ടൊറന്റോ: ഫോക്കാനയുടെ നാളിതു വരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു
സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനവും ചിരിയരങ്ങും. ചെയർപേഴ്സൺ,
സാഹിത്യകാരൻ ജോൺ ഇളമതയായിരുന്നു. കോ– ചെയറായി നിർമല തോമസ്, ദിവാകരൻ നമ്പൂതിരി എന്നിവർ പ്രവർത്തിച്ചു. പ്രശസ്ത കവിയും,നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി.
സാഹിത്യത്തെ, കവിതയെ, കവികളെ, ഇതരവിഭാഗ എഴുത്തുകാരെ ആരാധിക്കണമെന്നില്ല. അവരുടെ
കൃതികൾ എല്ലാവരും വായിക്കണമെന്നില്ല. എന്നാൽ അതു താത്പര്യമുള്ളവർ വായിച്ചാൽ മതിയെന്നും, അവരെ ബഹുമാനക്കുന്നില്ലെങ്കിൽ തന്നെ അവരെ ഭയപ്പെടണമെന്നും ആമുഖത്തിൽ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ദിവാകരൻ നമ്പൂതിരി മോഡറേറ്ററായിരുന്നു.
തടർന്നു നാട്ടിൽ നിന്നെത്തിയ സാഹിത്യകാരൻ സതീഷ് ബാബു, പ്രഫസർ കോശി തലക്കൽ, അശോകൻ വെങ്ങാശേരി, ഡോ.ന ന്ദകുമാർ ചാണയിൽ, ഡോ. മാത്യു തെക്കേടത്ത്, ഡോകടർ പി.സി.നായർ, മുരളി ജെ നായർ, തമ്പി ആന്റണി, അബ്ദുൾ പുന്നയൂർക്കുളം, സുരേഷ് നെല്ലിക്കോട്, സാംസി കൊടുമൺ, കെ.കെ. ജോൺസൺ, ജയിംസ് കുരീക്കാട്ടിൽ, നീന പനക്കൽ, ഷീല ഡാനിയൽ, തുടങ്ങിയവർ ലഘുപ്രഭാഷണങ്ങൾ നടത്തി, തുടർന്നു ചർച്ചകളും. രാവിലെ ആരംഭിച്ച കവിയരങ്ങും കാവ്യാലാപനവും ഹൃദ്യമായി.
അതിനു ശേഷം നടന്ന ചിരിയരങ്ങ് കൺവൻഷെൻറ മുഖച്ഛായ മാറ്റി. വലിയ ഒരു ഹോളിൽ നിറസദസിൽ പൊട്ടിച്ചിരികളുടെ ഘോഷയാത്ര അരങ്ങേറി. ജോൺ ഇളമത മോഡറേറ്ററായിരുന്നു. ചിരി നയിച്ചത് റോച്ചസ്റ്ററിലെ പ്രശസതനായ കാൾഡിയോളജിസ്റ്റ് ഡോ. മാത്യു തെക്കേടത്തായിരുന്നു. പരിപാടികളിലൂടെയും, പഴയ പാട്ടുകളിലൂടെയും നർമത്തെ പൂക്കുറ്റികളായി ചിതറിച്ചുകൊണ്ടുള്ള അവതരണം ചിരി അരങ്ങിെൻറ ചരിത്രം മാറ്റിക്കുറിച്ചു. അരങ്ങിൽ ഫാ. തോമസ് താഴത്തിൽ ശുദ്ധഹാസ്യത്തിന്റെ അമിട്ടുകൾ പൊട്ടിച്ചു. സംഗമേശ്വരൻ മാണിക്യ അയ്യർ പരിഹാസാക്ഷേപ സാഹിത്യത്തിെൻറ പൂത്തിരികൾ കത്തിച്ചു. ജോയി ഉടുമ്പന്നൂർ സ്വതസിദ്ധമായ കഥാപ്രസംഗ ശൈലിയിൽ നർമത്തിനുപുതിയ മാനങ്ങൾ നൽകി. ഡോ. മാത്യു തെങ്ങനാട്, അക്വീനാസ് വിൻസന്റ് എന്നിവരും അരങ്ങിൽ വിളങ്ങി.
ഉച്ചയ്ക്കു ശേഷം സാഹിത്യത്തിെൻറ മറ്റു ശാഖകളായ നോവൽ,കഥ വിഭാഗം ശ്രീ സതീഷ്ബാബു ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി, ജോൺ ഇളമത നോവലിനും,നിർമല കഥക്കും മോഡറേറ്ററായി. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ സമ്മേളന വിജയികൾക്കുള്ള അവാർഡുദാനം എന്നിവ നടന്നു. മാത്യു, റോച്ചസ്റ്റർ അറിയിച്ചതാണിത്.
<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളംയ>