സലാലയിൽ ഷോക്കേറ്റ് മരിച്ച ജോൺസന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Tuesday, July 12, 2016 11:41 PM IST
കൂമ്പാറ: ഒമാനിലെ സലാലയിൽ കെട്ടിടത്തിന് മുകളിൽ ഇലക്ടിക് വർക്ക് ചെയ്യുന്നതിനിടിൽ ഷോക്കേററ് മരിച്ച കൂമ്പാറ കൽപ്പിനിയിൽ മൈലാടിയിൽ പരേതനായ മാത്യുവിന്റെ മകൻ ജോൺസന്റെ (ഉണ്ണി–35) മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 6.30 ഓടെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കൂമ്പാറയിലെ വീട്ടിലെത്തിച്ചു. വൈകുന്നേരം അഞ്ചിന് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിലാണ് സംസ്കാരം.

അവിവാഹിതനായ ജോൺസൺ ദീർഘകാലമായി ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. മാതാവ്: ചിന്നമ്മ. സഹോദരങ്ങൾ: ടോംസൺ, ജാൻസി, സാംസൺ, ടെസി, രഞ്ജൻ, ജിൽസൺ, ജിൻസി, ടിൻസി.

ജോൺസൺ ജോലി ചെയ്തിരുന്ന അൽദഫ അഡ്വർടൈസിംഗ് കമ്പനി ഉടമകളും സലാലയിലെ കേരള മുസ്ലിം കൾച്ചറൽ സെന്ററും മൃതദേഹം നാട്ടിലെ ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.