ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിനു വ്യായാമം അനിവാര്യം: ഡോ. ചന്ദ്രശേഖരൻ നായർ
Friday, September 2, 2016 2:02 AM IST
ഡാളസ്: പ്രായം വർധിക്കുംതോറും ശാരീരികവും മാനസീകവുമായി ഉണ്ടാകുന്ന സ്വഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും, ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിനും മാനസീകവും, ശാരീരികവുമായ വ്യായാമം അനുവാര്യമാണെന്നു ഡാളസ് ഫോർട്ട് വർത്തിലെ പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും, സാമൂഹ്യ–സാംസ്കാരിക പ്രവർത്തകനുമായ ഡോ. ചന്ദ്രശേഖരൻ നായർ അഭിപ്രായപ്പെട്ടു.

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഗസ്റ്റ് 27–നു ശനിയാഴ്ച രാവിലെ പത്തുമുതൽ സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഏകദിന പഠനശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചന്ദ്രശഖരൻ നായർ.

പ്രമേഹവും, ഹൃദ്രോഗവും, അമിത രക്‌തസമ്മർദവും പ്രായമായവരിൽ മാത്രമല്ല, മധ്യവയസ്കരിലും പൊതുവെ കണ്ടുവരുന്ന രോഗമാണ്. ആധുനിക അലോപ്പതി ചികിത്സയിലൂടെ ഒരുപരിധിവരെ ഇതിനെ നിയന്ത്രിക്കാമെങ്കിലും ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കുന്നതിലൂടെയും, സ്‌ഥിരമായ വ്യായാമത്തിലൂടെയും പൂർണമായും ഈ രോഗങ്ങളെ അകറ്റിനിർത്താനാകുമെന്നു ഡോക്ടർ പറഞ്ഞു. അമിത മദ്യപാനവും, പുകയിലയുടെ ഉപയോഗവും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്നവർ ശരീരത്തെ അറിഞ്ഞുകൊണ്ടു അനാരോഗ്യകരമായ അവസ്‌ഥയിലേക്ക് തള്ളിവിടുകയാണെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. ശാരീരിക വ്യായാമത്തോടൊപ്പം, മാനസീക വ്യായാമത്തിനു യോഗ പരിശീലിക്കുന്നതും ഉചിതമായിരിക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി,

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ02്യമ11.ഷുഴ മഹശഴി=ഹലളേ>

തുടർന്നു ജയ ചാക്കോ സമീകൃതാഹാരത്തിന്റെ ഉപയോഗത്തെ കുറിച്ച് വിജ്‌ഞാനപ്രദമായ പ്രഭാഷണം നടത്തി. ഓർഗാനിക് എന്ന ലേബലിൽ കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്കു പകരം വീട്ടുവളപ്പിൽ കൃഷി ചെയ്തു ലഭിക്കുന്നവ ആരോഗ്യത്തിനു കൂടുതൽ ഫലപ്രദമായിരിക്കുമെന്നും ജയ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതവും, വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറഞ്ഞു. തുടർന്നു ഓർഗാനിക് വിഭവങ്ങൾകൊണ്ടു തയാറാക്കിയ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ