ചിക്കു വധം: ഭര്‍ത്താവിനെ ഒമാന്‍ പോലീസ് റിമാന്‍ഡ് ചെയ്തു
Friday, June 10, 2016 1:46 AM IST
കൊച്ചി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20-നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്. ഭര്‍ത്താവ് ലിന്‍സന്‍ സംഭവ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിനുശേഷം ചിക്കുവിന്റെ കാതിലെ കമ്മല്‍ അടക്കം 12 പവനോളം സ്വര്‍ണവും അപഹരിക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 50 ദിവസം പിന്നിട്ടിട്ടും കൊലപാതകിയെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ഒമാന്‍ റോയല്‍ പോലീസിനു തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിലോ യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടില്ല.

ഏപ്രില്‍ 20നു തന്നെ ഭര്‍ത്താവ് ലിന്‍സനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റഡിയില്‍ എടുത്തിരുന്നു. ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്നു തിരഞ്ഞെത്തിയ ഭര്‍ത്താവ് ലിന്‍സന്‍ ഫ്ളാറ്റിലെത്തിയപ്പോള്‍ ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടണ്ടണ്ടെത്തുകയായിരുന്നു. ചിക്കുവിന്റെ ശരീരത്തു നിന്നും ലിന്‍സന്റെ വിരലടയാളം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. മറ്റു തെളിവുകളോ സൂചനകളോ ലഭ്യമല്ലാത്തതിനാല്‍ ലിന്‍സനെ പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. എന്തായാലും കൃത്യം നിര്‍വഹിച്ചവര്‍ വളരെ ആസൂത്രിതമായിട്ടാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതാണ് ലിന്‍സനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതും. ലിന്‍സന്റെ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചിട്ടും റിമാന്‍ഡ് ഒഴിവാക്കാനായില്ല. സാഹചര്യ തെളിവുകള്‍ ലിന്‍സനെതിരാണെന്നാണ് ഒമാന്‍ റോയല്‍ പോലീസിന്റെ വിശദീകരണം.