• Logo

Allied Publications

Europe
യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്‍റ് ഷോയിൽ സ്വരൂപ് മേനോനും ശ്രേയ മേനോനും പങ്കെടുക്കാനെത്തുന്നു
Share
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ജൂലൈ 30 വ്യാഴാഴ്ച അഞ്ചിന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷക മനസ്‌സുകൾ കീഴടക്കുവാൻ എത്തുന്നത് ലണ്ടനിലെ ഈസ്റ്റ്ഹാമിൽ നിന്നുള്ള സഹോദരങ്ങൾ സ്വരൂപ് മേനോനും ശ്രേയ മേനോനുമാണ്.

ലോകമെന്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ "Let's Break It Together" ൽ സാന്ദ്ര സംഗീതത്തിന്‍റെ മനോഹര മുഹൂർത്തങ്ങളൊരുക്കാൻ എത്തുന്ന സ്വരൂപ് (വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ട നന്ദു) അക്ഷരാർഥത്തിൽ തന്നെ ഒരു സകലകലാ വല്ലഭനാണ്. 4 വയസ് മുതൽ ലണ്ടനിലെ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുവാൻ തുടങ്ങിയ സ്വരൂപ് ഇതിനോടകം വലുതും ചെറുതുമായി നൂറ് കണക്കിന് വേദികളിൽ പ്രകടനം നടത്തിക്കഴിഞ്ഞു. വളരെ ചെറുപ്പം മുതൽ സംഗീതം പഠിക്കുവാൻ തുടങ്ങിയ സ്വരൂപ് കർണാട്ടിക് മ്യൂസിക്, കീബോർഡ്, മൃദംഗം, ചെണ്ട എന്നിവയിൽ പരിശീലനം തുടരുന്നു. ഈ അടുത്ത കാലത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച സ്വരൂപ് തന്‍റെ കലാ പ്രകടനങ്ങളിലൂടെ ലണ്ടൻ മലയാളികൾക്ക് സുപരിചിതനാണ്. നല്ലൊരു ഗായകനായ സ്വരൂപ് വാദ്യോപകരണങ്ങളായ കീബോർഡ്, മൃദംഗം, ചെണ്ട എന്നിവ അതീവ ഹൃദ്യമായി വായിക്കുകയും ചെയ്യുന്നു. 2012, 2013 വർഷങ്ങളിൽ ഏഷ്യാനെറ്റ് നടത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്‍റ് കണ്‍ടസ്റ്റിൽ ഫൈനലിസ്റ്റായിരുന്നു ഈ 13 വയസുകാരൻ. സ്കൂൾ പഠനവും സംഗീത പഠനവും ഒക്കെയായി ഏറെ തിരക്കാണെങ്കിലും ബ്രൌണ്‍ ബെൽറ്റ് നേടി കരാട്ടെ പരിശീലനം തുടരുന്ന ഒരു കായിക പ്രേമി കൂടിയാണ് സ്വരൂപ്.

ലൈവ് ഷോയിൽ സ്വരൂപിന് കൂട്ടായി എത്തുന്ന സഹോദരി ശ്രേയ മേനോൻ സ്വരൂപിനെ പോലെ ഒരു തികഞ്ഞ കലാകാരിയാണ്. 9 വയസുകാരിയായ ശ്രേയ സ്വരൂപിനൊപ്പവും അല്ലാതെയും നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുണ്ട്. നല്ലൊരു ഗായികയും നർത്തകിയുമായ ശ്രേയ സംഗീതത്തിലും ഭരതനാട്യത്തിലും പരിശീലനം തുടരുകയാണ്. പഠനവും പാട്ടും നൃത്തവുമൊക്കെയായി ഏറെ തിരക്ക് പിടിച്ച ജീവിതമാണെങ്കിലും കരാട്ടെ പരിശീലനം തുടരുന്ന ശ്രേയ ഇതിനോടകം ബ്ളൂ ബെൽറ്റ് കരസ്ഥമാക്കി കഴിഞ്ഞു.

"LET'S BREAK IT TOGETHER" ലൈവ് ഷോയിൽ കലയുടെ വർണരാജികൾ തീർക്കാനെത്തുന്ന ഈ സഹോദരങ്ങൾ ലണ്ടൻ ഈസ്റ്റ്ഹാമിൽ താമസിക്കുന്ന ഷൈജു ഉണ്ണികൃഷ്ണൻ സൌമ്യ ഷൈജു ദന്പതികളുടെ മക്കളാണ്. ലണ്ടനിലെ ആദ്യകാല മലയാളി സംഘടനയായ ങഅഡഗ ലെ സജീവാംഗങ്ങളാണ് ഷൈജു ഉണ്ണികൃഷ്ണനും കുടുംബവും.

കോവിഡ് 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഒൗദ്യോഗീക ഫേസ്ബുക്ക് പേജ് ആയ യുക്മയിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

ലോകമെന്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സന്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന ന്ധലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ന്ധ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കണ്‍വീനർമാരായ ജയ്സണ്‍ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ