സൌദിയില്‍ അനധികൃത ടാക്സി സര്‍വീസിനെതിരേ നടപടി തുടങ്ങി
Monday, June 13, 2016 6:03 AM IST
ദമാം: വിദേശികള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു അനധികൃതമായി ടാക്സി സര്‍വീസ് നടത്തുന്നത് കണ്െടത്തുന്നതിനു സൌദി ട്രാഫിക് വിഭാഗം പരിശോധന തുടങ്ങി.

ആറും അതില്‍ കൂടുതലും സീറ്റുകളുള്ള വാഹനനങ്ങള്‍ വിദേശികള്‍ തങ്ങളുടെ പേരില്‍ രജിസ്റര്‍ ചെയ്യുകയും അതു ഉപയോഗിച്ചു ടാക്സി സര്‍വീസ് നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്താന്‍ ട്രാഫിക് ഡയറക്ടറേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കിയത്. പരിശോധനയില്‍ നിയമലംഘനം കണ്െടത്തിയാല്‍ 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കും. മാത്രവുമല്ല വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

ഏഴും അതില്‍ കൂടുതലും പേര്‍ക്കു സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ വിദേശികളുടെ പേരില്‍ രജിസ്റര്‍ ചെയ്യുകയോ ഉടമസ്ഥാവകാശം അവരുടെ പേരില്‍ മാറ്റി കൊടുക്കുകയോ ചെയ്യുന്നതിനു ട്രാഫിക് ഡയറക്ടറേറ്റ് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയിരുന്നു. കുടുംബത്തോടപ്പം താമസിക്കുന്ന വിദേശികള്‍ക്കു നിരോധനം ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചു പേരില്‍ കൂടുതലായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

സ്വന്തം പേരില്‍ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദേശികള്‍ തങ്ങളുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കണമെന്നും ട്രാഫിക് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. എട്ടു പേര്‍ക്ക് ഇരിക്കാവുന്ന വാഹനങ്ങള്‍ വാങ്ങുന്ന വിദേശികള്‍ മുന്‍ കൂട്ടി ട്രാഫിക് വകുപ്പില്‍ നിന്നും അനുമതിയും വാങ്ങിയിരിക്കണം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം