• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനത്തിരുനാളും എട്ടുനോന്പാചരണവും
Share
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടനെ സീറോ മലബാർ രൂപതയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുന്നാളും എട്ടുനോന്പും സമുചിതമായി ആചരിക്കുന്നു. സെപ്റ്റംബർ 1 മുതൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന ആരാധനയും, ജപമാലയും കരുണക്കൊന്തയുമാണ് എട്ടുനോന്പാചരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനമനുസരിച്ച് മാംസവർജ്ജനവും ഉപവാസവും ഉൾപ്പെടുത്തി ഇത്തവണത്തെ എട്ടുനോന്പ് കൂടുതൽഫലദായകമാക്കുവാൻ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ തന്‍റെ സന്ദേശത്തിൽ അറിയിച്ചു.

സെപ്റ്റംബർ 1 മുതൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ തിരുമണിക്കൂർ ആരാധനയും ജപമാലയും കരുണക്കൊന്തയും ഉണ്ടായിരിക്കും. കൂടാതെ കുട്ടികൾക്കും യുവജനനങ്ങൾക്കും, ദന്പതികൾക്കുമായി സമർപ്പിച്ചിരിക്കുന്ന ദിവസങ്ങളായ സെപ്റ്റംബർ 1,2,3 തീയതികളിൽ വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും ഉണ്ടായിരിക്കും. സെപ്റ്റംബർ 4ന് കോവിഡ് മഹാമാരിയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രഖ്യാപിച്ചിട്ടുള്ള ഉപവാസ പ്രാർഥന ദിനത്തിൽ ഉപവാസ പ്രാർഥനയും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 5 ന് ഒന്നാം ശനിയാഴ്ച ശുശ്രൂഷകൾ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ഉച്ചക്ക് 2 ,30 ന് വിശുദ്ധകുർബാനയും ഉണ്ടായിരിക്കും. സെപ്റ്റംബർ 6ന് പുരോഹിതർക്കും സമർപ്പിതർക്കുമായി പ്രത്യേക പ്രാർഥനകളും വൈകിട്ട് ആറിന് വിശുദ്ധകുർബാനയും, സെപ്റ്റംന്പർ 7ന് ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനകളും വൈകിട്ട് ഏഴിന് വിശുദ്ധ കുർബാനയും സെപ്റ്റംബർ 8 ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പരിശുദ്ധ അമ്മക്ക് സമർപ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർഥനകളും വൈകിട്ട് ആറിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

എല്ലാ ദിവസവും ആരാധനയ്ക്കു ശേഷം വൈകിട്ട് നാലിന് രൂപതയിലെ ഗായകരുടെ നേതൃത്വത്തിൽ ന്ധഗ്രാസിയാ പ്ലേനന്ധ എന്ന മരിയൻ സ്തുതിഗീതങ്ങൾ ഉൾക്കൊള്ളീച്ചുകൊണ്ടുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

ബർമിംഗ്ഹാം സെന്‍റ് തെരേസ ദേവാലയത്തിൽനിന്നും രൂപതയുടെ ഒൗദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ തിരുക്കർമ്മങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നതായിരിക്കും.

ലോകം വലിയ പ്രതിസന്ധികൾ നേരിടുന്ന ഈ സാഹചര്യത്തിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എട്ടുനോന്പാചരണത്തിലൂടെ ഈ മഹാമാരിയെ നേരിടുവാൻ ദൈവാനുഗ്രഹം പ്രാർഥിക്കുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ തന്‍റെ സന്ദേശത്തിൽ അറിയിച്ചു.

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.