് നൃത്തം അവതരിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടായി കലയിൽ പ്രാവീണ്യം നേടിയ രേഖ നർത്തകി, നൃത്താധ്യാപിക, കൊറിയോഗ്രാഫർ, യോഗ പ്രാക്ടീഷണർ എന്നിങ്ങനെയൊക്കെ പ്രവർത്തിച്ചു വരുന്നു.

ഡിസംബർ 20ന് കഥക് നൃത്തവുമായെത്തിയത് ഡൽഹിയിൽ നിന്നുള്ള പ്രശസ്ത നർത്തകി അശ്വനിസോണിയാണ്. യുകെയിൽ നിന്നുള്ള പ്രശസ്ത നർത്തകനും നൃത്ത അധ്യാപകനുമായ ഷിജു മേനോൻ കൊറിയോഗ്രാഫി ചെയ്ത് യുക്മ കലാമേളകളിൽ നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയും ആൻ മരിയ ജോജോയും ചേർന്ന് അവതരിപ്പിച്ച നൃത്തവും ഏറെ ശ്രദ്ധേയമായി. ഗ്രൂപ്പ് വിഭാഗത്തിൽ യുകെയിൽനിന്നുള്ള ആമി ജയകൃഷ്ണൻ കൊറിയോഗ്രാഫി നിർവഹിച്ച് ഇന്ത്യൻ രാഗാപ്രൊഡക്ഷൻസ് അവതരിപ്പിച്ചനൃത്തത്തിൽ അണിനിരന്നത് സുമിത ജയകൃഷ്ണൻ, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുർ, സാഗരികഅരുണ്‍, മൈത്രി റാം. നിഖിത എസ് നായർ എന്നിവരാണ്.

പുതുവർഷത്തെ വരവേൽക്കുവാൻ ഡിസംബർ 27ന് അതിഥികളായെത്തിയത് അന്താരാഷ്ട്ര തലത്തിൽശ്രദ്ധയാകർഷിച്ച നൃത്തരംഗത്തെ മലയാളി ദന്പതിമാരായ നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മിയും ഭർത്താവ്പ്രശസ്ത കഥകളി കലാകാരൻ പള്ളിപ്പുറം സുനിലുമാണ്.

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ