ജിദ്ദ: കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ഡിസംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റിന് മാർച്ചിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രതീകാത്മക കൂട്ടധർണ നടത്തി.
സൗദി ഇന്ത്യൻ ട്രാവലേഴ്സ് അസോസിയേഷൻ (സിയാട്ട) യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദ് അലി ധർണ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ സമരം ഒരു സൂചന മാത്രമാണെന്നും ഫലം കണ്ടില്ലെങ്കിൽ പ്രവാസി കുടുംബങ്ങളെയും കുട്ടികളെയും അണി നിരത്തി ശക്തമായ സമരം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും ജിദ്ദ സമൂഹം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ എയർപോർട്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഉദ്യാഗസ്ഥ ലോബിയുടെ കള്ളക്കളികളും ഇന്ത്യയിലെ മറ്റു എയർപോർട്ടുകളെ അപേക്ഷിച്ചു കരിപ്പൂരിന്റെ പ്രാധാന്യവും മുൻഗണനകളും സിയാട്ട ചെയർമാൻ കെ.സി. അബ്ദുറഹ്മാൻ വ്യോമയാന മേഖലകളിലെ വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ ആധാരമാക്കി വിവരിച്ചു. പൊതുജന പങ്കാളിത്തത്തോടെ ഒരു എയർപോർട്ട് വികസിപ്പിച്ചു മാതൃക കാണിച്ചുകൊടുത്ത മലബാറുകാർക്ക് എന്ത് വില കൊടുത്തും അത് സംരക്ഷിക്കാൻ അറിയാമെന്നും അതിനു ഏതറ്റം വരെ പോകാൻ തയാറാണെന്നും ധർണയിൽ പങ്കെടുത്തവർ പറഞ്ഞു.
സി.കെ.ശാക്കിർ (കെഎംസിസി) എ.പി. കുഞ്ഞാലി ഹാജി (ഒഐസിസി),അബ്ദുറഹ്മാൻ വണ്ടൂർ (നവോദയ), മുജീബുറഹ്മാൻ എആർനഗർ (ഐസിഎഫ്), കെ. ബീരാൻ കുട്ടി (ഐഎസ്എഫ്), ഇസ്മായിൽ കല്ലായി (പ്രവാസി സാംസ്കാരിക വേദി), അബ്ദുറഹ്മാൻ കാവുങ്ങൽ (ജിയ), ജാഫർ അലി പാലക്കോട് (മീഡിയ ഫോറം), ഷിയാസ് (ഇീപാല), അശ്റഫ് അഞ്ചാലൻ (പിഎസ്എംഒ കോളജ് അലൂംനി), മജീദ് പൊന്നാനി (ഫോസ), ഇസ്മായിൽ മങ്കരത്തൊടി (മലപ്പുറം കോളജ് അലൂംനി) ഹുസൈൻ ചുള്ളിയോട് (മമ്പാട് എംഇഎസ് കോളജ് അലൂംനി), ബഷീർ തൊട്ടിയൻ(കൊണ്ടോട്ടി ഇഎംഇഎ കോളജ് അലൂംനി ആൻഡ് ജീവൻ ടിവി) പി.എം. മായിൻകുട്ടി (മലയാളം ന്യൂസ്), സാദിഖ് തുവ്വൂർ (മീഡിയ വൺ), സി.കെ. മൊറയൂർ (ഗൾഫ് മാധ്യമം), ഷാനവാസ് മാസ്റ്റർ (പ്രിൻസിപ്പൽസ് അസോസിയേഷൻ), അഷ്റഫ് കൊണ്ടോട്ടി (ജിഎംസിഎ), റഷീദ് വാരിക്കോടൻ (സൈൻ), മുഹമ്മദ് വെല്ലൂർ (തനിമ), കെ.ടി. മുസ്തഫ (പെരുവള്ളൂർ കൂട്ടായ്മ), മൂസ കൊമ്പൻ (ഗ്രന്ഥപ്പുര), സി.ഓ.ടി. അസീസ് (മലയാളം ന്യൂസ്), , ഇസ്മായിൽ നീറാട് (ലീഡ്സ്), നാസർ ജമാൽ (ജപ് മാസ്), ഹകീം പാറക്കൽ (രാജീവ് യൂത്ത് ഫൗണ്ടേഷൻ) കരീം മണ്ണാർക്കാട് (പാലക്കാട് കൂട്ടായ്മ), യു.എം. ഹുസൈൻ (മഹാവി), അഷ്റഫ് പോരൂർ (പോരൂർ പ്രവാസി അസോസിയേഷൻ), ഷിബിൻ തോമസ്, നാസർ ചാവക്കാട്, ജലീൽ കണ്ണമംഗലം എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ