ടൊറന്റോ: ഫൊക്കാനയുടെ 2016 ലെ ജനറൽ കൺവൻഷൻ വൻ വിജയമായതിന്റെ ലഹരിയിലാണ് ഫൊക്കാന നേതാക്കൾ, മൂന്നു ദിവസം ആടിത്തിമർത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ മൂന്നു രാപ്പകലുകൾ. രണ്ടായിരം കാണികൾ. ചിട്ടയായ പ്രവർത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കൺവൻഷൻ ആക്കിമാറ്റുവാൻ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കൺവൻഷൻ സമയക്കുറവുകൊണ്ടും, ചിലതർക്കം കൊണ്ടും തെരഞ്ഞെടുപ്പ് നടക്കാൻ സാധിക്കാതെ പോയതിലെ വിഷമതകൾ മാറ്റിനിർത്തിയാൽ എല്ലാം കൊണ്ടും ഫൊക്കാന കൺവൻഷൻ വൻ വിജയമായിരുന്നുവെന്നു ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു .
സുരേഷ് ഗോപി മുതൽ ഏതാണ്ട് നൂറിലധികം കലാപ്രവർത്തകർ. അതിൽ എല്ലാം പ്രഫഷണൽ താരങ്ങൾ, പാട്ടുകാർ, സംവിധായകർ, മിമിക്രി കലാകാരന്മാർ, സാങ്കേതികപ്രവർത്തകർ, അവതാരകർ, തുടങ്ങിയവരുടെ സാന്നിധ്യം, രാഷ്ര്ടീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ സാനിധ്യവും കൺവൻഷനു ചാരുത പകർന്നു.
ഫൊക്കാനാ പ്രസിഡന്റ് ജോൺ പി. ജോൺ എല്ലാ സ്ഥലത്തും സാന്നിധ്യമായി. വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ അതിഥികളെ സ്വീകരിക്കുവാൻ വേദിക്കരികെ തന്നെ, ഒപ്പം ജിബു കുളങ്ങരയും. വിവിധ പരിപാടികളുടെ സംഘാടനവുമായി സെക്രട്ടറിവിനോദ് കെയാർക്കേ, ട്രഷറർ ജോയ് ഇട്ടൻ, ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാർ ഉണ്ണിത്താൻ, ഗണേഷ് നായർ, ലീലാ മാരേട്ട് തുടങ്ങിയവർ. ഫൊക്കാനാ നേതാക്കളെല്ലാം വിവിധ പരിപാടികൾക്കു നേതൃത്വം നൽകുമ്പോൾ കൺ വൻഷൻ ചെയർമാൻ ടോമി കോക്കാട്ട് എല്ലായിടത്തുമെത്തി കാര്യങ്ങൾ വിലയിരുത്തി.
<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളംയ>