• Logo

Allied Publications

Europe
ജര്‍മനിയില്‍ ഒറ്റ ദിവസം ആയിരത്തിലധികം കോവിഡ് മരണം
Share
ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഇതാദ്യമായി ഒറ്റ ദിവസം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചു. 1129 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 32,100 പിന്നിട്ടു. 24 മണിക്കൂറിനിടെ 22,459 പേര്‍ക്ക് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

അതേസമയം, രാജ്യത്തെ രോഗവ്യാപന നിരക്ക് കുറയുന്നതിന്‍റെ സൂചനകളും ലഭ്യമാകുന്നതായാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. 0.67 ആണിപ്പോള്‍ ആര്‍ റേറ്റ്. അതായത് രോഗബാധിതരായ നൂറു പേര്‍ മറ്റ് 67 പേരിലേക്ക് രോഗം പടര്‍ത്തുന്നു.

ആര്‍~റേറ്റ് ഒന്നിനു താഴെയാണെങ്കില്‍ രോഗവ്യാപനത്തിന്റെ വേഗം കുറയുന്നു എന്നാണ് അര്‍ഥം. നിലവില്‍ സാക്സണിയിലാണ് വ്യാപനം ഏറ്റഴും കൂടുതല്‍. തുരിംഗിയ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് ലോവര്‍ സാക്സണിയിലും മെക്കലന്‍ബര്‍ഗ് വെസ്റ്റേണ്‍ പോമറേനിയയിലുമാണ്.

ഡിസംബർ 27 ന് വാക്സിനേഷൻ ആരംഭിച്ച ജർമനിയിൽ മൂന്നു ദിവസം പിന്നിടുന്പോൾ 80,000 ത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായി കൊറോണ നടപടി നിയന്ത്രണ സ്ഥാപനമായ ആർകെഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ 30 നു രാവിലെ വരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകിയതിന്‍റെ കണക്കാണിത്.

ആഗോളതലത്തിൽ കൊറോണപ്പട്ടികയിൽ പത്താം സ്ഥാനമുള്ള ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,000 ഓളം പുതിയ രോഗികളും 1129 പുതിയ മരണങ്ങളും രേഖപ്പെടുത്തിയതായി ശനിയാഴ്ച ആർകെ ഐ അറിയിച്ചു. അണുവ്യാപനം 0,67 എന്ന അനുപാതത്തിലാണ് നിൽക്കുന്നത്.

ജർമനിയിൽ ആകെ രോഗബാധിതരുടെ എണ്ണം 17,35,819 ആയി ഉയർന്നപ്പോൾ ആകെ മരണം 33,917 ആയി ഉയർന്നു. രാജ്യത്തെ സജീവ കേസുകൾ 4 ലക്ഷത്തോട് അടുക്കുന്നു. 5600 അധികം സീരിയസ് കേസുകൾ രാജ്യത്തുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ