സൌദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയില്‍
Saturday, June 11, 2016 7:25 AM IST
ദമാം: രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണ്.

19.7 ശതമാനമാണ് ഇവിടുത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികളുടെ പ്രാതിനിധ്യം. റിയാദ് പ്രവിശ്യയില്‍ 17.3 ശതമാനവും മക്ക പ്രവിശ്യയില്‍ 16.5 ശതമാനവുമാണ്.

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടു സൌദിയുടെ വിവിധ സ്ഥലങ്ങളിലുള്ള മൊബൈല്‍ ഫോണ്‍ കടകളില്‍ നടത്തിയ പരിശോധനകളില്‍ 533 നിയമ ലംഘനങ്ങള്‍ കണ്െടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ കടകളിലും അറ്റകുറ്റപണി നടത്തുന്ന സ്ഥാപനങ്ങളിലും ജൂണ്‍ ആറു മുതല്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കണമെന്നു മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പലഭാഗങ്ങളിലുമായി വ്യാപകമായ പരിശോധനകളാണ് നടന്നത്. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്െടത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ്.

നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന തുടരുമെന്നും ഡെപ്യൂട്ടി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം