ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആചരിച്ചു
Tuesday, June 14, 2016 5:08 AM IST
ഷിക്കാഗോ: ജൂണ്‍ 12-നു ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍ ഫൊറോനാ വികാരി

നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുവാന്‍ വേണ്ടി മാത്രമല്ല വിശുദ്ധ അന്തോനീസിനോടു പ്രാര്‍ഥിക്കേണ്ടതെന്നും, വളര്‍ന്നുവരുന്ന തലമുറയുടെ നഷ്ടപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണു മാധ്യസ്ഥം അപേക്ഷിക്കേണ്ടതെന്നു മുത്തോലത്തച്ചന്‍ തിരുനാള്‍ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. ഫെര്‍നാഡോ എങ്ങനെ വിശുദ്ധ അന്തോനീസായെന്നും, ചെറുപ്പകാലം മുതല്‍ ഈ വിശുദ്ധനിലൂടെ ദൈവം പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളേപ്പറ്റിയും വിവരിച്ചു. ഈ വിശുദ്ധന്റെ കൈയില്‍ ഉണ്ണി ഈശോയിരിക്കുന്നത് ഈശോയുമായി നടത്തിയ സംഭാഷണത്തേപ്പറ്റിയും, കൈയിലുള്ള വിശുദ്ധ ബൈബിള്‍, വിശുദ്ധ ഗ്രന്ഥത്തിലുള്ള അഗാധ പാണ്ഡിത്യത്തെപ്പറ്റിയും, ലില്ലി പൂക്കള്‍ വിശുദ്ധന്റെ പരിശുദ്ധിയെപ്പറ്റിയുമാണു സൂചിപ്പിക്കുന്നത്.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ജനിച്ച് മറ്റ് വിശുദ്ധരേക്കാള്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു അനേകരെ മാനസാന്തരപ്പെടുത്തി വിശ്വാസത്തിലേക്കു കൊണ്ടുവന്ന വിശുദ്ധ അന്തോനീസിനേപ്പോലെ അദ്ഭുതങ്ങള്‍ ചെയ്യാനായില്ലെങ്കിലും, ഓരോ ക്രൈസ്തവനും ഭൌതികസുഖങ്ങളില്‍ തത്പരരാകാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്ന അത്ഭുത മനുഷ്യരാകണമെന്നു മുത്തോലത്തച്ചന്‍ ആഹ്വാനം ചെയ്തു. കരുണയുടെ ഈ വര്‍ഷത്തില്‍, അശരണരുടേയും, ആലംബഹീനരുടേയും മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ മാത്യുക അനുസരിച്ച് സഹജീവികളോടു കരുണയുള്ളവരായിരിക്കണമെന്നും, മാതാപിതാക്കള്‍ നല്ല മാത്യുകയായി കുട്ടികളെ പരിശീലിപ്പിക്കണമെന്നും അച്ചന്‍ ഉത്ബോധിപ്പിച്ചു. വചനസന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. തിരുനാള്‍ മോടിപിടിപ്പിക്കുന്നതിനു കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ഫിലിപ് പുത്തന്‍പുരയില്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, എന്നിവര്‍ നേത്യുത്വം നല്‍കി. ഈ ഫൊറോനായിലെ ഫിലിപ് & ഡോളി പുത്തെന്‍പുരയില്‍ കുടുംബാംഗങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. വിശുദ്ധ അന്തോനീസിന്റെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് പ്രസുദേന്തിമാര്‍ക്കും മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി