• Logo

Allied Publications

Europe
ഫൈസർ വാക്സിൻ വിതരണത്തിന് യൂറോപ്യൻ യൂണിയന്‍റെ ഒൗദ്യോഗിക അംഗീകാരം
Share
ബ്രസൽസ്: കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ യൂണിയന്‍റെ അംഗീകാരം. യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഫൈസർ, അതിന്‍റെ ജർമനിയിലെ മെയിൻസ് ആസ്ഥാനമായ പാർട്ണർ ബയോടെക് കന്പനിയും സംയുക്തമായി നിർമ്മിച്ച ആചഠ162യ2 എന്ന കൊറോണ പ്രതിരോധ വാക്സിനാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചതായി തിങ്കളാഴ്ച ബ്രസൽസിൽ ഇയു കമ്മീഷൻ ഉർസുല ഫോണ്‍ ഡെർ ഒൗദ്യോഗികമായി അംഗീകാരിച്ചത്. യൂണിയനിലെ 27 അംഗ രാജ്യങ്ങൾക്കും ഈ വാക്സിൻ ഇനി ഉപയോഗിയ്ക്കാൻ കഴിയുമെന്നും ഇയു കമ്മീഷൻ അറിയിച്ചു. അടുത്ത ദിവസങ്ങൾക്കുള്ളിൽ ബെൽജിയത്തിലെ ഫൈസർ ബ്രാഞ്ചിൽ നിന്ന് ക്യാനുകൾ വിതരണം ചെയ്യുമെന്ന് കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ പറഞ്ഞു.

യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) വിശദീകരിക്കുന്നതു പോലെ വാക്സിൻ ഉപയോഗം സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയ്ക്കായുള്ള കർശനമായ യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിഷ്ക്കർഷിക്കുന്നു. കൊറോണ വാക്സിൻ നിർമ്മാതാക്കൾ യൂറോപ്യൻ യൂണിയനിൽ സോപാധികമായ അംഗീകാരം വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അടിയന്തിര ആവശ്യമുണ്ടെങ്കിൽ ഒരു മരുന്നിനെ വേഗത്തിലും പ്രായോഗികമായും അംഗീകരിക്കാൻ സൂപ്പർവൈസറി അധികാരികളെ അനുവദിക്കുന്നുവെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞു.ഏകദേശം മൂന്നാഴ്ച ഇടവേളയിൽ ഒരാൾക്ക് രണ്ട് ഡോസ് വാക്സിനാണ് കുത്തിവെയ്ക്കേണ്ടത്.

ഫൈസർബയോണ്‍ടെക് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ യൂറോപ്യൻ കമ്മിഷൻ ഒൗദ്യോഗിക അനുമതി നൽകി. യൂണിയനിലെ എല്ലാ അംഗരാജ്യങ്ങൾക്കും അതതു സർക്കാരുകളുടെ തീരുമാനമനുസരിച്ച് ഇനി വാക്സിൻ വിതരണം നടത്താം.

യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ 29ന് നടത്താനിരുന്ന യോഗം രാഷ്ട്രീയ സമ്മർദം കാരണം 21ന് തന്നെ നടത്തുകയായിരുന്നു. ഈ യോഗത്തിലാണ് വാക്സിൻ ഒൗദ്യോഗികമായി അംഗീകരിച്ചത്.

ഇനി യൂറോപ്യൻ ഐക്യമാണ് കാണേണ്ടതെന്നും, എല്ലാ അംഗരാജ്യങ്ങൾക്കും ഒരേ സമയം വാക്സിൻ ലഭ്യമാക്കുമെന്നും യൂറോപ്യൻ കമ്മിഷൻ മേധാവി ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു.

അതേസമയം ജർമ്മനിയിൽ, ഡിസം. 27 നാണ് ഓക്സിൻ വിതരണം ആരംഭിയ്ക്കുന്നത്. ജർമനിയിൽ വാക്സിൻ ബാച്ചുകൾ പോൾ എർലിഷ് ഇൻസ്ററിറ്റ്യൂട്ട് (പിഐഐ) പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ 27 ന് ആരംഭിക്കുകയുള്ള. ഇയുവിൽ വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ജർമനിയ്ക്കു സ്വന്തമായി. ഡിസംബർ അവസാനത്തോടെ 130 ദശലക്ഷം വാക്സിൻ ഡോസുകൾ ജർമനിയിലെ 16 സംസ്ഥാനങ്ങൾക്കായി വീതിയ്ക്കും. ബാക്കി 6,70,000 ഡോസുകൾ ജനുവരി ആദ്യത്തോടെ എത്തുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.

എന്നാൽ ജനിതക മാറ്റം സംഭവിച്ച കൊറോണയ്ക്ക് റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ ഏറെ ഫലപ്രദമെന്ന് റഷ്യ പ്രതികരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.