|
Delhi |
|
|
|
|
കാതോലിക്കാ ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്കാ ദിനം ആഘോഷിച്ചു. ഞായറാഴ്ച വി. കുർബാനയെ തുടർന്ന് വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് കാതോലിക്കാ ദിന പതാക ഉയർത്തുകയും കാതോലിക്കാ ദിന സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് ഇടവക സെക്രട്ടറി ശ്രീ കോശി പ്രസാദ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായക സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ഏവരും ചേർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു.
റവ.ഫാ. കെ. ജെ ജേക്കബ് പങ്കെടുത്തു. കാതോലിക്കാ ദിനത്തോടനുബന്ധിച്ച് മധുരം വിതരണം ചെയ്തു.
|
ഗോകുലം ഗോപാലന് സ്വീകരണം നൽകി
ന്യൂഡൽഹി: ഡൽഹിയിലെത്തിയ വ്യവസായിയും ഡിഎംഎ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന് നവീകരിച്ച ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും പൂക്കൾ നൽകിയും ഷാൾ അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം എസ്. അജികുമാർ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷൻ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിൽ, മയൂർ വിഹാർ ഫേസ്വൺ ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ദ്വാരക ഏരിയ സെക്രട്ടറി സി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
ഡൽഹിയിൽ ആഴ്ചച്ചന്തയിലേക്ക് കാറിടിച്ചു കയറി; സ്ത്രീ മരിച്ചു
ന്യൂഡൽഹി: ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ചു കയറി ഒരു സ്ത്രീ മരിച്ചു. സീതാദേവി(22) ആണ് മരിച്ചത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
പോളിടെക്നിക് വിദ്യാർഥിയായ 17 വയസുകാരനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നും ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന കാറാണ് യുവാക്കൾ ഓടിച്ചത്.
കാർ ഡ്രൈവറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഒട്ടേറെ മലയാളികൾ സ്ഥലത്തുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഒൻപതു പേർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
ആളുകളെ ഇടിച്ചുവീഴ്ത്തി പാഞ്ഞ കാറിനെ ഉന്തുവണ്ടികൾ വിലങ്ങനെയിട്ടു നാട്ടുകാർ തടഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. യുവാക്കളെ മർദിച്ച നാട്ടുകാർ, കാർ തല്ലിത്തകർത്ത ശേഷം മറിച്ചിടുകയും ചെയ്തിരുന്നു.
|
വനിതാ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ് പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ജോയിന്റ് ഇന്റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.
ചടങ്ങിൽ 2023ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂഡൽഹിയിലെ സിഎസ്ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ്. നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു.
ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്കർ നഗർപുഷ്പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്മയവും സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും. രാവിലെ 5.30ന് നിർമാല്യ ദർശനവും തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകളും ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനിഷ് മേപ്പാടന്റെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജർ 92898 86490, 98689 90552.
|
ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെക്ടർ 4ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി. മുഖ്യാതിഥി ഡോ. ലില്ലി ജോർജ് നാട മുറിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെൽവരാജ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജയകുമാർ ആർ നായർ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയ ചെയർമാനും ഡിഎംഎ ബിൽഡിംഗ് റെനോവേഷൻ കമ്മിറ്റി കൺവീനറുമായ ഡോ ടിഎം ചെറിയാൻ, കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
|
സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എംആർ ബാബുറാം മെമ്മോറിയൽ ഹാളിലായിരുന്നു വേദി ഒരുക്കിയത്.
ഗുരുദേവ പ്രഭാഷണത്തിനു ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികാസ്പുരി കേരള സ്കൂളിലെ വരുൺ വിജയ് കുമാർ, ശിവന്യ നിജു, നിരഞ്ജന രാജൻ എന്നീ വിദ്യാർഥികൾക്ക് പഠന സഹായവും നൽകി.
വൈസ് പ്രസിഡന്റ് ഡോ. കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, സുരേഷ് വിഎസ്, ജയപ്രകാശ്, വികെ ബാലൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, ജോയിന്റ് കൺവീനർ സജിനി രവി,
അംഗങ്ങളായ അംബിക വിനുദാസ്, വാസന്തി ശശിധരൻ, വസന്ത ദിവാകരൻ കൂടാതെ എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ മുൻ ഭാരവാഹികളായ ടിപി മണിയപ്പൻ, കല്ലറ മനോജ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 24ന് രാവിലെ 11ന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോഓർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയും നിയമിച്ചു. 20242026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(രണ്ട്), ട്രെഷറർ, ജോയിന്റ് ട്രെഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(21), ജനറൽ കൗൺസിൽ അംഗങ്ങൾ(32), വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ(രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ചൊവ്വാഴ്ച (മാർച്ച് 12) വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നാമനിർദേശ പത്രിക സ്വീകരിക്കാവുന്നതാണ്.
12, 13 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14നു രാത്രി 8.30ന് സൂക്ഷ്മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 15ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
15ന് രാത്രി ഒന്‍പതിന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ 24ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ച് തെരഞ്ഞെടുപ്പ് നടക്കും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക് പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ ജെ. സോമനാഥനെയോ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരെയോ 97179 99482, 981875 0868എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
|
രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറില്‍ വീണയാള്‍ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുഴൽക്കിണറില്‍ വീണ യുവാവ് മരിച്ചു. കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡൽഹി ജല ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിൽ വീണ യുവാവാണ് മരിച്ചത്.
14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തതെന്നും ജീവന് രക്ഷിക്കാനായില്ലെന്നും മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. യുവാവ് എങ്ങനെയാണ് കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തര നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന് സംശയമുണ്ട്.
പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല.
|
ശിവരാത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
ന്യൂഡൽഹി: എസ്എൻഡിപി വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ ഫേസ് ത്രീയുടെ ശിവരാത്രി, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങൾ ഗുരു മന്ദിരത്തിൽ വിവിധ പരിപാടികളോടെ നടത്തി.
ഗുരുദേവന്റെ 136ാമത് അരുവിപ്പുറം പ്രതിഷ്ഠയുടെ മാഹാത്മ്യവും ശിവരാത്രി ആഘോഷങ്ങളുടെ പ്രാധാന്യവും ഗുരുവിന്റെ കൃതികളിൽ ഉടനീളം സ്ത്രീ ശാക്തീകരണത്തിന് നൽകിയ ഊന്നൽ എന്നിവയെ കുറിച്ച് സുഷമ വിദ്യാധരൻ പ്രഭാഷണം നടത്തി.
വനിതാ സംഘത്തിന്റെ ജീവ കാരുണ്യ പ്രവർത്തിയുടെ ഭാഗമായി ജീവൻ ധാര, ഗാസിയാബാദിലെ ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വനിതാ ദിന സമ്മാനമായി അവർക്കുള്ള ഭക്ഷണ സാമഗ്രികൾ എത്തിച്ചു കൊടുത്തു.
ശാഖ പ്രസിഡന്റ് ജഗദീഷ്, വൈസ് പ്രസിഡന്റ് ദേവരാജൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു അജിത്ത്, സെക്രട്ടറി ബിന്ദു ഗോപി എന്നിവർ വനിതാദിന ആശംസകൾ നേർന്നു.
|
വ്യാജമരുന്നു നിർമാണം: ഡൽഹിയിൽ 10 പേർ പിടിയിൽ
ന്യൂഡൽഹി: വ്യാജമരുന്നു നിർമാണത്തിലും വിതരണത്തിലുമേർപ്പെട്ടിരുന്ന പത്തുപേർ ഡൽഹിയിൽ പിടിയിൽ. വ്യാജമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ടു നടന്ന വാഹനപരിശോധനയിൽ വലിയ അളവിൽ വ്യാജമരുന്നുകളുമായി ആദ്യം രണ്ടു പ്രതികൾ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽനിന്ന് എട്ടുപേരെ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടുകയായിരുന്നു.
കോടികളുടെ വ്യാജമരുന്നാണ് സംഘത്തിൽനിന്നു പിടിച്ചെടുത്ത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജപ്പതിപ്പാണു സംഘം നിർമിച്ചു വിതരണം ചെയ്തിരുന്നത്. ജീവൻരക്ഷാമരുന്നുകൾ, വിവിധതരം ആന്റിബയോട്ടിക്കുകൾ, വേദനാസംഹാരികൾ, പ്രമേഹത്തിനും മൈഗ്രെയ്നുമുള്ള ഗുളികകൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്.
ഇവരുടെ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ മരുന്നുനിർമാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃതവസ്തുക്കളും മെഷിനുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ വഴിയാണു വ്യാപകമായി വ്യാജമരുന്നുകൾ വിതരണം ചെയ്തിരുന്നത്.
|
ഡിഎംഎ വനിതാ ദിനാഘോഷവും സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ്, പവിലിയൻസ് & ഇന്റീരിയഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീനാ ബാബുറാം, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജോയിന്റ് ഇന്റേണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ലീന രമണൻ തുടങ്ങിയവർ പങ്കെടുക്കും. മേഘാ സോമനാഥനാണ് അവതാരക.
2023ൽ നടന്ന നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ചടങ്ങിൽ ആദരിക്കും.
അംബേദ്കർ നഗർപുഷ്പ വിഹാർ ഏരിയ അവതരിപ്പിക്കുന്ന കലാപരിപാടിയും ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് എന്നിവയും അരങ്ങേറും.
തുടർന്ന് സിദ്ധാർഥ് ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന സംഗീത സായാഹ്നം വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകും.
കൂടുതൽ വിവരങ്ങൾക്ക്: 01135 561333, 98107 91770.
|
ശ്രീനാരായണ കേന്ദ്രയിൽ ഗുരുദേവ പ്രഭാഷണം ഞായറാഴ്ച
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ഗുരുദേവ പ്രഭാഷണം നടത്തുന്നു.
കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം മെമ്മോറിയൽ ഹാളിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതിയാണ് പ്രഭാഷണം നടത്തുന്നത്.
തുടർന്ന് പ്രസാദ വിതരണവും ഉണ്ടാവും. ഗുരുദേവ ഭക്തരായ എല്ലാവർക്കും പ്രഭാഷണത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കിയതായി അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 98106 99696.
|
ജോൺ മാത്യു അന്തരിച്ചു
ന്യൂഡൽഹി: പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ ജോൺ മാത്യു (റോയി 60) നോയിഡയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന്11 .30ന് നോയിഡ സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം നോയിഡ സെക്ടർ 126ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ ലാലി പുളിയൻകുന്നേൽ കുടുംബാംഗം. മക്കൾ: ഐറിൻ, ആൻഡ്രിയ. മരുമകൻ: ജോസഫ് കെ. ആന്റണി കാട്ടുപറമ്പിൽ.
|
അനുവാദമില്ലാതെ കയറിയിട്ടും പങ്കജ് ഉദാസ്...! കുറിപ്പ് വെെറൽ
മുംബെെ: മുംബൈ ഫോർട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിനു ഗസൽ ഗായകൻ എത്തിച്ചേരുമെന്ന പരസ്യം കണ്ടാണ് അവിടം ഓടിക്കേറിയത്. അസാമാന്യമായ ജനത്തിരക്ക്.
പങ്കജ് ഉദാസിനു പ്രത്യേക സ്വീകരണം. ശേഷം ഒരു ഗസൽ അവതരണം. ഇതാണ് ആരാധകർ ഇടിച്ചുകയറാൻ കാരണം. സെലിബ്രിറ്റിയെ ഇവിടെ വച്ചു കണ്ടുമുട്ടുക അത്ര എളുപ്പമല്ലെന്നു മനസിലായി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.
ആളുകൾ തിക്കിത്തിരക്കുന്നു. ഇപ്പോൾ മേക്കപ്പ്മാൻ പർദ്ദ നീക്കി അകത്തു പ്രവേശിക്കുന്നു. തന്ത്രപൂർവം സൂത്രത്തിൽ അതിനൊപ്പം അകത്തുകയറി. അനുവാദമില്ലാതെ അകത്തു കയറിയതിനു ശകാരമാണ് പ്രതീക്ഷിച്ചത്.
സാരമില്ല. ലോക പ്രശസ്ത ഗസൽ സമ്രാട്ടിനെ മുഖാമുഖം കണ്ടിട്ടുതന്നെ കാര്യം. പ്രകാശം നിറഞ്ഞ മുഖം അടുത്തൊന്നു കണ്ടു. ആഗതനോടു കൂടെയുള്ളത് ആരെന്ന കണ്ണാംഗ്യത്തോടെ അദ്ദേഹത്തിന്റെ കുശലാന്വേഷണം.
അദ്ദേഹം നിസംശയം തട്ടിവിട്ടു. പത്രക്കാരനാണ് ഉസ്താദ്. ഓഹോ. ഉടൻ ഏതു ഭാഷയെന്നു ചോദ്യം. മലയാളമെന്നു കേട്ടതും കട്ട മീശ പൂവാകൃതി വിരിഞ്ഞു. കുങ്കുമ കുസൃതി ചുണ്ടുകൾ നറുതേൻ ചിതറും നാവിനു ഈണമിടാൻ ഇതളടർന്നു.
തത്ക്ഷണം ശബ്ദ മാധുരി പൂന്പൊടി ശലഭമായി കേണുപാടി. "എന്നുമീ സ്വരം’ വീണ കന്പിയിടറി മൂളി. മലയാളം ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയ അതേ താളലയം ആസ്വദിച്ചു. ഈറൻ മനസിനു വീഞ്ഞിന്റെ വീര്യം പകർന്നു. ഒരു ജന്മം മറക്കാത്ത ആലാപന ശൈലി. അതും എനിക്കു വേണ്ടി മാത്രം!
പരമാനന്ദം കൊള്ളവേ അദ്ദേഹം മൂളൽ നിർത്തി. കവിതയുടെ സ്ഥായി സന്ദേശ ദൂതറിയിച്ചു. ഗാനഗന്ധർവൻ യേശുദാസിനോടെന്റെ സ്നേഹം പറയാൻ മറക്കരുത്. ഓ യെസ് പറയാൻ ഒട്ടും താമസിച്ചില്ല.
ചിറ്റ് ചോർ എന്ന ഹിന്ദി ചിത്രത്തിൽ രവീന്ദ്ര ജയിൻ ഈണം പകർന്ന ഗാനം റെഡിമണിയായി അല്ലി അധരങ്ങളിൽ രാഗം തല്ലി. പങ്കജ് ഉദാസിനെ ഉറുദു ഗസലിന്റെ ഉസ്താദാക്കിയ ജാലവിദ്യ മീട്ടി. പ്രണയവും വിരഹവും ഇഴചേർന്ന അസുലഭ ശ്രുതി.
ഗിത്താർ കന്പി മുഴങ്ങിയ സംഗീത നിർവൃതി ലഹരി പകർന്നു. ചങ്കിനോ ചുണ്ടിനോ നാവിനോ അതിമധുരമെന്നു നിർവചിക്കാനാവാത്ത മാസ്മര വീചികൾ. പദങ്ങൾ പാട്ടായും ഗസലായും സംഗീത സ്വർഗീയ സ്വരമാധുരിയിൽ ലയിച്ചു. ചോദ്യോത്തര വേദി തുറന്നു.
താങ്കൾക്ക് ഏറ്റം ആനന്ദം പകർന്ന വേള?
അതിനു മുന്‍പ് തീരാ പരാജയം നേരിട്ട അനുഭവം പറയാം. വാക്ക് ചാതുരിയിൽ ഉഷാറു പ്രകടിപ്പിക്കാൻ കൈത്തലം നാലഞ്ചാവർത്തി തിരുമ്മി കാട്ടി. സംഗീത തലമുറയിലെ പകൽ നിലാവെന്നു സ്വയം വിശേഷിപ്പിക്കാം.
കാരണം തബലിസ്റ്റായ ഞാൻ ഗായകനും ഗസൽ വാദിയുമായതു പ്രേഷക ജാലവിദ്യയാണ്. സന്ദർഭവും സംഗീതജ്ഞരുമങ്ങിനെ കാലഗതിയിൽ വാർത്തെടുത്തു. ദീർഘിപ്പിക്കാതെ പഴങ്കാല കണ്ണീർ കഥയിലെ താരാട്ടു പാടി.
സിനിമയിൽ ആദ്യ അരങ്ങേറ്റം കുറിക്കുക ആർക്കും സുഖതര സ്മരണയാണ്. 1970കളിൽ ഹിന്ദി ചിത്രം "കാംമ്ന’യ്ക്കു വേണ്ടി പിന്നണി പാടി. സംഗീത സംവിധാനം ഉഷാഖന്ന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളീവുഡ് ചിത്രം റിലീസായില്ല.
പരാജയ പാരവശ്യം ഒരു പതീറ്റാണ്ട് എന്നെ വായിലാപ്പു കേറ്റി നിശബ്ദനാക്കി. എന്നാൽ, വിധി സിഗ്നൽ പറയുന്ന പരമേശ്വരൻ പരമദയാലുവായി. എന്നെ മൗനമ്ലാനതയിൽനിന്നു തട്ടിയുണർത്തി. പരിശീലനം പാടി വളർത്തി.
1986ൽ ഇറങ്ങിയ ബോളീവുഡ് ചിത്രമായ "നാം’ വിശ്വപ്രശസ്തനാക്കി ഉയർത്തി. ഗാനരചന ആനന്ദ് ബക്ഷി. സംഗീത ജോഡി ലക്ഷ്മീകാന്ത് പ്യാരീലാൽ. ഗസൽ ആവാഹന ഈരടിയിൽ "ചിട്ടി ആയീഹേ വതൻ ’ നീട്ടിയാലപിച്ചഭിനയിച്ചു. പിന്നങ്ങോട്ട് ശ്രോതാക്കളുടെ കണ്ണും കരളും കവർന്ന മുന്നേറ്റം കുറിച്ചു.
ചാന്ദിനി ജൈസാ രംഗ് ഹേ തേരാ. ഔർ ആഹിസ് ത് കീ ജീ ബതേം ഹേം, സൂപ്പർ ഹിറ്റുകളായി ന്യൂജൻ പ്രേമികളിൽ സ്വര ലയമോടെ തത്തിക്കളിച്ചു. സിനിമാ ഗാനശേഖരത്തിന് ഗസലിന്റെ നൂതന ശൈലി തുറന്നു.
ആദ്യ സംഗീത ആൽബം ആഹട്. ജീയേ തോ ജീയേ കൈസേ (സാജൻ), ചുപാന ഭീ നഹീ ആതാ (ബാസിഗർ), നാ കജരേ കീ ദാർ (മെഹ്റ), ഹോത്താ പെ തേരാ നാം ( മേ ഖിലാഡി തു അനാരി) അങ്ങിനെയങ്ങിനെ നിരവധി സിനിമ ഗസൽ ട്യൂണുകൾ സംഗീത പ്രേമികളെ ഇടവേളയിടാതെ ആകർഷിച്ചു പോന്നു.
മികച്ച പിന്നണി ഗായകനുള്ള ഫിലം ഫെയർ അവാർഡ് അംഗീകാരം ആരാധകരെ പതിന്മടങ്ങുമാക്കി. ചുപ്കേ ചുപ്കേ, യുൻ മേര ഖത്ക, തുജ രാഹ ഹൈ തോ, ചൂ ഗയീ, മുജ്സേ ദോസ് തീ കരേഗെ, ആൻപീനേ വാലേ സുനോ, ആൻസു തുടങ്ങിയ കണ്ണീരിൽ കുതിർന്ന ഗസലുകൾ വൈകാരിക പ്രഭാവം നേർന്നു.
മനുഷ്യരിലെ മൃദു വികാരമായ പ്രണയ വിരഹ കലോത്ഭവ മത്സര ശ്രേണിചടുന്നനേ കീഴടക്കി. എനിക്ക് സംഗീത പ്രേമികൾ നിരവധി ബഹുമതികൾ തന്നിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
2006ൽ രാജ്യം പദ്മശ്രീ നൽകി. വിദേശ നാടുകൾ സന്ദർശിച്ചു. ഏഷ്യയിലും യൂറോപ്പിലും ധാരാളം സംഗീത ഗസൽ പ്രോഗ്രാമുകൾ ചെയ്തു. കരഘോഷങ്ങളിൽ മതിമറന്നു. ഇനി ചോദിക്കൂ കാലമേകിയ എന്റെ വിജയ ആശംസകളേതെന്ന്?
പങ്കജ് ഉദാസ് മിന്നായം മറഞ്ഞ ഉല്ലാസവാനായി. ജീവിതത്തിലേക്കു ഭാര്യ ഫരീദയുടെ പരിമള ആഗമനം. മക്കൾ നയാബ്, രേവ എന്നിവരുടെ പിറവി. സംഗീതപ്രേമിയായ ഒരാൾ കുടുംബ സ്വാർഥനാകുന്നതിൽ തെല്ലും ആശ്ചര്യമില്ലെന്നും വേഗം കൂട്ടിച്ചേർത്തു.
സ്വയ സംതൃപ്തി കൈവരിച്ചു. ജീവിതം നിർമലമെങ്കിലേ തൊണ്ട ശുദ്ധിക്ക് ആളും അർഥവും അലങ്കാരവും വരൂന്ന് സർഗ അഭിമതം! ഇപ്പോൾ സംഘാടകരും കോളജ് അധികൃതരും ഇടയിൽ കയറി അലോസരപ്പെടുത്തി.
അഭിമുഖ സംഭാഷണ വേള കാര്യ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഗസൽ താന്ത്രികനെ അരങ്ങിലോട്ടു ക്ഷണിച്ചു. അമളി പറ്റി ഇടം മാറി നിന്ന ഇന്റർവ്യൂകാരന്റെ തോൾ തട്ടി ഉപസംഹരിച്ചു.
പപ്പും തൂവ്വലും വച്ച് എഴുതാൻ മറക്കരുത്. ഗസലിന്റെ ജീവനാഡിയിലെ രക്തതിളപ്പ് ഭാഷയാണ്. ഉന്നത്തിൽ കൊള്ളുന്ന ലിപികൾ. ഗദ്യ പദ്യ സമ്മിശ്രമാണ് സാക്ഷാൽ കലർപ്പില്ലാത്ത ഉശിര് സാഹിത്യം! അതിന്റെ നിർവീര്യമാകാത്ത ഒഴുക്കാണ് കവിയരങ്ങിലെ വാവ്വ്!
പ്രശംസ ശ്രുതി. ഗസൽ പ്രഭാവി ഷാൾ ശരിപ്പെടുത്തി. സമീപത്തെ മേക്കപ്പ് മാൻ ഒടുവിലെ മിനുക്കു പണി നടത്തി. ഗസൽ രാജാവ് വിജയഛിന്നം നേർന്നു. പങ്കജ് ഉദാസെന്ന ഉസ് താദിന് ആന്ദാശ്രു അർപ്പിക്കാനെ ഇനി നിർവാഹമുള്ളൂ.
ആ പരിപാവന ലാളന സ്വരം അവസാന അവകാശികളായ സ്വർഗദൂതരേറ്റ് വാങ്ങി. ഓർമയുടെ പ്രണാമം കൈകൂപ്പി അർപ്പിക്കട്ടെ!.
സി.ജെ. ജെസ്വിൻ
ഫോൺ: 87793 88631
|
നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷ: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: നഴ്സുമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന് നിവേദനം നൽകി.
അടുത്തിടെ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇരുപത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പരീക്ഷയെഴുതി യോഗ്യത നേടണമെന്ന നിർബന്ധന അപൂർവവും ന്യായീകരിക്കാനാകാത്തതുമാണെന്നും നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണെന്നത് വിസ്മരിക്കരുതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ നമ്മുടെ നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരും സുരക്ഷയോ സ്ഥിരതയോ ഇല്ലാതെ പിരിച്ചുവിടൽ പോലെയുള്ള സംഭവങ്ങളെ അഭിമുഖീകരിക്കുവാൻ ഇടവന്നാൽ അത് അവരുടെ മനോവീര്യവും ക്ഷേമവും നശിപ്പിക്കുവാൻ മാത്രമേ ഉപകരിക്കുവെന്നും അത് വളരെ നിരാശാജനകമാണെന്നും നിവേദനത്തിൽ പറയുന്നു.
അചഞ്ചലമായ അർപ്പണബോധവും സേവനവും അംഗീകരിക്കുകയും ഡൽഹിയിലെ നഴ്സ്മാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണമെന്നും മാനുഷിക പരിഗണനയോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
|
ഡൽഹിയിൽ ബിസിനസ് പങ്കാളിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ബിസിനസ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഡൽഹിയിൽ യുവാവ് ജീവനൊടുക്കി. ഈ മാസം 23 മുതൽ കാണാതായ 32കാരിയാണു കൊല്ലപ്പെട്ടത്.
സംഭവത്തിനു ശേഷം പ്രതി ഹരിയാനയിലെ സോനിപത്തിൽ ജീവനൊടുക്കിയെന്ന് പോലീസ് കണ്ടെത്തി. ബിസിനസ് പങ്കാളിയായ യുവാവിനൊപ്പം ആരംഭിക്കാനിരുന്ന പ്ലേസ്കൂളിൽ ബുധനാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുചക്രവാഹനത്തിൽ വീട്ടിൽനിന്ന് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് 24ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹമോചിതയായ യുവതി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.
|
ഡിഎംഎ വിനയ് നഗർകിദ്വായ് നഗർ ഏരിയക്ക് പുതു സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യാതിഥിയായിരുന്നു. കൂടാതെ കേന്ദ്രകമ്മിറ്റി അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, വരണാധികാരി എസ്ആർ പിള്ള തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സുനിൽ കുമാർ ഗോപാലകൃഷ്ണൻ (ചെയർമാൻ ), സുകന്യ അമൻ(വൈസ് ചെയർപേഴ്സൺ), നോവൽ ആർ തങ്കപ്പൻ(സെക്രട്ടറി), ശിരീഷ് മുല്ലങ്കണ്ടി, കെപി സുതൻ, ട്രഷറർ അജി ചെല്ലപ്പൻ(ജോയിന്റ് സെക്രട്ടറിമാർ), ഡോ ശ്യാം ഷാജി(ജോയിന്റ് ട്രഷറർ), എംപി ഹരി(ഇന്റേണൽ ഓഡിറ്റർ), ടി. സുതില(വനിതാ വിഭാഗം കൺവീനർ), ഗിരി സുതൻ, എസ് പാർവ്വതി(ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ നിർവ്വാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളായി അനീഷ് ചന്ദ്രൻ, കഐസ് ബിജുകുമാർ, ചെറിയാൻ പി സാം, യു ദീപക് കുമാർ, എം ഗോകുൽദാസ്, ജോജോ തോമസ്, മുരളീധരൻ ഉണ്ണിത്താൻ, പ്രമോദ് വിജയൻ, പ്രവീണാ സജി, സജി സുകുമാരൻ, ശിവകുമാർ, ആർ സുദർശനൻ പിള്ള, എൻപി തങ്കച്ചൻ, കഐച്ച് വിഷ്ണു എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി ബിന്ദു അജി, ദിവ്യാ അനീഷ്, ജി ഹണി,ടെബി അഗസ്റ്റിൻ, ടിവി സന്തോഷ്, സൗമ്യാ ഗോപാലൻ, കെ ഷീനാ എന്നിവരെയും തെരഞ്ഞെടുത്തു.
|
ഡൽഹി എൽഎൻജെപി ആശുപത്രിയിൽ തീപിടിത്തം
ന്യൂഡൽഹി: ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ (എൽഎൻജെപി) തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായതു പരിഭ്രാന്തിപരത്തി. അഗ്നിശമനസേനയുടെ കൃത്യസമയത്തെ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.
രോഗികൾക്കോ, ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ഫയർ ക്ലിയറൻസിനുശേഷം ആശുപത്രി സേവനങ്ങൾ പുനഃരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി. നാട്ടിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കു വേണ്ടിയാണ് ക്ഷേത്രാങ്കണത്തിൽ സൗകര്യം ഒരുക്കിയത്.
രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
|
മന്നത്ത് പദ്മനാഭൻ സമാധി ദിനം ആചരിച്ചു
ന്യൂഡൽഹി: എൻഎസ്എസ് മയൂർ വിഹാർ ഫേസ് വൺ വസുന്ധരാ എൻക്ലേവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവോഥാന നായകനും നായർ സമുദായത്തിന്റെ പരമാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ 54ാമത് സമാധി ദിനം ആചരിച്ചു.
വസുന്ധരാ എൻക്ലേവിലെ ഡീലക്സ് അപ്പാർട്ട്മെന്റിൽ ചേർന്ന സമാധി ദിനാചരണത്തിൽ പുഷ്പ മാല്യങ്ങളാൽ അലങ്കരിച്ച മന്നത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി. തുടർന്ന് പ്രാർഥനാ ഗീതാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
കരയോഗം പ്രസിഡന്റ് മുരളി പിള്ള പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സമുദായാംഗവും വ്യവസായിയും സാമുഹ്യ പ്രവർത്തകനുമായ പി.കെ.ഡി. നമ്പ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനവും രേഖപെടുത്തി.
|
ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ 20242026 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ യോഗം സംഘടിപ്പിച്ചു. ജസോള ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദൈവാലയത്തിൽ വച്ചാണ് യോഗം നടന്നത്. രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു.
സഭാസംവിധാനങ്ങളിൽ അൽമായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രൂപത ചാൻസലർ റവ. ഫാ. മാത്യു ജോൺ ആരംഭത്തിൽ ക്ലാസെടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയെ എങ്ങനെ കരുതാം എന്നതിനെ ആസ്പദമാക്കി ഡോ. കെ.സി.ജോർജ് ക്ലാസ് നയിച്ചു.
20202023 കാലഘട്ടത്തിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും കോവിഡ് കാലഘട്ടത്തിൽ സഭയ്ക്കും ഫരീദാബാദ് രൂപതയ്ക്കും ഡൽഹിയിലെ ജനതയ്ക്കും നൽകിയ സ്തുത്യർഹ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി അശോക് വിഹാർ സെന്റ് ജൂഡ് ഇടവകയിലെ ജോജോ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കിടയിൽ പരിചിതമായ എ.എൽ.എസ് അക്കാദമിയുടെ സ്ഥാപക ഡയറക്ടറാണ് ഇദ്ദേഹം.
ജോ. സെക്രട്ടറിയായി കൽക്കാജി സെന്റ് ജോസഫ് ഇടകയിലെ മാഗി മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി സെന്റ് കൊളമ്പസ് സ്കൂളിലെ ഗണിത അധ്യാപികയാണ് മാഗി.
2024 ഓഗസ്റ്റ് മാസത്തിൽ പാലായിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഒരുക്കമായ മാർഗരേഖയുടെ വിശദമായ ചർച്ചകളും യോഗത്തിൽ നടന്നു.
|
കാശിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ തല്ലിക്കൊന്നു
ന്യൂഡൽഹി: 2,300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. ഡൽഹിയിൽ ബുറാറി മേഖലയിലാണു സംഭവം. ചികിത്സയിലിരിക്കുന്പോഴായിരുന്നു മരണം.
സംഭവത്തിൽ നാലു പ്രതികൾ പിടിയിലായി. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.
|
ഡൽഹിയിൽ പിറന്നാൾ ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പിതാംപുരയിലെ മാളിലെ റസ്റ്ററന്റിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ 23കാരനായ യുവാവ് കുത്തേറ്റു മരിച്ചു. ബുദ്ധ വിഹാർ പ്രദേശവാസിയായ ജതിനാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ജതിൻ. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കളായ വരദ്, പ്രശാൻ എന്നിവർക്കു പരിക്കേറ്റു. റസ്റ്ററന്റ് ജീവനക്കാരുമായുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും റസ്റ്ററന്റ് ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. എന്താണ് വഴക്കിനു പിന്നിലെ കാരണമെന്നു വ്യക്തമല്ല.
|
വലിയ പൊങ്കാല മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്തമനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25ാമത് വലിയ പൊങ്കാല മഹോത്സവം സമാപിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ മുഖ്യ കാർമികത്വത്തിലാണ് ഇത്തവണ വലിയ പൊങ്കാല അരങ്ങേറിയത്.
നിർമാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊങ്കാലയോട് അനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് എഴുന്നെള്ളിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ശ്രീചോറ്റാനിക്കരയമ്മയ്ക്ക് സ്വാഗതമാരുളി.
തുടർന്ന് ഭക്തജനങ്ങൾ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നുയർന്ന ധൂമപടലങ്ങളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന ദേവീമന്ത്ര സ്തുതിയും ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി സാന്ദ്രമാക്കി.
വികാസ്പുരി നന്ദനം ഭജന സമിതിയിലെ കലാകാരന്മാർ ആലപിച്ച ഭജന, ഗാനാമൃതങ്ങളെന്നപോലെ ഭക്തജനങ്ങൾ ഏറ്റുപാടി. തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ദേവിക്കു സമർപ്പിച്ചു ഭക്തർ സായൂജ്യമടഞ്ഞു.
തുടർന്ന് വർഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്തർ തിരുനടയിലെത്തി ദർശനവും നടത്തി കാണിക്യയുമർപ്പിച്ചു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജി. രാഘുനാഥൻ നായർ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭാരവാഹികളായ കെ.ജി. സുനിൽ, വി.കെ.എസ് നായർ, സി. കൃഷ്ണകുമാർ, അനിൽ കുമാർ, മധുസൂധനൻ, സാബു മുതുകുളം, ഇ.ഡി. അശോകൻ, ശോഭാ പ്രകാശ്, ലത മുരുകേശൻ, ശ്യാമള കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
ഡൽഹിയിൽ 11 പേരുടെ മരണത്തിനിടയായ ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി എന്ന് അധികൃതർ. ആലിപ്പൂരിൽ ജനസാന്ദ്രതയേറിയ പ്രദേശത്താണ് വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. 11 പേരാണ് തീപിത്തത്തിൽ മരിച്ചത്.
താമസത്തിനായി ഉപയോഗിച്ചിരുന്ന വീട് അനധികൃതമായി പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുകയായിരുന്നു. അടുത്തിടെയാണ് വീട്ടിൽ പെയിന്റ് വ്യവസായം ആരംഭിച്ചതെന്ന് അയൽവാസികൾ പറഞ്ഞു.
ഹരിയാന സ്വദേശിയായ അഖിൽ ജെയിനായണ് ഫാക്ടറി നടത്തിയിരുന്നത്. സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി കമ്പനിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
|
ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 മരണം
ന്യൂഡൽഹി: പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഡൽഹി ആലിപ്പുറിൽ വ്യാഴാഴ്ച വൈകുന്നേരം സംഭവം.
മൂന്ന് മൃതദേഹങ്ങൾ ഫാക്ടറിക്ക് സമീപത്തുനിന്ന് കണ്ടത്തി. വൈകുന്നേരം 5.30 ഓടെ ഫാക്ടറിയിൽ തീപിടിച്ച വിവരം വിളിച്ചറിയിച്ചതായി അഗ്നിശമന സേന പറഞ്ഞു.
ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
|
രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ സന്ദർശിച്ചു
ഗാന്ധിനഗർ: ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറിന്റെ തെക്കൻ ഗുജറാത്തിലെ ആത്മീയ ആസ്ഥാനം രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. ഗുരുദേവശ്രീ രാകേഷ്ജിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി എത്തിയത്. ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ ട്രസ്റ്റികൾ രാഷ്ട്രപതിയെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മന്ത്രിമാരായ ഡോ. കുബേർ ദിൻഡോർ, ജഗദീഷ് പഞ്ചാൽ, ട്രൈബൽ ഡെവലപ്മെന്റ് ഏജൻസിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.എസ്. മുരളി കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
രാജ് സഭാഗൃഹത്തിന്റെ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപ്പേർ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ ഗുരുദേവശ്രീ രാകേഷ്ജി രാഷ്ട്രപതിക്ക് ശ്രീമദ് രാജ്ചന്ദ്രജിയുടെ വിഗ്രഹവും രാജ് സഭാഗൃഹത്തിന്റെ പകർപ്പും സമ്മാനിച്ചു.
രാഷ്ട്രപതിക്കായി ഡാംഗി നൃത്തവും ഒരുക്കി. പ്രകൃതിയോടുള്ള ആദരസൂചകമായി നടത്തുന്ന നൃത്തമാണ് ഡാംഗി. ശ്രീമദ് രാജ്ചന്ദ്ര ആശ്രമത്തിലെ മഹത്തായ ആത്മീയ പാരന്പര്യത്തോട് ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.
ശ്രീമദ് രാജ്ചന്ദ്രജിയുടെ കാൽച്ചുവടുകൾ അടയാളപ്പെടുത്തിയ പാതയിലൂടെ നടന്ന്, ആദരണീയനായ ഗുരുദേവശ്രീ രാകേഷ്ജി ആത്മീയ മേഖലയിൽ അഭൂതപൂർവമായ പ്രവർത്തനമാണ് നടത്തിയത്.
മനുഷ്യരാശിയെ സമാധാനത്തിലേക്കും സൗഹാർദത്തിലേക്കും നയിക്കാൻ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള മഹത്തായ സംഭാവനയാണെന്നും രാഷ്ട്രപതി പറഞ്ഞു.
പരിപാടിയിൽ ഗുരുദേവശ്രീ രാകേഷ്ജിയുടെ "താഭി ഈശ്വർ പ്രസൻ ഹോംഗേ'എന്ന ഹിന്ദി പ്രഭാഷണ പരന്പരയും "ക്ഷമ' എന്ന ധ്യാന പരന്പരയും ഗവർണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വൈസ് പ്രസിഡന്റ് ആത്മർപിത് നേമിജി കൃതജ്ഞത രേഖപ്പെടുത്തി.
|
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ രണ്ടു ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു.
കൺവൻഷന്റെ സമാപന ദിവസത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റു വൈദീകരുടെയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആറായിരത്തിൽ പരം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
|
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ രണ്ട് ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകുന്നേരം മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു. കൺവൻഷന്റെ സമാപനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദീകരുടെയും കാർമികത്വത്തിൽ കുർബാന അർപ്പിക്കപ്പെട്ടു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 6000ത്തിലധികം വിശ്വാസികൾ കൺവൻഷനിൽ പങ്കെടുത്തു.
|
സാന്തോം ബൈബിൾ കൺവൻഷൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലെക്സ്കിൽ വചന പ്രാഘോഷകൻ റവ.ഫാ. ഡോമിനിക് വാളൻമനാൽ നയിക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യതലസ്ഥാനത്തെ ഫരീദാബാദ് രൂപതയിൽ സന്ദർശനം നടത്തുന്ന പിതാവിനെ കൺവൻഷൻ സ്റ്റേഡിയത്തിൽ വിശ്വാസികൾ, രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ മാർ ജോസ് പുത്തെൻവീട്ടിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ദീപം തെളിയിച്ച് കൺവൻഷൻ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ ആത്മീയത സ്വന്തം അകത്തളങ്ങളിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടം ആയിരിക്കണമെന്ന് വി. കുർബാന മധ്യേ വചന സന്ദേശത്തിൽ തട്ടിൽ പിതാവ് പറഞ്ഞു.
|
ഡൽഹിയിൽ പോലീസുമായി വെടിവയ്പ്പ്; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളായ കലാ ജാഥേഡി, പ്രിയവർത്ത് സംഘത്തിലെ ഒരാളെ പിടികൂടി. ഡൽഹിയിലെ രോഹിണി മേഖലയിലെ ഖേര ഖുർദ് ഗ്രാമത്തിൽ നടന്ന വെടിവയ്പ്പിൽ അജയ് ജൂൺ (33) എന്നയാളാണ് പിടിയിലായത്.
ഡൽഹിയിലും ഹരിയാനയിലുമായി കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 15 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജൂൺ ഖേര, ഖുർദ് ഗ്രാമത്തിലെത്തുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.
അതിനാൽ ഒരു കെണി നടപ്പിലാക്കി. ഞങ്ങൾ ഒരു മോട്ടോർ സൈക്കിളിൽ ജൂണിനെ കണ്ടു. വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ രക്ഷപെടാൻ ശ്രമിച്ചു. കൂടാതെ, പോലീസിനു നേരെ വെടിയുമുതിർത്തുവെന്ന് അഡീഷണൽ കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
|
ഡൽഹിയിൽ സലൂണിനുള്ളിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണു സംഭവം നടന്നത്.
സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ സലൂണിൽ എത്തിയ പോലീസ് രണ്ടു പേരെ വെടിയേറ്റനിലയിൽ കാണുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവയ്പിനു പിന്നലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
|
മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം
ന്യൂഡൽഹി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം നൽകി. ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നാളെമുതൽ നടക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനും രൂപത സന്ദർശിക്കുവാനുമാണ് മേജർ ആർച്ച്ബിഷപ് എത്തിയത്.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും കൂരിയ അംഗങ്ങളും ചേർന്ന് ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
തുടർന്ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിലെത്തിയ മാർ റാഫേൽ തട്ടിൽ ഡൽഹിയിൽ സേവനം ചെയ്യുന്ന വൈദികരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്നു വൈകുന്നേരം ജസോള ഫാത്തിമമാതാ ഫൊറോന ദേവാലയത്തിൽ രൂപതയിലെ സന്ന്യസ്തരുമായും രാത്രി ഏഴിന് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ രൂപതയിലെ അൽമായ പ്രതിനിധികളുമായും മാർ തട്ടിൽ കൂടിക്കാഴ്ച നടത്തും.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല 18ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25ാമത് വലിയ പൊങ്കാല മഹോത്സവം ഈ മാസം 18ന് രാവിലെ 5.30ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭം കുറിക്കും.
രാവിലെ 4.30ന് നിർമാല്യ ദർശനം, ഏഴ് മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും ഒന്‍പതിന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകരും.
9.30 മുതൽ വികാസ്പുരി നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 11.30ന് ഉച്ചപൂജ, 12.00ന് അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക.
ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭ്യമാണ്.
ഡല്‍ഹിയുടെയും പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരും.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനുള്ള രസീതുകൾ ഏരിയ കോഓർഡിനേറ്റർമാരിലും കൂടാതെ അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജമാക്കുന്ന കൗണ്ടറുകളിലും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 92898 86490, 98689 90552, 88005 52070.
|
ഡൽഹിയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്; ട്രെയിൻവിമാന സർവീസ് തടസപ്പെട്ടു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് ഡൽഹിഎൻസിആർമേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു. സർവീസുകൾ പലതും വൈകി.
ഡൽഹിയിലെ ഐജിഐ എയർപോർട്ടിൽ ഇന്നു രാവിലെ ആറിനു കാഴ്ചാപരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 12.3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെൽഷ്യസുമായിരുന്നു.
ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അഞ്ചാം തിയതിക്കുശേഷം മൂടൽമഞ്ഞിന്റെ സാന്ദ്രത കുറയുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെബ്രുവരിയിൽ മഴയുടെ വർധന പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ദിവസങ്ങളോളം ജനജീവിതം തടസപ്പെട്ടിരുന്നു.
|
വടക്കിന്റെ മഞ്ഞിനിക്കരയിൽ പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 92ാമത് ദുഖ്റോനോ പെരുന്നാളിന് ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ന്യൂഡൽഹി ഛത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച വി. കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. റോജി മാത്യു കൊടിയേറ്റി.
പ്രധാനപ്പെരുന്നാൾ ഫെബ്രുവരി നാലിന് കൊണ്ടാടും 28 മുതൽ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യാപ്രാർഥനയും ആശിർവാദവും, ഭജനയിരിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി നാലിന് ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നതുമായ 21ാം മത് കാൽനട തീർഥയാത്ര രാവിലെ 11ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ച് ആരംഭിക്കുമെന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.
ഫാ. ഐസക് മാത്യു ഈ വർഷത്തെ തീർഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അറിയിച്ചു.
കാൽനട തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, പാർലമെന്റ് സ്ട്രിറ്റ്, രാഷ്ട്രപതി ഭവൻ, റാഫി മാർഗ്, തുഗ്ലക്ക് റോഡ്, കചഅ, ഹൗസ് ഖാസ്, വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുത്തബ്മിനാർ മെട്രോ സ്റ്റേഷനു സമീപം ബൈപ്പാസ് റോഡിൽ എത്തുമ്പോൾ ഛത്തർപൂർ സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. റോജി മാത്യു, ട്രസ്റ്റി ഷിനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വന്ദ്യ കൗമാ റമ്പാച്ചൻ തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിലേക്ക് എത്തിച്ചേരും.
തുടർന്ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും വി. മൂന്നിൻമേൽ കുർബാനയും വന്ദ്യ കൗമാ റമ്പാച്ചൻ്റെ പ്രധാന കാർമ്മികത്വത്തിൻ നടക്കും. ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർഥന, ആശീർവാദത്തിനുശേഷം തമുക്ക് നേർച്ചയും സ്നേഹവിരുന്നും നൽകും.
ആരാധാനാലയങ്ങളുടെ കേന്ദ്രമായ സൗത്ത് ഡൽഹിയിലെ ഛത്തർപൂരിൽ സ്ഥിതി ചെയ്യുന്ന അനുഗ്രഹങ്ങളുടെ കലവറയായ ഈ ദേവാലയത്തിൽ നാനാ ജാതി മതസ്ഥരായ ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിശുദ്ധ മോറാന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ ദിവസവും ഇവിടെ എത്തിച്ചേരുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച തിരുശേഷിപ്പ് പെരുന്നാളും, മദ്ധ്യസ്ഥ പ്രാർഥനയും നടന്നു വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി പേർക്ക് ഈ ഇടവകയുടെ സഹായം ലഭ്യമായിട്ടുണ്ട്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രീയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഈ ദേവാലയത്തിൽ ശ്ലെെഹിക സന്ദർശനം നടത്തിയിട്ടുണ്ട്.
പെരുന്നാൾ ശ്രുശ്രൂഷയിലും തീർഥയാത്രയിലും ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും സർക്കാർ സുരക്ഷാ അധികാരികളുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ച് തീർഥയാത്രയിൽ അച്ചടക്കത്തോടു പങ്കെടുക്കണമെന്നും വികാരി ഫാ. റോജി മാത്യു, സെക്രട്ടറി നെൽസൺ വർഗീസ്, കൺവീനർ ബിജി വി എസ് എന്നിവർ അറിയിച്ചു
ഈ വർഷത്തെ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെടേണ്ട നമ്പരുകൾ 8376979515, 9811159591
|
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. നജഫ് ഗഢ് ദീപ്തി ആശ്രമത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്. റവ. ഫാദർ ജോസഫ് കരോടന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ. ബേബി പുതുശേരി, ഇടവക വികാരി ഫാദർ അഗസ്റ്റിൻ തോണിക്കുഴി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
ഭക്തി നിർഭരമായ പ്രദക്ഷിണം, ദീപ്തി ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളുടെ കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
|
ഡിഎംഎ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെവി മണികണ്ഠൻ, കെജി രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ഇന്റേണൽ ഓഡിറ്റർ കെവി ബാബു,
ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർജി കുറുപ്പ്, എസ് അജികുമാർ, സുജാ രാജേന്ദ്രൻ, എൻ വിനോദ് കുമാർ, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
ഡിഎംഎ ക്രിസ്മസ് കരോൾ ഗാന മത്സരം: ജനക് പുരി ഏരിയക്ക് ഒന്നാം സമ്മാനം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർകെ പുരം കേരളാ സ്കൂളിൽ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ ’ശാന്ത രാത്രി പുതുരാത്രി’യോടനുബന്ധിച്ചു നടത്തിയ അഞ്ചാമത് ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഡിഎംഎ ജനക് പുരി ഏരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ ഏരിയ രണ്ടാം സ്ഥാനവും പട്ടേൽ നഗർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാഷ് പ്രൈസ് യഥാക്രമം 15,000/, 10,000/, 7,500/ രൂപയും ട്രോഫിയും സമ്മാനമായി നൽകി.
മെഹ്റോളി, ഹരിനഗർമായാപുരി, രജൗരി ഗാർഡൻശിവാജി എൻക്ലേവ്, ആശ്രംശ്രീനിവാസ്പുരി, ആർകെ പുരം തുടങ്ങി ഡിഎംഎയുടെ 8 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.
|
വരും തലമുറയ്ക്ക് മലയാളം പകർന്നു നൽകുന്നത് തുടരണം: ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര
ന്യൂഡൽഹി: വരും തലമുറയ്ക്ക് മാതൃഭാഷയായ മലയാളം പകർന്നു നൽകുവാനും അമ്മ മലയാളം ഡൽഹിയിൽ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള പദ്ധതികൾ തുടരണമെന്നത് ഡൽഹി മലയാളി അസോസിയേഷനെപ്പോലെയുള്ള മലയാളി സംഘടനകളുടെ കർത്തവ്യമാണെന്ന് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര.
ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പഠിപ്പിക്കുവാനായി അതാത് രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളത്തിനായി നാം തുടങ്ങി വച്ച പദ്ധതികൾ മുടക്കമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആർകെ പുരം കേരളാ സ്കൂളിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് , പുതുവത്സരാഘോഷങ്ങൾ ’ശാന്ത രാത്രി പുതു രാത്രി’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ പാർലമെന്റ് മണ്ഡലത്തിൽനിന്നും രണ്ടു തവണ പാർലമെന്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട, ഡിഎംഎയുടെ മുൻ പ്രസിഡന്റ് കൂടിയായ കൃഷ്ണൻ നായരുടെ പേരിൽ മയൂർ വിഹാർ ഫേസ്3 കേരളാ സ്കൂളിന്റെ മുൻ വശത്തുകൂടി പോകുന്ന റോഡിന് ’കൃഷ്ണൻ നായർ റോഡ്’ എന്നു നാമകരണം ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്ന് ക്രിസ്മസ് , പുതുവത്സരാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ എജെ ഫിലിപ്പ് പറഞ്ഞു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, സ്കൈലൈൻ ബിൽഡേഴ്സ് കോട്ടയം ശാഖാ മാനേജർ സിഎ ബാബു, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറാറും ജനറൽ കൺവീനറുമായ മാത്യു ജോസ് തുടങ്ങിയവരും പ്രസംഗിച്ചു.
ആഘോഷത്തോടനുബന്ധിച്ചു നടന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ജനക് പുരി ഏരിയ ഒന്നും മയൂർ വിഹാർ ഫേസ് 3ഗാസിപ്പൂർ ഏരിയ രണ്ടും പട്ടേൽ നഗർ ഏരിയ മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ക്യാഷ് പ്രൈസായി യഥാക്രമം 15,000, 10,000, 7,500 രൂപയും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു.
ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം വിതരണം ചെയ്ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടന്നു. ഡോ. നിഷാ റാണിയും സംഘവും അവതരിപ്പിച്ച ഇൻവോക്കേഷനോടുകൂടി കലാപരിപാടികൾ ആരംഭിച്ചു.
തുടർന്ന് ഡിഎംഎകലാഭവൻ മ്യൂസിക് അക്കാദമിയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂടാതെ ആർകെ പുരം, മെഹ്റോളി, അംബേദ്കർ നഗർപുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, വികാസ്പുരിഹസ്തസാൽ, മയൂർ വിഹാർ ഫേസ് 3ഗാസിപ്പൂർ, പട്ടേൽ നഗർ, എന്നീ ഏരിയകൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ ’ശാന്ത രാത്രി പുതു രാത്രി’ക്ക് ചാരുതയേകി. ഡിഎംഎയുടെ യുട്യൂബ് ചാനലിലൂടെ തത്സമയ പ്രക്ഷേപണം ചെയ്ത പരിപാടികൾ https://youtube.com/live/SNtXpTFnFhM?feature=share എന്ന ലിങ്കിൽ ലഭ്യമാണ്.
|
ഡൽഹിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനെ കാണാതായി
ന്യൂഡൽഹി: ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കാണാതായി. സമയംപുർ ബദ്ലി മേഖലയിലാണ് സംഭവം.
എസിപി യഷ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാൻ (24) നെ ആണ് കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ലക്ഷ്യ ചൗഹാനെ കാണാതാവുകയായിരുന്നു.
മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ചൊവ്വാഴ്ച പിതാവ് എസിപി യശ്പാൽ സിംഗ് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, ലക്ഷ്യ ചൗഹാനെ അവസാനമായി കണ്ടത് കർണാൽ ബൈപാസിൽ വച്ചാണെന്ന് കണ്ടെത്തി.
കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
|
ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശനിയാഴ്ച നടത്തി.
ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഏരിയ ചെയർമാൻ സുനിൽ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ഫാ. റോബി കണ്ണൻചിറ വിശിഷ്ട അതിഥിയായി പങ്കെടുത്തുകൊണ്ട് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥിയായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ഇന്റേർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വൈസ് ചെയർമാൻ സുദർശനൻ പിള്ള, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർമാരായ സുകന്യ, പാർവതി, കൾച്ചുറൽ കമ്മിറ്റി കൺവീനർ ഷിരീഷ് .എം എന്നിവർ ആശംസാപ്രസംഗം നടത്തി.
കഴിഞ്ഞ വർഷം ഏരിയയിൽ നിന്നും പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മലയാളം മിഷൻ "കണിക്കൊന്ന' കോഴ്സ് പാസായ പഠിതാക്കളെയും അനുമോദിച്ചു.
പ്രോഗ്രാം കൺവീനർ അജി ചെല്ലപ്പൻ നന്ദി പറഞ്ഞു. തദവസരത്തിൽ ഡൽഹി നഗരത്തോടു വിട പറയുന്ന പ്രശസ്ത ഗായകൻ രഞ്ജുവിന് യാത്രയയപ്പും നൽകി.
|
റിപ്പബ്ലിക്ദിന പരേഡ്; എൻഎസ്എസ് വനിതാ ടീം ഡൽഹിയിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 200 എൻഎസ്എസ് വോളന്റിയർമാർ ഡൽഹിയിലെത്തി പരിശീലനം തുടങ്ങി.
നാരീ ശക്തി റാണി ലക്ഷ്മി ഭായ്" എന്ന തീം മുൻനിർത്തിയാണ് പരേഡ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ് ഇത്തവണ വിശിഷ്ടാതിഥി.
എംജി. യൂണിവേഴ്സിറ്റിയിലെ നന്ദിതാ പ്രദീപ് (ബസേലിയസ് കോളജ് കോട്ടയം), വൈഷ്ണവി എസ്. (ഗവൺമെന്റ് കോളജ് കോട്ടയം), ലിയോണ മരിയ ജോയ്സൺ (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജ് അങ്കമാലി),
കേരള യൂണിവേഴ്സിറ്റിയിലെ ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്സ് കോളജ് തുമ്പ), വൈഷ്ണവി എസ്. (ഗവൺമെന്റ് കോളേജ് ഫോർ വുമൺ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്എൻ കോളജ് ചേർത്തല), ഐഎച്ച്ആർഡി സെല്ലിലെ നിയത ആർ. ശങ്കർ (കോളജ് ഓഫ് അപ്ലൈട് സയൻസ് ചേലക്കര, പഴയന്നൂർ),
എപിജെകെ. ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ശ്രീലക്ഷ്മി എസ്. (ഗവ. എഞ്ചിനീയറിംഗ് കോളജ് തൃശൂർ), അപർണ പ്രസാദ് (ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി, കാലടി),
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അമൃത കൃഷ്ണാ കെ. വി. (പ്രൊവിഡൻസ് വിമൻസ് കോളജ് മലാപറമ്പ്, കോഴിക്കോട്), മാളവിക എ. (സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള 12 അംഗ ടീമിനെ നയിക്കുന്നത് പാലാ അൽഫോൻസാ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ്.
|
സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ ആറാം ക്ലാസുകാരൻ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ 12കാരൻ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. വടക്കൻ ഡൽഹിയിലെ ശാസ്ത്രി നഗറിലാണു സംഭവം.
ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ജനുവരി 11നാണ് സംഭവം നടന്നത്. ചികിത്സയ്ക്കിടെ 20 നാണ് കുട്ടി മരിച്ചത്.
തന്റെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
|
രാജപ്പന് റെഡി; ഇനി ഡല്‍ഹിയില്‍ കാണാം
കുമരകം: വേമ്പനാട് കായലിന്റെ കരുതലാളായ രാജപ്പന് ഡല്‍ഹി വിമാന യാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുതിയ മുണ്ടും ഷര്‍ട്ടും കമ്പിളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി.
പ്രധാനമന്ത്രിയുടെ മന് കി ബാത്തിലെ പരാമര്‍ശത്തിലൂടെ പ്രശസ്തനായ കൈപ്പുഴമുട്ട് മഞ്ചാടിക്കരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമല്ല നരേന്ദ്രമോദിയുടെ ചായസത്കാരത്തില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. രണ്ടു ദിവസം ഡല്‍ഹി നഗരം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
നാലു ദിവസത്തെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. പക്ഷാഘാത വൈകല്യമുള്ളതിനാല്‍ ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും ഡല്‍ഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രയ്ക്കുവേണ്ടതെല്ലാം രാജപ്പന് ഒരുക്കിയിരിക്കുന്നു.
ബുധനാഴ്ച നെടുമ്പാശേരിയില്‍ നിന്നാണ് ഡല്‍ഹിയിലേക്കു പോകുക. വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാഹനവുമുണ്ടാകും.
365 ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ രാജപ്പന് തന്റെ ചെറിയ വള്ളത്തില്‍ വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. അഡ്വ. ജോഷി ചീപ്പുങ്കല്‍ രാജപ്പനെ യാത്രയില്‍ അനുഗമിക്കും.
|
ഡിഎംഎയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം 26ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് , പുതുവത്സരാഘോഷമായ "ശാന്ത രാത്രി പുതുരാത്രി’ ജനുവരി 26ന് ആർകെ പുരം സെക്ടർ8ലെ കേരളാ സ്കൂളിൽ അരങ്ങേറും.
രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 2.30 മുതൽ അരങ്ങേറുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ഹരിനഗർ മായാപുരി, രജൗരി ഗാർഡൻ ശിവാജി എൻക്ലേവ്, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, വിനയ് നഗർ കിദ്വായ് നഗർ,
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ജനക് പുരി, മയൂർ വിഹാർ ഫേസ് 2 എന്നീ 12 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000/, 10,000/, 7,500/ രൂപ സമ്മാനമായി നൽകും.
വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം വിതരണം ചെയ്ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടത്തും.
നറുക്കെടുപ്പിലെ വിജയികൾക്ക് വൺ മുതൽ 10 വരെ യഥാക്രമം 10 ഗ്രാം ഗോൾഡ് കോയിൻ, 1.5 ടൺ വിൻഡോ ഏസി, 42 ഇഞ്ച് ടിവി, 210 ലിറ്റർ ഫ്രിഡ്ജ്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മഷീൻ, മൈക്രോവേവ് ഓവൻ, പ്രസ്റ്റീജ് കുക്ക് ടോപ്, ലാ ഒപ്പല ഡിന്നർ സെറ്റ്, മിക്സർ ജ്യൂസർ ഗ്രൈണ്ടർ, പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്ക് ടോപ് എന്നിവ സമ്മാനങ്ങളായി നൽകും.
പ്രശസ്ത നൃത്താധ്യാപികയും കലാകാരിയുമായ ഡോ. നിഷാ റാണിയും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയോടുകൂടി കലാപരിപാടികൾ ആരംഭിക്കും. തുടർന്ന് മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, അംബേദ്കർ നഗർ പുഷ്പ് വിഹാർ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ ’ശാന്ത രാത്രി പുതുരാത്രി’ക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് പ്രോഗ്രാം കൺവീനറും ട്രെഷറാറുമായ മാത്യു ജോസ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, എന്നിവരുമായി 9868990001, 9810791770 ബന്ധപ്പെടാവുന്നതാണ്.
|
കുഞ്ഞമ്മ ജേക്കബ് അന്തരിച്ചു
ന്യൂഡൽഹി: ഒറീസ ബുർള കരിക്കംപള്ളിൽ തൊള്ളായിരത്തിൽ പരേതനായ ജേക്കബ് സെബാസ്റ്റ്യന്റെ (ജോയിച്ചൻ) ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ബുർള സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ നടത്തി.
കൊട്ടാരക്കര പുലമൺ കിഴക്കെത്തെരുവ് കുടുംബാംഗമാണ്. മക്കൾ: സാബു, സെബു, ജോസി, സുരേഷ്, സിബു, സുനിൽ, പരേതനായ ടോമി.
|
കുട്ടികളില്ലാത്തതിനാൽ കുഞ്ഞിനെ തട്ടിയെടുത്തു; ഡൽഹിയിൽ യുവാവ് പിടിയിൽ
ന്യൂഡൽഹി: 11 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആൾ പിടിയിൽ. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ മിശ്ര (39) എന്നയാളാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഡൽഹിയിലെ ജയ്ത്പുരിൽനിന്ന് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ ഭാര്യ കുഞ്ഞിനെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
കുട്ടികളില്ലാത്തതിനാലാണു മറ്റൊരാളുടെ കുട്ടിയെ തട്ടിയടുക്കാൻ ഇയാൾ ശ്രമിച്ചതത്രെ. ഇയാളുടെ പേരിൽ മറ്റ് ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നു പോലീസ് അറിയിച്ചു.
|
വാർഷിക ദിനാഘോഷം സംഘടിപ്പിച്ച് ഹോസ്ഖാസ് സെന്റ് പോൾസ് സ്കൂൾ
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് പോൾസ് സ്കൂൾ വാർഷിക ദിനാഘോഷം വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ ജവഹർലാൽ നെഹ്റു വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ അരേതി സിയാനി (ചീഫ് ഓഫ് മിഷൻ, യുഎൻഎച്ച്സിആർ) മുഖ്യാതിഥിയായിരുന്നു.
ആഗോളതലത്തിൽ യുദ്ധങ്ങളാലും അധിനിവേശങ്ങളാലും പ്രയാസത്തിലും ദുരിതത്തിലും കഴിയുന്ന അഭയാർഥികൾക്ക് സംരക്ഷണം നൽകുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുവാൻ "അറിവാണ് ശക്തി' എന്ന ലക്ഷ്യത്തിലൂടെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സെന്റ് പോൾസ് സ്കൂളിന് കഴിയട്ടെ എന്ന് ആശംസിച്ചു.
യുഎൻ യുവ അഭിഭാഷകൻ സെക്രിയ ദോസ്ത്ഗർ പ്രത്യേക അതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ റവ. ഫാ. ശോഭൻ ബേബി സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെജി ഉമ്മൻ 202223 വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു.
2022 23 വർഷങ്ങളിൽ സിബിഎസ്ഇ ക്ലാസ് 10,12 പരീക്ഷകളിൽ മികച്ച മാർക്കുകൾ കരസ്തമാക്കിയ കുട്ടികളെയും ശില്പ നിർമാണത്തിൽ മികച്ച വിജയം നേടുവാൻ പരിശീലിപ്പിച്ച അധ്യാപിക കെ. റിതയെയും യോഗത്തിൽ അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ സുനിത ഷാജി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് 1000ലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള "ജീവിതത്തിൽ നല്ല ബന്ധങ്ങളെ ഊടുംപാവും ഇഴചേർത്തു മെനയുക' എന്ന വിഷയത്തിൽ കോർത്തിണക്കിയ സാമൂഹ്യനൃത്ത സംഗീത നാടകാവിഷ്കാരവും അവതരിപ്പിച്ചു.
|
വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്വൺ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
മയൂർ വിഹാർ ഫേസ്വൺ പോക്കറ്റ് ത്രീയിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷന്റെ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 11.40 മുതൽ നടത്തിയ തെരെഞ്ഞെടുപ്പ് വൈകുന്നേരം 4.40 വരെ നീണ്ടു.
റിട്ടേണിംഗ് ഓഫീസർ കെ.കെ. ജോബിന്റെ മേൽനോട്ടത്തിൽ ഡിഎംഎ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ,
ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, നളിനി മോഹൻ, എസ്. അജികുമാർ, പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്വൺ ഏരിയയിലെ താത്കാലിക അംഗങ്ങളും ആജീവനാന്ത അംഗങ്ങളുമായ 118 പേർ വോട്ട് ചെയ്തു.
പുതിയ ഭാരവാഹികളായി ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായി പി. എൻ. ചെന്താമരാക്ഷൻ, ശ്രീനി നായർ, ട്രഷറർ രഘുനാഥൻ മാലിമേൽ, ജോയിന്റ് ട്രഷറർ വേണുഗോപാലൻ തട്ടയിൽ,
ഇന്റേർണൽ ഓഡിറ്റർ സി. കെ. പ്രിൻസ് എന്നിവരെയും വനിതാ വിഭാഗം കൺവീനറായി സി. ശശികല, ജോയിന്റ് കൺവീനർമാരായി ജയ എസ്. നായർ, എലിസബത്ത് ഡാനിയേൽ എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ ജനറൽ കൗൺസിൽ നിർവാഹക സമിതി അംഗങ്ങളായി ബിജു വിജയൻ, റിനു പി. വർഗീസ്, ശ്രീകുമാർ, എൻ. രാധാകൃഷ്ണൻ നായർ, രോഹൻ സാമുവേൽ, അജയ് കെ. ജെയിംസ്,
ജിജു വർഗീസ്, ഇ.കെ. ശശിധരൻ, വർഗീസ് തോമസ്, പി. സതീശൻ പിള്ള, കെ.വി. ശ്രീജിത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.
|
റിപ്പബ്ലിക് ദിനാഘോഷം; ഡല്‍ഹി വിമാനത്താവളത്തില്‍ നിയന്ത്രണം
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
ഇന്ന് മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. എക്സിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
|
ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ പ്രതിമാസ പൂജയും പ്രാർഥനയും 28ന്
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ (എസ്എൻകെ) ആഭിമുഖ്യത്തിൽ നടത്തി വരുന്ന പ്രതിമാസ പൂജയും ഭജനയും പ്രാർഥനയും ദ്വാരകയിലെ എസ്എൻകെ ആത്മീയ സാംസ്കാരിക സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം മെമ്മോറിയൽ ഹാളിൽ 28ന് വൈകുന്നേരം അഞ്ച് മുതൽ നടക്കും.
ശ്രീനാരായണ കേന്ദ്രയുടെ വനിതാ വിഭാഗമാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. കേന്ദ്രയുടെ മാനേജിംഗ് കമ്മറ്റി അംഗം സതീശനും കുടുംബവുമാണ് പൂജാദികൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കൺവീനർ കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി: 989 918 6787, 981 069 9696.
|
ഡൽഹിയിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ബഹുനില മന്ദിരത്തിന് തീപിടിച്ച് ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പിതാംപുര മേഖലയിലാണ് സംഭവമുണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കടുത്ത പുക കെട്ടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലോക്കൽ പോലീസിന്റെ സഹായത്തോടെ ഏഴുപേരെ രക്ഷപ്പെടുത്തി ബാബു ജഗ്ജീവൻ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ നാല് സ്ത്രീകളുൾപ്പെടെ ആറ് പേർ മരിക്കുകയായിരുന്നു. 20നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.
|
ഫരീദാബാദ് രൂപതയുടെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് പ്രാർഥനോഷ്മളമായ സ്വീകരണം
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ഫെബ്രുവരി 10,11 തീയതികളിൽ ഫാ. ഡൊമിനിക് വാളൻമനാൽ നയിക്കുന്ന കൃപാഭിഷേകം2024 സാന്തോം ബൈബിൾ കൺവൻഷന് ഒരുക്കമായി രൂപതയിലെ എല്ലാ ഇടവകകളിലൂടെ കടന്നുപോകുന്ന 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം 18 ദിവസങ്ങൾ പൂർത്തിയാക്കി.
ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ഡിസംബർ 31ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വിവിധ ഇടവകകളിൽ പ്രാർഥനോഷ്മളമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാവിലെ പത്തിന് ഇടവകയിൽ എത്തിച്ചേരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പുഷ്പാർച്ചനകളോടും പ്രാർഥനകളോടും കൂടെയാണ് ഇടവകജനം സ്വീകരിക്കുന്നത്.
പകലും രാത്രിയും ആരാധനയിലും പ്രാർഥനയിലും ദിവ്യകാരുണ്യ ഈശോയ്ക്ക് മുൻപിൽ ചെലവഴിക്കുന്ന ഇടവക സമൂഹം വൈകുന്നേരം നടക്കുന്ന കുർബാനയിലും വചനപ്രഘോഷണത്തിലും പങ്കെടുത്തുകൊണ്ട് സാന്തോം ബൈബിൾ കൺവൻഷനായി ഒരുങ്ങുകയും ചെയ്യുന്നു.
40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം ഫെബ്രുവരി ഒൻപതിന് സമാപിക്കുമെന്ന് ജനറൽ കൺവീനർ മോൺ. ജോൺ ചോഴിത്തറ അറിയിച്ചു.
|
ക്രിസ്മസ് പുതുവത്സരം ആഘോഷം സംഘടിപ്പിച്ച് ഡാക്ക്
ന്യൂഡൽഹി: അസോസിയേഷൻ ഓഫ് കേരളലെെറ്റ്സിന്റെ(ഡാക്ക്) ക്രിസ്മസ് പുതുവത്സരം ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഡാക്ക് പ്രസിഡന്റ് റെജി മാത്യൂസ് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നോർക്ക ടെവേലോപ്മെന്റ് ഓഫീസർ ജെ. ഷാജിമോൻ, മാധ്യമപ്രവർത്തകൻ കെ.പി. രാജീവ്, ഷൈൻ വി.പി, വിജോയ് ഷാൽ, സജി വർഗീസ് (ട്രഷറർ), ജെസി ജോസ് (ജോയിന്റ് സെക്രട്ടറി), അൻസാർ .എ (ജോയിന്റ് ട്രഷറർ ) എന്നിവർ സന്നിഹിതരായ്യുന്നു.
ഡാക്ക് കുടുംബാംഗങ്ങളുടെ കല സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.
|
പ്രദക്ഷിണം നടത്തി
ന്യൂഡൽഹി: ഹരിനഗറിലെ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ച് ഭക്തി നിർഭരമായ പ്രദക്ഷിണം നടത്തി.
ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, ഫാ. റോയ് കണ്ണച്ചിറ എന്നിവർ നേതൃത്വം നൽകി.
|
ശ്ലൈഹീക വാഴ്വ് നടന്നു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ പെരുന്നാൾ ശ്ലൈഹീക വാഴ്വ് നടന്നു.
|
ഭജന നടത്തി
ന്യൂഡൽഹി: ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മഹാവീർ എൻക്ലാവിലെ രാധാമാധവം ബാലഗോകുലാംഗങ്ങൾ ക്ഷേത്രത്തിൽ ഭജന നടത്തി.
|
മകരവിളക്ക് ദർശനവും മഹോത്സവവും ഞായറാഴ്ച
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21ലെ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി രാജേഷ് കുമാർ അഡിഗയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ അരങ്ങേറും.
രാവിലെ ആറിന് നടതുറപ്പ്, അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഷ്ടാഭിഷേകം, തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം 11.30ന് നട അടയ്ക്കും. ഉച്ചയ്ക്ക് 1.30 മുതൽ അന്നദാനം.
വൈകുന്നേരം 5.30ന് നട തുറക്കും. 6.15ന് മഹാദീപരാധനയും ദീപക്കാഴ്ചയും മകരവിളക്ക് ദർശനവും നടക്കും. രാത്രി എട്ടിന് ഹരിവരാസനം പാടി തിരുനട അടക്കും. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം ലഘു ഭക്ഷണവും ഉണ്ടാവും.
ഭക്തജനങ്ങൾക്ക് നിറപറ സമർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും: 012 44004479, 9311874983.
|
ബാലഗോകുലം അനുമോദന സഭ സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണമധ്യേ മേഖലയിലെ രാധാമാധവം ബാലഗോകുലം മഹാവീർ എൻക്ലാവിലെ പിങ്ക് അപാർട്മെന്റിൽ വച്ച് അനുമോദന സഭയും പുതുവർഷത്തിലെ ആദ്യ സമ്പൂർണ ബാലഗോകുലവും നടത്തി.
അനുമോദന സഭയിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്ത് ഗോകുലാംഗങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. കഴിഞ്ഞവർഷം ബാലഗോകുലത്തെ പ്രധിനിധീകരിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
കുട്ടികൾക്ക് പിറന്നാൾ സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി, സെക്രട്ടറി മിഥുൻ മോഹൻ, ഖജാൻജി ഷീന രാജേഷ് എന്നിവർ നേതൃത്വം നൽകി.
|
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളി പെരുന്നാളിന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവ് പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാളിനും ഇടവകയുടെ പെരുന്നാളിനും തുടക്കമായി.
ഞായറാഴ്ചത്തെ കുർബാനയെ തുടർന്ന് റവ. ഫാ. എബിൻ പി ജേക്കബ് (വികാരി, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ) പെരുന്നാളിന് കൊടിയേറ്റി.
ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, ജയ്മോൻ ചാക്കോ, ഫിലിപ്പ് ചാക്കോ, കോശി പ്രസാദ്, അനീഷ് പി. ജോയി, രാജേഷ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.
|
ഡാക്ക് ക്രിസ്മസ് പുതുവത്സര ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ഡാക്കിന്റെ (ഡൽഹി അസോസിയേഷൻ ഓഫ് കേരളലെെറ്റ്സ്) നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ മുനീർകയിലെ ഹോട് വിംഗ്സ് റസ്റ്റോറന്റ് & ബാംബൂ ഹട്ടിൽ വച്ചാണ് ആഘോഷം നടക്കുന്നത്.
ഡെപ്യൂട്ടി സെക്രട്ടറിയും എൻആർകെ ഡെവലപ്മെന്റ് ഓഫീസറുമായ ജെ. ഷാജി മോൻ മുഖ്യ അതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കുക്കറി ഷോ, കായിക മത്സരങ്ങൾ, തീറ്റ മത്സരം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
സംഘടനയുടെ ഉദേശലക്ഷ്യങ്ങളിൽ ഒന്നായ നിരാലംബരായ 100 പേർക്ക് ആഴ്ചയിൽ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ടാക്ക് പ്രസിഡന്റ് റെജി മാത്യൂസ് നിർവഹിക്കും.
സൗത്ത് ഡൽഹിയിലെ നിർധനരായ മലയാളി കുടുംബങ്ങൾക്ക് വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങളുടെ കിറ്റ് പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതായിരിക്കും.
ഔദ്യോദിക വെബ്സൈറ്റായ www.dakdelhi.comന്റെ ഉദ്ഘാടാനം സംഘടന സെക്രട്ടറി വിജോയ് ഷാൽ നിർവഹിക്കും. വിജയികൾക്ക് സമ്മാനദാനവും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
|
തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് ചർച്ചിൽ തിരുനാൾ കൊടിയേറ്റിന് ഇടവക മുൻ വികാരി ഫാ. ജോസഫ് ചിറ്റൂപറമ്പിൽ നേതൃത്വം നൽകി.
വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, കൈകാരന്മാർ, തിരുനാൾ കൺവീനർ എന്നിവർ സന്നിഹിതരായി.
|
മാർ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ഞായറാഴ്ച മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ഞായറാഴ്ച മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ നടത്തപ്പെടുന്നത്.
പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാവരും പ്രാർഥനാപൂർവം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷാ ക്രമീകരണം:
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരം, കുർബാനയെ തുട൪ന്ന് പെരുന്നാൾ കൊടിയേറ്റ് റവ.ഫാ. എബിൻ പി. ജേക്കബ് (വികാരി, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ)
വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, കുർബാന റവ. ഫാ. ജോൺ കെ ശാമുവേൽ (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ജനക്പൂരി)
തിങ്കളാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. ചൊവ്വാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന.
ബുധനാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. വ്യാഴാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന.
വെള്ളിയാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർഥന. ശനിയാഴ്ച വെെകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരം (അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത).
ഏഴിന് വചന ശുശ്രൂഷ (റവ. ഫാ. സുമോദ് ജോൺ ശാമുവേൽ വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഗുരുഗ്രാം), 7.30ന്ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം. 8.30ന് ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരം, വിശൂദ്ധ കുർബാന ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത തിരുമനസിന്റെ മുഖ്യകാർമികത്വത്തിൽ.
പത്തിന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, 10.30ന് പെരുന്നാൾ കൊടിയിറക്ക്.
|
ഒവിബിഎസ് ക്ലാസുകൾ ആരംഭിച്ചു
ന്യൂഡൽഹി: തുഗ്ലകാബാദ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളിയുടെ ഒവിബിഎസ് ക്ലാസുകൾ ആരംഭിച്ചു. ഇടവക വികാരി ഫാ. ബിനു ബി. തോമസ് പതാക ഉയർത്തി. "നമുക്ക് പ്രാർഥിക്കാം' എന്ന പഠനവിഷയത്തെ ആസ്പദമാക്കിയാണ് ബൈബിൾ ക്ലാസുകൾ നടക്കും.
നാഗ്പുർ വൈദീക സെമിനാരിയിലെ ബ്രദർ സോജൻ എ. തോമസ് ക്ലാസുകൾക്കും ഗാന പരിശീലനത്തിനും നേതൃത്വം നൽകും. നാലു ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ ക്ലാസുകൾ ഞായറാഴ്ച സമാപിക്കും.
|
ഏലിയാമ്മ നൈനാൻ അന്തരിച്ചു
ന്യൂഡൽഹി: മെഹ്റോളിയിൽ താമസിക്കുന്ന നിരണം പനയ്ക്കാമറ്റം പി.സി. നൈനാന്റെ ഭാര്യ ഏലിയാമ്മ നൈനാൻ(70) അന്തരിച്ചു. തഴക്കരകരയംവട്ടം കുടുംബാഗമാണ്.
സംസ്കാരം വെള്ളിയാഴ്ച പത്തിന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തുഗ്ലകബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ ഉച്ചയക്ക് 12ന് നടക്കും.
മക്കൾ: രോഷ്നി, മറീന, റോഷൻ. മരുമക്കൾ: ജോജി, ദിനോജ്, ജെൻസി.
|
മെട്രോയിൽ സാരി കുടുങ്ങി യുവതി മരിച്ച സംഭവം; കേസെടുത്തു പോലീസ്
ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുരുങ്ങി യുവതി വീണു മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അപകടമുണ്ടായ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണു കേസെടുത്തത്.
ഡിസംബർ 14നാണ് മെട്രോ ട്രെയിനിൽനിന്നിറങ്ങുമ്പോൾ സാരി വാതിലിൽ കുടുങ്ങി റീന (35) എന്ന യുവതിയാണു പാളത്തിൽ വീണു മരിച്ചത്. ഒപ്പമുണ്ടായിരുന്നു മകന് ട്രെയിനിൽ കയറാൻ കഴിയാതിരുന്നത് കണ്ട് തിരക്കിട്ട് ഇറങ്ങുമ്പോഴായിരുന്നു അപകടം.
പ്ലാറ്റ്ഫോമിലൂടെ റീനയെ ട്രെയിൻ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പാളത്തിലേക്ക് പതിച്ചത്. സാധാരണ മെട്രോയുടെ വാതിലിൽ വസ്ത്രം കുടുങ്ങിയാൽ വാതിൽ താനേ തുറക്കുന്നതാണ്. പക്ഷേ, സാരി ഉള്ളിൽ പെട്ടിട്ടും വാതിൽ അടഞ്ഞു തന്നെയിരുന്നതാണ് അപകടത്തിനു കാരണായത്.
തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (മെട്രോ) രാം നായിക് പറഞ്ഞു. റീനയുടെ ഭർത്താവ് ഏഴു വർഷം മുൻപു മരിച്ചതാണ്.
അനാഥരായ കുട്ടികളുടെ പഠനച്ചെലവു വഹിക്കുമെന്നും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
|
വിൽസൺ ജോർജിനെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: സഫ്ദർജംഗ് ഡെവലപ്പ്മെന്റ് ഏരിയ റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ട്രഷററായി വിൽസൺ ജോർജിനെ തെരഞ്ഞെടുത്തു. ഈ ചുമതലയിൽ വരുന്ന ആദ്യ മലയാളിയായ ഇദ്ദേഹം കറ്റാനം വള്ളികുന്നം സ്വദേശിയാണ്.
|
പ്രതിമാസ പൂജയും ഭജനയും സംഘടിപ്പിച്ചു
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര (എസ്എൻകെ) ഡൽഹിയുടെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന പൂജയും ഭജനയും ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലുള്ള സാംസ്കാരിക ആത്മീയ സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം സ്മാരക ഹാളിൽ അരങ്ങേറി.
എസ്എൻകെ പ്രസിഡന്റ് ബീന ബാബുറാം, വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സുന്ദരേശൻ, ബി. വി.ശ്വംഭരൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആശ രവി, ഗീത അനിൽ, കെ.എൻ. കുമാരൻ, സി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ കുശലാ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
ആശ, അംബിക, കുശല, വസന്ത, നളിനി, ക്യാപ്റ്റൻ കൃഷ്ണകുമാർ, സി.കെ. ചന്ദ്രൻ തുടങ്ങിയവർ ആലപിച്ച ഭജന ഗീതങ്ങൾക്ക് തബലയിൽ രാജേന്ദ്രനും ഗഞ്ചിറയിൽ സഞ്ജീത് രമണനും അകമ്പടിയായി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
കലണ്ടർ പ്രകാശനം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ പുതുവത്സര കലണ്ടർ പ്രകാശനം വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് നിർവഹിച്ചു.
ഇടവകയുടെ സെക്രട്ടറി കോശി പ്രസാദ്, ട്രസ്റ്റി അനീഷ് പി. ജോയി എന്നിവർ സമീപം.
|
പുതുവത്സര കുർബാന ഇന്ന് വെെകുന്നരം
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര കുർബാന തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ആർകെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കും. വിശുദ്ധ കുർബാന, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
|
ഔസേപ്പ് തെക്കൻ അന്തരിച്ചു
ന്യൂഡൽഹി: വൈശാലി സെക്ടർ നാലിൽ അങ്കിത അപ്പാർട്ട്മെന്റിലെ ചാലക്കുടി മേലൂർ സ്വദേശി ഔസേപ്പ് തെക്കൻ(70) അന്തരിച്ചു. തൃശൂർ തെക്കൻ കുടുംബാംഗമാണ്.
ഭാര്യ: റോസിലി. മക്കൾ: എൽവിൻ, സാൽവിൻ. മരുമക്കൾ: ജോസ്ലിൻ, ടിനു ടെസോ. സംസ്കാരം നോയിഡ ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ നടത്തി.
വാർത്ത: റെജി നെല്ലിക്കുന്നത്ത്
|
ഭജന നടത്തി
ന്യൂഡൽഹി: ഡൽഹി അളകനന്ദ ശ്രീ ബാല വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിൽ പുഷ്പ വിഹാർ ശ്രീശക്തി ഭജന അവതരിപ്പിച്ചു.
|
മൂടൽമഞ്ഞ്; ഡൽഹിയിൽ റെഡ് അലർട്ട്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാഴ്ച മറച്ച് കനത്ത മൂടൽ മഞ്ഞ്. കാലവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ ഡൽഹിയിലെ ദൃശ്യപരിധി 50 മീറ്ററിന് താഴെയാണ്. വാഹനഗതാഗതത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിൽ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതർ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
റെയിൽ, വ്യോമ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചു. ദൃശ്യപരിധി വളരെ കുറവായതു കാരണം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 110 സർവീസുകൾ വൈകി. ഡൽഹിലേക്കുള്ള 25 ട്രെയിനുകൾ വൈകുന്നതായി ഉത്തര റെയിൽവേ അറിയിച്ചു.
എന്നാൽ, താരതമ്യേനെ മെച്ചപ്പെട്ട നിലയിലായിരുന്ന ഡൽഹിയിലെ വായുനിലവാരവും ഇപ്പോൾ താഴ്ന്നിട്ടുണ്ട്. 381ലേക്കാണ് ഡൽഹിയിലെ ശരാശരി വായുനിലവാരം താഴ്ന്നത്. ഡൽഹി ആനന്ദ് വിഹാറിലെ വായുനിലവാരം 441 ആയി.
ഗാസിയാബാദിൽ 336, നോയിഡയിൽ 363, മധ്യഡൽഹിയിലെ ലോധി റോഡിൽ 327, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 368 എന്നിങ്ങനെയാണ് വായുനിലവാരം. രാജ്യതലസ്ഥാനത്തെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷസും കൂടിയ താപനില 24 ഡിഗ്രി സെൽഷസുമാണ്.
അതേസമയം, റോഡുകളിലെ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്.
ആഗ്രലക്നൗ എക്സ്പ്രസ് വേയിലുണ്ടായ വിവിധ അപകടങ്ങളിൽ ഒരാൾ മരിക്കുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബറേലിയിൽ ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.
|
ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ സമാപിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ഒന്നിലെ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ 27ാമത് മണ്ഡല പൂജാ മഹോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു. ശനിയാഴ്ച രാവിലെ 5.30ന് യദു കൃഷ്ണയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
സേതുരാമൻ പരികർമിയായിരുന്നു. പ്രഭാത പൂജകൾക്ക് ശേഷം സന്തോഷ് നാരങ്ങാനം, ചിത്രാ വേണുധരൻ, അനീഷ് ശൂരനാട്, മനോജ് കുമാർ കോഴിക്കോട്, കീർത്തനാ നായർ, അക്ഷയ അനീഷ് തുടങ്ങിയവർ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തി ഗാനങ്ങൾ ആലപിച്ചു.
വേണുഗോപാൽ തബലയിലും പ്രകാശ് മൃദംഗത്തിലും ഭക്തിഗാനങ്ങൾക്ക് അകമ്പടിയായി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ ആയിരത്തിലധികം ഭക്ത ജനങ്ങൾ പങ്കെടുത്തു.
വൈകുന്നേരം ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പൻ കോവിലിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവുമായി ആരംഭിച്ച എഴുന്നള്ളത്ത് പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ, ഹിമ്മത്ത് പുരി, ത്രിലോക് പുരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 7.15ന് പൂജാ സന്നിധിയിലെത്തി.
തുടർന്നു നടന്ന മഹാദീപാരാധനയും ദീപക്കാഴ്ചയും പൂജാ സന്നിധിയിലെത്തിയ ജനഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കി. ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് ചന്ദ്രബാബു, വൈസ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്റ സെക്രട്ടറി സനഭീംറാവു, ട്രഷറർ വേണുഗോപാൽ തട്ടയിൽ തുടങ്ങിയവർ മണ്ഡല മഹോത്സവത്തിന് നേതൃത്വം നൽകി.
7.30 മുതൽ അജിത് കുമാർ നയിച്ച ശ്രീപരാശക്തി ഭജന മണ്ഡലി നട്ടാശേരി, കോട്ടയം അവതരിപ്പിച്ച നാമലയ ജപഘോഷം മണ്ഡല മഹോത്സവത്തെ ഭക്തി സാന്ദ്രമാക്കി. പത്തിന് ഹരിവരാസനം, തുടർന്ന് പ്രസാദ വിതരണത്തിനുശേഷം ലഘുഭക്ഷണത്തോടെ മണ്ഡല മഹോത്സവം സമാപിച്ചു.
|
തീജ്വാല ശുശ്രൂഷ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ ജനനപെരുന്നാളിനോട് അനുബന്ധിച്ച് (യൽദോ പെരുന്നാൾ ശുശ്രൂഷ) തീജ്വാല ശുശ്രൂഷ സംഘടിപ്പിച്ചു.
തീജ്വാല ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ. ജോൺ കെ ജേക്കബ് നേതൃത്വം നൽകി.
|
ഹയരാർക്കി ശതാബ്ദി ആഘോഷിച്ച് ഫരിദാബാദ് രൂപത
ന്യൂഡൽഹി: സീറോ മലബാർ സഭ ഹയരാർക്കി സ്ഥാപിച്ചതിന്റെ ശതാബ്ദി സമാപന അവസരത്തിൽ ഫരിദാബാദ് രൂപത കുർബാന അർപ്പിച്ച് ദൈവത്തിന് നന്ദി പറഞ്ഞു.
വ്യാഴാഴ്ച രൂപതയുടെ ആസ്ഥാന ദേവാലയമായ ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് രൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണകുളങ്ങര മുഖ്യകാർമികത്വം വഹിച്ചു.
100 വർഷത്തെ നമ്മുടെ സഭയുടെ വളർച്ച ഒരുപാട് പിതാക്കന്മാരുടെയും വൈദീകരുടെയും അക്ഷണീയ പ്രയത്നത്തിന്റെ ഫലമാണെന്നും അവരെയെല്ലാം അനുസ്മരിച്ച് മുന്നോട്ട് പോകാമെന്നും വചന സന്ദേശത്തിൽ രൂപത ചാൻസിലർ റവ. ഫാ. മാത്യു ജോൺ കൂട്ടിചേർത്തു.
രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്ഥരും വിവിധ ഇടവകകളിലെ അല്മായ പ്രതിനിധികളും രൂപത അധ്യക്ഷനോടൊപ്പം ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർഥിക്കുവാൻ കത്തീഡ്രൽ ദൈവാലയത്തിൽ ഒരുമിച്ചു കൂടിയിരുന്നു.
|
വാർഷിക ദിനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫന്‍സ് ടൈനി ടോടസ് നടത്തിയ വാർഷിക ദിനവും ക്രിസ്മസ് ആഘോഷവും റവ. ഫാ. അൻസൽ ജോൺ ഉദ്ഘാടനം ചെയ്തു.
കോശി പ്രസാദ്, അനീഷ് പി. ജോയി, അനിത പണിക്കർ എന്നിവർ സന്നിഹിതരായി.
|
ദീപികയുടെ പാരന്പര്യം ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സാക്ഷ്യം: അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ദീപികയുടെ പാരന്പര്യം അവരുടെ ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സാക്ഷ്യമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ദീപിക ദിനപത്രത്തിന്റെ 137ാം വാർഷികവും ക്രിസ്മസ് ആഘോഷവും ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ.
ദീപിക തലമുറകളായി കേരളത്തിന്റെ ശബ്ദമായി നിലകൊള്ളുന്നു. 137 വർഷം എന്നത് ചെറിയ കാര്യമല്ല. ഇത് ആരംഭിച്ചവരുടെയും നിലനിർത്തിയ എല്ലാവരുടെയും ധീരതയുടെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ദീപിക കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും ചരിത്രം രചിക്കുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ദീപികയുടെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാർ, ഒരു പത്രത്തിലൂടെ ശബ്ദമില്ലാത്തവർക്ക് ശബ്ദമാകുകയും അവരെ ശക്തീകരിക്കുകയും ചെയ്യുക എന്ന വലിയ സ്വപ്നം കണ്ടു.
അവർ സ്വപ്നം കണ്ടതുപോലെ, ദീപികയുടെ പാരന്പര്യം അവരുടെ ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സാക്ഷ്യമാണ്. സാമൂഹിക പരിഷ്കരണങ്ങൾക്കുവേണ്ടി പോരാടുകയും വിദ്യാഭ്യാസ ഉന്നമനത്തിനായി വാദിക്കുകയും അനീതിയെ നിർഭയമായി തുറന്നുകാട്ടുകയും വായനക്കാരുടെ അചഞ്ചലമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
പത്രങ്ങൾ എല്ലായിടത്തും പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ ഈ മേഖലയെ മാറ്റിമറിച്ചു. ഇപ്പോൾ മത്സരം കടുത്തതാണ്. ചുറ്റുമുള്ള ലോകം മാറ്റങ്ങൾക്കു വിധേയമായപ്പോഴും ദീപിക ഉറച്ചുനിന്നു. സാങ്കേതിക വിപ്ലവങ്ങൾക്കിടയിലും അടിസ്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പുരോഗതികൾ കൈവരിച്ചു.
സെൻസേഷൻ വാർത്തകൾക്കു പിന്നാലെ പായാതെ വാർത്തകൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ദീപിക സ്വീകരിക്കുന്ന മാർഗം ഉത്തരവാദിത്വബോധത്തോടെയുള്ള പത്രപ്രവർത്തന പ്രതിബദ്ധതയാണ്. മാധ്യമരംഗം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണുചിമ്മുന്ന വേഗത്തിലാണ് വാർത്തകൾ സഞ്ചരിക്കുന്നത്. പക്ഷേ തെറ്റായ വിവരങ്ങളും അങ്ങനെതന്നെ.
ക്ലിക്കുകളുടെയും കാഴ്ചകളുടെയും സെൻസേഷണലിസം പല പ്രസിദ്ധീകരണങ്ങളെയും സത്യം മറച്ചുവയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ന്, സെൻസേഷണലിസവും അർധസത്യങ്ങളും മാധ്യമരംഗത്തെ ബാധിക്കുന്പോൾ ഉത്തരവാദിത്വമുള്ള, പത്രപ്രവർത്തന പ്രതിബദ്ധതയുള്ള പ്രസിദ്ധീകരണങ്ങളിൽ ദീപികയും ഉൾപ്പെടുന്നു. ഇത് വസ്തുതാപരമായ റിപ്പോർട്ടിംഗിന്റെയും ധാർമിക മാനദണ്ഡങ്ങളുടെയും ശക്തിയുടെ തെളിവാണ്.
വ്യാജവാർത്തകൾ, സമൂഹമാധ്യമങ്ങൾ, സെൻസേഷണലിസം എന്നിവ വിവര ആവാസവ്യവസ്ഥയ്ക്കു ഭീഷണി ഉയർത്തുന്നുണ്ട്. ഈ നിർണായക ഘട്ടത്തിലാണ് നമ്മൾ ദീപികയെപ്പോലുള്ള സ്ഥാപനങ്ങളെ പ്രകീർത്തിക്കുകയും അവരുടെ മാതൃകയിൽനിന്ന് പഠിക്കുകയും സത്യത്തോടും ധാർമിക റിപ്പോർട്ടിംഗിനോടുമുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പാക്കുകയും ചെയ്യേണ്ടത്.
വ്യാജവാർത്ത എന്ന വിപത്തിനെ ഒറ്റയ്ക്കു ചെറുക്കാനാകില്ല. ഗവണ്മെന്റ് അതിനായി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പിഐബി വസ്തുതാ പരിശോധന (ഫാക്ട്സ് ചെക്ക്) ദിവസവും വ്യാജവാർത്തകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദേശീയവും പ്രാദേശികവുമായ മാധ്യമ സംഘടനകൾ വ്യാജവാർത്തകൾക്കെതിരേ ജാഗ്രത പാലിക്കണം.
പ്രാദേശിക പത്രങ്ങൾ, പ്രത്യേകിച്ച് അച്ചടിമാധ്യമങ്ങൾ സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ, മത്സ്യത്തൊഴിലാളി സമൂഹം എന്നിവയുൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ ദേശീയ ഉദ്ഗ്രഥനം, സാമൂഹിക ഐക്യം, ദൈനംദിന ജീവിതത്തിന്റെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നു. പ്രാദേശിക പത്രങ്ങൾക്കും അവരുടെ പത്രപ്രവർത്തകർക്കും ഞാൻ പൂർണഹൃദയത്തോടെയുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ദീപികയുടെ കഥ 137 വർഷത്തെ മാത്രമല്ല; ഇത് അടുത്ത 137ന്റെയും അതിനുശേഷമുള്ള 137ന്റെയുമാണ്. സത്യത്തിന്റെ മഷി ഒരിക്കലും വറ്റിപ്പോകാതിരിക്കാനും കേരളത്തിന്റെ ശബ്ദം വരുംതലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കാനും വേണ്ടിയാണിത്. വരും തലമുറകൾക്കും സത്യത്തിന്റെ പാത പ്രകാശിപ്പിക്കാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ആശംസയർപ്പിച്ച് പ്രമുഖർ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴയ ദിനപത്രത്തിൽ ഒന്നായ ദീപികയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി പറഞ്ഞു.
കേരളത്തിൽ ക്രിസ്മസ് മതസൗഹാർദത്തിന്റെ ആഘോഷമാണ്. ക്രിസ്മസ് നൽകുന്ന സന്ദേശം പാവപ്പെട്ടവരെയും നിരാലംബരെയും അഭയാർഥികളെയും പരിഗണിക്കണം എന്നുള്ളതാണെന്നും തരൂർ പറഞ്ഞു.
മാധ്യമലോകം കോർപറേറ്റുകൾ കൈയടക്കിവച്ചിരിക്കുന്ന കാലത്ത് ചെറുകിട മാധ്യമങ്ങൾ വൻ പ്രതിസന്ധിയാണു നേരിടുന്നതെന്ന് സിപിഎം നേതാവ് എളമരം കരീം എംപി പറഞ്ഞു.
137 വർഷമായി ഒരു പത്രം പ്രസിദ്ധീകരിക്കപ്പെടുന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നാണെന്ന് സിപിഐ നേതാവ് പി. സന്തോഷ് കുമാർ എംപി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് ദീപികയ്ക്ക് നിർണായകമായ സ്വാധീനമുണ്ട്. മണിപ്പുർ കലാപം ഉൾപ്പെടെ സത്യം പുറത്തുകൊണ്ടുവരാൻ ദീപികയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയിലെ അച്ചടി ദിനപത്രത്തിലെ മുത്തശിയാണു ദീപികയെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം നിലനിർത്താൻ 137 വർഷത്തെ പഴക്കമുള്ള ദീപികയ്ക്കു സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമനഃസാക്ഷിയുടെ സ്വരമായി നൂറ്റാണ്ടുകൾ ദീപിക നിലനിൽക്കട്ടേയെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. 137 വർഷം നിരവധി പ്രതിസന്ധികളെ തരണം ചെയ്തു ദീപിക മുന്നേറുകയാണ്. ദീപികയുടെ പോരാട്ടം ഇനിയും തുടരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച വ്യക്തികൾക്കുള്ള ദീപിക എക്സലൻസ് അവാർഡ് ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സമ്മാനിച്ചു.
ചടങ്ങിൽ അസോസിയേറ്റ് എഡിറ്ററും ദീപിക ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ സ്വാഗതവും കൊച്ചി യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സൈമണ്‍ പള്ളുപ്പേട്ട നന്ദിയും പറഞ്ഞു.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഫാ. മാർക്കോസ് കോർ എപ്പിസ്കോപ്പ, എംപിമാരായ തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എ.എം. ആരിഫ്, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രി ജെ.ഡി. സീലം, പ്രസ്ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഗൗതം ലാഹിരി,
മുതിർന്ന പത്രപ്രവർത്തകരായ വിനോദ് ശർമ, ശാസ്ത്രി രാമചന്ദ്രൻ, എൻ. അശോകൻ, ആർ. പ്രസന്നൻ, ആനന്ദ് വ്യാസ്, പി.എം. നാരായണൻ, എം.കെ. അജിത് കുമാർ, ജോമി തോമസ്, പി. ബസന്ത്, മനോജ് മേനോൻ, സാജൻ എവുജിൻ, പ്രസൂണ്‍ കണ്ടത്തിൽ, ഡി. ധനുസുമോദ്, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, കാർട്ടൂണ്‍ അക്കാഡമി ചെയർമാൻ സുധീർ നാഥ്,
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, എയ്മ പ്രസിഡന്റ് ബാബു പണിക്കർ, ഡോ. ബാബു തളിയത്ത്, വ്യവസായി കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഗായിക മെറ്റിൽഡ തോമസ് കരോൾ ഗാനം അലപിച്ചു. ആദിയ നായർ പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തി.
|
ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ മുനീർക ഏരിയയിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ, കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, സജി വർഗീസ്, കൈക്കാരൻ ജോഷി ജോസ് എന്നിവർ പങ്കെടുത്തു.
|
ക്രിസ്മസ്, പുതുവത്സരാഘോഷം; ഡല്‍ഹിയില്‍നിന്നു നാട്ടിലേക്ക് പറക്കാന്‍ ചെലവേറും
കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ രാജ്യ തലസ്ഥാനത്തുനിന്നു നാട്ടിലേക്ക് വിമാനം കയറാന്‍ കീശ കീറും. അഞ്ച് ലക്ഷത്തിലധികം മലയാളികളുള്ള ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ ക്രിസ്മസിന് നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കാലിയാകും.
ന്യൂഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ നേരത്തെ ഉണ്ടായിരുന്ന ചാർജിന്റെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്. ക്രിസ്മസിന് അടുത്ത ദിവസങ്ങളിലാണ് യാത്രയെങ്കില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 32,000 രൂപ വരെ നല്‍കണം.
തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് 13,000 രൂപയിലാണ്. 26,000 വരെ ഈ ആഴ്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരും.
ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം. ഉത്സവകാലത്തെ ചൂഷണത്തിനുള്ള അവസരമായി വിമാന കമ്പനികള്‍ കാണുന്ന അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ല.
|
ഒൻപത് വയസുകാരിയെ കൊന്നു കനാലിൽ തള്ളി: ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ ഡൽഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്വരൂപ് നഗറിൽ ഡിസംബർ 12നായിരുന്നു സംഭവം.
ഫാക്ടറി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. കൊല്ലപ്പെട്ട പെൺകുട്ടി പ്രതിയുടെ വാഹനത്തിൽ അവസാനമായി ഇരിക്കുന്നത് കണ്ടത് വഴിത്തിരിവായി.
കുട്ടിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ പോലീസ് നടത്തുകയാണ്.
ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം, പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.
|
മലയാളം മിഷൻ പഠന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ഡിഎംഎ ആശ്രം ശ്രീനിവാസ്പുരി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളം മിഷന്റെ പഠന ക്ലാസ് ഉദ്ഘാടനം പ്രസിഡന്റ് കെ. രഘുനാഥ് നിർവഹിച്ചു. ഏരിയ ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, കോഓർഡിനേറ്റർ പ്രദീപ് ദാമോദരൻ, ബിപിഡി ചെയർമാൻ ടി .കെ. അനിൽ എന്നിവർ പ്രസംഗിച്ചു. എയിംസ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോ. അനന്തു നാരായൺ വിശിഷ്ട അതിഥി ആയിരുന്നു. മലയാളം മിഷന്റെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
|
കല്ലിടൽ കർമം നടത്തി
ഇടുക്കി: ഡൽഹി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നിർമിച്ച് നൽകുന്ന രണ്ടാമത് ഭവനത്തിന്റെ കല്ലിടൽ കർമത്തിന് മലങ്കര ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.
ഇടുക്കി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന കൊച്ചറ ചേറ്റുകുഴി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക അംഗമായിരിക്കുന്ന മത്തായി കുര്യനാണ് വീട് നിർമിച്ച് നൽകുന്നത്.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺ കെ ജേക്കബ്, ഫാ. ജോസ് സാമൂവൽ, ഫാ. ജെസ്വിൻ ചാക്കോ, ജയ്മോൻ ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
ദ്വാരകയിൽ അയ്യപ്പപൂജ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ പൂജാസമിതി സംഘടിപ്പിച്ച അയ്യപ്പപൂജ ഞായറാഴ്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
ദ്വാരക സെക്ടർ 14ലെ രാധിക അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിൽ പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ നടത്തിയ ഭഗവത്ഗീതാ പരിചയം, ശ്രീകൃഷ്ണ ഭജന സമിതി അവതരിപ്പിച്ച സഹസ്രനാമാർച്ചന, ഭജന, ദ്വാരകാധീശ് ബാലഗോകുലത്തിന്റെ ഭജന മുതലായ വിവിധ പരിപാടികൾ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.
ദ്വാരകയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും എത്തിയ ഉത്തരേന്ത്യക്കാർ ഉൾപ്പെടെയുള്ള അനവധി ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഡൽഹി അന്താരാഷ്ട്ര കഥകളികേന്ദ്രം ‘പ്രഹ്ലാദ ചരിതം’ ഇതിവൃത്തമാക്കി അവതരിപ്പിച്ച കഥകളി കാഴ്ചക്കാർക്ക് പ്രത്യേക അനുഭവമായി.
|
കേരള ഹൗസിൽ കാനം രാജേന്ദ്രന് അനുസ്മരണം സംഘടിപ്പിച്ചു
ന്യൂഡല്‍ഹി: കേരള ഹൗസിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ നേതാവായിരുന്ന കാനം രാജേന്ദ്രൻ എന്നും കേരളത്തിലെ നീതിബോധത്തിന്റെ പ്രതീകമായിരുന്നും അദ്ദേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എംപിമാരായ കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ബെന്നി ബഹനാന്, വി. ശിവദാസന്‍, എ. എ. റഹീം, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആനി രാജ, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍,
ഓള് ഇന്ത്യ മലയാളി അസോസിയേഷന് ചെയര്‍മാര്‍ ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന് അധ്യക്ഷന്‍ കെ. രഘുനാഥ്, കേരള എജ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ദാമോദരന്‍, മില്‍മ ചെയര്മാന് കെ.എസ്. മണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ കാനത്തിന്റെ ഓര്മ പുതുക്കിയ പരിപാടിയില്‍ പങ്കെടുത്തു.
പി. സന്തോഷ് കുമാര്‍ എംപി സ്വാഗതവും കേരള ക്ലബ് വൈസ് പ്രസിഡന്റ് എ.ജെ. ഫിലിപ്പ് നന്ദിയും പറഞ്ഞു.
|
മയൂർ വിഹാറിലെ മലയാളികളുടെ സ്വന്തം കുഞ്ചുവേട്ടൻ ഇനി ഓർമ
ന്യൂഡൽഹി: മുൻ സൈനികനും മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഡൽഹി മലയാളി അസോസിയേഷന്റെ ആജീവനാന്ത അംഗവുമായ മയൂർ വിഹാറിലെ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചുവേട്ടനുമായ നമ്പ്രത്തിൽ കുഞ്ചു (എൻ. കുഞ്ചു 95) അന്തരിച്ചു.
സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന അരുണാ അസഫലിയുടെ സന്തത സഹചാരിയായ ഭാര്യ ജാനുവിന്റെ വേർപാടിന് ശേഷം കഴിഞ്ഞ ഒരു വർഷക്കാലത്തോളമായി തൃശൂർ വിയ്യൂരിലെ സഹോദരിയുടെ മകൾ ഗീതയോടൊപ്പമായിരുന്നു കുഞ്ചുവേട്ടന്റെ താമസം.
ജെസിഒയായി 1947ൽ ജോലിയിൽ പ്രവേശിച്ച് സുബേദാർ മേജറായി ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച കുഞ്ചു 25 വർഷം രാജ്യത്തിനായി സേവനമനുഷ്ഠിച്ചു. സേനയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
1973 മുതല്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ കാരവന്, എലൈവ്, വിമന്‍സ് ഇറ എന്നിവയുടെ എഡിറ്റോറിയല്‍ എഴുതിയിരുന്നത് കുഞ്ചുവേട്ടനാണ്. 2019 ഏപ്രില്‍ വരെ എലൈവ് മാസികയ്ക്കായി ദീര്‍ഘകാലം എഡിറ്റോറിയല്‍ എഴുതിയതും അദ്ദേഹമാണ്.
മയൂർ വിഹാറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ഫോമെയില് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ ചുമതലകളിലും അദ്ദേഹം സജീവമായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം സൈനിക് സമാചാര്‍ എന്ന മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിച്ചിരുന്നു.
ഈ സമയത്താണ് മലയാളത്തിലെ പ്രശസ്തനായ പാറപ്പുറത്തിന്റെ "നിണമണിഞ്ഞ കാല്‍പ്പാടുകൾ' "ബ്ലഡ് സ്റ്റെയിൻഡ് ഫൂട്ട് പ്രിന്റ്സ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. പിന്നീട് നന്തനാരുടെ ആത്മാവിന്റെ നോവുകൾ, സൈ ഓഫ് ദ ഡാവ്ൺ എന്ന പേരിലും കോവിലന്റെ എ മൈനസ് ബി അതേ പേരിലും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
മലയാളികളുടെ മനം കവർന്ന മേൽപ്പറഞ്ഞ കൃതികൾ സൈനിക് സമാചാറിലും കാരവന് മാസികയിലും തുടർക്കഥകളായി പ്രസിദ്ധീകരിച്ച ശേഷം പിന്നീടാണ് പുസ്തകങ്ങളായത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് വിയ്യൂരിലെ സഹോദരീ പുത്രിയുടെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ നമ്പ്രത്തിൽ കുഞ്ചു എന്ന സൈനിക സാഹിത്യകാരനെ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.
കുഞ്ചുവേട്ടന്റെ നിര്യാണം സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ഡിഎംഎ പ്രതിനിധി ഇ.കെ. ശശിധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
|
ഇടവക ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ സുനിൽ ആഗസ്റ്റിൻ, ഫാ. അജീഷ് പാലമറ്റം, ഫാ. റോണി തോപ്പിലാൻ, ഫാ. ഡേവിസ് കല്ലിയത്തുപറമ്പിൽ, കോഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
|
സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. കൊടിയേറ്റിനോട് അനുബന്ധിച്ചുള്ള കുർബാനയിൽ ഹൗസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ശോഭൻ ബേബി മുഖ്യകാർമികത്വം വഹിക്കുകയും പതാക ഉയർത്തുകയും ചെയ്തു.
പെരുനാളിനോട് അനുബന്ധിച്ച് ഡിസംബർ 15,16 തീയതികളിൽ ബൈബിൾ കൺവെൻഷൻ നടക്കും. ബൈബിൾ കൺവെൻഷൻ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് ഉദ്ഘാടനം ചെയ്യും.
കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. റെജി മാത്യു ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ. ബിനു ബി. തോമസ് അറിയിച്ചു
|
കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങൾ സംഘടിപ്പിച്ച രണ്ടാമത് ചെസ്, കാരംസ് മത്സരങ്ങളിൽ കാരംസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റൺസൺ ബേബിക്കും വിൽസൺ വർഗീസിനും ട്രോഫിയും കാഷ് പ്രൈസും ലഭിച്ചു.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയാണ് സമ്മാനങ്ങൾ കെെമാറിയത്. കോശി പ്രസാദ്, ജോയൽ നൈനാൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ഗ്രീൻ പാർക്കിലെ കേരള ആയൂർവേദ ലൈഫും സംയുക്തമായി ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ നാല് വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവർക്ക് ആരോഗ്യ പരിശോധന, ഡയറ്റ് പ്ലാൻ, ചികിത്സക്കുള്ള ഉപദേശങ്ങൾ എന്നിവ സൗജന്യമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി) 9810791770.
|
ദ്വാരകയിൽ അയ്യപ്പപൂജ ഞായറാഴ്ച
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ പൂജാസമിതി ഞായറാഴ്ച അയ്യപ്പപൂജ സംഘടിപ്പിക്കും.
ദ്വാരക സെക്ടർ 14ലെ രാധിക അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിൽ രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
ഡൽഹി അന്താരാഷ്ട്ര കഥകളികേന്ദ്രം ‘പ്രഹ്ലാദ ചരിതം’ ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന കഥകളിയും ഉണ്ടായിരിക്കുന്നതാണ്.
|
ഡല്‍ഹിയില്‍ അതിജീവിതയുടെ മകള്‍ക്ക് നേരേ ആസിഡ് ആക്രമണം; പ്രതി ജീവനൊടുക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 17 വയസുകാരിക്ക് നേരേ ആസിഡ് ആക്രമണം. പെണ്‍കുട്ടിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രേം സിംഗ്(52) ആണ് അതിക്രമം നടത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം അമ്മയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കണമെന്ന് പറഞ്ഞ് പ്രേം സിംഗ് ഭീഷണിപ്പെടുത്തി. ഇതിന് തയാറാകാതെ വന്നതോടെ കുട്ടിയുടെ ദേഹത്തേയ്ക്ക് ആഡിസ് ഒഴിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ആസിഡ് കുടിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പ്രതി മരിച്ചു.
കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
|
ഡിഎംഎസ് മുഖ്യ രക്ഷാധികാരിയായി രാജൻ സ്കറിയയെയും രക്ഷാധികാരിയായി ശിവശങ്കരനെയും തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) മുഖ്യ രക്ഷാധികാരിയായി മെക്പ്രോ ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡ് എംഡി ഡോ. രാജൻ സ്കറിയയെയും രക്ഷാധികാരിയായി സാമൂഹിക പ്രവർത്തകനും ഡിഎംഎസ് മുൻ വൈസ് പ്രസിഡന്റും ശ്രീനാരായണ കേന്ദ്രത്തിന്റെ മുൻ ഓഫീസ് ഭാരവാഹിയുമായ ജി. ശിവശങ്കരനെയും തെരഞ്ഞെടുത്തു.
ന്യൂഡൽഹിയിലെ കണാട്ട് പ്ലേസിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
ഇരുവരുടെയും അനുഭവപരിചയവും സാമൂഹിക സേവന ചരിത്രവും സമൂഹത്തിലെ ജനങ്ങളെ സഹയിക്കുവാൻ ഡൽഹി മലയാളി സംഘത്തിന് ആത്മധൈര്യവും കരുത്തുമേകുമെന്ന് യോഗത്തിന്റെ അധ്യക്ഷത വഹിച്ച ഡിഎംഎസ് പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ പറഞ്ഞു.
ന്യൂഡൽഹിയിലെ ദക്ഷിണപുരിയിലെ വിനോദ് കുമാറിന്റെ തുടർചികിത്സക്കുള്ള ഭാവി പരിപാടികൾ നടപ്പിലാക്കുവാനും ഡിഎംഎസ് തീരുമാനിച്ചു.
|
സിസ്റ്റര്‍ സെർഫീന എസ്ഡി അന്തരിച്ചു
ന്യൂഡല്‍ഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ പുഷ്പധാം പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ സെർഫീന എസ്.ഡി (എലികുട്ടി 85) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് എസ്ഡി പ്രോവിന്ഷ്യല് ഹൗസ് നജഫ്ഗഡ് ഡല്‍ഹിയില്‍ നടക്കും. കോതമംഗലം തോട്ടക്കര പള്ളി ഇടവക മാതാളികുന്നേൽ പരേതരായ വര്‍ഗീസ് മറിയം ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍:ജോസഫ്, സെബാസ്റ്റ്യൻ, അന്നകുട്ടി, ജോർജ്. ചുണംങ്ങംവേലി, തോട്ടമുഖം, ചെമ്മനത്തുകര, പെരുമാനൂർ, തൃക്കാക്കര, ജർമനി, പഴങ്ങനാട്, ഡൽഹി, അസാം, സതന, രാജസ്ഥാൻ, ആംലോ, ജഗാദരി, ഫാരിദാബാദ് എന്നിവിടങ്ങളില്‍ സേവനമുഷ്ഠിച്ചിട്ടുണ്ട്.
|
അസോസിയേഷൻ രൂപീകരിച്ചു
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഒരുകൂട്ടം മലയാളികളുടെ നേതൃത്വത്തിൽ മുനിർക്കയിലെ ഹോട്ട് വിംഗ്സ് റസ്റ്റോറന്റിൽ വച്ച് പുതിയ കൂട്ടായ്മ ഡാക് (ഡൽഹി അസോസിയേഷൻ ഓഫ് കേരളലെെറ്റ്സ്) രൂപീകരിച്ചു.
റെജി മാത്യു (പ്രസിഡന്റ്), തോമസ് കുട്ടി കരിമ്പിൽ (വൈസ് പ്രസിഡന്റ്), വിജോയ് ഷാൽ (സെക്രട്ടറി), ജെസി ജോസ് (ജോ. സെക്രട്ടറി), സജി വർഗീസ്(ട്രഷറർ), അൻസാർ (ജോയിന്റ് ട്രഷറർ) എന്നിവരെ കൂടാതെ 11 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
സമിതി അംഗങ്ങൾ: ടി എ.ഫ്രാൻസിസ്, അനിൽ ടി കെ, അശോക് രവീന്ദ്രൻ, പോൾ കെ.ആർ, സിബി മൈക്കിൾ, സജി ജോസഫ്, ടോമി ജോസഫ്, സുധിൻ രാജ്, റിങ്കു ശശിധരൻ, സുരേഷ് കുമാർ, ജോഷി ജോസ്.
ജീവകാരുണ്യ പ്രവർത്തനം, ക്ഷേമപദ്ധതികൾ, ഹെൽപ് ഡെസ്ക്, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി മുന്നോട്ട് പോകുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഥമ യോഗത്തിൽ തീരുമാനിച്ചു.
|
കാൻസർ നിർണയ പരിശോധന നടത്തി
ന്യൂഡൽഹി: ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള, ബിപിഡി സ്ത്രീ ജ്വാലയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ ഏകദേശം 100 പേർക്ക് വേണ്ടി കാൻസർ നിർണയ പരിശോധനകൾ നടത്തി.
മെഹ്റൗളി ഡാരഗ് എംസിഡി സ്കൂളിൽ വച്ച് നടന്ന പരിപാടി എംസിഡി കൗൺസിലർ രേഖ മഹീന്ദർ ചൗധരി ഉദ്ഘാടനം ചെയ്തു. സ്ത്രീ ജ്വാലയുടെ രണ്ടാം വാർഷികം ഈ അവസരത്തിൽ കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ.തോമസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീ ജ്വാല നടത്തുന്ന ഇത്തരം സാമൂഹിക പ്രതിബദ്ധതയും ആരോഗ്യ രംഗത്തുള്ള നിസ്വാർഥ സേവനത്തെയും സിനി കെ.തോമസ് പ്രകീർത്തിച്ചു.
ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെയുടെ അധ്യക്ഷതയിൽ സ്ത്രീ ജ്വാല നാഷണൽ കോഓർഡിനേറ്റർ ഷെർലി രാജൻ, സ്ത്രീ ജ്വാല കൺവീനർ സന്ധ്യാ അനിൽ, മെഹറോളി ഏരിയ ഡിഎംഎ ചെയർമാൻ ഡോ. ഹരീന്ദ്രൻ ആചാര്യ, ഡിഎംഎസ് ട്രഷറർ തോമസ് ജോൺ എന്നിവർ ഈ സംരഭത്തെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.
|
തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: കൽക്കാജി സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് ഫാ. റോണി തോപ്പിലാൻ കൊടിയേറ്റി.
ഇടവക വികാരി ഫാ. മാത്യു തൂമുള്ളിൽ, ഫാ. ജോമി വാഴക്കാല, ഫാ. നിതീഷ് തലചിറ, ഫാ. ജോമോൻ കപ്പലുമാക്കൽ, കൈകാരന്മാർ തുടങ്ങിയവർ സന്നിഹിതരായി.
|
കൽക്കാജി സെന്റ് ജോസഫ് ദേവാലയം തിരുനാൾ നിറവിൽ
ന്യൂഡൽഹി: കൽക്കാജി ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ ഇന്ന് മുതൽ ഞായറാഴ്ച വരെ നടക്കും.
ഇന്ന് വൈകുന്നേരം ആറിന് തിരുനാൾ കൊടിയേറ്റ്, ആഘോഷമായ കുർബാന (റാസ), നൊവേന, ലദീഞ്ഞ്, തിരുനാൾ സന്ദേശം എന്നിവയ്ക്ക് ഫാ. റോണി തോപ്പിലാൻ, ഫാ. ജോമി വാഴക്കാല, ഫാ. നിധീഷ് തലചിറ, ഫാ. ജോമോൻ കപ്പലുമാക്കൽ എന്നിവർ കാർമികരാകും. തുടർന്ന് തിരുമണിക്കൂർ ആരാധന, സ്നേഹവിരുന്ന്.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് (ഡോൺ ബോസ്കോ സ്കൂളിൽ) കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ടിജോ ചെമ്പനയ്ക്കൽ, ഫാ. ബിബിൻ ഒറ്റപ്ലാക്കൽ (സിഎസ്എസ്ആർ), ഫാ. അജീഷ് പാലമറ്റത്തും കാർമികരാകും. തുടർന്ന് കലാസന്ധ്യ, സ്നേഹവിരുന്ന്.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. ജോർജ് മണിമല, ഫാ. ജോൺസൺ കുന്നത്തോട്ട് എന്നിവർ കാർമികരാകും. തുടർന്ന് സ്നേഹവിരുന്ന്.
ഡിസംബർ ഒന്‍പതിന് വൈകുന്നേരം 4.30ന് കുർബാന ഒപ്പിസ് തുളക്കാബാദിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
|
രൂപത കലോത്സവം: കാൽക്കാജി സെന്റ് ജോസഫ് ഇടവകയ്ക്ക് കിരീടം
ന്യൂഡൽഹി: ഫരീദാബാദ് രൂപത കലോത്സവം സാന്തോം ഫെസ്റ്റിൽ കാൽക്കാജി സെന്റ് ജോസഫ് ഇടവക കിരീടം നേടി.
|
ഫരീദാബാദ് ഡൽഹി രൂപതയുടെ ബൈബിൾ കൺവെൻഷൻ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കും
ന്യൂഡൽഹി: ഡൽഹിയിലെ ഫരീദാബാദ് സീറോ മലബാർ രൂപതയുടെ11ാമത് സാന്തോം ബൈബിൾ കൺവെൻഷൻ 2024 ഫെബ്രുവരി 10,11 തീയതികളിൽ നടത്തപ്പെടും.
എല്ലാവർഷവും നടത്താറുള്ള ഈ വചന പ്രഘോഷണ ശുശ്രൂഷ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമനിക് വാളന്മനാലും സഹായികളും ആണ് ഈ വർഷം നയിക്കുന്നത്.
ഈ ബൈബിൾ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കായുള്ള സംഘാടക കമ്മിറ്റി കരോൾബാഗിലുള്ള ബിഷപ് ഹൗസിൽ പ്രവർത്തനം ആരംഭിച്ചു.
റവ. മോൺ. ജോൺ ചോഴിത്തറ ജനറൽ കൺവീനറായും റവ. ഫാ. റോണി തോപ്പിലാൻ, റവ. ഫാ. മാത്യു തൂമുള്ളിൽ, റവ. ഫാ. ജോമി വാഴക്കാലയിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ എന്നിവർ അംഗങ്ങളും ആയ കേന്ദ്രകമ്മിറ്റി രൂപീകരിക്കപ്പെട്ടു.
ബൈബിൾ കൺവെൻഷന്റെ പോസ്റ്റർ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി എല്ലാ ഇടവകകളെയും ബന്ധിപ്പിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും പ്രാർഥന ശുശ്രൂഷയും സംഘടിപ്പിച്ചിട്ടുണ്ട്.
ജനുവരി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആത്മീയ ഒരുക്ക യാത്രയ്ക്ക് കേന്ദ്രകമ്മിറ്റി നേതൃത്വം നൽകും.
|
ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്റ്റേജ് മൂന്ന് പ്രകാരം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്.
ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്,ഗാസിയാബാദ്,ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബിഎസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബിഎസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നാണ് വിവരം.
ഡല്‍ഹിയിലെ വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലും പരിസരപ്രദേശങ്ങളിലുമുള്ള മലിനീകരണത്തെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ബാധ്യതയുള്ള ഭരണഘടനാ സ്ഥാപനമായ ദി കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്(സിഎക്യുഎം) ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു.
ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വിഭാഗം അടുത്തിടെ നടത്തിയ പഠനത്തില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമാം വിധത്തിലേക്ക് താഴ്ന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നഗരത്തിലെ 24 മണിക്കൂറിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്(എക്യുഐ) എല്ലാദിവസവും വൈകുന്നേരം നാലുമണിക്കാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച മലിനീകരണത്തിന്റെ തോത് 395 ആയിരുന്നെങ്കില്‍ ചൊവ്വാഴ്ച അത് 312 ആയി കുറഞ്ഞത് ആശ്വാസത്തിനുള്ള വകയാണ്.
ഇതേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
|
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ ഒന്നാമത്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം എല്ലാവർഷവും നടത്താറുള്ള സംഗീത പ്രതിഭ സംഗമം മത്സരത്തിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ ഒന്നാം സ്ഥാനം നേടി.
ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും 10,001 രൂപ കാഷ് പ്രൈസും മെമന്റോയും മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ കരസ്ഥമാക്കി.
7,001 കാഷ് പ്രൈസും മെമന്റോയും നേടി രണ്ടാം സ്ഥാനം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സരിതാ വിഹാർ കരസ്ഥമാക്കി. 5,001 കാഷ് പ്രൈസും മെമന്റോയും നേടി മൂന്നാം സ്ഥാനം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഫരീദാബാദ് കരസ്ഥമാക്കി.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് അധ്യക്ഷ പ്രസംഗം നടത്തി. അനുമോദന സന്ദേശം റവ. ഫാ. ജയ്സൺ ജോസഫ് (അസിസ്റ്റന്റ് വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൗസ് ഖാസ്) നൽകി.
പ്രിൻസ് കോശി ഡാനിയേൽ നന്ദി വോട്ട് പറഞ്ഞു. ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, റവ. ഫാ. സുബിൻ ഡാനിയേൽ, റവ. ഫാ. സുമോദ് ജോൺ സാമൂവൽ, റവ. ഫാ. ജെയ്സൺ ജോസഫ്, റവ. ഫാ. മാത്യൂ വർഗീസ്, റവ. ഫാ. ചെറിയാൻ ജോസഫ്, ബ്രദർ ഫെബിൻ മാത്യൂ ഫിലിപ്പ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.
ഡൽഹി ഭദ്രാസനത്തിലെ ഒന്‍പത് ഇടവകകളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർമാർ സി.ഐ. ഐപ്പ്, ജയ്മോൻ ചാക്കോ, പ്രിൻസ് കോശി ഡാനിയേൽ, സ്റ്റെഫിൻ സി.സജി എന്നിവർ നേതൃത്വം നൽകി.
|
സാജൻ മെമ്മോറിയൽ വടംവലി മത്സരം: പോസ്റ്റർ പ്രകാശനം ചെയ്തു
ന്യൂഡൽഹി: സിൻസിയർ ക്ലബ് മെഹ്റോളി സംഘടിപ്പിക്കുന്ന സാജൻ മെമ്മോറിയൽ വടംവലി മത്സരത്തിന്റെ പോസ്റ്റർ സാമൂഹിക പ്രവർത്തകൻ മഹേന്ദ്ര ചൗധരി പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ സാബു പിള്ളയിൽ നിന്ന് മഹേന്ദ്ര ചൗധരി പോസ്റ്റർ ഏറ്റുവാങ്ങി. കൺവീനർ വേണു സജയൻ, ജിൻസോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
|
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം: ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം എല്ലാവർഷവും നടത്തിവരാറുള്ള സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ 11ാമത് വാർഷിക ആഘോഷം ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
റവ. ഫാ. സുബിൻ ഡാനിയേൽ, ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ജെയ്സൺ ജോസഫ്, റവ. ഫാ. ചെറിയാൻ ജോസഫ്, ബ്രദർ ഫെബിൻ മാത്യൂ ഫിലിപ്പ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ സന്നിഹിതരായി.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം ചൊവ്വാഴ്ച (വൃശ്ചികം 12) നടക്കും.
രാവിലെ 5 30ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, വൈകുന്നേരം ആറിന് മഹാദീപാരാധനയും പന്ത്രണ്ട് വിളക്ക് ദർശനവും നടക്കും.
രാത്രി ഏഴ് മുതൽ ഗുരുഗ്രാം അയ്യപ്പാ സേവാ സമതിയുടെ ഭജനയും എട്ടിന് പടിപൂജ അയ്യപ്പ ദർശനവും നടക്കും. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. അന്നദാനവും ഉണ്ടാവും.
അന്നേ ദിവസത്തെ പ്രത്യേക പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 012440 044 79, 931 187 4983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡിഎംഎസ് പ്രസിഡന്റ് കെ. സുന്ദരേശന് ഡോക്ടറേറ്റ്
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ. സുന്ദരേശന് മാനവിക സേവനത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ഗവേണിംഗ് കൗൺസിൽ, മാനുഷിക സേവനരംഗത്തെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
നാഷണൽ പ്രസിഡന്റ് ഡോ. അഭിന്ന ഹോട്ടായുടെ അധ്യക്ഷതയിൽ ഈ മാസം 23ന് ഭുവനേശ്വറിലെ ജയദേവ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഛത്തീസ്ഗഡ് ഗവർണർ ബിശ്വഭൂസൺ ഹരിചന്ദൻ ആണ് ബഹുമതി കെ.സുന്ദരേശന് സമ്മാനിച്ചത്.
ഒഡീഷ സ്പെഷ്യൽ ഡിജി ലളിത് ദാസ് ഐപിഎസ്, പ്രൊ എപി പാധി, ഡോ പ്രബോധ് മൊഹന്തി, യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ ഡോ. ഹെനറി ബോസ്മാൻ, ജെഎസ്എൽ റസിഡന്റ് ഡയറക്ടർ സിബറാം കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം അടുത്ത വർഷം മാർച്ച് 31ന് സംഘടിപ്പിക്കുന്ന "സ്നേഹ സാന്ത്വനം' എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഡൽഹി ഓർത്തഡോക്സ് സെന്ററിൽ വച്ച് ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു.
ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, ജയ്പുർ സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. പത്രോസ് ജോയി, ജോബിൻ ടി. മാത്യു, ജുബി മാത്യു, സാബു ഡാനിയേൽ, സാബു അബ്രഹാം, ജയ്മോൻ ചാക്കോ, അഡ്വ. കോശി ജേക്കബ്, കോശി പ്രസാദ്, സിബി രാജൻ എന്നിവർ സന്നിഹിതരായി.
യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന പരിപാടി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും ഇടവകയിൽ പ്രവർത്തിക്കുന്ന സ്കൂൾ വികസന സംരംഭത്തിനും സഹായമേക്കാൻ വേണ്ടിയാണ് സ്നേഹ സാന്ത്വനം നടത്തുന്നത്.
|
കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ബിപിഡി കേരളയുടെയും ബിപിടി സ്ത്രീ ജ്വാലയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ കാൻസർ സൊസൈറ്റിയുമായി ഒത്തുചേർന്നു കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് ഡിസംബർ മൂന്നിന് രാവിലെ 10 മുതൽ എംസിഡി സ്കൂൾ, ദർഗ, മെഹ്റോലിയിൽ ആണ് നടക്കുന്നത്. 100 പേർക്കാണ് ഈ ക്യാമ്പിൽ ടെസ്റ്റിംഗ് ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ ആദ്യം വരുന്നവർക്ക് ആയിരിക്കും.
സമൂഹത്തിന്റെ വളരെ താഴ്ന്ന നിലയിൽ ജീവിക്കുന്നതും ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്താൻ സൗകര്യം കുറവുള്ള വിഭാഗത്തിനായിരിക്കും പരിഗണന നൽകുന്നത്.
മെഹ്റോലി എംസിഡി കൗൺസിലർ രേഖ മഹേന്ദർ ചൗധരി മുഖ്യാതിഥിയായി സിനി കെ.തോമസ്, ഇൻഫർമേഷൻ ഓഫീസർ, കേരള ഹൗസ്, എന്നിവർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വഹിക്കും.
രജിസ്ട്രേഷന് അനിൽ ടി.കെയുടെ നമ്പറിൽ വിളിക്കുക: 9999287100.
|
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമ മത്സരത്തിന്റെ 11ാമത് വാർഷിക ആഘോഷം ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നടത്തപ്പെടുന്നു.
ഈ പരിപാടിയുടെ മുഖ്യ അധ്യക്ഷ പ്രസംഗം മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായും അനുമോദന സന്ദേശം നൽകുന്നത് റവ.ഫാ. ജയ്സൺ ജോസഫ്(അസിസ്റ്റന്റ് വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൗസ് ഖാസ്), ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, പ്രോഗ്രാം കൺവീനർമാർ സി.ഐ. ഐപ്പ്, ജയ്മോൻ ചാക്കോ, പ്രിൻസ് ഡാനിയേൽ കോശി, സ്റ്റെഫിൻ സി. സജി എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായക സംഘങ്ങൾ പങ്കെടുക്കും. ഒന്നാം സമ്മാന ജേതാക്കൾക്ക് ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും 10001 രൂപ കാഷ് പ്രൈസും മൊമന്റോയും രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് 7001, 5001 കാഷ് പ്രൈസും മൊമന്റോയും യഥാക്രമം നൽകും.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ പൂജകളോട് അനുബന്ധിച്ച് ഞായറാഴ്ച(വൃശ്ചികം 14) വിശേഷാൽ പൂജകൾ അരങ്ങേറും.
രാവിലെ 5.30ന് നിർമാല്യ ദർശനം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചയ്ക്ക് 12.00ന് ഉച്ചപൂജ എന്നിവയും 11.00 മുതൽ ഗുരുഗ്രാം അയ്യപ്പാ സേവാ സമതിയുടെ ഭജനയും 1.30ന് അന്നദാനവും ഉണ്ടാവും.
അന്നേ ദിവസത്തെ പ്രത്യേക പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 012 44004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല തിങ്കളാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ തിങ്കളാഴ്ച രാവിലെ 8.30ന് കാർത്തിക പൊങ്കാല നടത്തപ്പെടും.
നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളം പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും തൃക്കാർത്തികയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. പ്രശസ്തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല ദിവസം ഡൽഹി നഗരത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
പൊങ്കാലയും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും ക്ഷേത്ര മാനേജരുമായി 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡലമകര വിളക്ക് മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡലമകര വിളക്ക് മഹോത്സവം വെള്ളിയാഴ്ച മുതൽ ജനുവരി 14 വരെ (1199 വൃശ്ചികം ഒന്ന് മുതൽ മകരം ഒന്ന് വരെ) ക്ഷേത്ര സമുച്ചയത്തിൽ അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ 5 30ന് നിർമാല്യ ദർശനം, മലർ നിവേദ്യം, ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് അഷ്ടഭിഷേകം, 7.30ന് ഉഷഃപൂജ, ലഘു ഭക്ഷണം,10 30ന് ഉച്ചപൂജ, 12 00ന് അന്നദാനം, വൈകുന്നേരം 5.30ന് നടതുറപ്പ്, 6.30ന് മഹാ ദീപാരാധന, ദീപ കാഴ്ച, 7.30ന് അത്താഴ പൂജ, എട്ടിന് ഹരിവരാസനം, തുടർന്ന് ലഘുഭക്ഷണം ഉണ്ടായിരിക്കും.
മണ്ഡല മഹോത്സവകാലത്ത് ശനിയാഴ്ച വൈകുന്നേരം ലഘു ഭക്ഷണം ഞായറാഴ്ചകളിൽ രാവിലെ ലഘു ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ലഘുഭക്ഷണവും ഉണ്ടായിരിക്കും.
വഴിപാടുകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും: 012440 04479, 93118 74983.
|
ഡൽഹിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു
ന്യൂഡല്‍ഹി: വ്യാജ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 45കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ കൈലാഷില്‍ പ്രവർത്തിക്കുന്ന അഗർവാൾ മെഡിക്കൽ സെന്റർ ആശുപത്രിയിലാണു സംഭവം.
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നാലു വ്യാജ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ഉടമ നീരജ് അഗർവാൾ, ഇയാളുടെ ഭാര്യ പൂജ, ജസ്പ്രീത് സിംഗ്, മുൻ ലാബ് ടെക്നീഷ്യന് മഹേന്ദ്രർ സിംഗ് എന്നിവരാണു പിടിയിലായത്.
ചെറിയ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45കാരനാണു മരിച്ചത്. പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ വേണമെന്ന് രോഗിയോട് വ്യാജസംഘം ആവശ്യപ്പെടുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ രോഗി മരണപ്പെട്ടു. വ്യാജന്മാർ പിടിയിലായതിനെത്തുടർന്ന് ചികിത്സാപ്പിഴവുകൾ നേരിട്ട നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിച്ചു.
കഴിഞ്ഞവർഷം പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച യുവതിയും ശസ്ത്രക്രിയയ്ക്കുശേഷം മരണപ്പെട്ടിരുന്നു. ആശുപത്രിക്കെതിരേ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
|
മുത്തപ്പൻ മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്ത സഹസ്രങ്ങൾക്കു സായൂജ്യമേകി ഡൽഹി ശ്രീ മുത്തപ്പാ സേവാ സമിതിയുടെ പതിനേഴാമത് മുത്തപ്പാ മഹോത്സവം മയൂർ വിഹാർ ഫേസ്3 ലെ എ1 പാർക്കിൽ സമാപിച്ചു.
ഡൽഹിയുടെയും പ്രാന്തപ്രദേശങ്ങളായ ഗുരുഗ്രാം, ഗ്രെയ്റ്റർ നോയിഡ, നോയിഡ, ഫരീദാബാദ്, ഘാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഭക്ത ജനങ്ങൾ ഒഴുകിയെത്തി.
മഹോത്സവത്തോട് അനുബന്ധിച്ച് ഡൽഹി ശ്രീ മുത്തപ്പാ സേവാ സമിതി പ്രസിഡന്റ് കെ. വി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രഫസർ ഡോ. ശിവപ്രസാദ് മുഖാതിഥിയായിരുന്നു.
സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. രക്ഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ സി. ചന്ദ്രൻ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ചടങ്ങിൽ ഡൽഹിയിലെയും എൻസിആർ മേഖലയിലെയും ക്ഷേത്രങ്ങളുടെ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് പിന്നണി ഗായിക ദുർഗാ വിശ്വനാദിന്റെ നേതൃത്വത്തിൽ അനീഷ് പൂന്തേടൻ, സിദ്ധാർഥ് ജയശങ്കർ തുടങ്ങിയവർ അവതരിപ്പിച്ച ഭക്തി ഗാനമേള മുത്തപ്പാ മഹോത്സവ സന്ധ്യയെ ഭക്തി സാന്ദ്രമാക്കി.
രാവിലെ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹോത്സവത്തോടനുബന്ധിച്ച് മുത്തപ്പൻ സ്ത്രീശക്തിയുടെ ഭക്തി സാന്ദ്രമായ ഭജനയും തുടർന്ന് കുട്ടികൾക്കായി ചിത്ര രചനാ മത്സരവും ഉണ്ടായിരുന്നു.
രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന മുത്തപ്പ മഹോത്സവത്തിൽ മുത്തപ്പനും തിരുവപ്പനയും ഭക്തർക്ക് ദർശനമേകി. കൂടാതെ രണ്ടു ദിവസവും പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരുന്നു.
|
വായുമലിനീകരണം; ഡൽഹിയിൽ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന്റെ തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍(എന്‍ഡിഎംസി).
വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ഈ നടപടി. മൊത്തത്തില്‍ 91 പാര്‍ക്കിംഗ് സൈറ്റുകളാണ് എന്‍ഡിഎംസിയുടെ പരിധിയില്‍ വരുന്നത്.
അതില്‍ 41 എണ്ണം നിയന്ത്രിക്കുന്നത് എന്ഡിഎംസിയാണ്, ശേഷിക്കുന്നവയുടെ നടത്തിപ്പ് പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്.
സരോജിനി നഗര്‍ മാര്‍ക്കറ്റ്, ഖാന് മാര്‍ക്കറ്റ്, ലോധി റോഡ്, ഐഎന്‍എ, എയിംസ്, സഫ്ദര്‍ജംഗ് എന്നിങ്ങനെ രാജ്പത്തിനും എയിംസിനും ഇടയില്‍ വരുന്ന പാര്‍ക്കിംഗ് സൈറ്റുകളില്‍ എപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ സാഹചര്യം പരിഗണിച്ച്, സ്വകാര്യ വാഹനങ്ങളെ നിരത്തുകളില്‍ ഇറങ്ങുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണെന്ന് എന്‍ഡിഎംസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
അടുത്ത ജനുവരി 24വരെ നിയന്ത്രണം തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
|
ഡൽഹിക്ക് ഹാപ്പി ദീപാവലി; വായുഗുണനിലവാരം വീണ്ടും മെച്ചപ്പെട്ടു
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ തെളിഞ്ഞ ആകാശവും സമൃദ്ധമായ സൂര്യപ്രകാശവും കണ്ടുകൊണ്ടാണ് ഡൽഹി നിവാസികൾ ഉണർന്നത്. വിഷപ്പുകമഞ്ഞിൽ ശ്വാസംമുട്ടിയ രാജ്യതലസ്ഥാനത്തിന് ദീപാവലി ദിനത്തിൽ ആശ്വാസത്തിനു വക നല്‍കുന്നതാണ് പുതിയ കണക്കുകൾ.
നഗരത്തിലെ വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ ഏഴിന് 202 ആയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും മികച്ച വായുഗുണനിലവാരമാണ് ഇന്നു രേഖപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ ഏഴിന് ആനന്ദ് വിഹാറിൽ 266, ആർകെ പുരത്ത് 241, പഞ്ചാബി ബാഗ് മേഖലയിൽ 233, ഐടിഒ മേഖലയിൽ 227, എന്നിങ്ങനെയാണ് വായുഗുണനിലവാരം രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും പെയ്ത ഇടവിട്ടുള്ള മഴയും കാറ്റുമാണ് രണ്ടാഴ്ചയോളം തലസ്ഥാനനഗരിയിൽ തങ്ങിനിൽക്കുന്ന വിഷവായുവിൽ നിന്ന് വലിയ ആശ്വാസം നൽകിയത്. വ്യാഴാഴ്ച ശരാശരി വായുഗുണനിലവാര തോത് 437 ആയിരുന്നു.
ശനിയാഴ്ചത്തെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 220 ആണ്. ഇത് എട്ട് വർഷത്തിനിടെ ദീപാവലിക്ക് മുമ്പുള്ള ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 312, 2021ൽ 382, 2020ൽ 414, 2019ൽ 337, 2018ൽ 281, 2017ൽ 319, 2016ൽ 431 എന്നിങ്ങനെയാണ് വായുഗുണനിലവാരം രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ദീപാവലിക്ക് തലസ്ഥാന നഗരത്തിനുള്ളിൽ പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരക്കേറിയ നിരത്തുകൾ, മലിനീകരണ വ്യവസായങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ, നിർമാണവും പൊളിക്കലും നടക്കുന്ന സൈറ്റുകൾ തുടങ്ങിയവ പോലുള്ള ഉയർന്ന വായു മലിനീകരണമുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
|
ഒവിബിഎസ് ആരംഭിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു.
ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് പതാക ഉയർത്തിയാണ് ഒവിബിഎസിന് തുടക്കം കുറിച്ചത്. എബി മാത്യു, ഷാജി ഫിലിപ്പ് കടവിൽ, ബ്രദർ റോബിൻ അലക്സ് മാത്യു, ജയ്മോൻ ചാക്കോ, കോശി പ്രസാദ്, അനീഷ് പി ജോയ് എന്നിവർ സമീപം.
മുഖ്യ തീം നമുക്ക് പ്രാർത്ഥിക്കാം (1 Thessalonians 5:17) എന്നതാണ്. ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് ബ്രദർ റോബിൻ അലക്സ് മാത്യു ആണ്.
|
സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും റവ.ഫാ. ജോമോൻ ജോർജ് നേതൃത്വം നൽകും
നൂഡൽഹി: ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ 121ാമത് ഓർമപ്പെരുന്നളിനോട് അനുബന്ധിച്ച് ബുധനാഴ്ച നടത്തുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ജാൻസി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോമോൻ ജോർജ് നേതൃത്വം നൽകും.
|
വായു മലിനീകരണം; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിഷപ്പുകയില്നിന്നു മോചിപ്പിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.
വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ഐഐടി സംഘത്തെ സന്ദർശിച്ചു.
മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് ഐഐടി സംഘവുമായുള്ള യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രേണ്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഡല്‍ഹി നഗരത്തിലെ വായുഗുണനിലവാര സൂചിക ഇന്നലെ 421 ആയിരുന്നു.
|
വായു മലിനീകരണം: സ്കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കി ഡൽഹി
ന്യൂഡൽഹി: തുടർച്ചയായ ആറാംദിവസവും രാജ്യതലസ്ഥാനത്തെ വിഷപ്പുകമഞ്ഞ് മൂടിയതോടെ ഡൽഹിയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കി. വ്യാഴാഴ്ച മുതൽ 18 വരെ ശൈത്യകാല അവധിക്ക് സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സാധാരണയായി ഡിസംബർ ജനുവരി മാസങ്ങളിലായാണ് ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് ഇത്തവണ നേരത്തെയാക്കിയത്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, ഡൽഹി നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നു രാവിലെ 421 ആണ്. ചൊവ്വാഴ്ച ഇത് 396 ആയിരുന്നു. തിങ്കളാഴ്ച 437 വരെ ഉയർന്നിരുന്നു.
അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് 10, 12 ക്ലാസുകൾ ഒഴികെ നഴ്സറി മുതൽ ഡൽഹിയിൽ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
ദീപാവലിക്കുശേഷം അടുത്തയാഴ്ച വാഹനനിയന്ത്രണം (ഒറ്റ, ഇരട്ട നന്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ) നടപ്പാക്കും. ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പദ്ധതി വീണ്ടും നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഒരാഴ്ചയോളമായി വിഷപ്പുകമഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ് ഡൽഹി. ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി ) നാലാം ഘട്ടപ്രകാരം ഡീസൽ ട്രക്കുകളുടെ പ്രവേശനം നിർത്താനും നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ദീപാവലിദിനങ്ങളിൽ പടക്കങ്ങൾ നിരോധിച്ചു. പുകയും പൊടിയും കുറയ്ക്കാൻ തെരുവുകളിലടക്കം വെള്ളം തളിക്കും.
|
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ മേഘ സോമനാഥൻ ആലപിച്ച പ്രാർഥന ഗീതാലാപനത്തോടെ അരങ്ങേറി. സംവൃത സന്തോഷ് ഭാഷാ പ്രതിജ്ഞ ചൊല്ലി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര ധന മന്ത്രാലയത്തിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ആര്യാ ബാലൻ കുമാരി, ഐഇഎസ് മുഖ്യാതിഥിയായും കർണാട്ടിക് സംഗീതജ്ഞൻ ഗുരുവായൂർ ഡോ. മണികണ്ഠൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ഡിഎംഎ വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ മണികണ്ഠൻ കെ.വി, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രാഘുനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച പ്രിൻസിപ്പലിനുള്ള ഡൽഹി സംസ്ഥാന അവാർഡ് ലഭിച്ച കാനിംഗ് റോഡ് കേരളാ സ്കൂൾ പ്രിൻസിപ്പൽ കെ.ജി. ഹരികുമാറിനെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയെയും ചടങ്ങിൽ ആദരിച്ചു.
മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിത പാരായണത്തിലെ ഒന്നാം സമ്മാനത്തിനർഹയായ വി. ഭവ്യശ്രീ ബാബു, മലയാളത്തിന് 100 ശതമാനം മാർക്ക് നേടിയ മാനവി മനോജ്, ഹരിനന്ദൻ (കേരള സ്കൂൾ, മയൂർ വിഹാർ ഫേസ്3), നന്ദന അനിൽ, സോന മരിയം ജേക്കബ് (കേരള സ്കൂൾ, കാനിംഗ് റോഡ്) എന്നീ വിദ്യാർഥികളേയും ചടങ്ങിൽ ആദരിച്ചു.
കൂടാതെ ഡിഎംഎയുടെ വിവിധ ഏരിയകളിലെ മലയാളം ഭാഷാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരായ ബിജി മനോജ്, സുശീല സലി (അംബേദ്കർ നഗർ പുഷ്പ് വിഹാർ), കനകാ കൃഷ്ണൻ, ഷീജമോൾ ചന്ദ്രൻ, രമ കുറുപ്പ് (ബദർപുർ), മിനി രാജൻ, ശാലിനി അജികുമാർ, അംബിക ശേഖർ, രാജപ്പൻ കെ ആർ, വിമല കുഞ്ഞിരാമൻ (ദിൽഷാദ് കോളനി),
ബിനു ലാൽകുമാർ, സജിനി മധു (ദ്വാരക), ശാരദ അയ്യപ്പൻ, എസ് രാധ ദേവി (മഹിപാൽപുർകാപ്പസ്ഹേഡാ), സുജാ രാജേന്ദ്രൻ, സുഷമ ലക്ഷ്മണൻ, സന്ധ്യ അനിൽ, കെപി ഉഷ, ജേക്കബ് മാത്യു (മെഹ്റോളി), സന്ധ്യ രാജേന്ദ്രബാബു, വി ബാബു (കാൽക്കാജി), ശ്രീകല സോമനാഥൻ, ഗീതാ ആനന്ദ് (പശ്ചിമ വിഹാർ), ശൈലജ, ഷാജി കുമാർ, വിനോദ് കുമാർ (രജൗരി ഗാർഡൻ),
കെ. ജ്യോതിലക്ഷ്മി, എം. ദീപാമണി (ആർകെ പുര൦), രജനി രാജീവ്, രഞ്ജി ജയകുമാർ (സൗത്ത് നികേതൻ), മിലി എസ് മേനോൻ, അനിലാ ഷാജി (വസുന്ധര എൻക്ലേവ്), അജി ചെല്ലപ്പൻ (വിനയ് നഗർകിദ്വായ് നഗർ), സാറാമ്മ ഐസക്, ഗീതാ എസ് നായർ, സിന്ധു സുരേഷ്, എസ് സിനിമോൾ, ജെസി ബേബി (വികാസ്പുരിഹസ്തസാൽ) എന്നിവരെ ആദരിച്ചു.
തുടർന്ന് കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രംഗപൂജ, മോഹിനിയാട്ടം എന്നിവയും ആർകെ പുരം ഏരിയയുടെ മലയാളം കവിത, ആശ്രംശ്രീനിവാസ്പുരി, പട്ടേൽ നഗർ എന്നീ ഏരിയകളുടെ കൈകൊട്ടിക്കളി, ദിൽഷാദ് കോളനി ഏരിയയുടെ കേരളം നൃത്ത ശിൽപ്പം,
അംബേദ്കർനഗർ പുഷ്പ് വിഹാർ ഏരിയയുടെ സിനിമാറ്റിക് മാഷപ്പ് ഡാൻസ്, കാൽക്കാജിയുടെ സമൂഹ ഗാനവും ഡാൻസും, സൗത്ത് നികേതൻ ഏരിയയുടെ സമൂഹ ഗാനം, ദ്വാരക ഏരിയയുടെ വഞ്ചിപ്പാട്ട്, വിനയ് നഗർകിദ്വായ് നഗർ ഏരിയയുടെ ഫ്യൂഷൻ ഡാൻസ് എന്നീ പരിപാടികൾ ആഘോഷരാവിന് ചാരുതയേകി.
പരിപാടികൾ കാണാം:
|
ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് യുവജനപ്രസ്ഥാനം അടുത്ത വർഷം മാർച്ച് 31ന് സംഘടിപ്പിക്കുന്ന "സ്നേഹ സാന്ത്വനം' എന്ന പരിപാടിയുടെ എൻട്രി പാസ് കൂപ്പണിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് നിർവഹിച്ചു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫസർ ജോൺ വർഗീസിന് പാസ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മാർച്ച് 31ന് താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും വിരുന്നൊരുക്കാൻ "സ്നേഹ സാന്ത്വനം' അരങ്ങേറുന്നത്.
യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന പരിപാടി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും ഇടവകയിൽ പ്രവർത്തിക്കുന്ന സ്കൂൾ വികസന സംരംഭത്തിനും സഹായമേക്കാൻ വേണ്ടിയാണ് നടത്തുന്നത്.
അനീഷ് പി ജോയി, ജയ്മോൻ ചാക്കോ, കോശി പ്രസാദ്, കെ.ടി. സാമൂവൽ, സിബി രാജൻ, സാബു ഡാനിയേൽ ജോബിൻ ടി. മാത്യു എന്നിവർ സമീപം.
|
ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്ന് രാവിലെ ഏഴിന് 396 ആണ്.
കഴിഞ്ഞ ദിവസം സൂചിക 437 ആയിരുന്നു. എന്നാൽ നഗരത്തിലെ നിരവധി എയർ മോണിറ്ററിംഗ് സ്റ്റേഷനുകളിലെ എക്യുഐ "ഗുരുതര' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.
ആനന്ദ് വിഹാറിലെ റിയൽ ടൈം മോണിറ്ററിംഗ് സ്റ്റേഷനിൽ 43ലും ഓഖ്ല ഫേസ് 2 (422), രോഹിണി (444), പഞ്ചാബി ബാഗ് (437) എന്നിവിടങ്ങളിൽ എക്യുഐ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി. കനത്ത മൂടൽമഞ്ഞ് ഇന്നും ഡൽഹിയിൽ വെല്ലുവിളിയാവുകയാണ്.
നഗരത്തിലെ മലിനീകരണ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും ബന്ധപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായുവിന്റെ മോശം ഗുണനിലവാരം കണക്കിലെടുത്ത് ഡൽഹിയിൽ ഈ മാസം 13 മുതൽ നവംബർ 20 വരെ ഒറ്റഇരട്ട കാർ പദ്ധതി നടപ്പാക്കും. ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ വെള്ളിയാഴ്ച വരെ അടച്ചിടും.
|
ഡൽഹിയിൽ അതിശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും സമീപ നഗരങ്ങളിലും അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.
കെട്ടിടങ്ങൾ അതിശക്തമായി കുലുങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി വീടുകൾക്ക് പുറത്തിറങ്ങി. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
|
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു: എക്യുഐ 456 ആയി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം തീവ്രമായി തുടരുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 456 ആയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) വെള്ളിയാഴ്ച വൈകുന്നേരം വ്യക്തമാക്കി.
വായു നിലവാരം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കമ്മീഷന്റെ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലിനീകരണ തോത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ കാലാവസ്ഥ എപ്രകാരമായിരിക്കും എന്നതില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കമ്മിറ്റി വിശദാംശങ്ങള്‍ തേടി.
മലിനീകരണ നിയന്ത്രണത്തിനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 475 ആയിരുന്ന എക്യുഐ വൈകുന്നേരം നാലായപ്പോള്‍ 468 ആയി കുറഞ്ഞുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വൈകിട്ട് അഞ്ചിന് ഇത് 456 ആയി വീണ്ടും താഴ്ന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
വരും ദിവസങ്ങളില്‍ തലസ്ഥാനത്തെ വായു മലിനീകരണ തോത് കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
|
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷം ശനിയാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരെ ആദരിക്കും.
വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കുന്ന മിഴിവുറ്റ ദൃശ്യശ്രവ്യ കലാവിരുന്നുകൾ യുട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണവും ചെയ്യുന്നതാണെന്ന് വൈസ് പ്രസിഡന്റും കൺവീനറുമായ കെ.വി. മണികണ്ഠൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി) 8287524795, 9810791770.
|
വായുമലിനീകരണം; ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്കാജനകമാം വിധം വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍.
സ്കൂളുകള്‍ക്ക് അവധി നല്കുന്ന വിവരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ മലിനീകരണ തോത് ഉയരുകയാണെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 450ന് മുകളിലാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നവജാതശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ വായു മലിനീകരണം ഏറെ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് എയിംസ് പുറത്തുവിട്ടിരുന്നു.
ഇതോടെ പ്രദേശത്തു മലിനീകരണത്തിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
|
ലീല ഓംചേരിയുടെ സംസ്കാരം വെള്ളിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച എഴുത്തുകാരിയും സംഗീതജ്ഞയുമായ പദ്മശ്രീ പ്രഫ. ലീല ഓംചേരിയുടെ സംസ്കാരം വെള്ളിയാഴ്ച രണ്ടരയ്ക്ക് ലോധി ഗാർഡൻ ശ്മശാനത്തിൽ. ഇന്ന് മൃതദേഹം ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു.
ഡൽഹിയിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. എഴുത്തുകാരനായ ഓംചേരി എൻ.എൻ. പിള്ളയാണ് ഭർത്താവ്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ മാങ്കോയിക്കൽ തറവാട്ടിലാണ് ജനനം.
കന്യാകുമാരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് കർണാടക സംഗീതത്തിലും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദം നേടി. മീററ്റ് സർവകലാശാലയിൽനിന്ന് ബിരുദാന്തര ബിരുദം കരസ്ഥമാക്കിയ ലീല ഓംചേരി ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് സംഗീതത്തിൽ പിഎച്ച്ഡി നേടി. ഓംചേരി എൻ.എൻ. പിള്ളയെ വിവാഹം കഴിച്ചതോടെ ഡൽഹിയിലായിരുന്നു താമസം.
1964ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ സംഗീതാധ്യാപികയായി. മുപ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. തിരുവനന്തപുരം കമുകറ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ വിസിറ്റിംഗ് പ്രഫസർ, ഡൽഹി ദക്ഷിണഭാരതി പ്രസിഡന്റ്, സ്വരലയ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചു.
ലീലാഞ്ജലി, ജീവിതം, ആഹാരവും ആരോഗ്യവും, കഥാഭാരതി, സംഗീതാദി, സംഗീതത്തിന്റെ പദവും പാദവും തുടങ്ങിയ കൃതികൾ രചിച്ചു. രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ശ്രീദീപ് ഓംചേരി, ദീപ്തി ഓംചേരി എന്നിവർ മക്കളാണ്. അന്തരിച്ച പിന്നണിഗായകൻ കമുകറ പുരുഷോത്തമൻ സഹോദരനാണ്.
|
ഡൽഹി ഗവർണർ വിനയ് കുമാർ സക്സേനയെ ഡിഎംഎ ആദരിച്ചു
ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയെ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി, ചണ്ഡിഗഡ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം "ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' ആഘോഷങ്ങളുടെ ഭാഗമായി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയിൽ വച്ചാണ് ഗവർണറെ ആദരിച്ചത്.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഡിഎംഎ ഉപദേഷ്ടാവ് ബാബു പണിക്കർ എന്നിവർ പൂക്കളും പൊന്നാടയും ഗവർണർക്ക് നൽകി.
|
ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: സിഎൻഐ സഭ ഡൽഹി മലയാളം കോൺഗ്രിഗേഷൻ ഇടവകയുടെ 20ാം വർഷത്തെ ധ്വനി മ്യൂസിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ. ബിനു ടി. ജോൺ നിർവഹിച്ചു.
ഇടവക സെക്രട്ടറി വി.ടി. പോൾ, ക്വയർ സെക്രട്ടറി ഷിബു നൈനാൻ, ജഡ്ജിമാർ മണീക് ദീപ് മസി, ഷെറി മാത്യൂസ്, പി.ഡിയ വത്സൺ എന്നിവർ പങ്കെടുത്തു.
|
വ്രതശുദ്ധിയുടെ പുണ്യവുമായി മയൂർ വിഹാറിൽ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു
ന്യൂഡൽഹി: വ്രതശുദ്ധിയുടെ പുണ്യവുമായി മൂന്ന് വർഷം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി മയൂർ വിഹാറിൽ ചക്കുളത്തമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.
മഞ്ഞുകണങ്ങൾ ഈറനണിയിച്ച മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ തയാറാക്കിയ താത്കാലിക ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ കാണിക്കയർപ്പിച്ച് തൊഴുതു മടങ്ങി. ചക്കുളത്ത് കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ആദ്യ ദിവസം സ്ഥല ശുദ്ധി, ഗണപതി ഹോമം, ദീപാരാധന, രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു.
തുടർന്ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സ്ഥലം എംഎൽഎ കുൽദീപ് കുമാർ,
ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചക്കുളത്തുകാവിൽ നിന്നും രാധാകൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, സത്യൻ തിരുവല്ല, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. 202223 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ വിദ്യാർഥികളായ ലീഷ്മാ കൃഷ്ണ മനോജ് (കൊമേഴ്സ്), തേജസ് സുരേഷ് (സയൻസ്) എന്നിവർക്ക് ചടങ്ങിൽ ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും നൽകി ആദരിച്ചു.
ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കു ശേഷം ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മയെ സ്തുതിച്ചു.
തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പല്ലശന ഉണ്ണി മാരാരും സംഘവും ഒരുക്കിയ വാദ്യമേളങ്ങൾ ഉത്സവാന്തരീക്ഷത്തിനു മേളക്കൊഴുപ്പേകി.
ഡൽഹി നാദതരംഗിണി ഓർക്കസ്ട്രായിലെ ബിജു ചെങ്ങന്നൂർ, എം. കിഷോർകുമാർ, സൗപർണികാ സന്തോഷ്, കെ.പി. രാജു എന്നിവർ ആലപിച്ച ഭക്തിഗാനങ്ങൾ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി.
തിളച്ച് തൂവിയ പൊങ്കാലക്കലങ്ങളിലെ പായസത്തിൽ തിരുമേനിമാർ തീർഥം തളിച്ചതോടെ, ഭക്തജനങ്ങൾ നിവേദ്യം ചക്കുളത്തമ്മയ്ക്കു സമർപ്പിച്ച് തിരുനടയിൽ ദർശനം നടത്തി അന്നദാനത്തിലും പങ്കെടുത്ത് പ്രസാദവും വാങ്ങി മടക്ക യാത്ര തുടങ്ങി.
വിദ്യാ കലശം, മഹാകലശം, പ്രസന്ന പൂജ എന്നിവയും ഉണ്ടായിരുന്നു. ഭക്തജനങ്ങൾക്ക് ഇത്തവണ തിരുനടയിൽ നിറപറ സമർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തുടർന്ന് ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ അന്നദാനത്തോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, പൊങ്കാല കൺവീനർ ഡി. ജയകുമാർ, ട്രഷറർ ടിജി മോഹൻ കുമാർ, ഇന്റേണൽ ഓഡിറ്റർ എസ്. മുരളി,
നിർവാഹക സമിതി അംഗങ്ങളായ എം.എസ്. ഗോപിനാഥൻ, വാസുദേവൻ നായർ, ശ്യാം ജി. നായർ, ബി. ദേവരാജൻ, എസ്. സുബാഷ്, കെ. ഗോപാലൻ കുട്ടി, എം.ജി. പ്രസാദ്, ലേഖ സോമൻ, സുനിതാ റാവു, ആനന്ദം കെ. നായർ, അമ്പിളി പ്രസാദ് തുടങ്ങിയവർ ഉത്സവാഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
|
തിരുനാൾ പ്രദക്ഷിണം നടത്തി
ന്യൂഡൽഹി: കിംഗ്സവേ ക്യാമ്പ് ബ്ലസ്ഡ് സാക്രമെന്റ് സീറോ മലബാർ ഇടവകയിൽ നടന്ന സംയുക്ത തിരുനാൾ പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. അമൽചേറ്റുങ്കൽ നേതൃത്വം നൽകി.
കൺവീനർ ഷൈജു സേവ്യർ, റെജിമോൻ ജോസഫ്, കൈക്കാരന്മാരായ കെ.എ. ജോബിൻ, ബിജു തൈപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
|
തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു
ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ ജപമാല രാജ്ഞിയുടെയും യൂദാശ്ലീഹായുടെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു.
മുഖ്യകാർമികൻ ഫാ. ജിബിൻ കണ്ടത്തിൽ, ഫൊറോനാ വികാരി ഫാ. സജി വളവിൽ, അസി.വികാരി ഫാ. ജിതിൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
|
ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ലാഡോസാരായി അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിന് ഫരീദാബാദ് രൂപത വികാരി ജനറാളും ഇടവക അഡ്മിനിസ്ട്രേറ്ററുമായ ഫാ.ജോൺ ചോഴിത്തറ കൊടിയേറ്റി.
അസിസ്റ്റന്റ് വികാർ ഫാ.ജെെക്ക് മാങ്ങാട്ട്, കൈക്കാരന്മാരായ സിറിൾ, ബെജി, തിരുനാൾ ജനറൽ കൺവീനർ ബിജു കെ. ജെ എന്നിവർ സന്നിഹിതരായി.
|
തിരുനാളിന് കോടിയേറി
ന്യൂഡൽഹി: കിംഗ്സ്വേ ക്യാമ്പ് ബ്ലെസഡ് സാക്രമെന്റ് ഇടവകയിലെ സംയുക്ത തിരുനാളിന് വികാരി റവ. ഫാ. അമൽ ചേറ്റുങ്കൽ കോടിയേറ്റി.
ഫാ ജോമോൻ കൈപ്പറമ്പാട്ടു, കൈക്കാരന്മാരായ ജോബിൻ കെ.എ, ബിജു തൈപറമ്പിൽ കൺവീനർമാരായ ഷൈജു സേവിയർ, റെജിമോൻ ജോസഫ് എന്നിവർ സന്നിഹിതരായി.
|
ഡൽഹിയിലെ ഹോട്ടലിൽ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ ഒരു സ്ത്രീയുടേതുൾപ്പടെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാഫ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സൊഹ്റാബ് (28), യുപിയിലെ ലോനിയിൽ താമസിക്കുന്ന ആയിഷ (27) എന്നിവരാണ് മരിച്ചത്. ആയിഷ വിവാഹിതയും ഒൻപതും നാലും വയസുള്ള കുട്ടികളുടെ അമ്മയുമാണ്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. നൈലോൺ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സൊഹ്റാബിനെ കണ്ടെത്തിയത്. ആയിഷയെ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും ഡിസിപി ടിർക്കി പറഞ്ഞു.
|
ചക്കുളത്തമ്മ പൊങ്കാല ഒരുക്കങ്ങൾ പൂർണം; ഉത്സവത്തിന് ശനിയാഴ്ച തിരിതെളിയും
ന്യൂഡൽഹി: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭക്ത മനസുകൾക്ക് സാഫല്യമായി 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്ച മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ തിരിതെളിയും.
ഞായറാഴ്ചയാണ് പൊങ്കാല. മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർണമായതായി സംഘാടകൾ അറിയിച്ചു. ചടങ്ങുകൾക്ക് ചക്കുളത്ത് കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഏഴിന് ശനിദോഷ നിവാരണ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവ് കാര്യദർശി ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്‍പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം സ്ഥലം എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്ക ഗൗതം, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ,
ഇന്ത്യ എക്സ്പോർട്ട് കൺസൾട്ടൻസ് സിഇഒ സി.എസ്. ഉണ്ണി, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്,
ചക്കുളത്തുകാവിൽ നിന്നും രാധാകൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ട്രസ്റ്റ് സെക്രട്ടറി പിഎൻ ഷാജി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
ചടങ്ങിൽ 202223 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ വിദ്യാർഥികളായ ലീഷ്മാ കൃഷ്ണ മനോജ് (കൊമേഴ്സ്), തേജസ് സുരേഷ് (സയൻസ്) എന്നിവരെ ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ച് ചൊല്ലി പ്രാർഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് കൊളുത്തിയശേഷം ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർത്തുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
പല്ലശന ഉണ്ണി മാരാരും സംഘവും ഒരുക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്രാങ്കണത്തിൽ നാദവിസ്മയമൊരുക്കും. 10ന് ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്ട്രാ, ഡൽഹി ഭക്തി ഗാന തരംഗിണി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കും.
വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ എന്നിവയും ഉണ്ടാവും. ഭക്തജനങ്ങൾക്ക് ഇത്തവണ തിരുനടയിൽ നിറപറ സമർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടി, വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, സെക്രട്ടറി പി.എൻ. ഷാജി, പൊങ്കാല കൺവീനർ ഡി. ജയകുമാർ, ജോയിന്റ് സെക്രട്ടറി സരസ്വതി നായർ, ട്രഷറർ ടി.ജി. മോഹൻ കുമാർ, ജോയിന്റ് ട്രഷറർ പല്ലശന ഉണ്ണി മാരാർ, ഇന്റേണൽ ഓഡിറ്റർ എസ്. മുരളി തുടങ്ങിയവർ ഉത്സവാഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ ഗുരു വന്ദനം നടത്തി
ന്യൂഡൽഹി: വിജയ ദശമി ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രത്തിലെ അധ്യാപകരെ "ഗുരു വന്ദനം' എന്ന പരിപാടിയൊരുക്കി ആദരിച്ചു.
10 വർഷമായി ഏരിയ നടത്തുന്ന പരിപാടിയാണ് 'ഗുരു വന്ദനം'. ഏരിയയിൽ വിദ്യാരംഭത്തോടനുബന്ധിച്ച് ഡാൻസ് ക്ലാസ് കൂടി ആരംഭം കുറിച്ചു.
ഏരിയ ചെയർമാൻ ഡോ ടി.എം. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വേലു മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. വി. ഗോപി ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷ പഠന കേന്ദ്രം കോഓർഡിനേറ്റർ മണികണ്ഠൻ, ഏരിയ സെക്രട്ടറി പ്രദീപ് ജി. കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ട്രഷറർ പ്രതീഷ് കുമാർ, വനിതാ വിഭാഗം കൺവീനർ രത്ന ഉണ്ണികൃഷ്ണൻ, മലയാളം ക്ലാസ് അധ്യാപിക ശാരദ അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയിൽ വാദ്യോപകരണങ്ങളുടെ പഠനത്തിനുള്ള ക്ലാസ് ഉടനെ തന്നെ ആരംഭിക്കുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു.
|
തിരുവാതിര മത്സരം: മയൂർ വിഹാർ ശാഖ ടീമിന് മൂന്നാം സ്ഥാനം
ന്യൂഡൽഹി: ഡൽഹി എസ്എൻഡിപി യൂണിയൻ വനിതാ സംഘം ഓണഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ ശാഖകളിൽ നിന്നുള്ള തിരുവാതിര മത്സരത്തിൽ മയൂർ വിഹാർ ശാഖ 4256 ടീം മൂന്നാം സ്ഥാനം നേടി.
|
പൊങ്കാല മഹോത്സവം 29ന്
ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്ച രാവിലെ മയൂർ വിഹാർ ഫേസ് മൂന്നിലെ എ1 പാർക്കിൽ തിരിതെളിയും. 29 ഞായറാഴ്ചയാണ് പൊങ്കാല.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. സ്ഥല ശുദ്ധി, ഗണപതി ഹോമം, ദീപാരാധന, ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിയാണ് ആദ്യ ദിവസമായ ശനിയാഴ്ചത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
സാംസ്കാരിക സമ്മേളനം, രാധാകൃഷ്ണൻ നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണം, 202223 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളുടെ വിതരണം എന്നിവയ്ക്ക് ശേഷം ചക്കുളത്തു കാവിലെ പ്രശസ്തമായ വിളിച്ച് ചൊല്ലി പ്രാർഥന നടക്കും.
തുടർന്ന് ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ പൊങ്കാലയ്ക്ക് ആരംഭമാവും.
ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്ട്രാ, അവതരിപ്പിക്കുന്ന ഭക്തി ഗാന തരംഗിണി ക്ഷേത്രാങ്കണവും പരിസരവും ഭക്തിസാന്ദ്രമാക്കും. തിളച്ച് തൂവിയ പൊങ്കാലക്കളങ്ങളിൽ തിരുമേനിമാർ തീർഥം തളിക്കും.
വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ബൈബിൾ ക്ലാസുകൾക്ക് തുടക്കം
ന്യൂഡൽഹി: ഹൗസ്ഘാസ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന നാല് ദിവസത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകൾ സെമിനാരി വിദ്യാർഥികളായ ഡീക്കൻ ഷിജോയും ജയ്സണും സൺഡെ സ്കൂൾ വിദ്യാർഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഹൗസ്ഖാസ് സെന്റ് പോൾസ് സ്കൂളിൽ നടക്കുന്ന ഒവിബിഎസ് ക്ലാസുകൾക്കു വികാരി ശോഭൻ ബോബി, ട്രസ്റ്റി അനിൽ വി. ജോൺ, സെമിനാരി വിദ്യാർഥികളായ ഡീക്കൻ ഷിജോ, ജയ്സൺ, ഹെഡ് മാസ്റ്റർ പി.എം. സാമുവേൽ, മറ്റു അധ്യപകരും നേതൃത്വം നൽകും.
ഫാ. ഷാജി ജോർജ്, സെന്റ് പോൾസ് സ്കൂൾ പ്രിൻസിപ്പൽ റജി ഉമ്മൻ, കൺവീനർ ഒ.ജോയിക്കുട്ടി, സജി ജോൺ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
|
ഡൽഹിയിൽ ഹോട്ടലുടമയും മകനും കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ ഉടമയെയും മകനെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം. അനുജ് സിംഗ്, മകൻ റൗണക്(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഭാര്യയും മകളും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
അനുജിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുമുണ്ട്. മൃതദേഹം കട്ടിലിൽ കിടക്കുകയായിരുന്നു. മകൻ രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വീട് കൊള്ളയടിക്കുകയും വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നബി കരിം പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡിസിപി (സെൻട്രൽ) എസ്.കെ. സെയിൻ പറഞ്ഞു.
ഹോട്ടലിൽ ജോലി ചെയ്തിരുന്ന ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സോനു എന്നയാൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്നു. ഇയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ടെന്നും ഇയാളാകാം പ്രതിയെന്നും പോലീസ് വ്യക്തമാക്കി.
മൊബൈൽ ഫോണും കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും പ്രതി എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ദ്വാരകയിൽ അനൂജ് അടുത്തിടെ ഒരു വീട് വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയും അനൂജ് അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം അവരുടെ പുതിയ വീട്ടിലേക്ക് പ്രാർഥനയ്ക്കായി പോയിരുന്നു. എന്നാൽ അമ്മയും ഭാര്യയും മകളും ഇവിടെ തങ്ങിയെങ്കിലും അനുജും മകനും മടങ്ങുകയായിരുന്നു.
അനുജും മകനും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
|
നിർധന കുടുംബത്തിന് തണലായി "സ്നേഹദീപ്തി തണൽ'
ന്യൂഡൽഹി: ഡൽഹിയിലെ ഒരു കുടുംബത്തിന് തണൽ ഒരുക്കി ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം. 18ന് നടന്ന ഭവനകൂദാശയ്ക്ക് കത്തീഡ്രൽ വികാരി ഫാ. ശോഭൻ ബേബി, അസി.വികാരി ഫാ. ജെയ്സൺ ജോസഫ് എന്നിവർ കാർമികത്വം വഹിച്ചു.
കത്തീഡ്രൽ ട്രസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമ്മൻ മാത്യു, യുവജന പ്രസ്ഥാനം സെക്രട്ടറി ഷിനിൽ ബേബി തോമസ്, ട്രസ്റ്റി ലിബിൻ മാത്യു, പ്രൊജക്റ്റ് കോർഡിനേറ്റർ ബെൻ ഡാനിയേൽ, മർത്തമറിയം സമാജം സെക്രട്ടറി റെയിച്ചൽ ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ശോഭൻ ബേബി, ഫാ. ജെയ്സൺ ജോസഫ് എന്നിവർ ചേർന്ന് ഭവനത്തിന്റെ താക്കോൽദാനവും ആധാരക്കൈമാറ്റവും നിർവഹിച്ചു.
സ്നേഹദീപ്തി തണൽ എന്ന ഭവനപദ്ധതിയുടെ ഡൽഹിയിലെ ആദ്യ ഭവനം ഭംഗിയായി കൈമാറുവാൻ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ എല്ലാ അംഗങ്ങളുടെയും പൂർണപിന്തുണ സൊസൈറ്റി ട്രഷറർ ഷാജി പോളിന്റെ നേതൃത്വത്തിൽ ലഭിച്ചിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
ജപമാല പ്രാർഥന ഇന്ന് മുതൽ
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇന്ന് മുതൽ വിവിധ കുടുംബ യൂണിറ്റുകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ ജപമാല പ്രാർഥന ആരംഭിക്കും.
സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ ദിവസവും വൈകുന്നേരം ആറ് മുതൽ ജപമാല പ്രാർഥന, കുർബാന, നൊവേന, ആരാധന, നേർച വിതരണം എന്നിവ ഉണ്ടായിരിക്കും. 31ന് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9717757749
|
ജപമാല യാത്രയ്ക്ക് സ്വീകരണം നൽകി
ന്യൂഡൽഹി: ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ജപമാല മാസത്തോടനുബന്ധിച്ചു ഇടവകകളിൽ മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള ജപമാല യാത്രയ്ക്ക് ആർകെ സെന്റ് പീറ്റേഴ്സ് ഇടവകയിൽ സ്വീകരണം നൽകി.
ചടങ്ങിൽ വികാരി ഫാ. സുനിൽ അഗസ്റ്റിൻ കോർഡിനേറ്റർ, റെജി നെല്ലിക്കുന്നത്ത്, മാതൃജോതിസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഈ മാസം ഒന്ന് മുതൽ തുടങ്ങിയ ജപമാല യാത്ര 31 ന് ജസോളാ ഫാത്തിമ്മ മാതാ ഫോറോന പള്ളിയിൽ ആണ് അവസാനിക്കുന്നത്.
|
തിരുനാൾ പ്രദക്ഷിണം നടത്തി
ന്യൂഡൽഹി: ബുരാഡി സെന്റ് മറിയം ത്രേസ്യ ചർച്ചിൽ തിരുനാൾ പ്രദക്ഷിണം നടത്തി. വികാരി റവ. ഫാ. ആന്റണി കളത്തിൽ, കൈക്കാരൻ ഇഗ്നേഷ്യസ് ജോസഫ്, പ്രകാശ് ജോസഫ്, ജോസഫ് എബ്രഹാം കൺവീനർമാർ, ആന്റണി പീറ്റർ കൈക്കാരൻ എന്നിവർ നേതൃത്വം നൽകി.
റൈറ്റ്. റവ.ഡോ. ജോസ് പുത്തൻവീട്ടിൽ, സഹായ മെത്രാൻ ഫരീദാബാദ് ഡൽഹി രൂപത, തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജോൺസൻ കുന്നതെട്ട്, ഫാ. അമൽ ചെറ്റുംഗൽ എന്നിവർ സഹകാർമികരായി.
|
ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അധ്യാപക വാർഷിക സമ്മേളനം നടത്തി
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനതലത്തിലുള്ള (OSSAEOKR) സൺഡേസ്കൂൾ അധ്യാപകരുടെ വാർഷിക സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം പത്തിന് നടന്നു.
ഡൽഹി ഭദ്രാസനത്തിൽപ്പെട്ട 14 ദേവാലയങ്ങളിൽ നിന്നുമായി 150 ഓളം പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുത്തു. "ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ' എന്ന മുഖ്യ ചിന്താവിഷയത്തെ ആസ്പദമാക്കി റവ. ഫാ. ജോൺ ടി. വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റും ഇടവക വികാരിയുമായ റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ഡൽഹി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ആനി വർഗീസ്, നോയിഡ മാർ ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. ടി. ജെ. ജോൺസൻ, സെന്റ് ജോൺസ് മയൂർ വിഹാർ ഫേസ് വൺ ഇടവക വികാരി റവ. ഫാ. അജി കെ. ചാക്കോ, മീററ്റ് മാർ ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. അൻസൽ ജോൺ, ഡിക്കൻ ജോയൽ മാത്യു എന്നിവർ പങ്കെടുത്തു.
|
ഡൽഹിയിൽ പോലീസിന് നേരെ മോഷ്ടാവിന്റെ ബ്ലേഡ് ആക്രമണം
ന്യൂഡൽഹി: ഡല്‍ഹിയില്‍ പോലീസിന് നേരെ ബ്ലേഡ് ആക്രമണം നടത്തി മോഷ്ടാവ്. ഗാന്ധിനഗര്‍ മേഖലയിലാണ് സംഭവം.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ച നിഷു(26) എന്നയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോണ്‍സ്റ്റബിള്‍മാരായ നീരജിനും മറ്റൊരാള്‍ക്കും നേരെ ആക്രമണമുണ്ടായത്.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോലീസുകാര്‍ ഇയാളെ കീഴടക്കുകയായിരുന്നു. മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
|
ബൈബിള്‍ കൺവെൻഷന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെൻഷന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി അബ്രഹാം, റവ. ഫാ. ജോൺ സാമുവൽ, റവ. ഫാ. അജി കെ ചാക്കോ, റവ. ഫാ. ജോൺ ടി. വർഗീസ് കുളക്കട എന്നിവർ പങ്കെടുത്തു.
സന്ധ്യാപ്രാർഥനയെ തുടർന്ന് ധ്യാനപ്രസംഗത്തിന് റവ. ഫാ. ജോൺ റ്റി വർഗീസ് കുളക്കട നേതൃത്വം നല്കി.
|
ഡിഎംഎ കരോൾ ബാഗ്കണാട്ട് പ്ലേസ് ഏരിയ ഓണാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് കണാട്ട് പ്ലേസ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. നോർത്ത് അവന്യുവിലെ എംപി ക്ലബിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ ചെയർമാൻ എ.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി സജിത്ത് കൊമ്പൻ, ഓണാഘോഷ കൺവീനർ എൽദോസ് ജോയ് തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധങ്ങളായ പരിപാടികൾ ഓണാഘോഷത്തിന് മറ്റുകൂട്ടി. തുടർന്ന് വിപുലമായ ഓണ സദ്യയയോടുകൂടി പരിപാടികൾ സമാപിച്ചു.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച ആരംഭിക്കും
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച ആരംഭം കുറിക്കും. രാവിലെ 5.15ന് നിർമാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. വിശേഷാൽ പൂജകളും ഉണ്ടാവും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 15 മുതൽ 24 വരെ പ്രഭാത പൂജകൾക്കു ശേഷം ദിവസവും രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം 6.30ന് മഹാ ദീപാരാധനയ്ക്കു ശേഷം നാമജപാവലിയും ഭജനയും ഉണ്ടാവും.
22ന് ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ആറ് മുതൽ എട്ട് വരെ പൂജവയ്പ്പും 24ന് രാവിലെ 8.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) അരങ്ങേറും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജ നടത്തുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനും: 9868990552, 9289886490, 8800552070.
|
കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങളിൽ
ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കൽക്കാജി സെന്റ് തോമസ് പ്രാഥനായോഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 46ാമത് കൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ഹവേലി ഓഡിറ്റോറിയം ഗോവിന്ദ്പുരി എക്സ്റ്റൻഷനിൽ വച്ച് ശനി,ഞായർ ദിവസങ്ങളിൽ നടക്കും.
മലങ്കര സഭാ മാഗസിൻ മാനേജിംഗ് എഡിറ്റർ റവ. ഫാ. തോമസ് രാജു, കരുവാറ്റ ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം 6.45 ന് പ്രാർഥനാ യോഗവും നടക്കും.
പത്തിലും പ്ലസ്ടുവിലും സൺഡേ സ്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള ടി. വി. ജോസഫ് മെമോറിയൽ കാഷ് അവാർഡ് ദാനം 7.30 ന് ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. 7.45ന് വചന ശുശ്രുഷ നടക്കും.
ഞായർ രാവിലെ 7.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് കുർബാനയും ബാലിക ബാല സമാജവും സരിത വിഹാർ ഇടവകയിൽ വച്ച് നടത്തും. അന്നേ ദിവസം വൈകുന്നേരം ഹവേലി ഓഡിറ്റോറിയത്തിൽ ഭക്തി ഗാനത്തെ തുടർന്ന് ധ്യാന പ്രസംഗത്തോടുകൂടി കൺവെൻഷൻ സമാപിക്കും.
ഇടവക വികാരി ഫാ. ഷാജി ജോർജ്, പ്രാഥനായോഗം സെക്രട്ടറി രഞ്ജി ഡാനിയേൽ, ട്രഷറർ ഷാജി ജേക്കബ് എന്നിവർ കൺവെൻഷന് നേത്രത്വം നൽകും.
|
ബൈബിള്‍ കൺവെൻഷൻ 13 മുതല്‍
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെൻഷൻ 13 മുതല്‍ 15 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാർഥനയെ തുടർന്ന് ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. ജോൺ ടി. വർഗീസ് കുളക്കട ആണ്.
13ന് വൈകുന്നേരം 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം), 7.45ന് ധ്യാന പ്രസംഗവും 8.45ന് പ്രാർഥനയും ആശിർവാദവും നടക്കും.14ന് വൈകുന്നേരം 6.30 ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം), 7.45 ന് ധ്യാന പ്രസംഗവും 8.45ന് പ്രാർഥനയും ആശിർവാദവും നടക്കും.
15ന് കുർബാനയെ തുടർന്നു ബൈബിള്‍ കൺവെൻഷൻ സമാപിക്കും. ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, ഇടവക കമ്മിറ്റി അംഗങ്ങളും ബൈബിള്‍ കൺവെൻഷൻ ക്രമീകരണത്തിന് നേതൃത്വം നല്കുന്നു.
|
മേഗാ ഷോ സംഘടിപ്പിച്ചു
ന്യൂഡൽഹി: സെന്റ് ജോസഫ് ഓർത്തഡോക്സ് ചർച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുതലിൻ നാദം എന്ന മേഗാ ഷോ സംഘടിപ്പിച്ചു. ഡൽഹി ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യുഹാനോൻ മാർ ദിമത്രയോസ് അധ്യക്ഷത വഹിച്ചു.
യോഗത്തിനോട് അനുബന്ധിച്ച് കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിച്ച മെഗാ ഷോയും നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം, ബാബു പണിക്കർ, ഷോബി പോൾ ഇടവക വികാരി ഫാ. ബിനു ബി തോമസ് എന്നിവർ പ്രസംഗിച്ചു.
എം.എസ്. വർഗീസ് മുഖ്യാതിഥിയായിരുന്നു. യുഹാനോൻ മാർ ദിമത്രയോസ് തിരുമേനിയുടെ സപ്തതിയുടെ ഭാഗമായി ഡൽഹി ഭദ്രാസനത്തിന്റെ മേൽനോട്ടത്തിലുള്ള ഡയാലിസിസ് സഹായപദ്ധതിയിലേക്കു സമാഹരിച്ച തുക തിരുമേനിക്ക് കൈമാറി
|
ഓണഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണഘോഷം സംഘടിപ്പിച്ചു. മാവേലിയുടെ വേഷത്തിലെത്തിയ പ്രജു പരിപാടി ഉദ്ഘാടനം ചെയ്തു.
ഫാ. റെംജാനിയസ് ടിർക്കി, വികാരി റവ. ഫാ. സുനിൽ അഗസ്റ്റിൻ പാനിചെമ്പള്ളിൽ, സജി വർഗീസ്, കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, ജോഷി ജോസ് എന്നിവർ സന്നിഹിതരായി.
|
എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338ാം ഓർമപ്പെരുന്നാള്‍ ആചരിച്ചു
ന്യൂഡൽഹി: കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ കബറടങ്ങിയ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338ാം ഓർമപ്പെരുന്നാള്‍ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വികാരി ഫാ. ജോൺ കെ ജേക്കബിന്റെ നേതൃത്വത്തിൽ ആചരിച്ചു.
നേർച്ചയായി നെയ്യപ്പവും പഴവും ഇടവകയിൽ വിതരണം ചെയ്തു.
|
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
ന്യൂഡൽഹി: മെഹ്റോളി വൃന്ദാവനം ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി "കൃഷ്ണോത്സവം 2023' സംസ്ഥാന അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ശാന്തിഗിരി ആശ്രമതിലെ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, മനോജ് ശർമ, എ. നന്ദകുമാർ, എം. ആർ. രജീഷ്, സുജാ രാജേന്ദ്രൻ, പി.കെ. സജീവൻ എന്നിവർ പങ്കെടുത്തു.
|
സൺഡേസ്കൂൾ സാംസ്കാരിക മത്സരം: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസിന് മൂന്നാം സ്ഥാനം
ന്യൂഡൽഹി: മലകര ഓർത്തഡോക്സ് ചർച്ച് ഡൽഹി ഭദ്രാസനതല സൺഡേസ്കൂൾ സാംസ്കാരിക മത്സരത്തിൽ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സൺഡേ സ്കൂൾ മൂന്നാമത്തെ സ്ഥാനം കരസ്ഥമാക്കി.
ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിലാണ് മത്സരങ്ങൾ നടന്നത്.
|
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഓണാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഓണാഘോഷം ഞായറാഴ്ച നടക്കും. രാവിലെ 10.50ന് സെന്റ് തോമസ് ദേവാലയത്തിൽ കുർബാന തുടർന്ന് ഓണാഘോഷപരിപാടികൾ 12.15ന് ആര്യ സമാജ് മന്ദിർ ഹാൾ, കൃഷ്ണ നഗർ, സഫ്ദർജംഗ് എൻക്ലേവിൽ ആരംഭിക്കുന്നതാണ്.
ചടങ്ങിൽ ഇടവക മുൻ വികാരി റവ.ഫാ. ഡേവിസ് കള്ളി യത്തുപറമ്പിൽ, മുഖ്യ അഥിതി ആയിരിക്കും. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, കോഴി ലേലം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
|
ഡിഎംഎയുടെ കേരളപ്പിറവി ദിനാഘോഷം നവംബർ നാലിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ എല്ലാ ഏരിയകളെയും പങ്കെടുപ്പിച്ചുകൊണ്ട് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നവംബർ നാലിന് വൈകുന്നേരം അഞ്ച് മുതൽ കേരളപ്പിറവിയും മാതൃഭാഷാദിനവും ആഘോഷിക്കുന്നു.
ആഘോഷ പരിപാടികളുടെ കൺവീനറായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനെ തെരെഞ്ഞെടുത്തു. ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ ഏരിയകളുടെ നിലവിലുള്ള മലയാള ഭാഷാ പഠന കേന്ദ്രങ്ങളിൽ തുടർച്ചയായി രണ്ടു വർഷം പൂർത്തിയാക്കിയതും ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ അധ്യാപകരെ ആദരിക്കും.
കൂടാതെ മലയാളം ക്ലാസുകളിലെ കുട്ടികളും അധ്യാപകരും വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കെ.വി. മണികണ്ഠൻ (കൺവീനർ), ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി) : 9810388593, 9810791770.
|
ഡൽഹിയിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വെടിയേറ്റ് മരിച്ചനിലയിൽ
ന്യൂഡൽഹി: ഡല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അനില്‍ ശിശോദിയ(55) വെടിയേറ്റ് മരിച്ചനിലയിൽ. തെക്ക്കിഴക്കന്‍ ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള വസതിയിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വയം വെടിവച്ച് ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിലെ സൗത്ത്വെസ്റ്റ് സോണിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ(എസിപി) ആണ്.
മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
|
ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ ഓണാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കേന്ദ്ര കമ്മിറ്റി ട്രഷറർ മാത്യു ജോസ് ഉദ്ഘാടനം നിർവഹിച്ചു.
മലയാള ഭാഷാ പഠന കേന്ദ്രം ഏരിയ കോഓർഡിനേറ്റർ കെ. സി. സുശീൽ, ഏരിയ സെക്രട്ടറി പ്രദീപ് ജി. കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കേന്ദ്ര കമ്മിറ്റി ഓഗസ്റ്റ് 27ന് നെഹ്റു സ്റ്റേഡിയത്തിലെ വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ "ഓണം പൊന്നോണം' എന്ന പരിപാടിയിൽ പൂക്കള മത്സരം, തിരുവാതിര, ഡാൻസ് എന്നിവയിൽ ഏരിയയിൽ നിന്നും പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സാക്കിർ ഖനിഫയും സംഘവും അവതരിപ്പിച്ച കരോക്കേ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി.
|
എഫ്രേം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരിദാബാദ് സീറോമലബാർ രൂപതാ കലോത്സവത്തിന്റെ എഫ്രേം ഫെസ്റ്റ് രൂപതാ ചാൻസലർ റവ. മാത്യു പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സിനിമാ സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്, ഗീതാ രാജേന്ദ്രൻ, രാജീവ്, ജനറൽ കൺവീനർ ഫാ. റോണി, കൺവീനർമാരായ ഫാ. മാത്യു, ഫാ. മാർട്ടിൻ , ഫാ.ജോമോൻ, ഫാ.ഡേവിസ്, ഫാ.ബാബു എന്നിവർ പങ്കെടുത്തു.
രൂപതയുടെ വിവിധ ദേവാലയ ങ്ങളിൽ നിന്നും ചർച്ച് ക്വയർ, ബൈബിൾ ക്വിസ് എന്നി മത്സരങ്ങളിൽ ടീമുകൾ പങ്കെടുത്തു. ചർച്ച് ക്വയർ വിഭാഗത്തിൽ ജസോള ദേവാലയവും മയൂർ വിഹാർ ഫേസ്1 ഇടവകയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
|
ഡൽഹിയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.25നാണ് ആദ്യഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് 40 സെക്കൻഡോളം നീണ്ടുനിന്നു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. രണ്ടാമത്തെ ഭൂചലനം 2.52 ന് അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 6.2 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ലക്നോ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
|
ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല 28 മുതൽ
ന്യൂഡൽഹി: 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഈ മാസം 28,29 തീയതികളിൽ മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഏഴിന് ശനിദോഷ നിവാരണ പൂജ എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും.
8.45ന് ചക്കുളത്തുകാവ് കാര്യദർശി ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഒന്‍പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ 202223 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.
9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും. പത്തിന് ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്ട്രാ, ഡൽഹി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി.
വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം
ന്യൂഡൽഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം. ടാഗോര്‍ ഗാര്ഡന് എക്സ്റ്റന്‍ഷന്‍ മേഖയില്‍ വച്ചാണ് സംഭവം.
സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോ. സംഗയ് ബൂട്ടിയ്ക്ക് നേരെയാണ് ക്ലിനിക്കിന് മുന്നില്‍ വച്ച് ആക്രമണമുണണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമി സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
ശുചീകരണ ദിനം സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ഡിഎംഎ ആശ്രം ശ്രീനിവാസ്പുരി ശാഖയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ശുചീകരണ ദിനമായി ആഘോഷിക്കുന്നു.
രാവിലെ ഒന്‍പതിന് ഡിഎംഎ പ്രസിഡന്റ് കെ.രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ചെയർമാൻ രാജീവ് ജോസഫ്, വൈസ് ചെയർമാൻ എം.ഷാജി, ട്രഷറർ റോയ് ഡാനിയേൽ, വുമൺസ് വിംഗ് കൺവീനർ ലില്ലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആശ്രമത്തെ റോഡുകൾ ശുചീകരണം നടത്തും.
ഫോൺ: 8800753312
|
ഡിഎംഎ മയൂർ വിഹാർ ഫേസ് 3ഗാസിപുർ ഏരിയയുടെ ഉത്സവരാവ് ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3ഗാസിപുർ ഏരിയയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഉത്സവരാവ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ മയൂർ വിഹാർ ഫേസ്3 കേരള സ്കൂൾ അങ്കണത്തിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ടി.എൽ. മാത്യുക്കുട്ടി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മുഖ്യാതിഥിയാകും. എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്കാ ഗൗതം, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി പി.കെ. ലക്ഷ്മണൻ, ട്രഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ രാജ്കുമാർ പണ്ടാരത്തിൽ തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും. കൂടാതെ ഏരിയ നടത്തിയ കായിക മത്സരങ്ങളിലെയും ചിത്ര രചന, ക്വിസ് മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങളും നൽകും.
വൈകുന്നേരം 5:30ന് മേഘാ മധു, എം.എസ്. കൃഷ്ണ, പുണ്യാ നായർ എന്നിവരുടെ നൃത്ത സംവിധാനത്തിലും ബിന്ദു ലാൽജിയുടെ ഏകോപനത്തിലും സംഘ നൃത്തങ്ങളും നിത്യ ചൈതന്യ കളരിയുടെ കളരിപ്പയറ്റും കോർത്തിണക്കി 80ൽ അധികം കലാകാരന്മാർ അവതരിപ്പിക്കുന്ന രംഗ പൂജ അരങ്ങഏ.
തുടർന്ന് റിയാലിറ്റി ഷോ സെൻസേഷൻ വൈഷ്ണവ് ഗിരീഷ് അവതരിപ്പിക്കുന്ന ഗാനമേള. രാത്രി 7:30ന് കലാഭവൻ പ്രജിത് നയിക്കുന്ന ഗീതിക പിള്ളയുടെയും അജിത് മണിയന്റെയും സംവിധാനത്തിൽ രംഗവേദി അവതരിപ്പിക്കുന്ന "തുടി താളമേളം' നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും ഉത്സവ രാവിന് ചാരുതയേകും.
കൂടുതകൾ വിവരങ്ങൾക്ക്: 9810206112, 9818525026, 9999985760, 8826991409.
|
മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം
ന്യൂഡല്‍ഹി: ദ്വാരക മേഖലയിലെ പാര്‍ക്കില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തിരുവല്ല മേപ്രാല്‍ സ്വദേശിയും ദ്വാരകയിലെ എസ്എന്‍ഡിപി യോഗം നേതാവുമായ പി.പി. സുജാതന്‍ ആണ് മരിച്ചത്.
ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ തനിച്ച് പാര്‍ക്കിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
കക്രോള മോറിലെ പാര്‍ക്കിലാണ് വെള്ളിയാഴ്ച സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കിലെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.
സുജാതനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
|
ചക്കുളത്തമ്മ പൊങ്കാല മഹോത്സവം: ഇൻഫോർമേഷൻ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഇൻഫോർമേഷൻ ബുക്ക്ലെറ്റിന്റെ പ്രകാശന കർമം നടത്തി.
മയൂർ വിഹാർ ഫേസ്3 ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്ര തന്ത്രി ശ്രീ ഗണേശൻ പോറ്റിയാണ് പ്രകാശന കർമം നിർവഹിച്ചത്. ട്രസ്റ്റ് വൈസ് പ്രസിഡന്റ് രാജേഷ് കുമാറും ട്രഷറർ ടി.ജി. മോഹൻകുമാറും ചേർന്ന് പൂജിച്ച ആദ്യ കോപ്പി ഏറ്റു വാങ്ങി.
|
ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുന്ദര്‍ നഗരി സ്വദേശിയായ ഐസര്‍(26) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് സമീപവാസിയായ ആമിര്‍ എന്നയാള്‍ ഐസറിനെ ഓട്ടോറിക്ഷയില്‍ വീട്ടിനടുത്തെത്തിച്ചു.
ഐസറിന്റെ പിതാവ് അബ്ദുള്‍ വാജിദ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അവശനായ മകനെ കണ്ടത്. ശരീരമാസകലം മുറിവേറ്റ ഐസറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരണം സംഭവിക്കുകയായിരുന്നു.
സുന്ദര്‍ നഗ്രി പ്രദേശത്തെ ജി നാല് ബ്ലോക്കിന് സമീപം താമസിക്കുന്ന ചിലരാണ് അക്രമികള്‍ എന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
|
ചാണ്ടി ഉമ്മന്‍ സ്വീകരണം നൽകി
ന്യൂഡൽഹി: ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ ഗംഭീര സ്വീകരണം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം പൂച്ചെണ്ട് നൽകി ചാണ്ടി ഉമ്മനെ സ്വീകരിച്ചു.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിരുന്നു.
എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ചാണ്ടി ഉമ്മന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്.
|
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയയുടെ ഓണാഘോഷം ഉല്ലാസ് ഭവനിൽ വച്ച് സംഘടിപ്പിച്ചു. ഏരിയ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധയിനം കലാകായിക പരിപാടികളും ഓണസദ്യയുമായി പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഓണാഘോഷം ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, അഡിഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, ജോയിന്റ് ഇന്റേർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വനിത വിംഗ് കൺവീനർ സുതില ശിവ, വൈസ് ചെയർമാൻ സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു.
ഏരിയ ചെയർമാൻ സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം ആശംസിച്ചു. ഡിഎംഎ "ഓണം പോന്നോണം 2023' ത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത തിരുവാതിര ടീം, നാടോടി നൃത്തം ടീം, പൂക്കള മത്സരത്തിൽ പങ്കെടുത്തു മൂന്നാം സമ്മാനം നേടിയ ടീം അംഗങ്ങളെയും ആദരിച്ചു.
|
25 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചന
ന്യൂഡല്‍ഹി: ജംഗ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. രണ്ട് പേരുടെ ദൃശ്യങ്ങൾ വച്ച് അന്വേഷണം ഊർജിതമാക്കിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജ്വല്ലറിയിലെ സ്ട്രോംഗ് റൂമിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു മോഷണം. തിങ്കളാഴ്ച അവധിയായത് മൂലം ഞായറാഴ്ച വൈകുന്നേരം പണവും ആഭരണങ്ങളും സ്ട്രോംഗ് റൂമില്‍ വച്ച് പൂട്ടിയിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്.
ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. ടെറസിലൂടെയാണ് പ്രതികള്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ഇതോടെ ഇവിടെയുള്ള സിസിടിവിയടക്കം പ്രവര്‍ത്തന രഹിതമായി. ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ സ്ട്രോംഗ് റൂമിന്റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഇതിന് അടുത്തുണ്ടായിരുന്ന കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ വച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
|
ഹോസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ ചാണ്ടി ഉമ്മന്‍ ഇന്ന് സ്വീകരണം
ന്യൂഡൽഹി: ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇന്ന് വെെകുന്നേരം 6.30ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ സ്വീകരണം നൽകും.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിരുന്നു.
എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ചാണ്ടി ഉമ്മന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്.
|
ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ച് ഡൽഹി ശ്രീനാരായണ കേന്ദ്ര
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി. ദ്വാരകയിലെ ശ്രീനാരായണ ഗുരു ആത്മീയ സമുച്ചയത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഗുരുപൂജ, ഭജന, പ്രസാദ വിതരണം (ഭണ്ഡാര) എന്നിവയും സമാധി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്റ് എൻ. അശോകൻ, വൈസ് പ്രസിഡന്റ് ജി. ശിവശങ്കരൻ, ട്രഷറർ കെ. സുന്ദരേശൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എൻ. കുമാരൻ, കൃഷ്ണകുമാർ, ഒ.എസ്. ബിനു, സതി സുനിൽ, വി.എസ്. സുരേഷ് കൂടാതെ മുൻ ഭാരവാഹികളായ സി. ചന്ദ്രൻ, പത്തിയൂർ രവി, ദിവാകരൻ, വസന്ത ദിവാകരൻ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
|
സമ്മാനം വിതരണം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ സമ്മാനദാന വിതരണം നടത്തി.
ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, യുവജനപ്രസ്ഥാനം ഭാരവാഹികളും എന്നിവർ പങ്കെടുത്തു.
|
പ്രവാസി ലീഗൽ സെൽ നഴ്സസ് വിംഗ് അന്താരാഷ്ട്ര കോഓർഡിനേറ്ററായി സിജു തോമസ് നിയമിതനായി
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നഴ്സസ് വിംഗ് അന്താരാഷ്ട്ര കോഓർഡിനേറ്ററായി സിജു തോമസ് നിയമിതനായി.
പ്രവാസികളായ നഴ്സുമാരുടെ ഏകോപനം, നഴ്സിംഗ് സമൂഹത്തിന്റെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവാസി ലീഗൽ സെൽ നേഴ്സസ് വിംഗ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് സിജു.
നഴ്സുമാരുടെ അവകാശങ്ങൾക്കുവേണ്ടി നിരവധിയായ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സിജു തോമസ്. ലോകത്തുള്ള പ്രവാസികളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതലായുള്ളത് നഴ്സുമാരാണ്. അവരുടെ ഏകോപനം പിഎൽസിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ നിർണായകമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു.
|
സ്നേഹദീപ്തി തണൽ പദ്ധതി; ആദ്യ ഭവനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയായി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നൽകുന്ന ഭവനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.
അനേക വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ വലിയ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള കൈത്താങ്ങൽ നൽകുവാൻ ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് സാധിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ പ്രോജക്ടിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിച്ചാണ് ഈ ഭവനം വാങ്ങി നൽകിയത്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാ ഇടവക ജനങ്ങളെയും അഭ്യുദയകാംക്ഷികളെയും കത്തീഡ്രൽ വികാരി, അസി. വികാരി,
സൊസൈറ്റി ഭാരവാഹികൾ, കത്തീഡ്രൽ ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാന ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരെ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
യുവജന പ്രസ്ഥാനം എല്ലാ വർഷതോറും നടത്തുന്ന യുവജന വാരത്തിന് ലഭിക്കുന്ന പണം ആണ് ഇതു പോലെ ഉള്ള വലിയ പ്രൊജക്റ്റ് എടുക്കുവാൻ പ്രസ്ഥാനത്തിന് കരുത്ത് നൽകുന്നത്.
|
"കൃഷ്ണോത്സവം 2023' ഒക്ടോബർ രണ്ടിന്
ന്യൂഡൽഹി: മെഹ്റോളി വൃന്ദാവൻ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടർഭാഗമായി കൃഷ്ണോത്സവം 2023 എന്ന പരിപാടി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വെെകുന്നേരം മൂന്ന് മുതൽ എട്ട് വരെ ബസ് ടെർമിനലിന് സമീപമുള്ള എംസിഡി ഹാളിൽ സംഘടിപ്പിക്കുന്നു.
രാവിലെ പത്തിന് പതാക ഉയർത്തോട് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി കുട്ടികളുടെ കലാ കായിക മത്സരങ്ങൾ സാംസ്കാരിക സമ്മേളനം തുടങ്ങി ബാലഗോകുലം കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തദൃശ്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം നാലിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ബാലഗോകുലം ഡൽഹി അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം മഠാധിപതി ജനനീ പൂജാ ജ്ഞാനതപസ്വിനി, അനുഗ്രഹ പ്രഭാഷണം നൽകും.
അരുൺ കുറുവത്ത് വേണുഗോപാൽ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് എൻസിടി ഡൽഹി), സാമൂഹിക പ്രവർത്തകൻ മനോജ് ശർമ്മ, രക്ഷാധികാരി എ. നന്ദകുമാർ, ടി.കെ. അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
യോഗത്തിൽ സുജാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ടി.കെ. അനിൽ, വേണു സജയൻ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കലാ കായിക മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ കൺവീനർ ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 85878 56689.
|
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
|
മലയാളീസ് വെൽഫെയർ അസോസിയേഷൻ ജൂബിലി ആഘോഷവും ഓണാഘോഷവും 23 മുതൽ
ന്യൂഡൽഹി: മലയാളീസ് വെൽഫെയർ അസോസിയേഷൻ ആയാ നഗർ രജത ജൂബിലി ആഘോഷവും ഓണാഘോഷവും ഈ മാസം 23, 24 തീയതികളിൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് നടക്കും.
23ന് വെെകുന്നേരം 6.30ന് നടക്കുന്ന രജത ജൂബിലി ആഘോഷം മുനിസിപ്പൽ കൗൺസിലർ
വേദ്പാൽ ശീതൾ ചൗധരി ഉദ്ഘാടനം ചെയ്യും. തുടർന്ന് 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ധന സഹായം വിതരണം ചെയ്യും.
ശേഷം ഡൽഹി ലയം ഓർക്കസ്ട്ര & കൾച്ചറൽ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും അത്താഴ വിരുന്നും ഉണ്ടായിരിക്കും. 24ന് നടക്കുന്ന ഓണാഘോഷം ശ്രീമാൻ അലക്സാണ്ടർ ഡാനിയേൽ ഐപിഎസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടാവും. അന്നേ ദിവസം 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ഓണസദ്യയോടെ പരിപാടികൾക്ക് തിരിശീല വീഴും.
|
മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ കന്യാമറിയത്തിന്റെ തിരുനാളിനൊരുക്കമായ കൊടിയേറ്റ് ഫൊറോന വികാരി വെരി. റവ.ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ നിർവഹിച്ചു.
റവ.ഫാ. റോണി തോപ്പിലാൻ, കൈക്കാരന്മാരായ ജയ്മോൻ തോമസ്, ഷാജി തോമസ്, കൺവീനർമാരായ അജയ് ജെയിംസ്, ബേബി വർഗീസ് എന്നിവർ പങ്കെടുത്തു.
|
ഐഎസ് ഭീകരൻ ഡല്‍ഹിയിൽ പിടിയില്‍
ന്യൂഡല്‍ഹി: ഐഎസ് ഭീകരന് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ഒളിവിലായിരുന്ന അറഫാത്ത് അലിയെ കെനിയയിലെ നയ്റോബിയില്‍ നിന്നെത്തിയപ്പോള്‍ ദേശിയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍നിന്നുള്ള ഇയാള്‍, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് അറഫാത്ത് അലി.
2020 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അന്നുമുതല്‍ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികള്‍ നടത്തിവരികയായിരുന്നെന്ന് എന്‍ഐഎ പറഞ്ഞു.
|
ഡൽഹിയിൽ യുവാവ് കുത്തേറ്റു മരിച്ചു
ന്യൂഡൽഹി; ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ഡൽഹിയിലെ കാളിന്ദി കോളനിക്ക് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പ്രദേശവാസിയായ ഷാരൂഖ് എന്നയാളാണ് ആക്രമണം നടത്തിയത്. സഹോദരന്മാരായ കമൽ കിഷോർ(23), ശിവം ശർമ (18) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരങ്ങളെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കമൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു.
|
ഒത്തുചേരലും സ്നേഹവിരുന്നും സംഘടിപ്പിച്ചു
വിജയനഗർ: ഇൻഡോർ മലയാളി കാത്തലിക് അസോസിയേഷൻ ഒത്തുചേരലും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പിപ്ലിയകുമാർ ഹോളിഫാമിലി ദേവാലയത്തിൽ ഞായറാഴ്ച രാവിലെ നടന്ന മലയാളം വിശുദ്ധ കുർബാനയക്കു ഐഎംസിഎയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ് മാത്യു മുഖ്യകാർമികത്വം വഹിച്ചു.
ആത്മദർശൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി ആന്റണി സഹകാർമ്മികത്വം വഹിച്ചു. ഹോളിഫാമിലി പള്ളിയിലെ ഫാ. റെജി മാത്യു വചന സന്ദേശം നൽകി. തുടർന്നു ഹോളിഫാമിലി കോണ്‍വെന്റ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഐഎംസിഎ പ്രസിഡന്റ് അലക്സ് കെ. തോമസ് അധ്യക്ഷത വഹിച്ചു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും ഉച്ചയ്ക്ക് സ്നേഹവിരുന്നുമുണ്ടായിരുന്നു.
ഫാ. തോമസ് മാത്യു, വികാരി ഫാ. സതീഷ് ഓപ്രേം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ആൻ, കോണ്‍വെന്റ് മദർ സിസ്റ്റർ ജോ മരിയ, എന്നിവർ പ്രസംഗിച്ചു. കണ്‍വീനർമാരായ സാബു കെ. ജോണ്‍, അജി അലക്സ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
|
താക്കോല്‍ ദാനം നടത്തി
ന്യൂഡൽഹി: ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, ഭാരവാഹികളായ മെർലിൻ മാത്യൂ, ഫിലിപ്പ് ചാക്കോ എന്നിവർ ചേർന്നു നിർവഹിച്ചു.
കറുമ്പ പാലക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി അംഗമായ അനൂപിനാണ് ഭവനം നിർമിച്ചു നൽകിയത്.
|
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണമധ്യേ മേഖലയിലെ രാധാമാധവം ബാലഗോകുലം വ്യാഴാഴ്ച പിങ്ക് അപാർട്മെന്റിലെ ശിവ ശക്തി അമ്പലത്തിൽ വച്ച് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം സംസ്ഥാന സമിതി മീഡിയ കോഓർഡിനേറ്റർ സുഭാഷ് ഭാസ്കർ ജന്മാഷ്ടമി സന്ദേശം നൽകി.
ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ശോഭായാത്ര, ഉറിയടി എന്നിവ നടന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക് ലഡ്ഡു വിതരണം ചെയ്തു.
ബാലഗോകുലം കുടുംബങ്ങൾ തയാറാക്കിയ വിഭവ സമൃദമായ സദ്യ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. ചടങ്ങുകൾക്ക് ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി, മേഖല ഉപാധ്യക്ഷൻ സി.രാമചന്ദ്രൻ, മേഖല സമിതി അംഗം വിപിൻ ദാസ്, ബാലഗോകുലം കാര്യദർശി മിഥുൻ മോഹൻ, ട്രെഷറർ ഷീന രാജേഷ്തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മംഗളശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹി ഇനി മൂന്നുനാൾ ലോകതലസ്ഥാനം; ജി 20 ഉച്ചകോടി ശനിയാഴ്ച തുടങ്ങും
ന്യൂഡൽഹി: ഇന്നു മുതൽ മൂന്നു ദിവസം രാജ്യതലസ്ഥാനമായ ഡൽഹി ലോകതലസ്ഥാനമായി മാറും. ജി20 ഉച്ചകോടിക്കായി ലോകനേതാക്കൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു രണ്ടു ദിവസത്തെ ഉച്ചകോടിക്കെത്തുക. ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും ജി 20 പ്രതിനിധാനം ചെയ്യുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഉച്ചകോടി.
നേതാക്കളിൽ ഏതാനും പേർ എത്തിക്കഴിഞ്ഞു. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കൂടുതൽ നേതാക്കളും എത്തും. വൈകുന്നേരം എഴിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തുക.
എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകുന്നേരം 6.55ന് കേന്ദ്രസഹമന്ത്രി വി.കെ. സിംഗ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും.
പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഉച്ചകോടിക്കുശേഷം വിയറ്റ്നാമിലേക്കു പോകുന്നതിനുമുന്പ് ബൈഡൻ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ആസിയാൻ, കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി.
|
ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും സംയുക്തമായി ആഘോഷിച്ചു
ന്യൂഡൽഹി: എസ്എൻഡിപി സൗത്ത് എക്സ്റ്റൻഷൻ ശാഖ നന്പർ 4509, ഓണാഘോഷവും ശ്രീനാരായണ ഗുരുദേവ ജയന്തിയും സംയുക്തമായി ഹൗസ് ഖാസ് പോലീസ് കോളനി കമ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു.
മുഖ്യഅതിഥി ആർ.സുബു (ഐഎഎഎസ്), എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ, വെെസ് പ്രസിഡന്റ് സുനിൽ, എൽഡബ്ല്യൂ പ്രസിഡന്റ് ജ്യോതി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
|
ഡൽഹിയിൽ എസ്എഫ്ഐ എൻഎസ്യു സംഘർഷം; ആറ് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിന് സമീപം എസ്എഫ്ഐ എൻഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. ആക്രമണത്തിൽ ആറ് എൻഎസ്യു പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.
എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചെന്ന് എൻഎസ്യു പ്രവർത്തകർ ആരോപിച്ചു. ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എസ്എഫ്ഐക്കാർ നശിപ്പിച്ചെന്നും ഫീസ് അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 20,000 രൂപ കവർന്നെന്നും പ്രവർത്തകർ പറഞ്ഞു.
എന്നാൽ, വനിതാ വിദ്യാർഥികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും എൻഎസ്യുക്കാർ തങ്ങളെ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് എസ്എഫ്ഐ വാദം.
|
ഡിഎംഎയുടെ "ഓണം പൊന്നോണം'; ഉണ്ണി മുകുന്ദനും ചിത്ര അരുണും പങ്കെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ "ഓണം പൊന്നോണം' എന്ന ഓണാഘോഷ പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനും ഗായിക ചിത്ര അരുണും മുഖ്യാതിഥികളായി പങ്കെടുത്തു.
രാവിലെ ഒൻപത് മുതൽ പൂക്കള മത്സരത്തോടെയാണ് പരിപാടികൾ തുടക്കമിട്ടത്. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഓണം പൊന്നോണം ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ,
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി, ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
202223 വിദ്യാഭ്യാസ വർഷത്തിൽ 12ാം ക്ലാസിൽ ഉന്നത വിജയം നേടിയ ആശ്രം ശ്രീനിവാസ്പുരി ഏരിയയിലെ ആദിത്യ വിനോദ് (സയൻസ്), മയൂർ വിഹാർ ഫേസ്3 ഏരിയയിലെ പിവി മാളവിക (കോമേഴ്സ്), അംബേദ്കർ നഗർപുഷ്പ് വിഹാർ ഏരിയയിലെ ലീഷ്മ കൃഷ്ണ മനോജ് (ഹ്യൂമാനിറ്റീസ്) എന്നീ വിദ്യാർഥികൾക്ക് ഡിഎംഎസലിൽ ശിവദാസ് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ചടങ്ങിൽ പൂക്കള മത്സരത്തിലേയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ) ഡയറക്ടറും കമാൻഡന്റും ആദ്യ മലയാളിയുമായ ലെഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ, മാനുവൽ മലബാർ ജൂവലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, രാം രത്തൻ ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി ശ്രീമതി കഞ്ചൻ, മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്,
സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ഹെഡുമായ രഞ്ജിത്ത് ആർ. നായർ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, എവൺ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ്, സ്റ്റാർ എംഎസ്എൻ ഷിപ്പിംഗ് ലൈനിന്റെ ഡയറക്ടർ ഹരി വാസൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ്, ഗീത രമേശ്, ആർട്ടിമിസ് ഹോസ്പിറ്റൽസ് ഹെഡ് സജി ഗോവിന്ദൻ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
തുടർന്ന് എട്ടാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം മുഖ്യാതിഥി ഉണ്ണി മുകുന്ദന് നൽകിക്കൊണ്ട് ഗോകുലം ഗോപാലൻ നിർവഹിച്ചു. തുടർന്ന് ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചു.
ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിച്ച കലാപരിപാടികൾ ഓണം പൊന്നോണം അവിസ്മരണീയമാക്കി. പരിപാടികൾ DMA Centre എന്ന യൂട്യൂബ് ചാനലിൽ കാണാം.
|
ഡൽഹി ഐഐടിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ ദളിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. രണ്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് അവസാന വർഷ വിദ്യാർഥി അനിൽ കുമാറിനെയാണ് (21) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബിടെക് മാത്തമാറ്റിക്സ്കമ്പ്യൂട്ടിംഗ് വിദ്യാർഥിയായിരുന്നു അനിൽ.
ചില പരീക്ഷകളിൽ വിജയിക്കാത്തതിനാൽ അനിൽ ആറു മാസമായി ഹോസ്റ്റലിൽ തുടരുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഡൽഹി ഐഐടി കാമ്പസിൽ മറ്റൊരു ബിടെക് മാത്തമാറ്റിക്സ് വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. ആയുഷ് ആഷ്ന എന്ന വിദ്യാർഥിയാണ് മരിച്ചത്.
|
ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പഞ്ചാബില്‍നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്.
നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാദിപുര്, പശ്ചിമവിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചുവരെഴുത്തുകള്‍ കണ്ടത്.
ചിലയിടങ്ങളില്‍ ജി 20ക്കെതിരായ മുദ്രാവാക്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജി 20 സമ്മേളനം നടക്കാനിരിക്കെ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
|
ഡൽഹിയിലും അധ്യാപികയുടെ വർഗീയാധിക്ഷേപം; പോലീസ് കേസെടുത്തു
ന്യൂഡൽഹി: മുസ്ലിം വിദ്യാർഥികൾക്കുനേരേ ഡൽഹിയിലും വർഗീയാധിക്ഷേപം. കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലുള്ള സർവോദയ ബാൽ സ്കൂൾ അധ്യാപികയായ ഹേമ ഗുലാത്തിയാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്കെതിരേ വർഗീയ പരാമർശം നടത്തിയത്.
രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയ്ക്കെതിരേ പോലീസ് കേസെടുത്തു. വിദ്യാർഥികളെ അസഭ്യം പറയുകയും ക്ലാസിൽ മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാരോപിച്ച് രക്ഷിതാക്കൾ പോലീസിനെയും വിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും സമീപിക്കുകയായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ക്ലാസിലെ മുസ്ലിം വിദ്യാർഥികളോടു പറഞ്ഞ അധ്യാപിക, വിഭജനസമയത്ത് നിങ്ങളുടെ കുടംബം എന്തുകൊണ്ട് പാക്കിസ്ഥാനിലേക്കു പോയില്ലെന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു.
ഖുർആൻ, കഅ്ബ തുടങ്ങിയവ സംബന്ധിച്ചും അധ്യാപിക മോശം പരാമർശം നടത്തിയെന്നും പരാതിയിലുണ്ട്. കഴിഞ്ഞ 25നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.
വർഗീയാധിക്ഷേപത്തിന് ഇരയായ വിദ്യാർഥികളെ കൗണ്‍സലിംഗിനു വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. യുപിയിലെ മുസഫർ നഗറിൽ വിദ്യാർഥിയെ മറ്റു മതത്തിൽപ്പെട്ട വിദ്യാർഥികളേക്കൊണ്ടു അധ്യാപിക തല്ലിപ്പിച്ച സംഭവം വിവാദമായിരുന്നു.
|
ഡിഎംഎയുടെ പൂക്കള മത്സരം; ആശ്രംശ്രീനിവാസ്പുരി ഒന്നാമത്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരത്തിൽ ആശ്രംശ്രീനിവാസ്പുരി ഒന്നാം സമ്മാനം നേടി.
മയൂർ വിഹാർ ഫേസ്2 രണ്ടാം സമ്മാനത്തിനും വിനയ് നഗർകിദ്വായ് നഗർ മൂന്നാം സമ്മാനത്തിനും അർഹരായി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, മാനുവൽ മലബാർ ജൂവലേഴ്സ് സിഇഒ മാനുവൽ മെഴുക്കനാൽ, ഡോ. ഡലോണി മാനുവൽ, കെ.ആർ. മനോജ്, പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ,
അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷററും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി, കൾച്ചറൽ കൺവീനർ ജെ. സോമനാഥൻ, ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, മുൻ ജനറൽ സെക്രട്ടറി, സി ചന്ദ്രൻ, ഏരിയ ഭാരവാഹികൾ, ഓണം പൊന്നോണം 2023 കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ അംബേദ്കർ നഗർപുഷ്പ് വിഹാർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, കരോൾബാഗ്കണാട്ട് പ്ലേസ്, മഹിപാൽപ്പുർകാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്3, മോത്തിനഗർരമേശ് നഗർ, മെഹ്റോളി, പശ്ചിമ വിഹാർ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്പുരിഹസ്തസാൽ, പാലംമംഗലാപുരി, സംഗം വിഹാർ എന്നീ ശാഖകളും പങ്കെടുത്തു.
വൈകുന്നേരം നടന്ന "ഓണം പൊന്നോണം' എന്ന പരിപാടിയിൽ വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.
|
ഡല്‍ഹിയില്‍ യുവാവിനെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: ഭജന്പുരയില് ബൈക്ക് യാത്രികനായ യുവാവിനെ വെടിവച്ചു കൊന്നു. ചൊവാഴ്ച രാത്രി 11.37നാണ് സംഭവം. ഹര്‍പ്രീത് ഗ്രില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന ഗോവിന്ദ് സിംഗിനും വെടിയേറ്റിരുന്നു. ഗോവിന്ദ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭജന്‍പുരയിലെ സുഭാഷ് വിഹാറില്‍ വച്ചാണ് ബൈക്കിലെത്തിയ മറ്റൊരു സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
|
ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി.
ചടങ്ങിൽ കോഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് സ്വാഗതം പറഞ്ഞു. കോഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, കൈക്കാരന്മാരായ സജി വർഗീസ്, ജോഷി ജോസ് എന്നിവർ ചേർന്ന് ബൊക്ക നൽകി സ്വീകരിച്ചു.
|
|
|
|
|
|