• Logo

Allied Publications

Europe
ജർമനിയിൽ ലൈറ്റ് ലോക്ഡൗണ്‍ നീട്ടിയേക്കും
Share
ബർലിൻ: ജർമനിയിൽ ലൈറ്റ് ലോക്ഡൗണ്‍ 2021 ജനുവരി 31 വരെ നീട്ടിയേക്കുമെന്നു സൂചന. ആഘോഷമായ അതിനാൽ ക്രിസ്മസും പുതുവത്സര പാർട്ടികളും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കരുതപ്പെടുന്നത്. ചാൻസലർ അംഗല മെർക്കലും, ആരോഗ്യമന്ത്രി ജെൻസ് സ്പാനും തമ്മിൽ നടത്തിയ കൊറോണ അവലോകനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

നിലവിൽ നവംബർ അവസാനം വരെ പരിമിതപ്പെടുത്തിയ ന്ധലോക്ക്ഡൗണ്‍ ലൈറ്റ്ന്ധ ആത്യന്തികമായി ദീർഘകാല കൊറോണ നിയന്ത്രണ നടപടിയെന്നോണം വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിയ്ക്കയാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സിഡിയു കക്ഷിയുടെ കേന്ദ്ര പാർലമെന്‍ററി ഗ്രൂപ്പ് യോഗത്തിൽ മെർക്കൽ വ്യക്തമാക്കിയതനുസരിച്ച് അടുത്ത ബുധനാഴ്ച ശൈത്യകാലത്തിനായി ഒരു കൊറോണ തന്ത്രം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.

നവംബർ 25 ന് നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് ഫെഡറൽ സംസ്ഥാനങ്ങൾ ന്ധനിർദേശങ്ങൾന്ധ നൽകുമെന്ന് ചാൻസലർ പ്രതീക്ഷിക്കുന്നുവെങ്കിലും അത് ന്ധരണ്ടാഴ്ചത്തേക്ക് മാത്രമല്ല, ജനുവരി 31 വരെയുള്ള കാഴ്ചപ്പാടോടെ ആയിരിയ്ക്കും എന്നാണ് ലഭിയ്ക്കുന്ന വിവരം. കൊറോണയെത്തുടർന്ന് 2020 പുതുവത്സരാഘോഷത്തിൽ പടക്കങ്ങൾ നിരോധിക്കണമെന്ന് രാഷ്ട്രീയക്കാരും ഡോക്ടർമാരും പോലീസും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ആദ്യത്തെ കൊറോണ വാക്സിനുകൾ ഡിസംബറിൽ യൂറോപ്പിൽ ഇതിനകം അംഗീകരിച്ചേക്കുമെന്ന് ചാൻസലർ കരുതുന്നു. അല്ലെങ്കിൽ കുറഞ്ഞത് ന്ധവർഷാവസാനത്തോടെയോ അതിനുശേഷമോ വളരെ വേഗം ലഭ്യമാക്കുമെന്നും മെർക്കൽ കണക്കുകൂട്ടുന്നു.

വ്യാഴാഴ്ച വൈകുന്നേരം നടന്ന യൂറോപ്യൻ യൂണിയൻ വീഡിയോ ഉച്ചകോടിക്ക് ശേഷം വാക്സിനേഷൻ അധികം വൈകാതെ ആരംഭിക്കുമെന്ന് മെർക്കൽ പറഞ്ഞു.

അതേസമയം ബയേണ്‍ മുഖ്യമന്ത്രി മാർക്കൂസ് സോഡറിന് ന്ധദേശീയ ഹോട്ട്സ്പോട്ട് തന്ത്രംന്ധ വേണംഎന്ന പക്ഷക്കാരനാണ്. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നില്ല. "ദേശീയ ഹോട്ട്സ്പോട്ട് തന്ത്ര' ത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് ബുധനാഴ്ച അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പ്രായമായ വിദ്യാർത്ഥികൾക്ക് മാസ്ക് ആവശ്യകത മതിയായ സംരക്ഷണം നൽകുന്നുവെന്നത് യാഥാർഥ്യമല്ലെന്നും ചാൻസലർ കരുതുന്നു. ന്ധഏഴു മണിക്കൂർ ക്ലാസ് മുറിയിൽ ഇരിക്കുകയാണെങ്കിൽന്ധ മാസ്ക് ന്ധപരിരക്ഷയില്ലന്ധ എന്ന് ചാൻസലർ വിശദീകരിച്ചു.

അടുത്തയാഴ്ച നടക്കുന്ന കൊറോണ പ്രതിസന്ധിയെക്കുറിച്ചുള്ള ഫെഡറൽസ്റ്റേറ്റ് ചർച്ചയിൽ കർശന സന്പർക്ക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് നോർത്ത് റൈൻ വെസ്റ്റ്ഫാലിയയുടെ മുഖ്യമന്ത്രി അർമിൻ ലാഷെറ്റ്. ഒരു കുടുംബത്തിന് മറ്റൊരു വീട്ടിലെ മറ്റു രണ്ട് ആളുകളുമായി മാത്രമേ കണ്ടുമുട്ടാൻ കഴിയൂ, എന്ന നിർദേശമാണ് ലാഷെറ്റ് ചാൻസലർ അംഗല മെർക്കലുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിരിയ്ക്കുന്നത്. സമ്മറിൽ കൊറോണ പ്രതിസന്ധിയുടെ തുടക്കത്തിലെ അനുഭവത്തിൽ നിന്ന്, അക്കാലത്ത് ആളുകളുടെ മൊബിലിറ്റി ഗണ്യമായി കുറയുകയും അണുബാധകളുടെ എണ്ണം കുറയുകയും ചെയ്തു. ന്ധ ഈ തത്വം സ്ഥിരമായി പ്രയോഗിക്കുകയാണെങ്കിൽ, അണുബാധകളുടെ എണ്ണം കുറയുന്നത് തുടരുകയാണെങ്കിൽ ഗ്യാസ്ട്രോണമി സംസ്കാരത്തിനുള്ള നിയന്ത്രണങ്ങൾ ഇടത്തരം കാലയളവിൽ പിൻവലിക്കാൻ കഴിയും,ന്ധ സിഡിയു ഫെഡറൽ വൈസ് പ്രസിഡന്‍റും പാർട്ടി ചെയർമാൻ സ്ഥാനാർത്ഥിയുമായ അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.